ഇത്തിഹാദ് റെയിൽ യാത്രക്കാർക്ക് ഇനി ‘റെയിൽ ടു റോഡ്’ സേവനം; സ്റ്റേഷനിൽ നിന്ന് നേരിട്ട് കാർ വാടകയ്ക്ക്

 ട്രെയിൻ ടിക്കറ്റിനൊപ്പം തന്നെ വാഹനവും ബുക്ക് ചെയ്യാം

അബൂദബി: ഇത്തിഹാദ് റെയിൽ യാത്രക്കാർക്ക് സ്റ്റേഷനിലെത്തിയ ശേഷം തുടർയാത്ര കൂടുതൽ സൗകര്യപ്രദമാക്കാൻ പുതിയ ‘റെയിൽ ടു റോഡ്’ കാർ റെന്റൽ സേവനം പ്രഖ്യാപിച്ചു. പ്രമുഖ കാർ റെന്റൽ സ്ഥാപനമായ ത്രിഫ്റ്റി കാർ റെന്റൽ യു.എ.ഇയുമായി അഞ്ചുവർഷത്തെ കരാറിന്റെ ഭാഗമായാണ് ഈ സേവനം ആരംഭിക്കുന്നത്. ഇത്തിഹാദ് റെയിലിന്റെ 11 പാസഞ്ചർ സ്റ്റേഷനുകളിലും ഡിജിറ്റൽ റെന്റൽ കിയോസ്‌കുകളും കസ്റ്റമർ അസിസ്റ്റൻസ് ഡെസ്കുകളും ഒരുക്കും. യാത്രക്കാർക്ക് ഇത്തിഹാദ് റെയിൽ ആപ്പ്, വെബ്സൈറ്റ്, അല്ലെങ്കിൽ ത്രിഫ്റ്റിയുടെ പ്ലാറ്റ്ഫോം വഴി വാഹനങ്ങൾ എളുപ്പത്തിൽ ബുക്ക് ചെയ്യാനാകും. ട്രെയിൻ ടിക്കറ്റും കാർ ബുക്കിംഗും ഒരേ ഡിജിറ്റൽ പ്രക്രിയയിലൂടെ പൂർത്തിയാക്കാനാകുന്നതും ഈ സേവനത്തിന്റെ പ്രത്യേകതയാണ്.

ഈ പദ്ധതിക്കായി ത്രിഫ്റ്റി ഒരു കോടിയിലധികം ദിർഹം നിക്ഷേപിക്കും. ആദ്യഘട്ടത്തിൽ 500 വാഹനങ്ങളാണ് സേവനത്തിനായി ഒരുക്കുന്നത്. യാത്രക്കാരുടെ ആവശ്യത്തിനനുസരിച്ച് വാഹനങ്ങളുടെ എണ്ണം പിന്നീട് വർധിപ്പിക്കും. നിർമിത ബുദ്ധി (AI) സാങ്കേതികവിദ്യയുടെ സഹായത്തോടെ ബുക്കിംഗ് നടപടികളും ഉപഭോക്തൃ സേവനങ്ങളും കൂടുതൽ വേഗത്തിലും കാര്യക്ഷമമായും ലഭ്യമാക്കാനാണ് പദ്ധതി.

യാത്രക്കാരുടെ യാത്രാനുഭവം കൂടുതൽ സമഗ്രവും സുഗമവുമാക്കുകയാണ് ഈ സഹകരണത്തിന്റെ പ്രധാന ലക്ഷ്യമെന്ന് എ.എ. അൽമൂസ എൻറർപ്രൈസസ് സ്ഥാപകൻ അബ്ദുല്ല അഹമ്മദ് അൽമൂസ പറഞ്ഞു. അബൂദബിയെയും ഫുജൈറയെയും ബന്ധിപ്പിച്ചുള്ള ഇത്തിഹാദ് റെയിലിന്റെ ആദ്യഘട്ട പാസഞ്ചർ സർവീസ് 2026 ജൂൺ 30-നാണ് ആരംഭിച്ചത്. ദുബൈ, ഷാർജ സ്റ്റേഷനുകൾ 2026 സെപ്റ്റംബർ 30-ന് പ്രവർത്തനം ആരംഭിക്കുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.



ഒമാനിൽ 14 ദിവസത്തെ സൗജന്യ ടൂറിസ്റ്റ് വിസ; പുതിയ പ്രഖ്യാപനം

കൂടുതൽ വിദേശ സഞ്ചാരികളെ ആകർഷിക്കാൻ താമസനിയമത്തിൽ ഭേദഗതി

വിദേശ സഞ്ചാരികളുടെ വരവ് വർധിപ്പിക്കുന്നതിന്റെ ഭാഗമായി ഒമാൻ സർക്കാർ 14 ദിവസത്തെ സൗജന്യ ടൂറിസ്റ്റ് വിസ പ്രഖ്യാപിച്ചു. സുൽത്താനേറ്റിലെ വിദേശികളുടെ താമസവുമായി ബന്ധപ്പെട്ട എക്സിക്യൂട്ടീവ് ചട്ടങ്ങളിൽ വരുത്തിയ ഭേദഗതിയുടെ ഭാഗമായാണ് ഈ പുതിയ സൗകര്യം അവതരിപ്പിച്ചിരിക്കുന്നത്.

2026 ഓഗസ്റ്റ് 2-ന് ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച തീരുമാനപ്രകാരം, നിർദ്ദിഷ്ട രാജ്യങ്ങളിലെ പൗരന്മാർക്ക് ഈ 14 ദിവസത്തെ സൗജന്യ ടൂറിസ്റ്റ് വിസ ലഭ്യമാകും. യോഗ്യതയുള്ളവർ അപേക്ഷ സമർപ്പിച്ചാൽ ബന്ധപ്പെട്ട അധികാരികൾ വിസ അനുവദിക്കുമെന്നാണ് വ്യവസ്ഥ.

പുതിയ നടപടി ഒമാനിലേക്ക് കൂടുതൽ അന്താരാഷ്ട്ര സന്ദർശകരെ ആകർഷിക്കാനും ടൂറിസം മേഖലയെ കൂടുതൽ ശക്തിപ്പെടുത്താനും ലക്ഷ്യമിട്ടുള്ളതാണ്. വിസ ലഭ്യമാകുന്ന രാജ്യങ്ങളുടെ പട്ടികയും മറ്റ് വിശദമായ മാനദണ്ഡങ്ങളും ബന്ധപ്പെട്ട അധികൃതർ പ്രത്യേകം വ്യക്തമാക്കും.



ഷെയറിങ് താമസത്തിന് പുതിയ നിയന്ത്രണം; ദുബൈയിൽ അനുമതിയില്ലാത്ത സബ്‌ലറ്റിങ് ഇനി നിയമവിരുദ്ധം

ദുബൈ: വാടകച്ചെലവ് കുറയ്ക്കാൻ ഷെയറിങ് താമസസൗകര്യങ്ങൾ ഉപയോഗിക്കുന്ന പ്രവാസികളെ ബാധിക്കുന്ന പുതിയ നിയമം അടുത്ത മാസം മുതൽ ദുബൈയിൽ പൂർണമായും പ്രാബല്യത്തിൽ വരും. 2026-ലെ ദുബൈ ഗസറ്റ് വിജ്ഞാപനത്തിലെ നിയമ നമ്പർ 4 പ്രകാരമാണ് സബ് കോൺട്രാക്ട് അടിസ്ഥാനത്തിൽ മുറികൾ വാടകയ്ക്ക് നൽകുന്നതും അനധികൃത സബ്‌ലറ്റിങ്ങും അമിത തിരക്കുള്ള ബെഡ്‌സ്‌പേസ് താമസവും നിയന്ത്രിക്കുന്നത്. മാർച്ചിൽ ഗസറ്റിൽ പ്രസിദ്ധീകരിച്ച നിയമം 180 ദിവസത്തെ കാലാവധി പൂർത്തിയാകുന്നതോടെയാണ് നടപ്പാകുന്നത്. താമസക്കാരുടെ സുരക്ഷയും താമസസൗകര്യങ്ങളിലെ ക്രമീകരണവും ഉറപ്പാക്കുകയാണ് പുതിയ നിയമത്തിന്റെ പ്രധാന ലക്ഷ്യം. പ്രോപ്പർട്ടി ഉടമകൾ, ലൈസൻസുള്ള ഓപ്പറേറ്റർമാർ, ഷെയറിങ് താമസത്തിനായി അനുവദിച്ച യൂണിറ്റുകളിൽ താമസിക്കുന്നവർ എന്നിവരെയാണ് നിയമം പ്രധാനമായും ബാധിക്കുന്നത്.

പുതിയ നിയമപ്രകാരം, പ്രോപ്പർട്ടി ഉടമയുടെ രേഖാമൂലമുള്ള മുൻകൂർ അനുമതിയില്ലാതെ ഒരു വാടകക്കാരനും തന്റെ അപാർട്ട്മെന്റോ അതിലെ മുറികളോ മറ്റൊരാൾക്ക് സബ്‌ലറ്റ് ചെയ്യാനോ കൈമാറാനോ കഴിയില്ല. വാടകക്കരാറിൽ അതിനുള്ള അനുമതി വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ മാത്രമേ ഇളവ് ലഭിക്കൂ. അനുമതിയില്ലാതെ മുറികൾ മറ്റൊരാൾക്ക് നൽകുന്നത് കരാർ ലംഘനമായി കണക്കാക്കി നിയമനടപടികൾക്ക് ഇടയാക്കും. എന്നാൽ കുടുംബാംഗങ്ങളോടൊപ്പം താമസിക്കുന്നതിനും നിയമാനുസൃതമായി രജിസ്റ്റർ ചെയ്ത താമസക്കാരെ കൂടെ പാർപ്പിക്കുന്നതിനും തടസ്സമില്ല.

അതേസമയം, അനൗദ്യോഗികമായി ബെഡ്‌സ്‌പേസുകളോ മുറികളോ വാടകയ്ക്ക് നൽകുന്നതും ആവശ്യമായ അനുമതിയില്ലാതെ താൽക്കാലിക പാർട്ടീഷനുകൾ നിർമ്മിക്കുന്നതും അനുവദനീയ പരിധിയേക്കാൾ കൂടുതൽ ആളുകളെ ഒരേ യൂണിറ്റിൽ താമസിപ്പിക്കുന്നതും ഇത്തരം താമസസൗകര്യങ്ങൾ നിയമവിരുദ്ധമായി പരസ്യം ചെയ്ത് ആളുകളെ ആകർഷിക്കുന്നതും പൂർണമായും നിരോധിച്ചിട്ടുണ്ട്. നിയമലംഘനങ്ങൾക്കെതിരെ ബന്ധപ്പെട്ട അധികാരികൾ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.



ദുബൈയിൽ പുതിയ സൈക്കിൾ-നടപ്പാലം തുറന്നു

 അൽ മംസാറിനെയും അൽ ഖവാനീജിനെയും ഇനി സുരക്ഷിതമായി ബന്ധിപ്പിക്കും

ദുബൈ: കാൽനടയാത്രക്കാർക്കും സൈക്കിൾ യാത്രക്കാർക്കും കൂടുതൽ സുരക്ഷിതവും സൗകര്യപ്രദവുമായി യാത്ര ചെയ്യാൻ സഹായിക്കുന്ന പുതിയ പാലം ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) തുറന്നു. 820 മീറ്റർ നീളമുള്ള ഈ പാലം അൽ നഹ്ദ വഴിയായി അൽ മംസാറിനെയും അൽ ഖവാനീജിനെയും ബന്ധിപ്പിക്കുന്നതാണ്. നഗരത്തിലെ പ്രധാന സൈക്ലിംഗ് പാതകളെ പരസ്പരം ബന്ധിപ്പിക്കുന്നതിലും ഈ പദ്ധതി നിർണായക പങ്കുവഹിക്കും.

ഈ പുതിയ പാത അൽ ഖവാനീജ്, അൽ വർഖ സൈക്ലിംഗ് ട്രാക്കുകളുമായി നേരിട്ട് ബന്ധിപ്പിക്കുകയും സെയ്ഹ് അൽ സലാം വരെ യാത്ര തുടരാൻ സൗകര്യമൊരുക്കുകയും ചെയ്യുന്നു. ഇതോടെ സൈക്കിൾ യാത്രക്കാർക്ക് കൂടുതൽ ദൈർഘ്യമുള്ള റൂട്ടുകളിൽ എളുപ്പത്തിലും തടസ്സമില്ലാതെയും സഞ്ചരിക്കാൻ കഴിയും.

നഗരത്തിൽ സുസ്ഥിര ഗതാഗതവും ആരോഗ്യകരമായ ജീവിതശൈലിയും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ പദ്ധതി നടപ്പാക്കിയത്. പുതിയ പാലം പ്രവർത്തനസജ്ജമായതോടെ സൈക്കിൾ യാത്രികർക്കും കാൽനടയാത്രക്കാർക്കും ദുബൈയിലെ വിവിധ ഭാഗങ്ങളിലേക്ക് കൂടുതൽ സുരക്ഷിതമായും സൗകര്യപ്രദമായും യാത്ര ചെയ്യാൻ സാധിക്കും.

_


ദുബായിൽ അപ്പാർട്ട്മെന്റ് പങ്കിടൽ എന്തൊക്കെ അനുവദനീയമാണ്, എന്തൊക്കെ അനുവദനീയമല്ല


സാധാരണയായി അനുവദനീയമായത്:

• കുടുംബാംഗങ്ങളോടൊപ്പം ഒരുമിച്ച് താമസിക്കുന്ന ഒരു വാടകക്കാരൻ

• ശരിയായ ഔദ്യോഗിക മാർഗങ്ങളിലൂടെ രജിസ്റ്റർ ചെയ്ത, അംഗീകൃത താമസക്കാരുള്ള ഒരു വാടകക്കാരൻ

• ദുബായിയുടെ നിയന്ത്രണങ്ങൾ പൂർണ്ണമായും പാലിക്കുന്ന ഒരു നിയമാനുസൃതമായ പങ്കിട്ട ഭവന ക്രമീകരണം.


അനുവദനീയമല്ല:


• വ്യക്തിഗത കിടക്കകളോ മുറികളോ അനൗപചാരികമായി വാടകയ്ക്ക് എടുക്കൽ

• ആവശ്യമായ അനുമതിയില്ലാതെ വിഭജിത മുറികൾ സൃഷ്ടിക്കൽ

• അനുവദനീയമായ താമസ മാനദണ്ഡങ്ങൾക്കപ്പുറം ഒരു അപ്പാർട്ട്മെന്റിൽ തിരക്ക് കൂടൽ.

• നിയമവിരുദ്ധമായ ബെഡ്-സ്പേസ് ക്രമീകരണങ്ങൾ പരസ്യപ്പെടുത്തൽ





ഓൺലൈൻ ബിസിനസിലേക്ക് വനിതകൾക്ക് കൈത്താങ്ങ്; 1,000 പേർക്ക് 36 ലക്ഷം ദിർഹം സഹായം

ഷാർജ: ഓൺലൈൻ വാണിജ്യ രംഗത്തേക്ക് കടക്കാൻ ആഗ്രഹിക്കുന്ന 1,000 വനിതകൾക്ക് സാമ്പത്തിക പിന്തുണ നൽകുന്ന പുതിയ പദ്ധതിയുമായി ഷാർജ ബിസിനസ് വിമൻസ് കൗൺസിൽ. പാക്ക്‌മാൻ പോർട്ടലുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. വനിതകൾക്ക് സൗജന്യ പരിശീലനവും സാങ്കേതിക സഹായവും ലഭ്യമാക്കും. സംരംഭകത്വം, ഡിജിറ്റൽ കൊമേഴ്‌സ്, ഇ-കൊമേഴ്‌സ് സ്റ്റോർ മാനേജ്‌മെന്റ്, ഡിജിറ്റൽ മാർക്കറ്റിങ്, ബിസിനസ് വളർച്ച തുടങ്ങിയ വിഷയങ്ങളിൽ പ്രത്യേക ശിൽപശാലകളും സംഘടിപ്പിക്കും.

പദ്ധതിയുടെ ഭാഗമായി ഓരോ വനിതയ്ക്കും പ്രതിവർഷം 3,600 ദിർഹം മൂല്യമുള്ള സമഗ്ര ഓൺലൈൻ സ്റ്റോർ സൗജന്യമായി ലഭിക്കും. സ്വന്തം വെബ്‌സൈറ്റ്, പേയ്‌മെന്റ് ഗേറ്റ്‌വേ, ഉൽപന്ന മാനേജ്‌മെന്റ് സംവിധാനം, അഡ്മിനിസ്‌ട്രേറ്റീവ് ഡാഷ്‌ബോർഡ്, ഇഷ്ടാനുസൃത ഡിസൈൻ സൗകര്യങ്ങൾ എന്നിവ സ്റ്റോറിൽ ഉൾപ്പെടും. ഇതിനൊപ്പം പ്രായോഗിക പരിശീലനവും തുടർച്ചയായ സാങ്കേതിക പിന്തുണയും നൽകും. സ്ത്രീകൾക്ക് സ്വന്തമായുള്ള ബിസിനസുകളുടെ ഓൺലൈൻ സാന്നിധ്യം ശക്തിപ്പെടുത്താനും കൂടുതൽ വിപണികളിലേക്ക് വ്യാപിപ്പിക്കാനും പദ്ധതി സഹായകമാകും.

ആദ്യ വർഷം കുറഞ്ഞത് 365 ഉപഭോക്തൃ ഓർഡറുകൾ നേടുന്ന ബിസിനസുകൾക്ക് രണ്ടാം വർഷം സൗജന്യ ഇ-കൊമേഴ്‌സ് സ്റ്റോർ സേവനങ്ങൾ ലഭിക്കുന്നതിന് അർഹതയുണ്ടാകും. ഷാർജ ബിസിനസ് വിമൻസ് കൗൺസിൽ ഡയറക്ടർ മറിയം ബിൻ അൽ ശൈഖും പാക്ക്‌മാൻ പോർട്ടൽ എൽഎൽസിയുടെ സഹസ്ഥാപകനും ചീഫ് സ്ട്രാറ്റജി ഓഫീസറുമായ മുഹമ്മദ് അൽ റാശിദും ധാരണാപത്രത്തിൽ (എംഒയു) ഒപ്പുവെച്ച ചടങ്ങിലാണ് പുതിയ സംരംഭം പ്രഖ്യാപിച്ചത്.



ദുബൈയിൽ ജനസംഖ്യ 47.4 ലക്ഷം കടന്നു

ഈ വർഷം മാത്രം 1.61 ലക്ഷത്തിലധികം പുതിയ താമസക്കാർ

ദുബൈ: ദുബൈയിലെ സ്ഥിരതാമസക്കാരായ ജനങ്ങളുടെ എണ്ണം 47.4 ലക്ഷം കടന്നു. ഈ വർഷം ആരംഭിച്ചതിന് ശേഷം മാത്രം 1,61,000ലധികം പുതിയ താമസക്കാരാണ് എമിറേറ്റിൽ എത്തിയതെന്ന് ദുബൈ പോപ്പുലേഷൻ ക്ലോക്കിൻ്റെ തത്സമയ കണക്കുകൾ വ്യക്ത മാക്കുന്നു. ജൂലൈ 30 വരെയുള്ള കണക്കനുസരിച്ച് 47,41,335 ആണ് ദുബൈയിലെ ജനസംഖ്യ. 2025 അവസാനത്തിൽ ഇത് 45.8 ലക്ഷമായിരുന്നു.

കുറഞ്ഞത് ആറ് മാസമെങ്കിലും ദുബൈയിൽ താമസിച്ചവരെയോ താമസിക്കാൻ ഉദ്ദേശി ക്കുന്നവരെയോ ആണ് സ്ഥിരതാമസക്കാരുടെ കണക്കിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. തൊഴിലെടുക്കുന്ന ചെറുപ്പക്കാരുടെ വൻ സാന്നിധ്യമാണ് ജനസംഖ്യയിൽ പ്രകടമാകുന്നത്. 30നും 34 നും ഇടയിൽ പ്രായ മുള്ളവരാണ് ജനസംഖ്യയിൽ ഏറ്റവും കൂടുതലുള്ളത്. ഇത് ആകെ ജനസംഖ്യയുടെ 15.45 ശതമാനമാണ്. പകൽ സമയങ്ങളിലെ തിരക്കേറിയ സമയങ്ങളിൽ ദുബൈയിലെ ജനസംഖ്യ ശരാശരി 63.92 ലക്ഷമായി ഉയരു മെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. 

സ്ഥിരതാമസക്കാർക്ക് പുറമെ ജോലി ആവശ്യങ്ങൾക്കായും വിനോദസഞ്ചാരത്തി നുമായി ദിവസേന എത്തുന്ന 18.12 ലക്ഷത്തിലധികം ആളുകളെക്കൂടി ഉൾപ്പെടുത്തിയാണ് ഈ കണക്ക്. അതായത്, സ്ഥിരതാമസക്കാരുടെ 40 ശതമാനത്തോളം ആളുകൾ ദിവസേന മറ്റ് ആവശ്യങ്ങൾക്കായി ദുബൈയിൽ എത്തുന്നുണ്ട്. ഗതാഗതം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ അടിസ്ഥാ നസൗകര്യങ്ങൾ ആസൂത്രണം ചെയ്യുന്നതിൽ ഈ കണക്കുകൾ നിർണായകമാണ്.



നെഗറ്റീവ് റിവ്യൂ ഇടുമ്പോൾ സൂക്ഷിക്കുക; വിമർശനം അധിക്ഷേപമായി മാറരുത്

അഭിപ്രായം പറയാം, പക്ഷേ വ്യക്തിഹത്യയും അപകീർത്തിപ്പെടുത്തലും നിയമക്കുരുക്കാകും

ദുബൈ: സോഷ്യൽ മീഡിയയിലോ മറ്റ് ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലോ ഒരു സ്ഥാപനത്തെക്കുറിച്ച് നെഗറ്റീവ് റിവ്യൂ പങ്കുവെക്കുമ്പോൾ നിയമപരമായ പരിധികൾ പാലിക്കണമെന്ന് യു.എ.ഇയിലെ നിയമവിദഗ്ധരുടെ മുന്നറിയിപ്പ്. ഒരു ഉൽപന്നത്തെയോ സേവനത്തെയോ കുറിച്ചുള്ള വസ്തുതാപരമായ വിമർശനം അനുവദനീയമാണെങ്കിലും, അത് വ്യക്തികളെ അധിക്ഷേപിക്കുന്നതിലേക്കോ അപകീർത്തിപ്പെടുത്തുന്നതിലേക്കോ മാറിയാൽ നിയമനടപടി നേരിടേണ്ടിവരും. വിമർശനം സ്ഥാപനത്തിന്റെ സേവനങ്ങളിലോ ഉൽപന്നങ്ങളിലോ മാത്രം പരിമിതപ്പെടുത്തണമെന്നും വ്യക്തിപരമായ അധിക്ഷേപങ്ങൾ ഒഴിവാക്കണമെന്നും അഭിഭാഷകർ ചൂണ്ടിക്കാട്ടുന്നു.

പ്രശസ്തമായ ഒരു റെസ്റ്റോറന്റിനെതിരെ അപകീർത്തികരമായ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഇൻഫ്ലുവൻസർക്ക് അബൂദബി കോടതി 81,000 ദിർഹം പിഴ ചുമത്തിയ സംഭവമാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പിന് പിന്നിൽ. റെസ്റ്റോറന്റിന്റെ സേവനത്തെ വിമർശിക്കുന്നതിന് പകരം ഉടമയെ വ്യക്തിപരമായി അധിക്ഷേപിച്ചതാണ് കേസിന് കാരണമായത്. സംഭവത്തിൽ 30,000 ദിർഹം ക്രിമിനൽ പിഴയും ഫോൺ കണ്ടുകെട്ടലും വീഡിയോ നീക്കം ചെയ്യാനുള്ള ഉത്തരവും പുറപ്പെടുവിച്ചു. കൂടാതെ, പരാതിക്കാരന് താൽക്കാലിക നഷ്ടപരിഹാരമായി 51,000 ദിർഹം നൽകാനും കോടതി വിധിച്ചു.

യു.എ.ഇ നിയമപ്രകാരം തെളിവുകളില്ലാത്തതോ വ്യാജമോ ആയ ആരോപണങ്ങൾ ഉന്നയിക്കുന്നതും ഒരാളുടെ വ്യക്തിത്വത്തെയോ അന്തസ്സിനെയോ അപകീർത്തിപ്പെടുത്തുന്നതും ഗുരുതരമായ നിയമലംഘനമാണ്. സൈബർ ക്രൈം നിയമപ്രകാരം ഡിജിറ്റൽ മാധ്യമങ്ങളിലൂടെ നടത്തുന്ന ഇത്തരം അപകീർത്തിപ്പെടുത്തലുകൾക്ക് 2,50,000 മുതൽ 5,00,000 ദിർഹം വരെ പിഴയും രണ്ട് വർഷം വരെ തടവും ലഭിക്കാം. വിദേശികളായ പ്രതികൾക്ക് നാടുകടത്തൽ നടപടിയും നേരിടേണ്ടിവന്നേക്കാം. ഭക്ഷണത്തിന്റെ രുചി, വില, താമസസൗകര്യം തുടങ്ങിയ സ്വന്തം അനുഭവങ്ങൾ പങ്കുവെക്കുന്നത് സാധാരണയായി അനുവദനീയമാണെങ്കിലും, തെളിവില്ലാതെ ഒരു സ്ഥാപനത്തെ 'തട്ടിപ്പ്' എന്നും ഉടമയെ 'വഞ്ചകൻ' എന്നും വിശേഷിപ്പിക്കുന്നത് നിയമനടപടിക്ക് കാരണമാകാമെന്ന് അഭിഭാഷകർ മുന്നറിയിപ്പ് നൽകുന്നു.





വേനൽക്കാല യാത്രാ തിരക്കും എയർപോർട്ട് മുന്നറിയിപ്പും

വേനൽക്കാല അവധിക്കാലമായതിനാൽ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ (DXB) വൻ യാത്രാതിരക്കാണ് അനുഭവപ്പെടുന്നത്. യാത്രക്കാർ ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ ശ്രദ്ധിക്കേണ്ട പ്രധാന നിർദ്ദേശങ്ങൾ താഴെ നൽകുന്നു

സമയക്രമം: വിമാനത്താവളത്തിലെ തിരക്ക് കണക്കിലെടുത്ത്, വിമാനം പുറപ്പെടുന്നതിന് കുറഞ്ഞത് 3 മണിക്കൂർ മുമ്പെങ്കിലും എയർപോർട്ടിൽ എത്തുവാൻ അധികൃതർ നിർദ്ദേശിക്കുന്നു.

 സ്മാർട്ട് ഗേറ്റുകൾ (Smart Gates): പാസ്‌പോർട്ട് കൺട്രോൾ ക്ലിയറൻസ് വേഗത്തിലാക്കാൻ യോഗ്യതയുള്ള എല്ലാ യാത്രക്കാരും (UAE പൗരന്മാർ, താമസക്കാർ, വസ ഓർഡർ ഉള്ളവർ) സ്മാർട്ട് ഗേറ്റുകൾ ഉപയോഗിക്കുക. ഇത് വരികളിൽ നിൽക്കുന്ന സമയം വലിയ അളവിൽ കുറയ്ക്കും.

 ഓൺലൈൻ ചെക്ക്-ഇൻ: ടെർമിനലിലെ ക്യൂ ഒഴിവാക്കാൻ വിമാനക്കമ്പനികളുടെ മൊബൈൽ ആപ്പുകൾ വഴിയോ വെബ്‌സൈറ്റുകൾ വഴിയോ മുൻകൂട്ടി Online Check-in ചെയ്യുക.

ലഗേജ് നിയന്ത്രണം: വീടുകളിൽ വെച്ച് തന്നെ ലഗേജിന്റെ ഭാരം പരിശോധിച്ച് നിശ്ചിത പരിധിക്കുള്ളിലാണെന്ന് ഉറപ്പാക്കുക. ഇത് ഡ്രോപ്പ്-ഓഫ് കൗണ്ടറുകളിലെ സമയം ലാഭിക്കും.

മെട്രോ ഉപയോഗം: എയർപോർട്ടിലേക്കും തിരിച്ചുമായി ട്രാഫിക് ബ്ലോക്കുകൾ ഒഴിവാക്കാൻ ദുബായ് മെട്രോ സേവനം പരമാവധി പ്രയോജനപ്പെടുത്താം (ടെർമിനൽ 1, ടെർമിനൽ 3 എന്നിവിടങ്ങളിലേക്ക് മെട്രോ കണക്റ്റിവിറ്റിയുണ്ട്).



തുടരുന്ന യുദ്ധങ്ങളും തൊഴിൽ പ്രതിസന്ധിയും; താളംതെറ്റി പ്രവാസി ജീവിതം


കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെയും സാമൂഹിക മുന്നേറ്റത്തിന്റെയും പ്രധാന താങ്ങാണ് പ്രവാസി മലയാളികൾ. എന്നാൽ, ആഗോളതലത്തിലെ യുദ്ധങ്ങളും മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങളും ഭൗമരാഷ്ട്രീയ അനിശ്ചിതത്വങ്ങളും സാമ്പത്തിക മാന്ദ്യവും പ്രവാസി സമൂഹത്തിന്റെ ജീവിതത്തെയും തൊഴിൽ സുരക്ഷയെയും സാരമായി ബാധിക്കുകയാണ്. വിവിധ രാജ്യങ്ങളിലെ സ്വകാര്യ കമ്പനികളും സ്ഥാപനങ്ങളും പ്രതിസന്ധിയിലായതോടെ ചെലവ് ചുരുക്കലിന്റെ ഭാഗമായി മലയാളികൾ ഉൾപ്പെടെയുള്ള ജീവനക്കാരുടെ പിരിച്ചുവിടൽ വർധിക്കുന്നു. ജോലി നിലനിൽക്കുന്നവർക്കുപോലും ശമ്പളം വെട്ടിക്കുറയ്ക്കൽ, അലവൻസുകൾ ഒഴിവാക്കൽ, മാസങ്ങളോളം വേതനം വൈകിക്കൽ തുടങ്ങിയ പ്രശ്നങ്ങൾ നേരിടേണ്ടിവരുന്നു.

അതേസമയം, നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം, വീടുകളുടെ വാടക വർധന, കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് തുടങ്ങിയവ പ്രവാസി കുടുംബങ്ങളുടെ സാമ്പത്തിക ബാധ്യത വർധിപ്പിക്കുന്നു. വരുമാനം കുറയുകയും തൊഴിൽ നഷ്ടപ്പെടുകയും ചെയ്തതോടെ നാട്ടിലുള്ള കുടുംബങ്ങൾക്ക് കൃത്യമായി പണമയയ്ക്കാനും പലർക്കും കഴിയുന്നില്ല. ഇതോടെ കേരളത്തിലേക്കുള്ള പ്രവാസി പണമയക്കലിലും ഇടിവുണ്ടാകുകയും ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെയും പ്രാദേശിക വ്യാപാര മേഖലയെയും ഇത് ബാധിക്കുകയും ചെയ്യുന്നു. ലോണുകൾ, വീടുപണി, കുടുംബച്ചെലവുകൾ തുടങ്ങിയ ആവശ്യങ്ങൾ നിറവേറ്റാൻ കഴിയാതെ പലരും കടക്കെണിയിലാകുമ്പോൾ, ജോലിയുടെയും വിസയുടെയും ഭാവിയെക്കുറിച്ചുള്ള ആശങ്കകൾ പ്രവാസികൾക്കിടയിലെ മാനസിക സമ്മർദ്ദവും വർധിപ്പിക്കുന്നു. പ്രതിസന്ധി തുടർന്നാൽ പ്രവാസം അവസാനിപ്പിച്ച് കൂട്ടത്തോടെ നാട്ടിലേക്ക് മടങ്ങേണ്ടിവരുന്നവരുടെ എണ്ണവും ഉയർന്നേക്കാം.

ഈ സാഹചര്യത്തിൽ പ്രവാസി സമൂഹത്തെ സംരക്ഷിക്കാൻ സർക്കാർ തലത്തിൽ കൂടുതൽ ശക്തമായ ഇടപെടലുകൾ ആവശ്യമാണെന്നാണ് വിലയിരുത്തൽ. *നോർക്ക (NORKA)* വഴിയുള്ള പുനരധിവാസ വായ്പകളും പ്രവാസി ക്ഷേമ പദ്ധതികളും കൂടുതൽ വേഗത്തിലും ഉദാരമായും ലഭ്യമാക്കണം. നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികളുടെ വൈദഗ്ധ്യവും പരിചയസമ്പത്തും പ്രയോജനപ്പെടുത്തി സ്വയംതൊഴിലും വ്യവസായ സംരംഭങ്ങളും ആരംഭിക്കാൻ പ്രത്യേക ഗ്രാന്റുകളും സാമ്പത്തിക പിന്തുണയും നൽകേണ്ടതുണ്ട്. വിദേശങ്ങളിൽ കുടുങ്ങിപ്പോകുന്നവർക്കും ശമ്പള കുടിശ്ശിക നേരിടുന്ന തൊഴിലാളികൾക്കും എംബസികൾ വഴി ആവശ്യമായ നിയമപരവും നയതന്ത്രപരവുമായ സഹായം ഉറപ്പാക്കുന്നതും അനിവാര്യമാണ്.




വിമാന ടിക്കറ്റ് കാൻസൽ ചെയ്താൽ റീഫണ്ട് ലഭിക്കാൻ


ടിക്കറ്റ് റീഫണ്ട് ലഭിക്കാനായി, ആദ്യം നിങ്ങൾ ടിക്കറ്റ് എടുത്ത എയർലൈൻസിന്റെ വെബ്സൈറ്റിലോ ആപ്പിലോ ലോഗിൻ ചെയ്യുക. അവിടെയുള്ള 'Manage Booking' അല്ലെങ്കിൽ 'Cancel Flight' ഓപ്ഷൻ ഉപയോഗിച്ച് ക്യാൻസലേഷൻ റിക്വസ്റ്റ് സബ്മിറ്റ് ചെയ്യുക. നിങ്ങളുടെ ടിക്കറ്റിന്റെ റീഫണ്ട് പോളിസി അനുസരിച്ച്, റീഫണ്ട് തുക കണക്കാക്കി നിങ്ങളുടെ അക്കൗണ്ടിലേക്ക് വരും. സാധാരണയായി ഇതിന് ഏഴ് മുതൽ പത്ത് ദിവസം വരെ സമയമെടുക്കാറുണ്ട്.

എല്ലാ എയർലൈൻസിന്റെയും റീഫണ്ട് പോളിസി ഒരുപോലെയല്ല. സാധാരണയായി, നിങ്ങൾ ടിക്കറ്റിന്റെ ഏത് വിഭാഗമാണ് തിരഞ്ഞെടുത്തത് എന്നതിനെ ആശ്രയിച്ചിരിക്കും റീഫണ്ട്. ഫുൾ റീഫണ്ട് ലഭിക്കണമെങ്കിൽ ടിക്കറ്റ് റീഫണ്ടബിൾ ആയിരിക്കണം, ചിലപ്പോൾ നിശ്ചിത സമയത്തിനുള്ളിൽ ക്യാൻസൽ ചെയ്യേണ്ടിയും വന്നേക്കാം. ഇനി, യാത്ര ചെയ്യാൻ പറ്റിയില്ലെങ്കിലും ടിക്കറ്റിന്റെ ചില ഭാഗങ്ങളോ നികുതികളോ തിരികെ ലഭിക്കാൻ സാധ്യതയുണ്ട്. ഓരോ എയർലൈനിന്റെയും പ്രത്യേക നിബന്ധനകൾ പരിശോധിക്കുകയാണ് ഏറ്റവും നല്ലത്.




യാത്ര ചെയ്യുമ്പോൾ എയർപോർട്ടിൽ ബഗേജ് നഷ്ടപ്പെട്ടാൽ എന്ത് ചെയ്യണം?

എന്തൊക്കെയാണ് അത് തിരിച്ചെടുക്കാനുള്ള നടപടി ക്രമങ്ങൾ

വിമാന യാത്രയിൽ ലഗേജ് നഷ്ടപ്പെട്ടാൽ, യാത്രക്കാർ പരിഭ്രാന്തരാകാതെ അടിയന്തരമായി പാലിക്കേണ്ട നടപടിക്രമങ്ങൾ ഇതാ.

ലഗേജ് കാണാതായാൽ, എയർപോർട്ടിലെ ബഗേജ് ക്ലെയിം ഏരിയ വിടുന്നതിനു മുൻപ്, ആ എയർലൈൻസിന്റെ ബഗേജ് സർവീസ് ഓഫീസിനെ നേരിട്ട് സമീപിക്കേണ്ടതാണ്.

അവിടെവച്ച് 'പ്രോപ്പർട്ടി ഇറെഗുലാരിറ്റി റിപ്പോർട്ട്' അഥവാ പി ഐ ആർ ഫയൽ ചെയ്യുക. ഇതിനായി ലഗേജ് ടാഗും ബോർഡിംഗ് പാസും ആവശ്യമാണ്.

റിപ്പോർട്ട് ചെയ്തതിനുശേഷം ലഭിക്കുന്ന റഫറൻസ് നമ്പർ ഉപയോഗിച്ച് ലഗേജിന്റെ നിലവിലെ അവസ്ഥ ട്രാക്ക് ചെയ്യാം. ലഗേജ് കണ്ടെത്തിക്കഴിഞ്ഞാൽ, എയർലൈൻസുകാർ അത് നിങ്ങൾ താമസിക്കുന്ന സ്ഥലത്ത് എത്തിച്ചു നൽകുന്നതാണ്.



ഡോ. ഇ വിഷ്‌ണു വർധൻ റെഡ്ഡി ദുബൈയിലെ പുതിയ ഇന്ത്യൻ കോൺസുൽ ജനറൽ

തെലങ്കാനയിൽ നിന്നുള്ള ആദ്യ നയതന്ത്രജ്ഞൻ

ദുബൈ | മുതിർന്ന ഇന്ത്യൻ ഫോറിൻ സർവീസ് (ഐ എഫ് എസ്) ഉദ്യോഗസ്ഥൻ ഡോ. ഇ വിഷ്‌ണു വർധൻ റെഡ്ഡിയെ ദുബൈയിലെ പുതിയ ഇന്ത്യൻ കോൺസുൽ ജനറലായി നിയമിച്ചേക്കും. നിയമനം ഔദ്യോഗികമായി പ്രഖ്യാപിച്ചാൽ, ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റിന്റെ തലപ്പത്തെത്തുന്ന തെലങ്കാനയിൽ നിന്നുള്ള ആദ്യ ഉദ്യോഗസ്ഥനായി അദ്ദേഹം മാറും.

2008 ബാച്ച് ഐ എഫ് എസ് ഉദ്യോഗസ്ഥനായ വിഷ്‌ണു വർധൻ റെഡ്ഡി തെലങ്കാനയിലെ വാറങ്കൽ സ്വദേശിയും ന്യൂഡൽഹി എയിംസിലെ പൂർവവിദ്യാർഥിയുമാണ്. 

ഡെപ്യൂട്ടേഷനിൽ തെലങ്കാന സർക്കാറിൽ ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ ആൻഡ് എക്സ്റ്റേണൽ എൻഗേജ്‌മെന്റ്റ്സ് സ്പെഷ്യൽ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഹൈദരാബാദിൽ റീജ്യനൽ പാസ്പോർട്ട് ഓഫീസറായി പ്രവർത്തിച്ച അദ്ദേഹം യൂറോപ്പ്, ലാറ്റിൻ അമേരിക്ക, ഐക്യ രാഷ്ട്രസഭ എന്നിവിടങ്ങളിലും വിവിധ പദവികൾ വഹിച്ചിട്ടുണ്ട്. എന്നാൽ ഗൾഫ് മേഖലയിലെ അദ്ദേഹത്തിന്റെ ആദ്യ നിയമനമാണിത്.



യുഎഇ യാത്രാ നിയമങ്ങൾ: നിങ്ങളുടെ ലഗേജിൽ കൊണ്ടുപോകാൻ പാടില്ലാത്ത അത്ഭുതകരമായ വസ്തുക്കളുടെ പട്ടിക

അവധിക്കാലം ആഘോഷിക്കുന്നത് ചിലർക്ക് ഒരു പതിവ് അനുഭവമായി തോന്നിയേക്കാം, എന്നാൽ നിങ്ങളുടെ ലഗേജിലുള്ള വസ്തുക്കൾ വിമാനത്താവള സുരക്ഷാ ഏജൻസികളിലോ കസ്റ്റംസിലോ നിങ്ങളെ കുഴപ്പത്തിലാക്കിയേക്കാം. കളിപ്പാട്ട തോക്കുകൾ മുതൽ പോപ്പി വിത്തുകൾ വരെ, യാത്രക്കാരുടെയും താമസക്കാരുടെയും സുരക്ഷ ഉറപ്പാക്കാൻ യുഎഇയിൽ വ്യോമയാന, കസ്റ്റംസ് നിയമങ്ങൾ ഉണ്ട്.

പല നിയമങ്ങളും അന്താരാഷ്ട്ര വ്യോമയാന മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെങ്കിലും, മറ്റു ചിലത് പതിവ് യാത്രക്കാരെ പോലും അത്ഭുതപ്പെടുത്തിയേക്കാം. മറ്റ് യാത്രക്കാരുടെ സുഖസൗകര്യങ്ങൾ സംരക്ഷിക്കുന്നതിനായി എത്തിഹാദ് എയർവേയ്‌സ് ശക്തമായ ദുർഗന്ധമുള്ളതും പെട്ടെന്ന് കേടാകുന്നതുമായ പഴങ്ങൾ വിമാനത്തിൽ നിരോധിച്ചിരിക്കുന്നു എന്നത് ചിലരെ ഞെട്ടിച്ചേക്കാം. നിയന്ത്രിത പഴങ്ങളിൽ ദുരിയാൻ, ചക്ക, ചാമ്പെഡെക്, പെഡലായ്, മരങ് എന്നിവ ഉൾപ്പെടുന്നു കളിത്തോക്കുകൾ, അമ്പുകൾ,പോപ്പി വിത്തുകൾ,പ്രത്യേക ഭക്ഷണസാധനങ്ങൾ,

ദുബായ് അന്താരാഷ്ട്വിമാനത്താവളത്തിലേക്ക് കസ്റ്റംസ് വഴി പന്നിയിറച്ചി ഉൽപ്പന്നങ്ങൾ കൊണ്ടുവരുന്നത് കർശനമായി നിരോധിച്ചിരിക്കുന്നു.

യുഎഇ കസ്റ്റംസ് ചട്ടങ്ങൾ പ്രകാരം, ഹലാൽ ഇതര മാംസവും പന്നിയിറച്ചി ഉൽപ്പന്നങ്ങളും (ബേക്കൺ, ഹാം, പന്നിക്കൊഴുപ്പ്, പന്നിയിറച്ചി ജെലാറ്റിൻ എന്നിവയുൾപ്പെടെ) നിരോധിത ഇനങ്ങളായി തരംതിരിച്ചിട്ടുണ്ട്, അവ എത്തിച്ചേരുമ്പോൾ കണ്ടുകെട്ടുകയും ചെയ്യും.



നഷ്ടപ്പെട്ട വസ്തുക്കൾ ഉടമസ്ഥർക്ക് ദുബൈ പൊലീസ് വീട്ടിലെത്തിച്ച് നൽകും


ദുബൈ: നഷ്ടപ്പെട്ട വസ്തുക്കൾ കണ്ടെത്തിയാൽ ദുബൈ പെ ാലീസ് ഇനി അവ ഉടമസ്ഥർക്ക് വീട്ടിലെത്തിച്ച് നൽകും. യു.എ.ഇയിൽ ഏത് സ്ഥലത്തായാലും ഉടമസ്ഥരുടെ കൈകളിൽ നഷ്ടപെട്ട സാധനങ്ങൾ തിരിച്ചെത്തിക്കാൻ പൊലീസ് സൗകര്യമൊരുക്കിയിട്ടുണ്ട്.

ദുബൈയിൽ നഷ്ടപ്പെട്ട സാധനങ്ങൾ നിങ്ങൾ എവിടെയാണെങ്കിലും അവിടെ എത്തിച്ചു നൽകാമെന്നാണ് ദുബൈ പെ ാലീസിൻ്റെ വാഗ്ദാനം. നഷ്ടപ്പെട്ട വസ്തുക്കൾ കണ്ടെത്തിയെന്ന് വിവരം ലഭിച്ചാൽ ദുബൈ പൊലീസിൻ്റെ 901 എന്ന കോൾ സെൻ്ററിൽ ബന്ധപ്പെട്ടാൽ മതി. യു.എ.ഇയിലെ ഏത് എമിറേറ്റിലായാലും വീടിൻ്റെ വിലാസത്തിലോ, ഓഫിസ് വിലാസത്തിലോ സാധനം എത്തിച്ചു നൽകാൻ ആവശ്യപ്പെടാം. അംഗീകൃത കൊറിയർ സ്ഥാപനങ്ങൾ വഴിയാകും ഇവ വീട്ടിലെത്തിക്കുക.

നഷ്ടപ്പെട്ട വസ്തുക്കൾ തിരിച്ചു വാങ്ങാനായി ലോസ്റ്റ് ആൻഡ് ഫൗണ്ട് വിഭാഗത്തിലെത്തി ബുദ്ധിമുട്ടുന്നത് ഒഴിവാക്കാനാണ് ദുബൈ പൊലീസിന്റെ പുതിയ പദ്ധതി. സാധനങ്ങൾ നഷ്ടപ്പെട്ടാൽ അവ എത്ര വിലപിടിപ്പുള്ള തായാലും തിരിച്ചുകിട്ടാൻ സാധ്യത ഏറെയുള്ള നഗരമാണ് ദുബൈ തിരക്കേറിയ ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ പോലും പലപ്പോഴും മറന്നുവെച്ചതോ, കളഞ്ഞുപോയതോ ആയ വസ്തുക്കൾ അവരുടെ രാജ്യത്തേക്ക് എത്തിച്ചു നൽകി ദുബൈ വാർത്തകളിൽ നിറയാറുണ്ട്

_