വിദേശത്ത് നിന്ന് ഉംറക്ക് വരുന്നവർക്ക് പരമാവധി നിർവ്വഹിക്കാവുന്ന ഉംറകളുടെ എണ്ണം വെളിപ്പെടുത്തി സൗദി ഹജ്ജ് ഉംറ മന്ത്രാലയം



മക്ക: ഒരാൾക്ക് ആവർത്തിച്ച് ഉംറ നിർവ്വഹിക്കുന്നതിനു 10 ദിവസത്തെ ഇടവേള നിജപ്പെടുത്തിയിട്ടുണ്ടെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രാലയം ആവർത്തിച്ചു.

പ്രസ്തുത നിയമം സൗദിക്ക് പുറത്ത് നിന്ന് വരുന്ന വിദേശ തീർഥാടകർക്കും ബാധകമാകുമെന്നും മന്ത്രാലയം അറിയിക്കുന്നു.
 
ഇതോടെ സൗദിയിലെ 30 ദിവസത്തെ താമസത്തിനിടെ ഒരു തീർഥാടകനു പരമാവധി 3 ഉംറ മാത്രമേ നിർവ്വഹിക്കാൻ സാധിക്കുകയുള്ളൂ.
 
ഒരാൾക്ക് ഉംറ നിവ്വഹിക്കാൻ അപോയിൻ്റ്മെൻ്റ് ലഭിച്ചാൽ ഉംറക്ക് നാലു മണിക്കൂർ മുംബ് വരെ പ്രസ്തുത അപോയിൻ്റ്മെൻ്റ് കാൻസൽ ചെയ്യാൻ അനുമതിയുണ്ട്.

ഉംറ നിർവ്വഹിക്കാനായി ഇപ്പോൾ കേരളത്തിൽ നിന്നടക്കമുള്ള തീർഥാടകർ വിശുദ്ധ ഭൂമിയിലേക്ക് എത്തുന്നുണ്ട്.

ليست هناك تعليقات:

إرسال تعليق