‏إظهار الرسائل ذات التسميات gulf news. إظهار كافة الرسائل
‏إظهار الرسائل ذات التسميات gulf news. إظهار كافة الرسائل

ഗള്‍ഫ് രാജ്യങ്ങള്‍ മുഴുവന്‍ ട്രെയിനില്‍ സന്ദര്‍ശിക്കാം; അറഞ്ഞിരിക്കാം ഈ പദ്ധതിയെകുറിച്ച്

 
ആറ് ഗള്‍ഫ് രാജ്യങ്ങളിലായി(GCC countries) വ്യാപിച്ചു കിടക്കുന്ന ഗള്‍ഫ് റെയില്‍വേയുടെ(gulf railway) നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്ന് റിപ്പോര്‍ട്ട്. 2009ലെ ജി. സി.സി ഉച്ചകോടിയില്‍ പ്രഖ്യാപിച്ച പദ്ധതിയാണ് ഗള്‍ഫ് റെയില്‍വേ. ഈസ്റ്റേണ്‍ അറേബ്യയിലെ(eastern arabia) ആറ് രാജ്യങ്ങളിലൂടെ കടന്നുപോവുന്ന ഗള്‍ഫ് റെയില്‍വേയുടെ ആകെ നീളം 2177 കിലോമീറ്ററാണ്. യു.എ.ഇ, സൗദി, ഒമാന്‍, കുവൈത്ത്, ഖത്തര്‍, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങള്‍ ഒന്നിച്ചാണ് പദ്ധതിക്കുള്ള പണം മുടക്കുക. 
ഏതാണ്ട് 250 ബില്യണ്‍ ഡോളര്‍ ചെലവ് പ്രതീക്ഷിക്കുന്ന ഗള്‍ഫ് റെയില്‍വേയില്‍, ഓരോ രാജ്യവും തങ്ങളുടെ പരിധിയിലെ ട്രാക്കുകളും സ്റ്റേഷനുകളും നിര്‍മിക്കും. അതേസമയം, വിസ്തീര്‍ണ്ണത്തില്‍ മുമ്പിലായതിനാല്‍ യു.എ.ഇ, സൗദി എന്നീ രാജ്യങ്ങളാണ് പദ്ധതിക്കായി കൂടുതല്‍ പണം നീക്കിവെക്കുക. ഇത്തിഹാദ് റെയില്‍,(etihad rail) ഖത്തര്‍ റെയില്‍(qatar rail) ഒമാന്‍ റെയില്‍(oman rail) തുടങ്ങിയവയ്ക്കാണ് അതത് രാജ്യങ്ങളിലെ നിര്‍മാണചുമതല.
പദ്ധതി പ്രാവര്‍ത്തികമായാല്‍ യാത്രക്കും ചരക്കുനീക്കത്തിനും(travel and freight) സമാനതകളില്ലാത്ത സൗകര്യമാണ് ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയില്‍ നിലവില്‍ വരിക.2023 ല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കാനായിരുന്നു പദ്ധതിയിട്ടിരുന്നതെങ്കിലും കൊവിഡ് പ്രതിസന്ധി മൂലമാണ് പദ്ധതി വൈകിയത്. പ്ലാന്‍ അടക്കമുള്ള എഞ്ചിനീയറിങ് ജോലികള്‍ പൂര്‍ത്തീകരിച്ചെന്നും, സ്പോണ്‍സര്‍ഷിപ്പ്(sponsership) അടക്കമുള്ള കാര്യങ്ങള്‍ ഏറെ വൈകാതെ നിര്‍ണ്ണയിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 


യുഎഇ ഐ.ഐ.ടിയില്‍ പ്രവാസി രക്ഷിതാക്കളുടെ പ്രതീക്ഷ വാനോളം


ദുബായ്: യുഎഇയില്‍ ഐഐടി(uae IIT) സ്ഥാപിക്കുമെന്ന കേന്ദ്ര സര്‍ക്കാറിന്റെ പ്രഖ്യാപനത്തില്‍ പ്രവാസി(expat) രക്ഷിതാക്കളുടെ പ്രതീക്ഷ വാനോളം. കഴിഞ്ഞദിവസം ഇന്ത്യ-യു.എ.ഇ സമഗ്ര സാമ്പത്തിക സഹകരണ കരാറിലാണ് ഐ.ഐ.ടി സ്ഥാപിക്കുമെന്ന പ്രഖ്യാപനമുണ്ടായത്. ആദ്യമായാണ് ഇന്ത്യക്ക് പുറത്ത് ഐ.ഐ.ടി(IIT) വരുന്നത്. 

എവിടെയാണ് സ്ഥാപിക്കുന്നതെന്നോ എപ്പോള്‍ തുടങ്ങുമെന്നോ വ്യക്തമായ വിവരം ലഭിച്ചിട്ടില്ല. ജെ.ഇ.ഇ മെയിന്‍, (JEE MAIN) ജെ.ഇ.ഇ അഡ്വാന്‍സ്ഡ് എന്നീ കടമ്പകള്‍ കടക്കുന്നവര്‍ക്കായിരിക്കും അഡ്മിഷന്‍ നല്‍കുക. എന്‍ജിനീയറിങ്ങിനോട് താല്‍പര്യമുള്ളവര്‍ക്ക് മികച്ച അവസരമായിരിക്കും ഐ.ഐ.ടി. യു.എ.ഇയിലെ രക്ഷിതാക്കള്‍ പലരും ഡെല്‍ഹിയിലും ബോംബെയിലും ചെന്നൈയിലുമുള്ള ഐ.ഐ.ടികളിലാണ് മക്കളെ പഠനത്തിന് അയച്ചിരിക്കുന്നത്. ഇവിടെയുള്ള ഫീസ് താങ്ങാനാവാത്തവരാണ് നാട്ടില്‍പോയി പഠിക്കുന്നത്. ഇന്ത്യയുടെ ഐ.ഐ.ടി എത്തുന്നതോടെ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് (indian students)സ്‌കോളര്‍ഷിപ്പോടെ കുറഞ്ഞ ചെലവില്‍ പഠിക്കാനാകുമെന്നാണ് അവരുടെ പ്രതീക്ഷ. ഇന്ത്യന്‍ അധ്യാപകര്‍ക്കും കൂടുതല്‍ ജോലി സാധ്യതകളുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.  നിലവില്‍ ഇന്ത്യയില്‍ 23 ഐ.ഐ.ടികളുണ്ട്. ഇതിന് സമാനമായ പ്രവേശന നടപടിക്രമങ്ങള്‍ തന്നെയായിരിക്കും യു.എ.ഇയിലേതും. പ്ലസ് ടുവിന് 75 ശതമാനം മാര്‍ക്കോടെ (മാത്‌സ്, ഫിസിക്‌സ്) പാസായവര്‍ക്ക് ജെ.ഇ.ഇ മെയിന്‍ പരീക്ഷ എഴുതാം. ഇതില്‍ രണ്ടര ലക്ഷം റാങ്കിനുള്ളില്‍ വരുന്നവര്‍ക്ക് ജെ.ഇ.ഇ അഡ്വാന്‍സ്(JEE advance) എഴുതാം. 

യു.എ.ഇയിലെ എല്ലാ വിമാനത്താവളങ്ങളിലേക്കും റാപിഡ് പരിശോധന ഒഴിവാക്കി



ദുബൈ : ഇന്ത്യയിൽനിന്ന് യു.എ.ഇയിലെ എല്ലാ വിമാനത്താവളങ്ങളിലേക്കും റാപിഡ് പി.സി.ആർ പരിശോധന ഒഴിവാക്കി . വിവിധ വിമാനക്കമ്പനികളാണ് ഇക്കാര്യം അറിയിച്ചത് . നേരത്തേ , ദുബൈ , ഷാർജ , റാസൽഖൈമ യാത്രക്കാർക്കായിരുന്നു ഇളവ് . എന്നാൽ , അബൂദബിയിലേക്കും ഇളവുണ്ടായിരിക്കുമെന്ന് എയർ ഇന്ത്യ എക്സ്പ്രസ് സർക്കുലറിൽ അറിയിച്ചു . അബൂദബിയിലേക്ക് റാപിഡ് പരിശോധന നിർബന്ധമാണെന്ന നിബന്ധന ഔദ്യോഗിക വിമാനക്കമ്പനിയായ ഇത്തിഹാദും വെബ്സൈറ്റിൽ നിന്ന് ഒഴിവാക്കി . യാത്രക്ക് നാലു മണിക്കൂറിനുള്ളിലെടുത്ത പരിശോധനഫലം വേണമെന്ന നിബന്ധനയാണ് ഒഴിവാക്കപ്പെട്ടത് . അതേസമയം , 48 മണിക്കൂറിനുള്ളിലെടുത്ത ആർ.ടി.പി.സി.ആർ വേണമെന്ന നിബന്ധനക്ക് മാറ്റമില്ല . യു.എ.ഇയിനിന്ന് ഇന്ത്യയിലേക്ക് പോകുന്നവർക്ക് പി.സി.ആർ പരിശോധന ഒഴിവാക്കിയിരുന്നു . എന്നാൽ , ഇന്ത്യയിൽ വാക്സി നെടുത്തവർക്കു മാത്രമാണ് ഈ ഇളവ് . ഭൂരിപക്ഷം പ്രവാസികളും യു.എ.ഇയിൽ നിന്ന് വാക്സിനെടുത്തവരായതിനാൽ നല്ലൊരു ശതമാന ത്തിനും ഈ തീരുമാനം ഗുണം ചെയ്യില്ല .


ജിസിസിയിലെ ഏറ്റവും കുറഞ്ഞ കോർപ്പറേറ്റ് നികുതി

യുഎഇ: ബിസിനസ് ( Business ) ലാഭത്തിന്മേൽ യുഎഇ ഫെഡറൽ കോർപ്പറേറ്റ് നികുതി ( UAE Federal Corporate Tax ) ഏർപ്പെടുത്തുമെന്ന് ധനമന്ത്രാലയം Ministry of Finance അറിയിച്ചു . 2023 ജൂൺ 1 - നോ അതിനു ശേഷമോ ആരംഭിക്കുന്ന സാമ്പത്തിക വർഷങ്ങളിൽ financial years പ്രാബല്യത്തിൽ വരുന്നു . ആറ് രാജ്യങ്ങൾ ഉൾപ്പെടുന്ന ഗൾഫ് സഹകരണ കൗൺസിലിലെ GCC ഏറ്റവും താഴ്ന്ന നിരക്കായ ഒമ്പത് ശതമാനം നിരക്കിൽ കോർപ്പറേറ്റ് നികുതി ഏർപ്പെടുത്തി . ജിസിസിയിൽ കോർപ്പറേറ്റ് നികുതി Corporate tax in the GCC ഏർപ്പെടുത്താത്ത ഏക രാജ്യം ബഹ്റൈനാണ് . ഖത്തർ , ഒമാൻ , സൗദി അറേബ്യ , കുവൈറ്റ് എന്നീ രാജ്യങ്ങൾ ഇതിനകം കോർപ്പറേറ്റ് നികുതി നടപ്പാക്കി കഴിഞ്ഞു .

സൗദി അറേബ്യയിൽ , ആദായനികുതി നിരക്ക് ' അറ്റ അഡ്ജസ്റ്റ് ചെയ്ത ലാഭത്തിന്റെ 20 ശതമാനമാണ് , ഇത് ജിസിസി മേഖലയിലെ ഏറ്റവും കുറഞ്ഞതാണ് 

ഒമാനിൽ സ്ഥിരം സ്ഥാപനമുള്ള ഒമാനി കമ്പനികളും വിദേശ സ്ഥാപനങ്ങളും Omani companies with a permanent presence and foreign firms ലാഭത്തിന്റെ 15 ശതമാനം നിരക്കിൽ കോർപ്പറേറ്റ് നികുതി Corporate tax at the rate of 15 per cent അടയ്ക്കേണ്ടി വരും . അതേസമയം കുവൈത്തും ഖത്തറും യഥാക്രമം 15 ശതമാനവും 10 ശതമാനവും ഫ്ലാറ്റ് നിരക്ക് ലഭ്യമാണ് . യുഎഇ സമ്പദ്വ്യവസ്ഥയുടെ സുസ്ഥിര ഭാവിയിലേക്കുള്ള ശരിയായ ദിശയിലേക്കുള്ള ചുവടുവയ്പാണ് ഒമ്പത് ശതമാനം കോർപ്പറേറ്റ് നികുതിയെന്ന് Corporate tax ക്രോയുടെ മുതിർന്ന പങ്കാളി സാദ് മണിയാർ പറഞ്ഞു.ഇത് ആഗോളതലത്തിലെ മികച്ച പരിശീലനത്തിന് അനുസൃതമാണ് . കോർപ്പറേറ്റ് നികുതി Corporate tax ഏർപ്പെടുത്തുന്നതോടെ , വികസനം വർദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകതയും ശക്തമാകും , ഇത് മൊത്തത്തിലുള്ള സാമ്പത്തിക വളർച്ചയെ കൂടുതൽ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു . ഏറ്റവും പുതിയ സർക്കാർ നീക്കം 2023 - ൽ യുഎഇയിലുടനീളം കൊണ്ട് വരുമെന്ന് പ്രമുഖ യുഎഇ കമ്പനിയായ സർവീസ് പ്രൊവൈഡർ പിആർഒ പാർട്ണർ ഗ്രൂപ്പിന്റെ സിഇഒ നാസർ മൂസ പറഞ്ഞു .

ലാഭം 375,000 ദിർഹത്തിന് മുകളിൽ ഉയർന്നാൽ യു.എ.ഇ ഒമ്പത് ശതമാനം ലാഭത്തിന് കോർപ്പറേറ്റ് നികുതി ഏർപ്പെടുത്തിയിട്ടുണ്ട് . ഈ വികസനം ഒരു പരിധിവരെ പ്രതീക്ഷിച്ചിരുന്നതാണെന്ന് മൂസ പറഞ്ഞു . വ്യക്തികളെയും റിയൽ എസ്റ്റേറ്റിനെയും ബാധിക്കില്ല.

ഇഖാമ, റി എൻട്രി കാലാവധികൾ പുതുക്കുന്ന വിഭാഗത്തിൽ ഇന്ത്യക്കാരെ ഉൾപ്പെടുത്താതെ ലിസ്റ്റ് പ്രസിദ്ധീകരിച്ച് ജവാസാത്ത്;പ്രവാസികൾ നിരാശയിൽ

ജിദ്ദ : നാട്ടിൽ കുടുങ്ങിയ പ്രവാസികളുടെ ഇഖാമ, റി എൻട്രി,വിസിറ്റ് വിസാ കാലാവധികൾ പുതുക്കുന്നത് സംബന്ധിച്ച് ചോദ്യത്തിനു ഇന്ത്യക്കാരെ നിരാശരാക്കിക്കൊണ്ട് ജവാസാത്ത് മറുപടി.

മാർച്ച് 31 വരെ സൗജന്യമായി ഇഖാമയും റി എൻട്രിയും പുതുക്കുന്ന ആനൂകൂല്യം ഏതെല്ലാം രാജ്യക്കാർക്ക് ലഭിക്കുമെന്ന ചോദ്യത്തിനു നല്കിയ മറുപടിയാണ് ഇന്ത്യൻ പ്രവാസികൾക്ക് നിരാശ സമ്മാനിക്കുന്നത്.

നേരത്തെ ലിസ്റ്റിലുണ്ടായിരുന്ന ഇന്ത്യയടക്കമുള്ള പല രാജ്യങ്ങളെയും ഒഴിവാക്കിക്കൊണ്ടായിരുന്നു പുതിയ ലിസ്റ്റ് ജവാസാത്ത് മറുപടിയിൽ പ്രസിദ്ധീകരിച്ചിട്ടുള്ളത്.

നിലവിൽ സൗദിയും ഇന്ത്യയുമായി എയർ ബബിൾ കരാർ നിലവിലുള്ളതിനാലും ഇന്ത്യക്കാർക്ക് സൗദിയിൽ ക്വാറന്റീനോട് കൂടി നേരിട്ട് പറക്കാമെന്നതിനാലുമായിരിക്കണം ഇപ്പോൾ ഇന്ത്യയെ ലിസ്റ്റിൽ നിന്ന് ഒഴിവാക്കിയിട്ടുള്ളത് എന്നാണ്‌ അനുമാനം.

അതേ സമയം ഇക്കഴിഞ്ഞ 31 ആം തീയതി നിരവധി ഇന്ത്യൻ പ്രവാസികൾക്ക് ഒരു ദിവസം മാത്രം രേഖകൾ ജവാസാത്ത് നീട്ടിക്കൊടുത്തിരുന്നു.

 ജവാസാത്ത് മറുപടിയിൽ ഇപ്പോൾ ഇന്ത്യക്കാർ ഉൾപ്പെട്ടിട്ടില്ലെന്നതിനാൽ ഇന്ത്യക്കാർക്ക് ആനുകൂല്യം ലഭിക്കുമോ എന്ന് ജവാസാത്തിനോട് ഗൾഫ് മലയാളി സംശയം ഉന്നയിച്ചിട്ടുണ്ട്. മറുപടി ലഭിക്കുമെന്ന പ്രതീക്ഷയിലാണുള്ളത്.

യുഎഇയിലെ സ്വകാര്യമേഖലയിലെ തൊഴിൽ നിയമ ഭേദഗതി ഇന്ന് നിലവിൽ വരും,

ദുബായ് : യുഎഇയിലെ സ്വകാര്യമേഖലയിലെ തൊഴിൽ നിയമ ഭേദഗതി Private sector labor law amendment ബുധനാഴ്ച നിലവിൽ വരും. സ്വകാര്യമേഖല സ്ഥാപനങ്ങളിൽ private sector institutions തൊഴിലാളികളുടെ ക്ഷേമം ഉറപ്പുവരുത്തുകയും തൊഴിലാളിക്കും തൊഴിൽ ഉടമയ്ക്കും തുല്യനീതി ലഭ്യമാക്കുകയും ചെയ്യുന്ന തൊഴിൽ നിയമ ഭേദഗതി ഇന്ന് നിലവിൽ വരും. 1980ലെ എട്ടാം നമ്പർ നിയമത്തിനു പകരം ഫെഡറൽ തൊഴിൽ നിയമം Federal Labor Law 2021ലെ 33-ാം നിയമം അനുസരിച്ചുള്ള പുതിയ മാനദണ്ഡങ്ങൾ തൊഴിലിടങ്ങളിൽ ഉറപ്പാക്കും. രാജ്യത്തെ തൊഴിൽ നിയമ വ്യവസ്ഥയിൽ labor legal system സുതാര്യത, ദൃഢത, സുസ്ഥിരത എന്നിവ ഉറപ്പുവരുത്താൻ രാജ്യാന്തര തൊഴിൽ മേഖലയുമായി ബന്ധപ്പെടുത്തി തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാനും കൂടുതൽ ക്ഷേമം ഉറപ്പുവരുത്താനും ഇതു സാഹയകമാകും
 ദുബായ് ഇന്റർനാഷനൽ ഫിനാൻഷ്യൽ സെന്റർ Dubai International Financial Center (ഡിഐഎഫ്സി), അബുദാബി ഗ്ലോബൽ മാർക്കറ്റ് Abu Dhabi Global Market എന്നിവിടങ്ങളിൽ ഒഴികെ രാജ്യത്തെ ഫ്രീസോണുകളടക്കമുള്ള എല്ലാ മേഖലകൾക്കും For all areas, including free zones ഈ നിയമം ബാധകമാണ്. നിലവിൽ ഫ്രീസോണുകളിൽ free zones ഒഴികെ 2 വർഷം കാലാവധിയുള്ള വിസയാണ് VISA നൽകുന്നത്. തൊഴിൽ കരാറുകൾ എല്ലാം ഇനി മുതൽ നിശ്ചിത കാലയളവിലേക്ക് മാത്രമാകും. നിലവിൽ നിശ്ചിത കാലയളവിലേക്കുള്ള (ലിമിറ്റഡ് കോൺട്രാക്ട്) കാരാറും നിശ്ചിതകാലത്തേക്ക് അല്ലാത്ത (അൺലിമിറ്റഡ് കോൺട്രാക്ട്) കരാറും ആണുള്ളത്. അൺലിമിറ്റഡ് കോൺട്രാക്റ്റിലുള്ള എല്ലാ തൊഴിലാളികളും ഒരു വർഷത്തിനകം ലിമിറ്റഡ് കരാറിലാകണമെന്ന് വ്യവസ്ഥയുമുണ്ട്.
 ഗ്രാറ്റുവിറ്റി
 തൊഴിൽ കാലാവധിയുടെ ആദ്യ അഞ്ചുവർഷം ഒരോ മാസത്തേയും 21 ദിവസം വീതമുള്ള അടിസ്ഥാന ശമ്പളവും പിന്നീടുള്ള ഒരോ വർഷവും 30 ദിവസത്തേയും അടിസ്ഥാന ശമ്പളം എന്ന നിലവിലെ രീതിക്കു പകരം എല്ലാ വർഷവും 30 ദിവസത്തെ അടിസ്ഥാന ശമ്പളം എന്ന തോതിൽ ഗ്രാറ്റുവിറ്റി ലഭിക്കും. 
 പ്രസവാവധി 60 ദിനം
 പ്രസവാവധി Maternity leave 45 ദിവസത്തിൽ നിന്ന് 60 ആക്കി നീട്ടി നൽകി. 45 ദിവസം മുഴുവൻ വേതനവും 15 ദിനം പകുതി വേതനവും ലഭിക്കും. കുട്ടിക്കോ അമ്മയ്ക്കോ രോഗം ബാധിച്ചാൽ 30 ദിവസംകൂടി പൂർണ വേതനത്തോടെ അവധി നീട്ടാനുള്ള അവസരവുമുണ്ട്. സുഖമായില്ലെങ്കിൽ വീണ്ടും 30 ദിവസം അവധി നൽകാനും വ്യവസ്ഥയുണ്ട്. ഭർത്താവിന് അഞ്ചുദിവസത്തെ പെറ്റേണിറ്റി ലീവിനും വ്യവസ്ഥയുണ്ട്. മാതാപിതാക്കളോ സഹോദരങ്ങളോ മരിച്ചാൽ 3 ദിവസത്തേയും ഭർത്താവ് മരിച്ചാൽ ഭാര്യയ്ക്കും ഭാര്യ മരിച്ചാൽ ഭർത്താവിനും അഞ്ചു ദിവസവും അവധി ലഭിക്കും. 
 വിവേചനത്തിന് കടുത്ത പിഴ
 തൊഴിൽ ഇടങ്ങളിൽ വിവേചനമോ പീഡനമോ നടന്നതായി കണ്ടെത്തിയാൽ ശക്തമായ നടപടിയുണ്ടാകും. നിറം, വൈകല്യം തുടങ്ങിയവയുടെ പേരിലുള്ള വിവേചനം അനുവദിക്കില്ലെന്നു മാത്രമല്ല ലിംഗ സമത്വം ഉറപ്പാക്കുകയും ചെയ്യും. എല്ലാവർക്കും തുല്യ അവസരങ്ങളും ആനുകൂല്യങ്ങളും ഉണ്ടെന്നു തൊഴിൽ ഉടമ ഉറപ്പുവരുത്തണം. നിയമലംഘനത്തിന് 5000 ദിർഹം (ഏകദേശം ഒരുലക്ഷം രൂപ) മുതൽ പത്തുലക്ഷം ദിർഹം (രണ്ടുകോടി രൂപ) വരെയാണ് ശിക്ഷ. 
 തൊഴിൽ മാറ്റം Change of job 
 ഒരു കമ്പനിയിൽ നിന്ന് രാജി വച്ച് മത്സര സ്വഭാവമുള്ള അതേ തൊഴിൽ മേഖലയിലെ മറ്റൊരു കമ്പനിയിൽ നിശ്ചിത കാലത്തിനുള്ളിൽ ജോലിയിൽ പ്രവേശിക്കുന്നതു തടയും. ഇത്തരം സാഹചര്യങ്ങളിൽ തൊഴിലാളിയോ പുതിയ തൊഴിൽ ഉടമയോ പഴയ തൊഴിൽ ഉടമയ്ക്കു നഷ്ടപരിഹാരം നൽകണം.6 മാസത്തെ പ്രൊബേഷൻ കാലാവധിയിൽ നോട്ടിസ് നൽകാതെ തൊഴിലാളിയെ പിരിച്ചുവിടാനുള്ള വ്യവസ്ഥയും നിർത്തലാക്കി. പ്രൊബേഷൻ കാലയളവിലാണെങ്കിലും 14 ദിവസത്തെ നോട്ടിസ് നൽകണമെന്നാണു പുതിയ വ്യവസ്ഥ. കൂടാതെ പ്രൊബേഷൻ പിരീഡ് നീട്ടരുതെന്ന മറ്റൊരു വ്യവസ്ഥയുമുണ്ട്..
 പ്രൊബേഷൻ കാലാവധിയിൽ During the probation period തൊഴിലാളി രാജിവച്ച് നാട്ടിലേക്ക് മടങ്ങി 3 മാസത്തിനകം തിരികെയെത്തി പുതിയ ജോലിയിൽ പ്രവേശിച്ചാൽ റിക്രൂട്ടിങ് ഫീസിനത്തിൽ പഴയ സ്ഥാപനത്തിന് ചെലവായ തുക പുതിയ തൊഴിൽ ഉടമ നൽകണം. തൊഴിലാളിക്ക് എല്ലാ അവകാശങ്ങളും ഉറപ്പാക്കുന്നു. തൊഴിലിടങ്ങളിൽ തൊഴിൽ മന്ത്രാലയം നിഷ്ക‍‍ർഷിക്കുന്ന എല്ലാ അവകാശങ്ങളും തൊഴിലാളികൾക്ക് ഉറപ്പുവരുത്തുകയും ഇതുസംബന്ധിച്ച ഫയലുകൾ സൂക്ഷിക്കുകയും വേണം. തൊഴിലിലെ മികവ് വ‍ർധിപ്പിക്കാൻ തൊഴിലാളികൾക്ക് അവസരമൊരുക്കുകയും യഥാസമയം പരിശീലനവും ക്ലാസുകളും നൽകുകയും ചെയ്യുക.‌ ജോലി സ്ഥലത്തെ ശാസ്ത്രീയ സുരക്ഷ സംവിധാനങ്ങൾ Scientific safety systems in the workplace ഉപയോഗിക്കാൻ തൊഴിലാളികൾക്ക് അറിയാമെന്നുറപ്പുവരുത്തണം. ജോലിയിലെ ഉത്തരവാദിത്തം എന്താണെന്നതിനു പുറമേ തൊഴിൽ അവകാശങ്ങളെക്കുറിച്ചും തൊഴിലാളികൾക്ക് അവബോധമുണ്ടെന്നുറപ്പാക്കുക. മികച്ച അടിസ്ഥാന സൗകര്യങ്ങളോടു കൂടിയ താമസം ഉറപ്പാക്കണം കൂടാതെ മതിയായ ഹൗസിങ് അലവൻസ് നൽകുകയോ അതു ശമ്പളത്തിൽ ഉൾപ്പെടുത്തുകയോ ചെയ്യണം. ജോലിക്കിടെ സംഭവിക്കുന്ന അപകടങ്ങൾ ഒഴിവാക്കാൻ മുൻകരുതലെടുക്കുകയും പരുക്കേൽക്കുകയോ രോഗബാധിതനാകുകയോ ചെയ്താൽ വിദഗ്ധ ചികിത്സ ഉറപ്പാക്കണം. ശ്രമകരവും അപകടസാധ്യതയുമുള്ള ജോലികൾ ചെയ്യേണ്ടിവരുന്ന തൊഴിലാളികൾക്ക് അതിനുള്ള പരിശീലനം നൽകുക. തൊഴിലാളികളുടെ ചികിത്സാ ചെലവ് വഹിക്കുക, വിവിധ ചികിത്സകൾ ലഭ്യമാക്കുന്ന ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുക.

യുഎഇയിൽ ടാക്സി നിരക്കുകൾക്കായുള്ള പീക്ക് ടൈമിംഗ് പുതുക്കി

യുഎഇ:  യുഎഇയിലെ ടാക്‌സി നിരക്കിന്റെ ( uae taxi rate )) പീക്ക് ടൈമിംഗുകൾ ക്രമീകരിച്ചതായി ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചു. യുഎഇയിലെ വാരാന്ത്യത്തിലെ മാറ്റങ്ങൾ മൂലമാണെന്ന് പീക്ക് ടൈമിം​ഗുകൾ ക്രമീകരിച്ചത്. “വാരാന്ത്യത്തിലെ ദിവസങ്ങൾ മാറ്റാനുള്ള തീരുമാനത്തിന് അനുസൃതമായി ദുബായിലെ ടാക്‌സികളുടെ തിരക്കേറിയ സമയങ്ങൾ ക്രമീകരിക്കുന്നതിനെക്കുറിച്ച് ആർടിഎ നിങ്ങളെ അറിയിക്കാൻ ആഗ്രഹിക്കുന്നു. സുഗമവും സുഖകരവുമായ യാത്രയ്ക്കായി സൂചിപ്പിച്ച സമയങ്ങളിൽ നിങ്ങൾക്ക് ഓൺലൈനിൽ ബുക്ക് ചെയ്യാം, ”എന്ന് ട്വീറ്റിൽ പറഞ്ഞു. 2022 ജനുവരി 1 മുതൽ യുഎഇ അതിന്റെ പ്രവൃത്തി ആഴ്ച ഞായർ-വ്യാഴം മുതൽ തിങ്കൾ-വെള്ളി (അര ദിവസം) ആയി മാറ്റി.

 ഓരോ എമിറേറ്റിന്റെയും ഫെഡറൽ തലത്തിലും പ്രാദേശിക തലത്തിലും ഈ നിയമം ബാധകമാണ്. വാരാന്ത്യ മാറ്റത്തിന്റെ ഫലമായി, പൊതുമേഖലാ സ്ഥാപനങ്ങൾ പൊതുജനങ്ങളിൽ നിന്നുള്ള സേവനങ്ങൾക്കായുള്ള ഡിമാൻഡിന് അനുസൃതമായി അവരുടെ സേവന സമയവും നിരക്കുകളും പരിഷ്കരിച്ചു.

തിങ്കൾ മുതൽ വ്യാഴാഴ്ച വരെ രാവിലെ 8 മുതൽ 10 വരെയും വൈകിട്ട് 4 മുതൽ രാത്രി 8 വരെയും 12 ദിർഹം നിരക്ക് ബാധകമായിരിക്കുമെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു. വെള്ളിയാഴ്ചകളിൽ, പരമാവധി നിരക്ക് രാവിലെ 8 മുതൽ 10 വരെയും വൈകുന്നേരം 4 മുതൽ രാത്രി 12 വരെയും ആയിരിക്കും. ശനി-ഞായർ വാരാന്ത്യത്തിൽ, ഉച്ചകഴിഞ്ഞ് 4 മുതൽ 12 വരെയാണ് തിരക്ക്. തിരക്കേറിയ സമയമാണ് പൊതുവെ ശക്തമായ ഡിമാൻഡ് ഉള്ളതും ധാരാളം ആളുകൾ ടാക്സികൾ ബുക്ക് ചെയ്യുന്നതും, നിരക്ക് 12 ദിർഹം മുതൽ ആരംഭിക്കുന്നു. തിരക്കില്ലാത്ത സമയങ്ങളിൽ, എമിറേറ്റിൽ ടാക്സിക്ക് ഡിമാൻഡ് കുറവാണ്, അതിനാൽ നിരക്ക് 5 ദിർഹം മുതൽ ആരംഭിക്കുന്നു. എന്നാൽ വിമാനത്താവളത്തിൽ നിന്നോ പോർട്ട് റാഷിദിൽ നിന്നോ ടാക്സി എടുക്കുന്ന ആളുകൾക്ക് ടാക്സിയുടെ തരം അനുസരിച്ച് 20 ദിർഹം മുതൽ 25 ദിർഹം വരെയാണ് നിരക്ക്.

അവസരങ്ങളുടെ പറുദീസയായ ദുബായിലേക്കാണോ ?നിങ്ങൾക്കിതാ ഒരു വഴി കാട്ടി

ദുബൈ: ദുബൈയില്‍ നിക്ഷേപം നടത്താനൊരുങ്ങുന്നവരെ (DUBAI BUSINESS INVESTMENT ) ശരിയായ തീരുമാനങ്ങളെടുക്കാന്‍ പ്രാപ്‍തമാക്കുയെന്ന ലക്ഷ്യത്തോടെ പുറത്തിറക്കിയ പുസ്തകമാണ് ടൂയിങ് ബിസിനസ്‍ ഇന്‍ ദുബൈ(DOING BUSINESS IN DUBAI ) . ദുബൈ മെയിന്‍ലാന്റിലും ഫ്രീസോണുകളിലും കമ്പനികള്‍ (DUBAI MAINLAND AND FREE ZONE )രൂപീകരിക്കാനുള്ള നടപടിക്രമങ്ങളുടെ പൂര്‍ണ വിവരങ്ങള്‍ക്ക് പുറമെ ബിസിനസ് സംരംഭങ്ങള്‍ക്ക് ആവശ്യമായ ഓരോ മേഖലകളിലുമുള്ള ചെലവുകള്‍, പ്രത്യാഘാതങ്ങള്‍, പ്രയോജനങ്ങള്‍ എന്നിവയെല്ലാം പുസ്‍കത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ബിസിനസ്‍ അഡ്വൈസറി ആന്റ കണ്‍സള്‍ട്ടിങ് സ്ഥാപനമായ ‘ക്രെസ്റ്റന്‍ മേനോന്റെ’ നിരന്തര പരിശ്രമങ്ങളുടെ ഫലം കൂടിയായ ഈ പുസ്‍കത്തിന്റെ ഏറ്റവും പുതിയ പതിപ്പ് ദുബൈ സിവില്‍ ഏവിയേഷന്‍ അതോറിറ്റി പ്രസിഡന്റും( DUBAI AVIATION AUTHORITY ) ദുബൈ എയര്‍പോര്‍ട്ട്സ് ചെയര്‍മാനും (DUBAI AIRPORT CHAIRMAN ) എമിറേറ്റ്സ് എയര്‍ലൈന്‍സ് (EMIRATES AIRLINE ) ചെയര്‍മാനും ചീഫ് എക്സിക്യൂട്ടീവുമായ ശൈഖ് അഹ്‍മദ് ബിന്‍ സഈദ് അല്‍ മക്തൂമാണ് പ്രകാശനം ചെയ്‍തത്.



 

പുസ്തക പ്രകാശന ചടങ്ങ് ക്രെസ്റ്റന്‍ മേനോന്‍ ചെയര്‍മാനും മാനേജിങ് പാര്‍ട്ണറുമായ രാജു മേനോന്‍, സീനിയര്‍ പാര്‍ട്ണറും കോര്‍പറേറ്റ് കമ്മ്യൂണിക്കേഷന്‍സ് വിഭാഗം തലവനുമായ സുധീര്‍ കുമാര്‍ എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു. ദുബൈ ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സെന്ററിന്റെ (ഡി.ഐ.എഫ്.സി) നടപടിക്രമങ്ങള്‍, പ്രാദേശിക – ഇന്താരാഷ്‍ട്ര വിഭവങ്ങള്‍ ഉള്‍ക്കൊള്ളുന്ന വൈവിദ്ധ്യമാര്‍ന്ന ഇന്‍വെസ്റ്റര്‍ പൂളിന്റെ പ്രയോജനം നിക്ഷേപകര്‍ക്ക് ലഭ്യമാക്കുന്ന നസ്‍ദഖ് ദുബൈ എന്നിവയെക്കുറിച്ചുള്ള സമഗ്ര വിവരങ്ങളും( Comprehensive information on Nasdaq Dubai, which offers investors the benefit of a diverse investor pool ) പുസ്‍തകത്തിലുണ്ട്, യുഎഇയിലെ ബിസിനസ് രംഗത്ത് മൂന്ന് പതിറ്റാണ്ടുകള്‍ നീണ്ട പരിചയം പുസ്‍തകത്തിന്റെ ഉള്ളടക്കം ശ്രദ്ധാപൂര്‍വം ക്രമീകരിക്കുന്നതിന് ക്രെസ്റ്റന്‍ മേനോന് സഹായകമായി.

അതിലുപരി പുസ്‍കത്തിന്റെ ഉള്ളടക്കം ദുബൈ ഇക്കണോമി വകുപ്പിലെ ബിസിനസ്‍ രജിസ്‍ട്രേഷന്‍ ആന്റ് ലൈസന്‍സിങ് Business Registration and Licensing (B.R.L) വിഭാഗം പരിശോധിച്ച് ഉറപ്പുവരുത്തിയതാണെന്ന വസ്‍തുത അതിന് കൂടുതല്‍ വിശ്വാസ്യതയും സ്വീകാര്യതയും നല്‍കുന്നുമുണ്ട്. പുസ്‍കത്തിന്റെ 30,000 കോംപ്ലിമെന്ററി കോപ്പികള്‍ പ്രധാന ബാങ്കുകള്‍, ചേംബര്‍ ഓഫ് കൊമേഴ്‍സ്, നയതന്ത്ര കാര്യാലയങ്ങള്‍, വ്യാപാര സംഘടനകള്‍, യുഎഇ, മിഡില്‍ ഈസ്റ്റ്, ഇന്ത്യ, യൂറോപ്, അമേരിക്ക എന്നിവിടങ്ങളിലെ പ്രധാന നിക്ഷേപ സംഗമങ്ങള്‍ Major Banks, Chambers of Commerce, Embassies, Trade Organizations, Major Investment Meetings in the UAE, Middle East, India, Europe and the US എന്നിവിടങ്ങളിലെല്ലാം വിതരണം ചെയ്യും. പുസ്‍തകം ഓണ്‍ലൈനിലും ലഭ്യമാണ്.

വിമാനയാത്ര ചെലവ് കുറയാൻ സാധ്യത

വിമാനയാത്ര ചെലവ് കുത്തനെ കുറയാൻ( cheap flight ticket ) സാധ്യത. എയർ ഇന്ത്യ ടാറ്റ (air india tata ) ഏറ്റെടുത്തതിനു പിന്നാലെ ആരംഭിച്ച പുതിയ ട്രെൻഡിലേക്ക് ആകാശ എയറും ജെറ്റ് എയർവേസുമെത്തുകയാണ്. ഇതോടെ മറ്റ് കമ്പനികളും പുതിയ മാറ്റങ്ങളുടെ ഭാഗമാകാൻ നിർബന്ധിതരാകുമെന്നുറപ്പാണ്. ഇതോടെ യാത്രക്കാർക്ക് കൂടുതൽ ലാഭകരമാകുന്ന തരത്തിലുള്ള മത്സരത്തിനാണ് ആഭ്യന്തര വിമാന സർവീസ് വിപണി സാക്ഷ്യംവഹിക്കാൻ പോകുന്നത് cheap flight ticket. ഇന്ത്യൻ വ്യോമയാനരംഗത്ത് പുതിയ മത്സരങ്ങൾക്ക് തുടക്കമിടുന്നത് ഓഹരി വിപണിയിലെ രാജാവായ ശതകോടീശ്വരൻ രാകേഷ് ജുൻജുൻവാലയുടെ നേതൃത്വത്തിൽ വരുന്ന വിമാനകമ്പനി ‘ആകാശ എയർ’ തന്നെയാകും. എല്ലാവർക്കും വിമാനത്തിൽ യാത്ര ചെയ്യാൻ കഴിയുന്ന തരത്തിലേക്ക് വിമാനയാത്രയെ മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് ആകാശ എയർ എത്തുന്നത്. കുറഞ്ഞ ടിക്കറ്റ് നിരക്കിൽ വിമാനയാത്ര cheap flight ticket സാധ്യമാക്കാനാണ് പദ്ധതിയിടുന്നത്. ഇതോടൊപ്പം ഭക്ഷണം, സീറ്റ് തിരഞ്ഞെടുപ്പ് അടക്കമുള്ള സൗകര്യങ്ങളെല്ലാം അധിക ചെലവിലും ലഭ്യമാക്കും. അടുത്ത ജൂണോടെ സർവീസ് ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി അധികൃതർ. ജെറ്റ് എർവേസ് മുൻ സിഇഒ വിനയ് ദുബായ്, ഇൻഡിഗോ മുൻ പ്രസിഡന്റ് ആദിത്യ ഘോഷ് എന്നിവർക്കും കമ്പനിയിൽ നിക്ഷേപമുണ്ട്.

ടാറ്റ ഏറ്റെടുത്തതിനു പിന്നാലെ എയർ ഇന്ത്യാ വിമാനങ്ങളിൽ ഭക്ഷണസേവനം മെച്ചപ്പെടുത്താനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഉപയോക്താക്കൾക്ക് നൽകുന്ന മറ്റ് സേവനങ്ങളും മെച്ചപ്പെടുത്താനായി പ്രത്യേക എക്‌സിക്യൂട്ടീവ് ഹെൽപ് ഡെസ്‌ക്കിനും കമ്പനി തുടക്കമിട്ടിട്ടുണ്ട്. സർക്കാർ വൃത്തങ്ങൾ, മുതിർന്ന ബിസിനസ് എക്‌സിക്യൂട്ടീവുകൾ അടങ്ങുന്നതാണ് ഹെൽപ് ഡെസ്‌ക്ക്. വിമാനയാത്ര കൂടുതൽ സുഖകരമാക്കാനുള്ള മറ്റു പദ്ധതികളും നടപ്പിലാക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.സമ്പത്തിക പ്രതിസന്ധിമൂലം 2019ൽ താൽക്കാലികമായി പ്രവർത്തനം നിർത്തിയ ജെറ്റ് എയർവേസ് തിരിച്ചുവരവിനുള്ള തയ്യാറെടുപ്പിലാണ്. കൂടുതൽ കരുത്തോടെയാകും ജെറ്റ് എയർവേസ് ആഭ്യന്തര സർവീസിൽ തിരിച്ചെത്തുക. cheap flight ticket

കമ്പനിയുടെ പുതിയ ഉടമകൾ ജലൻ-കൽറോക്ക് കൺസോർഷ്യം ആണ് . ഈ വർഷം തുടക്കം തന്നെ മുഴുവൻ സേവനങ്ങളോടെയും വിമാനം സർവീസ് പുനരാരംഭിക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ന്യൂഡൽഹി, മുംബൈ അടക്കമുള്ള പ്രധാന വിമാനത്താവളങ്ങളിൽ രാത്രി പാർക്കിങ്ങിനുള്ള ചർച്ചകളും തുടരുന്നു. പുതിയ വിമാനങ്ങൾ ഇറക്കുന്നതിന്റെ ഭാഗമായി എയർബസ്, ബോയിങ് കമ്പനികളുമായി ചർച്ച നടത്തിക്കഴിഞ്ഞു. അടുത്ത ആറുമാസത്തിനകം 1,500 കോടി രൂപയാണ് ജലൻ-കൽറോക്ക് കൺസോർഷ്യം കമ്പനിയിൽ നിക്ഷേപിക്കുക.cheap flight ticket

വിസക്കായി അപേക്ഷിക്കുന്നവർ കൃത്യമായ വിവരങ്ങൾ നൽകണമെന്ന് അധികൃതർ

ദുബായ്: വിസക്കായി അപേക്ഷിക്കുന്നവർ കൃത്യമായ വിവരങ്ങൾ നൽകണമെന്ന് അധികൃതർ. വിസ അപേക്ഷിക്കാൻ എത്തുന്ന ഉപഭോക്താക്കളിൽ പലരും അശ്രദ്ധരാകുന്നത് ശ്രദ്ധയിൽ പെട്ടതിനെത്തുടർന്നാണ് നിർദേശം. ആമർ സെന്ററുകൾ, വകുപ്പിന്റെ മറ്റ് സ്മാർട്ട് ചാനലുകൾ തുടങ്ങിയവവഴി സമർപ്പിക്കുന്ന രേഖകളിൽ മേൽവിലാസങ്ങൾ, ഇ-മെയിൽ ഐ ഡി, മൊബൈൽ നമ്പർ, മറ്റുവിവരങ്ങളെല്ലാം കൃത്യമാണെന്ന് സ്വയം പരിശോധിച്ച് ഉറപ്പുവരുത്തണം. അവ്യക്തമായ വിവരങ്ങൾ നൽകുമ്പോൾ വിസ നടപടിക്രമങ്ങൾക്ക് കാലതാമസം നേരിടുമെന്ന് വകുപ്പ് മേധാവി ലെഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി അറിയിച്ചു. ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (ജി.ഡി.ആർ.എഫ്.എ.) ആണ് ഇക്കാര്യം അറിയിച്ചത്.

വാലന്റൈൻസ്ഡേയ്ക്ക് ഹോളിഡേയ് പാക്കേജുമായി യുഎഇ എയർലൈനുകൾ

യുഎഇ:ഫെബ്രുവരി 12 മുതൽ 16 വരെയുള്ള യാത്രകൾക്കാണ് പാക്കേജുകൾ ലഭ്യമാകുന്നത്.വാലന്റൈൻസ് ഡേയ്‌ക്ക് ഏതാനും ആഴ്ചകൾ മാത്രം ബാക്കിയുള്ളതിനാൽ, നിങ്ങളുടെ സവിശേഷമായ ഒരു റൊമാന്റിക് റിട്രീറ്റ് നിങ്ങൾ അന്വേഷിക്കുകയാണെങ്കിൽ, തിരഞ്ഞെടുക്കാനുള്ള ചില നല്ല ഓപ്ഷനുകൾ ഇതാ ഇവിടെ .യാത്രക്കാർക്കായി Budget carrier flydubai ഈ പ്രണയദിനത്തിൽ ഒരാൾക്ക് 1,199 ദിർഹം മുതൽ ആരംഭിക്കുന്ന അവധിക്കാല പാക്കേജുകൾ ഓഫർ ചെയ്യുന്നു. ഫെബ്രുവരി 5-നുള്ളിൽ ബുക്ക് ചെയ്ത് ഫെബ്രുവരി 12 മുതൽ 16 വരെയുള്ള യാത്രയ്ക്കാണ് ഈ പാക്കേജുകൾ ലഭ്യമാകുന്നത്.അർമേനിയയിലെ യെരേവനിലേക്കുള്ള യാത്ര , മടക്കയാത്ര, ത്രീ-സ്റ്റാർ ഹോട്ടൽ താമസം, പ്രഭാതഭക്ഷണം എന്നിവയുൾപ്പെടെ മൂന്ന് രാത്രികളിൽ ഒരാൾക്ക് 1,199 ദിർഹം മുതൽ flydubai പാക്കേജ് ഓഫർ ചെയ്യുന്നു. രണ്ട് മുതിർന്നവർ ഒരു മുറി പങ്കിടുന്നതിനെ അടിസ്ഥാനമാക്കിയാണ് എല്ലാ വിലകളും.അസർബൈജാനിലെ ബാക്ക്‌വിലേക്കുള്ള യാത്ര , മടക്ക യാത്ര, ത്രീ-സ്റ്റാർ ഹോട്ടൽ താമസം, പ്രഭാതഭക്ഷണം എന്നിവ ഉൾപ്പെടെ മൂന്ന് രാത്രികൾക്ക് ഒരാൾക്ക് 1,499 ദിർഹം മുതൽ പാക്കേജ് ആരംഭിക്കുന്നു.ശ്രീലങ്കയിലെ കൊളംബോയിലേക്കുള്ള ഒരു പാക്കേജ്, റിട്ടേൺ ഫ്ലൈറ്റുകളും ഫോർ സ്റ്റാർ ഹോട്ടൽ താമസവും ഉൾപ്പെടെ മൂന്ന് രാത്രികൾക്ക് ഒരാൾക്ക് 1,649 ദിർഹം മുതൽ ആരംഭിക്കുന്നു.ജോർജിയയിലെ ടിബിലിസിയും സമീപ വർഷങ്ങളിൽ ഒരു ജനപ്രിയ അവധിക്കാല കേന്ദ്രമായി മാറിയിരിക്കുന്നു. റിട്ടേൺ ഫ്ലൈറ്റുകളും ത്രീ-സ്റ്റാർ ഹോട്ടൽ താമസവും ഉൾപ്പെടെ മൂന്ന് രാത്രികൾക്ക് ബജറ്റ് കാരിയർ ഒരാൾക്ക് 1,699 ദിർഹം ഓഫർ ചെയ്യുന്നു.

ഒഴുകുന്ന ജലശുദ്ധീകരണ പദ്ധതിക്ക് സൗദിയിൽ തുടക്കമായി

റിയാദ്: സൗദി അറേബ്യയിൽ ഒഴുകുന്ന ജലശുദ്ധീകരണ പദ്ധതിക്ക് തുടക്കം. ചെങ്കടലില്‍ അല്‍ ശുഖൈഖ് തുറമുഖത്തിന് സമീപമാണ് കടൽജലം ശുദ്ധീകരിച്ച് കരയിലേക്ക് വിതരണം ചെയ്യുന്ന പ്ലാന്റ് ആരംഭിച്ചിരിക്കുന്നത്. പ്രതിദിനം 50,000 ക്യുബിക് മീറ്റർ ജലം ശുദ്ധീകരിക്കാൻ ഈ പ്ലാന്റിന് കഴിയുമെന്നാണ് പ്രതീക്ഷ. സൗദിയിലെ ആദ്യത്തെ ഒഴുകുന്ന ജലശുദ്ധീരണ പ്ലാന്‍റാണ് ഇത്. രാജ്യത്തെ എല്ലാ പ്രദേശങ്ങളിലും ശുദ്ധീകരിച്ച ജലം എത്തിക്കുന്നതാണ് പദ്ധതി. ജിസാന്‍ ഗവര്‍ണര്‍ മുഹമ്മദ് ബിന്‍ നാസര്‍ ബിന്‍ അബ്‍ദുല്‍ അസീസ് പ്ലാന്റ് ഉദ്ഘാടനം ചെയ്‍തു. ജല – കാര്‍ഷിക മന്ത്രി അബ്‍ദുല്‍ റഹ്‍മാന്‍ അല്‍ ഫാദ‍്‍ലി, സലൈന്‍ വാട്ടര്‍ കണ്‍വര്‍ഷന്‍ കോര്‍പറേഷന്‍ ഗവര്‍ണര്‍ അബ്‍ദുല്ല അല്‍ അബ്‍ദുല്‍ കരീം എന്നിവരും ഉദ്ഘാടന ചടങ്ങില്‍ പങ്കാളികളായി.

രാജ്യത്ത് സ്വകാര്യ മേഖലയുടെ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതികളിലൊന്നാണിത്. പ്ലാന്റിന്റെ രൂപകല്‍പനയും നിര്‍മാണവും നിര്‍വഹിച്ചതും 25 വര്‍ഷത്തേക്ക് നടത്തിപ്പ് ചുമതലയും സ്വകാര്യ മേഖലയ്‍ക്കാണ്.

അബൂദബിയിൽ കുടുംബ ബിസിനസിന് പുതിയ നിയമം ; ഓഹരികൾ പുറത്തുള്ളവർക്ക് കൈമാറരുത്

അബൂദബി: അബൂദബിയിൽ കുടുംബ ഉടമസ്ഥതയിലുള്ള ബിസിനസ് സ്ഥാപനങ്ങളുടെ വിൽപനക്കും കൈമാറ്റത്തിനും പുതിയ നിയമം വരുന്നു . കുടുംബത്തിന് പുറത്തുള്ളവർക്ക് ഓഹരിയും ലാഭവിഹിതവും കൈമാറാൻ പാടില്ല . ഇതിന് കുടുംബാംഗങ്ങളുടെ മുൻകൂർ അനുമതി തേടണമെന്നും പുതിയ നിയമം നിഷ്കർഷിക്കുന്നു . കുടുംബ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ സുരക്ഷഉറപ്പാക്കാനും ഇത്തരം സ്ഥാപനങ്ങളുടെ നിയന്ത്രണം കുടുംബത്തിന്റെ പുതിയ തലമുറയിലേക്കുള്ള കൈമാറ്റം എളുപ്പമാക്കാനുമാണ് പുതിയ നിയമം എന്നാണ് ചൂണ്ടിക്കാട്ടുന്നത് .
മാർച്ചിൽ നിലവിൽ വരുന്ന ചട്ടം അബൂദബി ഭരണാധികാരി ശൈഖ് ഖലീഫയാണ് പ്രഖ്യാപിച്ചത് . കുടുംബത്തിന് പുറത്തുള്ളവരുടെ ഓഹരിപങ്കാളിത്തം 40 ശതമാനത്തിൽ കവിയാത്ത സ്ഥാപനങ്ങൾക്കാണ് ഈ നിയമം ബാധകമാവുക . ഇത്തരം കുടുംബ ബിസിനസുകളുടെ ഓഹരിയോ ലാഭവിഹിതമോ കുടുംബത്തിന് പുറത്തുള്ളവർക്ക് കൈമാറുന്നത് നിയമം വിലക്കുന്നുണ്ട് . ഓഹരിഉടമകൾ കുടുംബത്തിന് പുറത്തുള്ളവർക്ക് ഉടമസ്ഥാവകാശം കൈമാറുന്നുണ്ടെങ്കിൽ കുടുംബാംഗങ്ങളുടെ മുൻകൂർ അനുമതി നേടിയിരിക്കണം . കുടുംബത്തിന്റെ പേരിലെ ബിസിനസ് സ്ഥാപനങ്ങൾ ഈട് നൽകാനോ പണയം വെക്കാനോ പാടില്ലെന്നും നിയമം അനുശാസിക്കുന്നു . സ്വന്തം പേരിലുള്ള ഓഹരികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ കുടുംബാംഗങ്ങൾക്ക് വോട്ടിങ് വെയിറ്റേജ് നൽകണമെന്നും നിയമം നിർദേശിക്കുന്നുണ്ട് .

ദുബായില്‍ അംബരചുംബിയായ പുതിയ കെട്ടിടം വരുന്നു


ദുബായ്: ദുബായിലെ അപ്ടൗണ്‍ ടവറിന്റെ നിര്‍മ്മാണം അവസാന ഘട്ടത്തില്‍. 340 മീറ്ററുള്ള കെട്ടിടത്തിന്റെ പ്രവൃത്തി 329 മീറ്ററിലെത്തി. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ കെട്ടിടം പൂര്‍ത്തിയാകും. അപ്ടൗണ്‍ ടവര്‍ പൂര്‍ത്തിയാകുന്നതോടെ ദുബായിലെ ഏറ്റവും ഉയരമുള്ള കെട്ടിടങ്ങളില്‍ ഒന്നായിരിക്കും ഇതെന്ന് ഡിഎംസിസി ചീഫ് എക്സിക്യൂട്ടീവ് അഹമ്മദ് ബിന്‍ സുലായം പറഞ്ഞു. 2019 ലാണ് കെട്ടിടത്തിന്റെ നിര്‍മ്മാണം ആരംഭിച്ചത്. അപ്ടൗണ്‍ ടവറിന്റെ പൂര്‍ത്തീകരണത്തിനായി 13 ദശലക്ഷത്തിലധികം മണിക്കൂറുകള്‍ ജോലി ചെയ്തുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പദ്ധതി നിര്‍മ്മാണത്തിനായി ഏകദേശം 140,000 ക്യുബിക് മീറ്റര്‍ കോണ്‍ക്രീറ്റും 30,000 ടണ്‍ സ്റ്റീലും ഇതുവരെ ഉപയോഗിച്ചിട്ടുണ്ട്. 

യുഎഇയിൽ നിർത്തിയിട്ട സ്കൂൾ ബസിനെ മറികടന്നാൽ 1000 ദിർഹം പിഴ

അബുദാബി : സ്റ്റോപ്പ് ചിഹ്നമിട്ട് നിർത്തിയിട്ട സ്കൂൾ ബസിനെ മറികടക്കുന്നവർക്ക് 1000 ദിർഹം ( 20,315 രൂപ ) പിഴ ചുമത്തുമെന്ന് അബുദാബി പൊലീസ് . വിദ്യാർഥികളെ കയറ്റാനോ ഇറക്കാനോ നിർത്തിയിടുന്ന സ്കൂൾ ബസിൽ നിന്ന് കുറഞ്ഞത് 5 മീറ്റർ അകലത്തിലാണ് മറ്റു വാഹനങ്ങൾ നിർത്തേണ്ടത് . നിയമം ലംഘിക്കുന്നവർക്കു പിഴയ്ക്കൊപ്പം 10 ബ്ലാക് പോയിന്റും ലഭിക്കും . ഇന്നലെ മുതൽ അബുദാബിയിലെ സ്കൂളുകൾ തുറന്ന പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ് . ' അവരുടെ സുരക്ഷ , നമ്മുടെ സന്തോഷം ' എന്ന പ്രമേയത്തിൽ ഇതുസംബന്ധിച്ച് അബുദാബി പൊലീസ് ക്യാംപെയ്നും ആരംഭിച്ചു . വാഹനം നിർത്തുമ്പോൾ സ്റ്റോപ് ബോർഡ് പ്രദർശിപ്പിക്കാത്ത ഡ്രൈവർമാർക്ക് 500 ദിർഹം പിഴയും 6 ബ്ലാക് പോയിന്റും ശിക്ഷയുണ്ട് . വാഹനം പുറപ്പെടുന്നതിന് മുൻപ് വിദ്യാർഥികൾ കയറുകയും ഇറങ്ങുകയും ചെയ്തെന്ന് സൂപ്പർവൈസർമാർ ഉറപ്പാക്കണം . റോഡിനു കുറുകെ കടക്കാൻ വിദ്യാർഥികളെ സൂപ്പർവൈസർമാർ സഹായിക്കണമെന്നും പൊലീസ് പറഞ്ഞു . വാഹനം ഓടിക്കുമ്പോൾ ഫോണിൽ സംസാരിക്കരുതെന്ന് ഡ്രൈവർമാർക്ക് കർശന നിർദേശം നൽകി . നിയമലംഘകരെ പിടികൂടാൻ സ്റ്റോപ് ബോർഡിൽ നൂതന ക്യാമറയും സ്ഥാപിച്ചിട്ടുണ്ട് .

കരിപ്പൂരിൽ നിന്ന് സൗദിയിലേക്ക് എയർ ബബിൾ കരാർ പ്രകാരം ഫ്ലൈനാസും;ഷെഡ്യൂളും ടിക്കറ്റ് നിരക്കും അറിയാം

സൗദി: ഫ്ലൈ നാസിന്റെ ജനുവരി 11 നു  ആരംഭിക്കുമെന്നറിയിച്ചിരുന്ന കരിപ്പൂർ സൗദി സർവീസ് ഫെബ്രുവരി 8 മുതൽ ആരംഭിക്കും.

ചൊവ്വ വെള്ളി ഞായർ ദിവസങ്ങളിൽ റിയാദ്-കരിപ്പൂർ സെക്ടറിൽ നടത്തുന്ന സർവീസുകളെക്കുറിച്ചാണു ഫ്ലൈനാസ് പ്രഖ്യാപനം നടത്തിയിട്ടുള്ളത്.

മാർച്ച് 25 വരെയ്യുള്ള ഷെഡ്യൂളുകൾ നിലവിൽ എയർലൈൻ പ്രസിദ്ധീരികരിച്ചിട്ടുണ്ട്.

അതേ സമയം കരിപ്പൂരിൽ നിന്ന് റിയാദിലേക്കുള്ള യാത്രക്കുള്ള ടിക്കറ്റ് നിരക്കിൽ ഫ്ലൈനാസും വലിയ ഇളവ് നൽകാൻ തയ്യാറായിട്ടില്ല.

റിയാദിൽ നിന്ന് കരിപ്പൂരിലേക്ക് 669 റിയാൽ മാത്രം നൽകിയാൽ മതിയെങ്കിൽ കരിപ്പൂരിൽ നിന്ന് റിയാദിലേക്ക്  1474 റിയാലാണു നിരക്ക് നൽകേണ്ടി വരിക.

എങ്കിലും ക്വാറന്റീൻ ആവശ്യമില്ലാത്തവർക്ക് 30,000 രൂപക്ക് താഴെയുള്ള നിരക്കിൽ സൗദിയിലെത്താൻ ഫ്ലൈനാസ് വഴി സഹായിക്കും. മറ്റു എയർലൈനുകളുമായി തുലനം ചെയ്യുംബോൾ ഫ്ലൈനാസസിന്റെ സൗദിയിലേക്കുള്ള നിരക്ക് കുറവാണെന്ന് തന്നെ പറയാം.

ജിദ്ദ, ദമാം സെക്ടറുകളിലേക്കുള്ള സർവീസുകൾ സംബന്ധിച്ച് നിലവിൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

30 കിലൊ, 40 കിലൊ ബാഗേജുകൾ നിരക്ക് വ്യത്യാസം ഈടാക്കി അനുവദിക്കും.

മൃതദേഹം അഴുകിയാലും ഇനി മരണ സമയം കൃത്യമായി കണ്ടുപിടിക്കാം; പുതിയ സംവിധാനവുമായി ദുബായ്


ദുബായ് : ദുബായില്‍ മൃതദേഹം അഴുകിയാലും ഇനി മരണ സമയം കൃത്യമായി കണ്ടുപിടിക്കാം. അഴുകിയ മൃതദേഹം വിശദമായി പരിശോധിച്ച് മരണ സമയം കൃത്യമായി കണ്ടുപിടിക്കാന്‍ ദുബായ് പൊലീസിന് വിജയകരമായി സാധിച്ചതായി അധികൃതര്‍ അറിയിച്ചു. മൃതദേഹം അഴുകാന്‍ സഹായിക്കുന്ന പുഴുക്കളെയും പ്രാണികളെയും കുറിച്ച് പഠിക്കുന്നതിലൂടെയാണ് മരണ സമയവും കാരണവുമെല്ലാം കണ്ടെത്താന്‍ സാധിക്കുന്നത്.

എന്‍എസ്എഫ് ഇന്റര്‍നാഷനലുമായി സഹകരിച്ച് സ്വരൂപീപിച്ച ഡേറ്റാബേസ് ഉപയോഗിച്ചാണ് ഇതു ചെയ്യുന്നത്. മുന്‍പ് അഴുകിയ മൃതദേഹം കണ്ടാല്‍ കാലപ്പഴക്കം ഏകദേശം കണക്കാക്കാനേ സാധിക്കുമായിരുന്നുള്ളൂ. എന്നാല്‍ ഉപേക്ഷിച്ച കെട്ടിടങ്ങള്‍ക്കുള്ളില്‍ കണ്ട അഴുകിയ മൃതദേഹത്തില്‍ നിന്ന് മരണം നടന്നത് അറുപത്തിമൂന്നര മണിക്കൂര്‍ മുന്‍പാണെന്ന് കൃത്യമായി കണ്ടെത്താന്‍ സാധിച്ചു. ഏറെ വെല്ലുവിളികള്‍ നിറഞ്ഞ ഇക്കാര്യം കണ്ടെത്താന്‍ സഹായിച്ചത് മൃതദേഹത്തിലെ പുഴുക്കളെക്കുറിച്ച് പഠിച്ചതു മൂലമാണ്.
ദുബായ് പൊലീസിലെ ഫൊറന്‍സിക് എന്റമോളജിസ്റ്റിന്റെ സഹായത്തോടെയാണ് ഇതു സാധ്യമായതെന്നും അമേരിക്കയിലും യൂറോപ്പിലും ഈ സാങ്കേതിക വിദ്യ ദശാബ്ദങ്ങളായി ഉപയോഗിക്കുന്നതായും അധികൃതര്‍ ചൂണ്ടിക്കാട്ടി. മൃതദേഹത്തില്‍ കാണുന്ന പുഴുക്കളുടെയും പ്രാണികളുടെയും കാലചക്രവും വ്യത്യസ്ത പരിസ്ഥിതികളില്‍ അവയ്ക്കു വരുന്ന വ്യത്യാസവും മനസ്സിലാക്കിയാണ് ഡേറ്റാ തയാറാക്കിയിരിക്കുന്നത്.

യുഎഇയില്‍ വീണ്ടും ഹൂതി വിമതരുടെ ആക്രമണം

അബുദാബി: യുഎഇയില്‍ (United Arab Emirates) വീണ്ടും ഹൂതി വിമതരുടെ ആക്രമണം. ഇന്ന് പുലര്‍ച്ചെ 4.30 ഓടെ രണ്ട് ബാലിസ്റ്റിക്ക് മിസൈലുകള്‍ യുഎയിലേക്ക് ഹൂതികള്‍ വിക്ഷേപിച്ചു. എന്നാല്‍ ഇവ പരാജയപ്പെടുത്തിയെന്ന് യുഎഇ അറിയിച്ചു. അബുദാബി ലക്ഷ്യമാക്കി തൊ0ടുത്ത മിസൈലുകളാണ് തകര്‍ത്തത്. മിസൈലുകളുടെ അവശിഷ്ടങ്ങൾ ആളില്ലാത്ത പ്രദേശങ്ങളില്‍ പതിച്ചതിനാല്‍ വന്‍ അപകടം ഒഴിവായി. ആക്രമണത്തിൽ ആളപായമൊന്നും ഉണ്ടായിട്ടില്ലെന്ന് മന്ത്രാലയം സ്ഥിരീകരിച്ചു. ഏത് ഭീഷണികളെയും നേരിടാൻ യു എ ഇ പൂർണ്ണ സന്നദ്ധമാണെന്ന് മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു .യുഎഇയുടെ ഔദ്യോഗിക അധികാരികളിൽ നിന്നുള്ള വാർത്തകൾ പിന്തുടരാനും മന്ത്രാലയം പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.

കഴിഞ്ഞയാഴ്ച്ച യുഎഇയുടെ ഏറ്റവും വലിയ എണ്ണ കമ്പനിയായ അഡ്‌നോക്കിന്‍റെ മുസഫയിലെ സംഭരണ കേന്ദ്രത്തിന് സമീപവും അബുദാബി വിമാനത്താവളത്തിന്‍റെ പുതിയ നിര്‍മ്മാണ മേഖലയിലും ഹൂതികള്‍ നടത്തിയ സ്ഫോടനത്തില്‍ മൂന്നുപേര്‍ മരിച്ചിരുന്നു. പിന്നാലെ യുഎഇയിലെ പൊട്ടിത്തെറി തങ്ങളുടെ സൈനിക നടപടിയായിരുന്നു എന്ന് യമനിലെ ഹൂതി വിമതർ അവകാശപ്പെട്ടിരുന്നു. ഇതിനെതിരെ യുഎൻ അടക്കമുള്ളവർ പ്രതിഷേധിച്ചതിനിടെയാണ് വീണ്ടും ആക്രമണം.

50 ദിർഹംസിന്റെ കോവിഡ് ടെസ്റ്റ്‌ എവിടെയൊക്കെ

ദുബൈ : ബൂസ്റ്റർ വാക്സിനെടുക്കാത്തവർക്ക് പല സ്ഥലങ്ങളിലും സന്ദർശിക്കുന്നതിന് കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ് . മറ്റ് എമിറേറ്റു കളിൽനിന്ന് അബൂദബിയിലേക്ക് പ്രവേശിക്കാനും കോവിഡ് ഫലമോ ഗ്രീൻ സിഗ്നലോ ആവശ്യമാണ് . ഇതോടെ , കുറഞ്ഞ നിരക്കിൽ കോവിഡ് പരിശോന എവിടെ നടത്താം എന്ന ചിന്തയിലാണ് പ്രവാസികൾ അടക്കമുള്ളവർ . 50 ദിർഹം മുതൽ 150 ദിർഹം വരെയാണ് സാധാരണ നിരക്ക് . എമിറേറ്റ്സ് ഹെൽത്ത് സർവിസ് ( ഇ.എച്ച്.എസ് ) വഴിയും അബൂദബി ആരോഗ്യവിഭാഗമായ സഹ വഴിയും യു.എ.ഇയിലുടനീളം 50 ദിർഹമിന് കോവിഡ് പരിശോധന നടത്തുന്നുണ്ട് . കുറഞ്ഞ നിരക്കിൽ കോവിഡ് പരിശോധനഫലം ലഭിക്കുന്ന സെന്ററുക ളുടെ സേവനം എവിടെയെല്ലാം ലഭിക്കുമെന്ന് നോക്കാം .
ദുബൈ : അൽ ഇത്തിഹാദ് ടെന്റ് അൽ ലു സിലി ഹെൽത്ത് സെന്റർ സേഹ സിറ്റി വാക്
അബൂദബി : മെഡി ക്ലിനിക് , എയർപോർട്ട് റോഡ്
മെഡിക്ലിനിക് അൽ നൂർ ഹോ സ്പിറ്റൽ
മെഡിയോർ ഹോസ്പിറ്റൽ
എൻ.എം.സി ബരീൻ ഇന്റർനാ ഷനൽ ഹോസ്പിറ്റൽ
ഷാർജ : സെഹ കോവിഡ് സ്ക്രീനിങ് സെന്റർ , അൽ ബൈത് മെത്വഹിദ് ഒയാസിസ് മാൾ
മെവൈല കൗൺസിൽ
മുഗൈദിർ കൗൺസിൽ
ഹയവ സബർബ് കൗൺസിൽ
ദിബ്ബ അൽ ഹിസ് സിറ്റി കൗൺസിൽ
അറബിക് കൾചറൽ ക്ലബ്
കൾചറൽ ക്ലബ് ദിബ്ബ പബ്ലിക് ഹെൽത്ത് സെന്റർ , കൽബ
റാമെസ് മാൾ
ഡ്രൈവ്സ് ടെസ്റ്റ് സെന്റർ , ഷാർജ പൊലീസ് ഹെഡ് ക്വാർട്ടേഴ്സ്
സുഹൈല സബർബ് കൗൺസിൽ സുബൈഹിയ സബർബ് കൗൺസിൽ
അജ്മാൻ : ശൈഖ് ഖലീഫ ഹാൾ , അൽ ബൈത്ത് മെത്വഹിദ്
കമ്യൂണിറ്റി ഡെവലപ്മെന്റ് മന്ത്രാലയം , അൽ ജെർഫ്
ഉമ്മുൽ ഖുവൈൻ : അൽബൈത്ത് മെത്വഹിദ്
റാസൽഖൈമ : ശൈഖ നൂറ ബിൻ സുൽത്താൻ സെന്റർ
റാസൽ ഖൈമ സ്പോർട്സ് ഹാൾ
അൽബൈത്ത് മെത്വഹിദ് ഹാൾ , റാസൽഖൈമ
പബ്ലിക് ഹെൽത്ത് സെന്റർ , അൽ ഖൊസായദത്ത്
ഫുജൈറ : അൽബൈത്ത് മെത്വഹിദ് ദിബ്ബ എക്സിബിഷൻ സെന്റർ

ദുബായ്-അല്‍ ഖുദ്ര ഗതാഗതം സുഗമമാക്കാനായി പുതിയ റോഡ്

ദുബായ് : ദുബായിലെ അല്‍ ഖുദ്ര തടാകങ്ങളുടെ പ്രവേശന കേന്ദ്രങ്ങളുമായി ബന്ധിപ്പിക്കുന്ന പുതിയ റോഡിന്റെ പണി 60 ശതമാനം പൂര്‍ത്തിയായി. ദുബായ്-അല്‍ ഖുദ്ര തടാകങ്ങളിലേക്കുള്ള ഗതാഗതം സുഗമമാക്കുന്നതിനായാണ് പുതിയ റോഡ് പദ്ധതി ആരംഭിച്ചത്. സെയ്ഹ് അല്‍ ദഹല്‍ റോഡ് മെച്ചപ്പെടുത്തല്‍ പദ്ധതി പ്രകാരം പഴയ ഒറ്റവരി റോഡിന് പകരം 11 കിലോമീറ്റര്‍ നീളമുള്ള ഇരട്ട വണ്ടിപ്പാത സ്ഥാപിക്കും. സൈഹ് അല്‍ സലാം റോഡിനെ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം സോളാര്‍ പാര്‍ക്കുമായി ബന്ധിപ്പിക്കുന്ന പദ്ധതിയില്‍ ഓരോ ദിശയിലും രണ്ട് പാതകളും മൂന്ന് റൗണ്ട് എബൗട്ടുകളും ഉള്‍പ്പെടുന്നു. സൈഹ് അല്‍ സലാമിലെ ട്രാക്കില്‍ 115 കിലോമീറ്റര്‍ നീളത്തില്‍ ബൈക്കുകളും അനുബന്ധ ഉപകരണങ്ങളും വാടകയ്ക്കെടുക്കുന്നതിനുള്ള കടകള്‍, പൂര്‍ണമായും സജ്ജീകരിച്ച മെഡിക്കല്‍ ക്ലിനിക്ക്, 10 വിശ്രമകേന്ദ്രങ്ങള്‍ എന്നിവയുള്‍പ്പെടെ നിരവധി സൗകര്യങ്ങള്‍ ഒരുങ്ങുന്നുണ്ട്.