Oman-UAE high-speed rail link gets major approval

Travel from Sohar to Abu Dhabi could take just 100 minutes

Abu Dhabi: Oman’s Sultan Haitham bin Tarik has officially approved the bilateral agreement for the development of a high-speed railway linking Oman and the UAE. The approval completes a major legal step for the $2.5 billion Hafeet Rail project. The Royal Decree ratifies the historic agreement signed by the two countries on June 21. The 238-kilometre railway will connect Sohar in Oman with the UAE’s national Etihad Rail network through Al Buraimi and Al Ain.

The Hafeet Rail project is being developed as a joint venture between Etihad Rail, Oman Rail and Mubadala Investment Company. Once operational, passenger trains will travel at speeds of up to 200 km/h, allowing passengers to reach Al Ain from Sohar in around 47 minutes and Abu Dhabi in approximately 100 minutes. Along with passenger services, the project will also provide high-speed freight transport. Each cargo train will be capable of carrying more than 15,000 tonnes of goods and around 270 standard containers, giving a major boost to mining, steel, petrochemical, agriculture and e-commerce sectors in both countries.

Construction of the project is already around 40% complete, with work progressing rapidly in Al Ain, Al Buraimi, Sohar and Wadi Al Jizzi. The railway route will pass through mountains and valleys and will include advanced tunnels, bridges and flood-protection systems. The project is expected to strengthen transport and trade links between Oman and the UAE while creating a faster and more efficient connection for both passengers and cargo.





ഒമാൻ–യു.എ.ഇ അതിവേഗ റെയിൽപാതയ്ക്ക് നിർണായക അംഗീകാരം

സുഹാറിൽ നിന്ന് അബൂദബിയിലേക്ക് ഇനി 100 മിനിറ്റിൽ എത്താം

അബൂദബി:ഒമാനും യു.എ.ഇയും തമ്മിലുള്ള അതിവേഗ റെയിൽ ശൃംഖല യാഥാർഥ്യമാക്കുന്നതിനുള്ള ഉഭയകക്ഷി കരാറിന് ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് ഔദ്യോഗിക അംഗീകാരം നൽകി. ഇതോടെ ഏകദേശം 2.5 ബില്യൺ ഡോളർ ചെലവ് പ്രതീക്ഷിക്കുന്ന ഹഫീത് റെയിൽ പദ്ധതിയുടെ പ്രധാന നിയമനടപടികൾ പൂർത്തിയായി. ജൂൺ 21ന് ഇരുരാജ്യങ്ങളും ഒപ്പുവെച്ച ചരിത്രകരാറിനാണ് രാജകീയ ഉത്തരവിലൂടെ ഒമാൻ അംഗീകാരം നൽകിയത്. 238 കിലോമീറ്റർ ദൈർഘ്യമുള്ള റെയിൽപാത ഒമാനിലെ സുഹാറിനെ അൽ ബുറൈമി, അൽ ഐൻ വഴി യു.എ.ഇയുടെ ദേശീയ റെയിൽ ശൃംഖലയായ ഇത്തിഹാദ് റെയിലുമായി ബന്ധിപ്പിക്കും.

ഇത്തിഹാദ് റെയിൽ, ഒമാൻ റെയിൽ, മുബദല ഇൻവെസ്റ്റ്മെന്റ് കമ്പനി എന്നിവയുടെ സംയുക്ത സംരംഭമായ ഹഫീത് റെയിലാണ് പദ്ധതി നടപ്പാക്കുന്നത്. റെയിൽപാത യാഥാർഥ്യമാകുന്നതോടെ യാത്രാ ട്രെയിനുകൾ മണിക്കൂറിൽ 200 കിലോമീറ്റർ വരെ വേഗത്തിൽ സഞ്ചരിക്കും. ഇതുവഴി സുഹാറിൽ നിന്ന് അൽ ഐനിലേക്ക് ഏകദേശം 47 മിനിറ്റിലും അബൂദബിയിലേക്ക് 100 മിനിറ്റിലും എത്താനാകും. യാത്രാ സർവീസുകൾക്ക് പുറമെ അതിവേഗ ചരക്ക് ഗതാഗതവും പദ്ധതിയുടെ പ്രധാന സവിശേഷതയാണ്. ഒരു ചരക്ക് ട്രെയിനിന് 15,000 ടണ്ണിലധികം ചരക്കും ഏകദേശം 270 സ്റ്റാൻഡേർഡ് കണ്ടെയ്‌നറുകളും വഹിക്കാനാകും. ഖനനം, സ്റ്റീൽ, പെട്രോകെമിക്കൽസ്, കൃഷി, ഇ-കൊമേഴ്‌സ് തുടങ്ങിയ മേഖലകൾക്ക് ഇത് വലിയ വാണിജ്യ നേട്ടമുണ്ടാക്കുമെന്നാണ് പ്രതീക്ഷ.

പദ്ധതിയുടെ നിർമാണം ഇതിനകം 40 ശതമാനത്തോളം പൂർത്തിയായിട്ടുണ്ട്. അൽ ഐൻ, അൽ ബുറൈമി, സുഹാർ, വാദി അൽ ജിസി എന്നിവിടങ്ങളിൽ നിർമാണ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുകയാണ്. പർവതങ്ങളും താഴ്‌വരകളും കടന്നുപോകുന്ന റെയിൽപാതയിൽ അത്യാധുനിക തുരങ്കങ്ങളും പാലങ്ങളും വെള്ളപ്പൊക്ക പ്രതിരോധ സംവിധാനങ്ങളും ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളാണ് ഒരുക്കുന്നത്. ഒമാനും യു.എ.ഇയും തമ്മിലുള്ള യാത്രാ, ചരക്ക് ഗതാഗത മേഖലകളിൽ വലിയ മാറ്റത്തിന് വഴിയൊരുക്കുന്നതായിരിക്കും ഹഫീത് റെയിൽ പദ്ധതി.





വിസയിൽ അബദ്ധം സംഭവിച്ചവർ ഭയക്കേണ്ട; തെറ്റ് തിരുത്താൻ പൂർണ പിന്തുണ

നിയമവിധേയമായി പുതിയ ജീവിതം തുടങ്ങാൻ ആവശ്യമായ മാർഗനിർദേശങ്ങൾ നൽകുമെന്ന് ജി.ഡി.ആർ.എഫ്.എ മേധാവി

ദുബൈ: താമസ-വിസ നിയമങ്ങളുമായി ബന്ധപ്പെട്ട് അറിഞ്ഞോ അറിയാതെയോ തെറ്റുകൾ സംഭവിച്ചവർ അത് തുറന്നുപറഞ്ഞ് തിരുത്താൻ മുന്നോട്ടുവന്നാൽ ദുബൈ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിൻ അഫയേഴ്‌സ് (ജി.ഡി.ആർ.എഫ്.എ) പൂർണ പിന്തുണ നൽകുമെന്ന് ഡയറക്ടർ ജനറൽ ലഫ്. ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മർറി വ്യക്തമാക്കി. തെറ്റ് തിരുത്തി നിയമവിധേയമായി ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ ആഗ്രഹിക്കുന്നവർക്ക് ആവശ്യമായ ഉപദേശങ്ങളും മാർഗനിർദേശങ്ങളും നൽകും. സ്ത്രീകളായാലും പുരുഷന്മാരായാലും കുട്ടികളായാലും നേരിട്ട് സമീപിച്ച് പ്രശ്നം തുറന്നുപറയുന്ന എല്ലാവരെയും സഹായിക്കാൻ ജി.ഡി.ആർ.എഫ്.എ സന്നദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

വ്യാജ ഫ്രീലാൻസ് വിസകളുമായി ബന്ധപ്പെട്ട് ജി.ഡി.ആർ.എഫ്.എ ഹെഡ് ഓഫീസിൽ നടത്തിയ പ്രഖ്യാപനത്തിനിടെ എമിറേറ്റ്സ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് അൽ മർറി ഇക്കാര്യം വ്യക്തമാക്കിയത്. ചെറിയതോ വലിയതോ ആയ തെറ്റുകൾ സംഭവിച്ചവർ അത് തിരുത്താൻ മുന്നോട്ടുവന്നാൽ അവരെ പൂർണമായി പിന്തുണയ്ക്കുമെന്നും ആവശ്യമായ നടപടികളെക്കുറിച്ച് കൃത്യമായ നിർദേശങ്ങൾ നൽകുമെന്നും അദ്ദേഹം പറഞ്ഞു. ശരിയായ രീതിയിൽ ജീവിതം പുനരാരംഭിക്കുന്നതുവരെ ജി.ഡി.ആർ.എഫ്.എ അവർക്കൊപ്പം ഉണ്ടാകുമെന്നും, സഹായം തേടുന്നവർ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, അനധികൃത വിസ തട്ടിപ്പുകൾക്കെതിരെ ദുബൈ ശക്തമായ നടപടികൾ തുടരുകയാണ്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ വ്യാജ ഫ്രീലാൻസ് വിസകൾ പ്രചരിപ്പിക്കുകയും വിൽക്കുകയും ചെയ്ത ഒരു ഗായകനെയും കൂട്ടാളികളെയും ദുബൈ പൊലീസുമായി സഹകരിച്ച് ജി.ഡി.ആർ.എഫ്.എ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. സോഷ്യൽ മീഡിയയിലെ ജനപ്രീതി ദുരുപയോഗം ചെയ്ത് വ്യാജ വിസ വാഗ്ദാനം നൽകി ആളുകളെ കബളിപ്പിക്കുന്ന സംഘങ്ങൾക്കും താമസ-വിസ നിയമങ്ങൾ ലംഘിക്കുന്നവർക്കുമെതിരെ ശക്തമായ നിയമനടപടികൾ തുടരുമെന്ന് അധികൃതർ അറിയിച്ചു.





Made a visa mistake? Speak up and get full support, says GDRFA

No need to fear; authorities will guide those who want to correct violations and live legally in the UAE

Dubai: The Dubai General Directorate of Identity and Foreigners Affairs (GDRFA) has assured full support to people who have made residency or visa-related mistakes or violations and genuinely want to correct them. GDRFA Director General Lt. Gen. Mohammed Ahmed Al Marri said anyone who approaches the authorities openly will receive the necessary advice, guidance and assistance to regularise their status and start a new chapter of life legally. He stressed that people should not be afraid to come forward, whether the mistake was made knowingly or unknowingly, and regardless of whether it was a minor or serious violation.

Speaking to Emirates News during an announcement at the GDRFA head office about fake freelance visas, Al Marri said the authority is always ready to help those who honestly explain their situation. He said the approach would be supportive and focused on providing a safe and reassuring environment for everyone who seeks assistance, including men, women and children. GDRFA will continue guiding them through the required procedures and supporting them until they are able to resume their lives in a proper and lawful manner.

Meanwhile, Dubai continues to take strict action against illegal visa scams. In a recent operation carried out in cooperation with Dubai Police, GDRFA arrested a singer and his associates for allegedly promoting and selling fake freelance visas through social media platforms. Authorities said strong legal action will continue against groups that misuse their social media popularity to deceive people with fake visa offers, as well as against individuals and entities that violate UAE residency and visa regulations.





ദുബൈയിൽ ഡോക്ടർമാർക്ക് സോഷ്യൽ മീഡിയ അക്കൗണ്ടുകൾ സംബന്ധിച്ച് പുതിയ നിർദേശം

പ്രഫഷനൽ, വ്യക്തിഗത അക്കൗണ്ടുകൾ വേർതിരിക്കണം; രോഗികളുമായി പേഴ്സനൽ അക്കൗണ്ട് വഴി ആശയവിനിമയം പാടില്ല

ദുബൈ:ഡോക്ടർമാർ സോഷ്യൽ മീഡിയയിൽ പ്രഫഷനൽ അക്കൗണ്ടും വ്യക്തിഗത (പേഴ്സനൽ) അക്കൗണ്ടും പ്രത്യേകം നിലനിർത്തണമെന്ന് ദുബൈ ഹെൽത്ത് അതോറിറ്റി (DHA) നിർദേശം നൽകി. വ്യക്തിഗത അക്കൗണ്ട് വഴി രോഗികളുമായി ആശയവിനിമയം നടത്തരുതെന്നും അതോറിറ്റി മുന്നറിയിപ്പ് നൽകി. സോഷ്യൽ മീഡിയയിലൂടെയുള്ള ആരോഗ്യസേവനങ്ങൾ കൂടുതൽ നിയന്ത്രിതവും നിയമാനുസൃതവുമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നിർദേശം. DHA ലൈസൻസിൽ രേഖപ്പെടുത്തിയിരിക്കുന്ന ഔദ്യോഗിക പേര്, തസ്തിക, വിദ്യാഭ്യാസ യോഗ്യത, സ്പെഷാലിറ്റി എന്നിവ മാത്രമേ പ്രഫഷനൽ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ ഉപയോഗിക്കാവൂ.

ലൈസൻസിൽ രേഖപ്പെടുത്തിയിട്ടില്ലാത്ത ‘കോസ്മെറ്റിക് എക്സ്പർട്ട്’, ‘ബ്യൂട്ടി എക്സ്പർട്ട്’തുടങ്ങിയ പദവികളോ വിശേഷണങ്ങളോ ഉപയോഗിക്കാൻ പാടില്ല. അംഗീകൃത മെഡിക്കൽ ബിരുദമോ പി.എച്ച്.ഡിയോ ഉള്ളവർക്ക് മാത്രമാണ് ‘ഡോക്ടർ’ എന്ന പദവി ഉപയോഗിക്കാൻ അനുമതിയുള്ളത്. അതേസമയം, രോഗികളുടെ വ്യക്തിഗത വിവരങ്ങളും ചിത്രങ്ങളും പൂർണമായും സ്വകാര്യമായി സൂക്ഷിക്കണം. രോഗിയുടെ വിവരങ്ങളോ ചിത്രങ്ങളോ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നതിന് മുമ്പ് രേഖാമൂലമുള്ള സമ്മതം നിർബന്ധമാണ്. 18 വയസ്സിന് താഴെയുള്ള രോഗികളാണെങ്കിൽ രക്ഷിതാവിന്റെ രേഖാമൂലമുള്ള അനുമതിയും വാങ്ങണം.

ദുബൈയിൽ താൽക്കാലികമായി സേവനം നൽകാനെത്തുന്ന സന്ദർശക ഡോക്ടർമാർക്കുംഈ സോഷ്യൽ മീഡിയ മാനദണ്ഡങ്ങൾ ബാധകമാണ്. രോഗികളുടെ സ്വകാര്യത സംരക്ഷിക്കുന്നതിനൊപ്പം, സോഷ്യൽ മീഡിയയിലൂടെ ആരോഗ്യസേവനങ്ങൾ നൽകുമ്പോൾ ഡോക്ടർമാരുടെ ഔദ്യോഗിക യോഗ്യതയും പ്രഫഷനൽ പദവിയും കൃത്യമായി പ്രതിഫലിക്കുന്നുവെന്ന് ഉറപ്പാക്കുകയാണ് നിർദേശങ്ങളുടെ പ്രധാന ലക്ഷ്യം.




സ്കൂളിൽ മൊബൈൽ ഫോൺ കൊണ്ടുവന്നാൽ ഒരു മാസം പിടിച്ചുവയ്ക്കും

വീണ്ടും നിയമം ലംഘിച്ചാൽ അധ്യയന വർഷം മുഴുവൻ ഫോൺ തിരികെ നൽകില്ല

അബൂദബി: യു.എ.ഇയിലെ പുതിയ അധ്യയന വർഷം ആരംഭിച്ചതോടെ സ്കൂളുകളിൽ മൊബൈൽ ഫോൺ അനധികൃതമായി ഉപയോഗിക്കുന്ന വിദ്യാർഥികൾക്കെതിരെ കർശന നടപടി. സ്കൂൾ ക്യാമ്പസിൽ മൊബൈൽ ഫോൺ കണ്ടെത്തിയാൽ ആദ്യ തവണ ഒരു മാസത്തേക്ക് ഫോൺ അധികൃതർ പിടിച്ചുവയ്ക്കും. വീണ്ടും നിയമലംഘനം നടത്തിയാൽ അധ്യയന വർഷം അവസാനിക്കുന്നതുവരെ ഫോൺ സ്കൂൾ അധികൃതരുടെ കസ്റ്റഡിയിൽ സൂക്ഷിക്കും. ഫോൺ പിടിച്ചെടുത്ത വിവരം ഉടൻ രക്ഷിതാക്കളെ അറിയിക്കണം. പിടിച്ചുവയ്ക്കുമ്പോൾ രക്ഷിതാവ് ‘ഫോം 24’ ഒപ്പിട്ട് നൽകണം. ഫോൺ തിരികെ നൽകുമ്പോൾ ‘ഫോം 25’ പ്രകാരം രേഖപ്പെടുത്തുകയും വേണം. വിദ്യാർഥികളുടെ പെരുമാറ്റച്ചട്ടവുമായി ബന്ധപ്പെട്ട 2018ലെ 851-ാം നമ്പർ മന്ത്രാലയ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടികൾ.

🔍 ബാഗുകൾ പരിശോധിക്കാം; ശരീരപരിശോധന പാടില്ല

മൊബൈൽ ഫോൺ കണ്ടെത്തുന്നതിനായി സ്കൂളുകൾക്ക് വിദ്യാർഥികളുടെ ബാഗുകളും മറ്റ് സാധനങ്ങളും പരിശോധിക്കാം. എന്നാൽ വിദ്യാർഥികളുടെ സ്വകാര്യത പൂർണമായി സംരക്ഷിക്കണം. പരിശോധനയ്ക്കിടെ സ്കൂൾ ജീവനക്കാർ വിദ്യാർഥിയുടെ ശരീരത്തിൽ സ്പർശിക്കാൻ പാടില്ല. പരിശോധനാ കമ്മിറ്റിയുടെ സാന്നിധ്യത്തിൽ പോക്കറ്റുകളിലോ ബാഗുകളിലോ ഉള്ള സാധനങ്ങൾ പുറത്തെടുക്കാൻ വിദ്യാർഥിയോട് ആവശ്യപ്പെടാം. അനധികൃതമോ അധാർമികമോ ആയ പ്രവർത്തനങ്ങൾക്ക് ഫോൺ ഉപയോഗിക്കുന്നതും അധ്യാപകരുടെയോ വിദ്യാർഥികളുടെയോ ചിത്രങ്ങൾ അനുമതിയില്ലാതെ പകർത്തുന്നതും ഗുരുതര അച്ചടക്കലംഘനമായി കണക്കാക്കും. ഇത്തരം സംഭവങ്ങൾ കുട്ടികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട പ്രത്യേക അതോറിറ്റിക്ക് കൈമാറുകയും ശക്തമായ നടപടി സ്വീകരിക്കുകയും ചെയ്യും.

⌚ സ്മാർട്ട് വാച്ചിനും ഗെയിമിങ് ഉപകരണങ്ങൾക്കും നിയന്ത്രണം

മൊബൈൽ ഫോണിന് പുറമെ സ്മാർട്ട് വാച്ചുകൾ, ഗെയിമിങ് ഉപകരണങ്ങൾ തുടങ്ങിയവയ്ക്കും നിരവധി സ്കൂളുകൾ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ടാബ്‌ലെറ്റുകളും ഐപാഡുകളും അധ്യാപകർ നിർദേശിക്കുന്ന വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി മാത്രമേ ഉപയോഗിക്കാവൂ. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കീഴിലുള്ള സ്കൂളുകളിൽ ഈ നിയമങ്ങൾ ബാധകമാണ്. അതേസമയം, മറ്റ് കരിക്കുലങ്ങൾ പിന്തുടരുന്ന സ്വകാര്യ സ്കൂളുകൾക്ക് സ്വന്തം ഉപകരണ ഉപയോഗ നയങ്ങൾ രൂപീകരിക്കാനും നടപ്പാക്കാനും കഴിയും.



സെപ്റ്റംബർ 7 മുതൽ യു.എ.ഇയിലെ പൊതുവിദ്യാലയങ്ങളിൽ പുതിയ സമയക്രമം

അബൂദബി: പുതിയ അധ്യയന വർഷത്തിന്റെ ഭാഗമായി യു.എ.ഇയിലെ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സെപ്റ്റംബർ 7 മുതൽ പുതിയ സ്കൂൾ സമയക്രമം നിലവിൽ വരും. കിൻഡർഗാർട്ടൻ (കെ.ജി) മുതൽ സൈക്കിൾ 1, 2, 3 വരെയുള്ള വിദ്യാർഥികൾക്കും അധ്യാപകർക്കുമുള്ള സമയക്രമമാണ് വിദ്യാഭ്യാസ മന്ത്രാലയം പ്രഖ്യാപിച്ചത്. ഓരോ വിദ്യാഭ്യാസ ഘട്ടത്തിനും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം സമയക്രമം നിശ്ചയിച്ചിട്ടുണ്ട്. വെള്ളിയാഴ്ചകളിൽ പ്രത്യേക സമയക്രമവും ഉണ്ടായിരിക്കും.

തിങ്കൾ മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിൽ ചില ക്ലാസുകൾ രാവിലെ 7.15ഓടെ ആരംഭിക്കും. പെൺകുട്ടികളുടെ ക്ലാസുകൾ ഉച്ചയ്ക്ക് 3.15ന് അവസാനിക്കും. കെ.ജി വിദ്യാർഥികളുടെ ക്ലാസുകൾ ഉച്ചയ്ക്ക് ഒന്നിന് പൂർത്തിയാകും. വിദ്യാർഥികളുടെ പ്രായവും വിദ്യാഭ്യാസ ഘട്ടവും പരിഗണിച്ചാണ് വിവിധ സമയക്രമങ്ങൾ നിശ്ചയിച്ചിരിക്കുന്നത്.

പുതിയ സമയക്രമം അനുസരിച്ച് സ്കൂൾ പ്രവർത്തനങ്ങൾ കൂടുതൽ ക്രമീകരിക്കുന്നതിനാണ് മന്ത്രാലയം നടപടി സ്വീകരിച്ചത്. വിദ്യാർഥികളും രക്ഷിതാക്കളും അധ്യാപകരും തങ്ങളുടെ വിദ്യാഭ്യാസ ഘട്ടത്തിനും വിഭാഗത്തിനും ബാധകമായ സമയക്രമം കൃത്യമായി പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.



സ്കൂ‌ൾ ബസിന്റെ ‘സ്റ്റോപ്പ്’ ബോർഡ് അവഗണിച്ചാൽ 1,000 ദിർഹം പിഴ; 10 ബ്ലാക്ക് പോയന്റ്

 അബൂദബി: വേനലവധിക്ക് ശേഷം സ്‌കൂളുകൾ വീണ്ടും തുറന്ന സാഹചര്യത്തിൽ വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ ഡ്രൈവർമാർക്ക് മുന്നറിയിപ്പുമായി അബൂദബി പൊലീസ്. കുട്ടികളെ കയറ്റുന്നതിനോ ഇറക്കുന്നതിനോ വേണ്ടി സ്‌കൂൾ ബസ് നിർത്തി ‘സ്റ്റോപ്പ്’ ബോർഡ് പുറത്തേക്ക് തുറന്നാൽ, സമീപത്തുള്ള മറ്റു വാഹനങ്ങൾ നിർബന്ധമായും നിർത്തണം. ബസിന്റെ ഇരുവശത്തുനിന്നും വരുന്ന വാഹനങ്ങൾ ബസിൽ നിന്ന് കുറഞ്ഞത് അഞ്ച് മീറ്റർ അകലെ നിർത്തിയിടണമെന്നും പൊലീസ് നിർദേശിച്ചു.

കുട്ടികൾക്ക് സുരക്ഷിതമായി റോഡ് മുറിച്ചുകടക്കാനും ഡ്രൈവർമാർക്ക് അവരെ വ്യക്തമായി കാണാനും വേണ്ടിയാണ് അഞ്ച് മീറ്റർ അകലം പാലിക്കേണ്ടത്. സ്‌കൂൾ ബസിന്റെ ‘സ്റ്റോപ്പ്’ ബോർഡ് അവഗണിച്ച് വാഹനം മുന്നോട്ടെടുക്കുന്നവർക്ക് 1,000 ദിർഹം പിഴയും ഡ്രൈവിങ് ലൈസൻസിൽ 10 ബ്ലാക്ക് പോയന്റും ലഭിക്കും. വിദ്യാർഥികളുടെ സുരക്ഷയിൽ വീഴ്ച വരുത്തുന്ന ഇത്തരം നിയമലംഘനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി.

രാവിലെയും വൈകീട്ടും സ്‌കൂൾ മേഖലകളിലും താമസകേന്ദ്രങ്ങളിലും ഗതാഗതത്തിരക്ക് വർധിക്കുന്നതിനാൽ ഡ്രൈവർമാർ കൂടുതൽ ജാഗ്രത പാലിക്കണം. വാഹനത്തിന്റെ വേഗത കുറയ്ക്കുകയും സ്‌കൂൾ ബസുകൾക്കും കുട്ടികൾക്കും സമീപം പ്രത്യേക ശ്രദ്ധ നൽകുകയും വേണം. വിദ്യാർഥികളുടെ സുരക്ഷ എല്ലാവരുടെയും കൂട്ടുത്തരവാദിത്തമാണെന്നും അബൂദബി പൊലീസ് ഓർമിപ്പിച്ചു.



Dubai Offers Five-Year Multiple-Entry Tourist Visa

GDRFA explains eligibility, documents and application process for frequent visitors

Dubai: The General Directorate of Identity and Foreigners Affairs (GDRFA) – Dubai has explained the eligibility criteria, required documents and application procedure for the five-year multiple-entry tourist visa. The visa allows tourists to enter the UAE multiple times during its five-year validity. Visitors can stay for up to 90 consecutive days per entry and may extend their stay for another 90 days, subject to the applicable conditions. However, the total stay in the UAE cannot exceed 180 days in a year. The visa will make travel easier for those who regularly visit Dubai, as they will not need to apply for a new tourist visa for every trip.

Eligibility and required documents: Applicants must hold a passport valid for at least six months. They must also provide a bank statement showing a minimum balance of US$4,000 or its equivalent during the previous six months. Other required documents include a recent personal photograph, valid health insurance, a return or onward ticket from the UAE, proof of residence and proof of identity.

How to apply: Applications can be submitted through the GDRFA Dubai digital services platform. After logging in with UAE Pass or a username, applicants should select the five-year multiple-entry tourist visa service, complete the application, upload the required documents and pay the applicable fee. Once approved, the electronic visa will be sent by email. The digital service is available 24 hours a day, according to current service information. Applicants can also submit their applications through Amer Centres, with the service expected to be completed within 48 hours.



No Homework for Young Students in UAE Schools Next Academic Year

Screen time to be limited in classrooms | Books and pens to take priority over digital devices

Abu Dhabi: The UAE Ministry of Education has announced major changes to the learning system for the 2026-27 academic year, which begins on August 31. Education Minister Sarah Yousuf Al Amiri announced that students from KG1 to Grade 2 will not be given homework. The decision will apply to public schools as well as private schools under the Ministry of Education. The move aims to reduce the burden of homework and worksheets while encouraging children to read more, develop stronger thinking skills and support their overall mental development. It will also give young students more time to play and spend with their families.

The Ministry will also reduce screen time in classrooms. For students up to Grade 6, the use of digital devices such as tablets and laptops will be reduced for core subjects including Arabic, English, mathematics and science. Instead, greater emphasis will be placed on traditional learning using books and pens. The move is based on findings that reducing digital learning and using traditional methods can help improve students’ concentration and learning quality.

However, technology will not be removed completely from schools. Screen-based learning will continue for subjects such as computer science and artificial intelligence (AI). The Ministry said the new digital-use guidelines are designed to improve students’ attention and behaviour while supporting their academic development. Overall, the reforms aim to create a more balanced education system that gives greater importance to practical knowledge, skills development, reading and children’s overall growth.





കള്ളപ്പണം വെളുപ്പിക്കൽ: യുഎഇയിൽ കർശന നിയമം; പ്രവാസികൾ ജാഗ്രത പാലിക്കണം

ദുബൈ:കള്ളപ്പണം വെളുപ്പിക്കൽ, അനധികൃത സാമ്പത്തിക ഇടപാടുകൾ, ഭീകരവാദത്തിന് സാമ്പത്തിക സഹായം നൽകൽ തുടങ്ങിയ കുറ്റകൃത്യങ്ങൾക്കെതിരെ യുഎഇയിൽ കർശന നിയമനടപടികളാണ് നിലവിലുള്ളത്. സാമ്പത്തിക ഇടപാടുകൾ സുതാര്യവും നിയമാനുസൃതവുമാക്കുന്നതിന്റെ ഭാഗമായി അധികൃതർ നിരീക്ഷണവും പരിശോധനയും ശക്തമാക്കിയിട്ടുണ്ട്. Federal Decree-Law No. 20 of 2018 ഉൾപ്പെടെയുള്ള നിയമങ്ങൾ പ്രകാരം കള്ളപ്പണം വെളുപ്പിക്കലും അനധികൃത പണമിടപാടുകളും ലൈസൻസില്ലാത്ത പണമിടപാട് സംവിധാനങ്ങളുടെ ഉപയോഗവും ഗുരുതര കുറ്റങ്ങളാണ്. കുറ്റത്തിന്റെ സ്വഭാവവും സാഹചര്യവും അനുസരിച്ച് തടവും വലിയ തുക പിഴയും ഉൾപ്പെടെയുള്ള ശിക്ഷകൾ ലഭിക്കാം.

ലൈസൻസില്ലാത്ത പണമിടപാടുകൾ ഒഴിവാക്കണം: അനുമതിയില്ലാതെ പണമിടപാട് നടത്തുന്നതും അനധികൃത ഹവാല സംവിധാനങ്ങൾ ഉപയോഗിക്കുന്നതും നിയമനടപടിക്ക് കാരണമാകാം. കുറ്റക്കാരായി കണ്ടെത്തുന്ന വിദേശികൾക്ക് ശിക്ഷയ്ക്ക് പുറമെ നാടുകടത്തൽ ഉൾപ്പെടെയുള്ള നടപടികളും നേരിടേണ്ടിവന്നേക്കാം. ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ഉപഭോക്താക്കളുടെ ഇടപാടുകൾ നിരീക്ഷിക്കുകയും സംശയാസ്പദമായ ഇടപാടുകൾ അധികൃതർക്ക് റിപ്പോർട്ട് ചെയ്യുകയും ചെയ്യുന്ന സംവിധാനമാണ് യുഎഇയിലുള്ളത്. അതിനാൽ മറ്റൊരാളുടെ പണം സ്വന്തം ബാങ്ക് അക്കൗണ്ടിലൂടെ സ്വീകരിച്ച് കൈമാറുന്നതും വ്യക്തമായ വിശദീകരണമില്ലാത്ത സാമ്പത്തിക ഇടപാടുകളിൽ ഏർപ്പെടുന്നതും ഗുരുതര പ്രത്യാഘാതങ്ങൾക്ക് ഇടയാക്കാം.

പ്രവാസികൾ പ്രത്യേകം ശ്രദ്ധിക്കണം: സോഷ്യൽ മീഡിയ വഴി പ്രവർത്തിക്കുന്ന അനധികൃത സാമ്പത്തിക ഇടനിലക്കാരെയും നിയമവിരുദ്ധ പണമിടപാടുകാരെയും ഒഴിവാക്കണം. നാട്ടിലേക്ക് പണം അയയ്ക്കുമ്പോൾ യുഎഇയിൽ നിയമപരമായി അംഗീകൃത ബാങ്കുകൾ, എക്സ്ചേഞ്ച് സ്ഥാപനങ്ങൾ, ലൈസൻസുള്ള ഡിജിറ്റൽ സംവിധാനങ്ങൾ എന്നിവ മാത്രം ഉപയോഗിക്കണം. അപരിചിതരുടെ പണം സ്വന്തം അക്കൗണ്ടിൽ സ്വീകരിച്ച് മറ്റൊരാൾക്ക് കൈമാറുന്നതും ഒഴിവാക്കണം. ചെറിയ സാമ്പത്തിക നേട്ടത്തിനായി നടത്തുന്ന ഇത്തരം ഇടപാടുകൾ പിന്നീട് വലിയ നിയമപ്രശ്നങ്ങളായി മാറാം. അതിനാൽ യുഎഇയിൽ സാമ്പത്തിക ഇടപാടുകൾ നടത്തുമ്പോൾ നിയമാനുസൃത മാർഗങ്ങൾ മാത്രം സ്വീകരിക്കണമെന്നാണ് അധികൃതരുടെ നിർദേശം.



പുതിയ അധ്യയന വർഷത്തിൽ കുട്ടികൾക്ക് ഹോംവർക്ക് ഇല്ല; സ്ക്രീൻ സമയത്തിനും നിയന്ത്രണം

കെ.ജി 1 മുതൽ ഗ്രേഡ് 2 വരെ ഹോംവർക്ക് ഒഴിവാക്കി | ഗ്രേഡ് 6 വരെ പ്രധാന വിഷയങ്ങളിൽ ഡിജിറ്റൽ ഉപകരണങ്ങളുടെ ഉപയോഗം കുറയ്ക്കും

അബുദബി: 2026-27 അധ്യയന വർഷം മുതൽ യു.എ.ഇയിലെ വിദ്യാലയങ്ങളിൽ പഠനരീതിയിൽ സുപ്രധാന മാറ്റങ്ങൾ. ആഗസ്റ്റ് 31ന് ആരംഭിക്കുന്ന പുതിയ അധ്യയന വർഷം മുതൽ കെ.ജി 1 മുതൽ ഗ്രേഡ് 2 വരെയുള്ള വിദ്യാർഥികൾക്ക് ഹോംവർക്ക് നൽകില്ലെന്ന് വിദ്യാഭ്യാസ മന്ത്രി സാറ യൂസുഫ് അൽ അമീരി അറിയിച്ചു. പൊതുവിദ്യാലയങ്ങൾക്കും വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കീഴിലുള്ള സ്വകാര്യ സ്കൂളുകൾക്കും തീരുമാനം ബാധകമാണ്. വീട്ടുപാഠങ്ങളുടെയും വർക്ക്‌ഷീറ്റുകളുടെയും സമ്മർദം ഒഴിവാക്കി കുട്ടികളിൽ വായനാശീലം വളർത്തുക, ചിന്താശേഷിയും ഭാഷാപരമായ കഴിവുകളും മെച്ചപ്പെടുത്തുക എന്നിവയാണ് ലക്ഷ്യം. കുട്ടികൾക്ക് കൂടുതൽ സമയം കളിക്കാനും കുടുംബത്തോടൊപ്പം ചെലവഴിക്കാനും ഇതിലൂടെ അവസരം ലഭിക്കും.

അതേസമയം, ക്ലാസ് മുറികളിലെ സ്ക്രീൻ സമയത്തിനും നിയന്ത്രണം ഏർപ്പെടുത്തും. ഗ്രേഡ് 6 വരെയുള്ള വിദ്യാർഥികൾക്ക് അറബിക്, ഇംഗ്ലീഷ്, ഗണിതം, സയൻസ് തുടങ്ങിയ പ്രധാന വിഷയങ്ങളിൽ ടാബ്‌ലെറ്റ്, ലാപ്‌ടോപ്പ് തുടങ്ങിയ ഡിജിറ്റൽ ഉപകരണങ്ങളുടെ ഉപയോഗം കുറയ്ക്കും. പകരം പുസ്തകങ്ങളും പേനയും ഉപയോഗിച്ചുള്ള പഠനത്തിന് കൂടുതൽ പ്രാധാന്യം നൽകും. ഡിജിറ്റൽ ഉപകരണങ്ങളുടെ ഉപയോഗം കുറയ്ക്കുന്നത് കുട്ടികളുടെ ശ്രദ്ധ വർധിപ്പിക്കാനും പഠനനിലവാരം മെച്ചപ്പെടുത്താനും സഹായിക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.

എന്നാൽ വിദ്യാഭ്യാസ രംഗത്ത് സാങ്കേതികവിദ്യ പൂർണമായി ഒഴിവാക്കില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി. കമ്പ്യൂട്ടർ സയൻസ്, എ.ഐ തുടങ്ങിയ വിഷയങ്ങളിൽ ഡിജിറ്റൽ ഉപകരണങ്ങളുടെ ഉപയോഗം തുടരും. കുട്ടികളുടെ പഠനത്തോടൊപ്പം ശ്രദ്ധ, പെരുമാറ്റം, പ്രായോഗിക അറിവ്, നൈപുണ്യ വികസനം എന്നിവയ്ക്കും കൂടുതൽ പ്രാധാന്യം നൽകുകയാണ് പുതിയ പരിഷ്കാരങ്ങളുടെ ലക്ഷ്യം. പുസ്തകപഠനത്തിനൊപ്പം കുട്ടികളുടെ സ്വാഭാവിക വളർച്ചയും പ്രായോഗിക കഴിവുകളും ഉറപ്പാക്കുന്ന വിദ്യാഭ്യാസരീതിയിലേക്കുള്ള മാറ്റമായാണ് പുതിയ നടപടികളെ മന്ത്രാലയം കാണുന്നത്.



റാസൽഖൈമ-ദുബൈ യാത്ര ഇനി എളുപ്പം; കൂടുതൽ ബസുകൾ

ദിവസം 19 സർവീസുകൾ; ആദ്യ ബസ് പുലർച്ചെ 5ന്

ദുബൈ:റാസൽഖൈമയിൽ നിന്ന് ദുബൈയിലേക്കും തിരിച്ചുമുള്ള യാത്ര കൂടുതൽ സൗകര്യപ്രദമാക്കാൻ തിങ്കളാഴ്ച മുതൽ അധിക ബസ് സർവീസുകൾ ആരംഭിച്ചു. ഇരു ദിശകളിലുമായി ദിവസേന 19 ബസുകൾ സർവീസ് നടത്തുമെന്ന് റാസൽഖൈമ ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു. റാസൽഖൈമയിൽ താമസിച്ച് ദുബൈയിൽ ജോലി ചെയ്യുന്ന പ്രവാസികൾ ഉൾപ്പെടെ നിരവധി യാത്രക്കാർക്ക് പുതിയ സർവീസുകൾ ആശ്വാസമാകും.

റാസൽഖൈമയ്ക്കും ദുബൈയ്ക്കുമിടയിൽ നേരിട്ട് സർവീസ് നടത്തുന്ന ആറ് എക്‌സ്‌പ്രസ് ബസുകളും പുതിയ സംവിധാനത്തിലുണ്ടാകും. റാസൽഖൈമയിൽ നിന്ന് ദുബൈയിലേക്കുള്ള ആദ്യ ബസ് പുലർച്ചെ 5ന് പുറപ്പെടും. ദുബൈയിൽ നിന്ന് റാസൽഖൈമയിലേക്കുള്ള ആദ്യ സർവീസ് രാവിലെ 7.30നാണ്. രാത്രി 11.30 വരെ ദുബൈയിൽ നിന്ന് അവസാന ബസ് ലഭിക്കുന്ന തരത്തിലാണ് പുതിയ സമയക്രമം ക്രമീകരിച്ചിരിക്കുന്നത്.



അധികസമയം ജോലി ചെയ്യിപ്പിച്ചാൽ ഓവർടൈം വേതനം നൽകണം പ്രത്യേക എഴുത്തുകരാർ ഇല്ലെങ്കിലും അധിക വേതനം നിഷേധിക്കാനാകില്ലെന്ന് യുഎഇ തൊഴിൽ നിയമം

ദുബൈ: തൊഴിൽ കരാറിൽ നിശ്ചയിച്ച സാധാരണ ജോലി സമയത്തിന് പുറമെ ജീവനക്കാരെ അധികസമയം ജോലി ചെയ്യിപ്പിച്ചാൽ അതിന് നിയമപ്രകാരമുള്ള ഓവർടൈം വേതനം നൽകാൻ തൊഴിലുടമ ബാധ്യസ്ഥനാണെന്ന് യുഎഇ തൊഴിൽ നിയമം വ്യക്തമാക്കുന്നു. അധികസമയ ജോലിക്കായി പ്രത്യേക എഴുത്തുകരാർ ഇല്ലെന്ന കാരണം പറഞ്ഞ് വേതനം നിഷേധിക്കാൻ തൊഴിലുടമയ്ക്ക് നിയമപരമായ അവകാശമില്ല. തൊഴിലുടമയുടെ ആവശ്യപ്രകാരം അധികസമയം ജോലി ചെയ്തിട്ടുണ്ടെങ്കിൽ അതിനുള്ള പ്രതിഫലം ജീവനക്കാരന് ലഭിക്കേണ്ടതാണ്.

അധികസമയം ജോലി ചെയ്തതിന്റെ തെളിവുകൾ ജീവനക്കാർ സൂക്ഷിക്കുന്നത് പ്രധാനമാണ്. *ഹാജർ രേഖകൾ, ടൈം ഷീറ്റുകൾ, ഇമെയിലുകൾ, ഇലക്ട്രോണിക് സന്ദേശങ്ങൾ* തുടങ്ങിയവ ഇതിന് തെളിവായി ഉപയോഗിക്കാം. തൊഴിലുടമയുടെ നിർദേശപ്രകാരം അധികമായി ജോലി ചെയ്ത മണിക്കൂറുകൾ തെളിയിക്കാൻ ഇത്തരം രേഖകൾ സഹായിക്കും. ആവശ്യമായ തെളിവുകൾ ഉണ്ടെങ്കിൽ നിയമപ്രകാരം അധിക ജോലി ചെയ്ത സമയത്തിനുള്ള വേതനം ആവശ്യപ്പെടാൻ ജീവനക്കാരന് അവകാശമുണ്ട്.

ഓവർടൈം വേതനം നൽകാൻ തൊഴിലുടമ വിസമ്മതിക്കുന്ന സാഹചര്യത്തിൽ ജീവനക്കാർക്ക് *മാനവവിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയത്തിന്റെ (MoHRE) ഔദ്യോഗിക സംവിധാനങ്ങൾ* വഴി പരാതി നൽകാം. പരാതി പരിശോധിച്ച ശേഷം ജീവനക്കാരന് ലഭിക്കേണ്ട വേതനം ഉറപ്പാക്കുന്നതിനായി മന്ത്രാലയം ആവശ്യമായ നിയമനടപടികൾ സ്വീകരിക്കും.




സ്കൂൾ ബാഗിന് അമിതഭാരം വേണ്ട; കുട്ടിയുടെ ശരീരഭാരത്തിന്റെ 10%ൽ താഴെയാക്കണം

നട്ടെല്ലിനും പേശികൾക്കും ഉണ്ടാകാവുന്ന പ്രശ്നങ്ങൾ ഒഴിവാക്കാൻ ജാഗ്രത വേണമെന്ന് ആരോഗ്യ വിദഗ്ധർ

ദുബൈ: പുതിയ അധ്യയന വർഷം ആരംഭിക്കാനിരിക്കെ കുട്ടികളുടെ സ്കൂൾ ബാഗിന്റെ ഭാരം നിയന്ത്രിക്കണമെന്ന് യുഎഇയിലെ ആരോഗ്യ വിദഗ്ധർ. പുസ്തകങ്ങൾക്കൊപ്പം ലാപ്ടോപ്പ്, ടാബ്‌ലെറ്റ്, വാട്ടർ ബോട്ടിൽ, ലഞ്ച് ബോക്‌സ്, കായിക ഉപകരണങ്ങൾ എന്നിവ കൂടി ഉൾപ്പെടുമ്പോൾ ബാഗിന്റെ ഭാരം അമിതമാകാൻ സാധ്യതയുണ്ട്. കുട്ടിയുടെ ശരീരഭാരത്തിന്റെ *10 ശതമാനത്തിൽ താഴെ* മാത്രമായിരിക്കണം ബാഗിന്റെ ഭാരം. *15 ശതമാനം പരമാവധി പരിധിയാണ്*, അതും കവിയരുതെന്ന് ഓർത്തോപീഡിക് വിദഗ്ധർ മുന്നറിയിപ്പ് നൽകി. ഉദാഹരണത്തിന് 30 കിലോഗ്രാം ഭാരമുള്ള കുട്ടിയുടെ ബാഗിന് 3 കിലോഗ്രാമിൽ താഴെയായിരിക്കുക എന്നതാണ് ഉചിതം.

കുട്ടിയുടെ ശരീരവലുപ്പത്തിന് അനുയോജ്യവും ഭാരം കുറഞ്ഞതുമായ ബാഗുകൾ തിരഞ്ഞെടുക്കണം. വീതിയുള്ള കുഷ്യൻ സ്ട്രാപ്പുകളുള്ള ബാഗ് *രണ്ട് തോളുകളിലും* ഒരുപോലെ ധരിക്കുന്നതാണ് സുരക്ഷിതം. ഒരു തോളിൽ മാത്രം ബാഗ് തൂക്കുന്നത് നട്ടെല്ലിന്റെ സ്വാഭാവിക വളർച്ചയെ ബാധിക്കാം. ഒന്നിലധികം അറകളുള്ള ബാഗുകൾ ഉപയോഗിക്കുന്നത് ഭാരം ശരിയായി വിഭജിക്കാൻ സഹായിക്കും. ദിവസത്തെ ടൈംടേബിളിന് ആവശ്യമായ പുസ്തകങ്ങളും നോട്ട്ബുക്കുകളും മാത്രം ബാഗിൽ വയ്ക്കുകയും പഴയ പേപ്പറുകൾ, അനാവശ്യ കളിപ്പാട്ടങ്ങൾ തുടങ്ങിയവ ഒഴിവാക്കുകയും വേണം. വിലകൂടിയ ബാഗിനേക്കാൾ ഭാരം കുറഞ്ഞതും കുട്ടിക്ക് എളുപ്പത്തിൽ ഉപയോഗിക്കാവുന്നതുമായ ബാഗിനാണ് മുൻഗണന നൽകേണ്ടത്.

ബാഗ് ചുമക്കുമ്പോൾ *കഴുത്തിലോ പുറകിലോ വേദന, അസ്വസ്ഥത തുടങ്ങിയ ലക്ഷണങ്ങൾ* കുട്ടിക്ക് അനുഭവപ്പെടുന്നുണ്ടെങ്കിൽ അവഗണിക്കരുതെന്നും വിദഗ്ധർ നിർദേശിച്ചു. ഇത്തരം പ്രശ്നങ്ങൾ തുടർന്നാൽ വൈദ്യസഹായം തേടണം. കുട്ടികളുടെ നട്ടെല്ലിന്റെയും പേശികളുടെയും ആരോഗ്യസംരക്ഷണത്തിന് ബാഗിന്റെ ഭാരം ദിവസവും ശ്രദ്ധിക്കുന്നതും ആവശ്യമായ സാധനങ്ങൾ മാത്രം ബാഗിൽ ഉൾപ്പെടുത്തുന്നതും പ്രധാനമാണ്.