Dubai Offers Five-Year Multiple-Entry Tourist Visa

GDRFA explains eligibility, documents and application process for frequent visitors

Dubai: The General Directorate of Identity and Foreigners Affairs (GDRFA) – Dubai has explained the eligibility criteria, required documents and application procedure for the five-year multiple-entry tourist visa. The visa allows tourists to enter the UAE multiple times during its five-year validity. Visitors can stay for up to 90 consecutive days per entry and may extend their stay for another 90 days, subject to the applicable conditions. However, the total stay in the UAE cannot exceed 180 days in a year. The visa will make travel easier for those who regularly visit Dubai, as they will not need to apply for a new tourist visa for every trip.

Eligibility and required documents: Applicants must hold a passport valid for at least six months. They must also provide a bank statement showing a minimum balance of US$4,000 or its equivalent during the previous six months. Other required documents include a recent personal photograph, valid health insurance, a return or onward ticket from the UAE, proof of residence and proof of identity.

How to apply: Applications can be submitted through the GDRFA Dubai digital services platform. After logging in with UAE Pass or a username, applicants should select the five-year multiple-entry tourist visa service, complete the application, upload the required documents and pay the applicable fee. Once approved, the electronic visa will be sent by email. The digital service is available 24 hours a day, according to current service information. Applicants can also submit their applications through Amer Centres, with the service expected to be completed within 48 hours.



No Homework for Young Students in UAE Schools Next Academic Year

Screen time to be limited in classrooms | Books and pens to take priority over digital devices

Abu Dhabi: The UAE Ministry of Education has announced major changes to the learning system for the 2026-27 academic year, which begins on August 31. Education Minister Sarah Yousuf Al Amiri announced that students from KG1 to Grade 2 will not be given homework. The decision will apply to public schools as well as private schools under the Ministry of Education. The move aims to reduce the burden of homework and worksheets while encouraging children to read more, develop stronger thinking skills and support their overall mental development. It will also give young students more time to play and spend with their families.

The Ministry will also reduce screen time in classrooms. For students up to Grade 6, the use of digital devices such as tablets and laptops will be reduced for core subjects including Arabic, English, mathematics and science. Instead, greater emphasis will be placed on traditional learning using books and pens. The move is based on findings that reducing digital learning and using traditional methods can help improve students’ concentration and learning quality.

However, technology will not be removed completely from schools. Screen-based learning will continue for subjects such as computer science and artificial intelligence (AI). The Ministry said the new digital-use guidelines are designed to improve students’ attention and behaviour while supporting their academic development. Overall, the reforms aim to create a more balanced education system that gives greater importance to practical knowledge, skills development, reading and children’s overall growth.





കള്ളപ്പണം വെളുപ്പിക്കൽ: യുഎഇയിൽ കർശന നിയമം; പ്രവാസികൾ ജാഗ്രത പാലിക്കണം

ദുബൈ:കള്ളപ്പണം വെളുപ്പിക്കൽ, അനധികൃത സാമ്പത്തിക ഇടപാടുകൾ, ഭീകരവാദത്തിന് സാമ്പത്തിക സഹായം നൽകൽ തുടങ്ങിയ കുറ്റകൃത്യങ്ങൾക്കെതിരെ യുഎഇയിൽ കർശന നിയമനടപടികളാണ് നിലവിലുള്ളത്. സാമ്പത്തിക ഇടപാടുകൾ സുതാര്യവും നിയമാനുസൃതവുമാക്കുന്നതിന്റെ ഭാഗമായി അധികൃതർ നിരീക്ഷണവും പരിശോധനയും ശക്തമാക്കിയിട്ടുണ്ട്. Federal Decree-Law No. 20 of 2018 ഉൾപ്പെടെയുള്ള നിയമങ്ങൾ പ്രകാരം കള്ളപ്പണം വെളുപ്പിക്കലും അനധികൃത പണമിടപാടുകളും ലൈസൻസില്ലാത്ത പണമിടപാട് സംവിധാനങ്ങളുടെ ഉപയോഗവും ഗുരുതര കുറ്റങ്ങളാണ്. കുറ്റത്തിന്റെ സ്വഭാവവും സാഹചര്യവും അനുസരിച്ച് തടവും വലിയ തുക പിഴയും ഉൾപ്പെടെയുള്ള ശിക്ഷകൾ ലഭിക്കാം.

ലൈസൻസില്ലാത്ത പണമിടപാടുകൾ ഒഴിവാക്കണം: അനുമതിയില്ലാതെ പണമിടപാട് നടത്തുന്നതും അനധികൃത ഹവാല സംവിധാനങ്ങൾ ഉപയോഗിക്കുന്നതും നിയമനടപടിക്ക് കാരണമാകാം. കുറ്റക്കാരായി കണ്ടെത്തുന്ന വിദേശികൾക്ക് ശിക്ഷയ്ക്ക് പുറമെ നാടുകടത്തൽ ഉൾപ്പെടെയുള്ള നടപടികളും നേരിടേണ്ടിവന്നേക്കാം. ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ഉപഭോക്താക്കളുടെ ഇടപാടുകൾ നിരീക്ഷിക്കുകയും സംശയാസ്പദമായ ഇടപാടുകൾ അധികൃതർക്ക് റിപ്പോർട്ട് ചെയ്യുകയും ചെയ്യുന്ന സംവിധാനമാണ് യുഎഇയിലുള്ളത്. അതിനാൽ മറ്റൊരാളുടെ പണം സ്വന്തം ബാങ്ക് അക്കൗണ്ടിലൂടെ സ്വീകരിച്ച് കൈമാറുന്നതും വ്യക്തമായ വിശദീകരണമില്ലാത്ത സാമ്പത്തിക ഇടപാടുകളിൽ ഏർപ്പെടുന്നതും ഗുരുതര പ്രത്യാഘാതങ്ങൾക്ക് ഇടയാക്കാം.

പ്രവാസികൾ പ്രത്യേകം ശ്രദ്ധിക്കണം: സോഷ്യൽ മീഡിയ വഴി പ്രവർത്തിക്കുന്ന അനധികൃത സാമ്പത്തിക ഇടനിലക്കാരെയും നിയമവിരുദ്ധ പണമിടപാടുകാരെയും ഒഴിവാക്കണം. നാട്ടിലേക്ക് പണം അയയ്ക്കുമ്പോൾ യുഎഇയിൽ നിയമപരമായി അംഗീകൃത ബാങ്കുകൾ, എക്സ്ചേഞ്ച് സ്ഥാപനങ്ങൾ, ലൈസൻസുള്ള ഡിജിറ്റൽ സംവിധാനങ്ങൾ എന്നിവ മാത്രം ഉപയോഗിക്കണം. അപരിചിതരുടെ പണം സ്വന്തം അക്കൗണ്ടിൽ സ്വീകരിച്ച് മറ്റൊരാൾക്ക് കൈമാറുന്നതും ഒഴിവാക്കണം. ചെറിയ സാമ്പത്തിക നേട്ടത്തിനായി നടത്തുന്ന ഇത്തരം ഇടപാടുകൾ പിന്നീട് വലിയ നിയമപ്രശ്നങ്ങളായി മാറാം. അതിനാൽ യുഎഇയിൽ സാമ്പത്തിക ഇടപാടുകൾ നടത്തുമ്പോൾ നിയമാനുസൃത മാർഗങ്ങൾ മാത്രം സ്വീകരിക്കണമെന്നാണ് അധികൃതരുടെ നിർദേശം.



പുതിയ അധ്യയന വർഷത്തിൽ കുട്ടികൾക്ക് ഹോംവർക്ക് ഇല്ല; സ്ക്രീൻ സമയത്തിനും നിയന്ത്രണം

കെ.ജി 1 മുതൽ ഗ്രേഡ് 2 വരെ ഹോംവർക്ക് ഒഴിവാക്കി | ഗ്രേഡ് 6 വരെ പ്രധാന വിഷയങ്ങളിൽ ഡിജിറ്റൽ ഉപകരണങ്ങളുടെ ഉപയോഗം കുറയ്ക്കും

അബുദബി: 2026-27 അധ്യയന വർഷം മുതൽ യു.എ.ഇയിലെ വിദ്യാലയങ്ങളിൽ പഠനരീതിയിൽ സുപ്രധാന മാറ്റങ്ങൾ. ആഗസ്റ്റ് 31ന് ആരംഭിക്കുന്ന പുതിയ അധ്യയന വർഷം മുതൽ കെ.ജി 1 മുതൽ ഗ്രേഡ് 2 വരെയുള്ള വിദ്യാർഥികൾക്ക് ഹോംവർക്ക് നൽകില്ലെന്ന് വിദ്യാഭ്യാസ മന്ത്രി സാറ യൂസുഫ് അൽ അമീരി അറിയിച്ചു. പൊതുവിദ്യാലയങ്ങൾക്കും വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കീഴിലുള്ള സ്വകാര്യ സ്കൂളുകൾക്കും തീരുമാനം ബാധകമാണ്. വീട്ടുപാഠങ്ങളുടെയും വർക്ക്‌ഷീറ്റുകളുടെയും സമ്മർദം ഒഴിവാക്കി കുട്ടികളിൽ വായനാശീലം വളർത്തുക, ചിന്താശേഷിയും ഭാഷാപരമായ കഴിവുകളും മെച്ചപ്പെടുത്തുക എന്നിവയാണ് ലക്ഷ്യം. കുട്ടികൾക്ക് കൂടുതൽ സമയം കളിക്കാനും കുടുംബത്തോടൊപ്പം ചെലവഴിക്കാനും ഇതിലൂടെ അവസരം ലഭിക്കും.

അതേസമയം, ക്ലാസ് മുറികളിലെ സ്ക്രീൻ സമയത്തിനും നിയന്ത്രണം ഏർപ്പെടുത്തും. ഗ്രേഡ് 6 വരെയുള്ള വിദ്യാർഥികൾക്ക് അറബിക്, ഇംഗ്ലീഷ്, ഗണിതം, സയൻസ് തുടങ്ങിയ പ്രധാന വിഷയങ്ങളിൽ ടാബ്‌ലെറ്റ്, ലാപ്‌ടോപ്പ് തുടങ്ങിയ ഡിജിറ്റൽ ഉപകരണങ്ങളുടെ ഉപയോഗം കുറയ്ക്കും. പകരം പുസ്തകങ്ങളും പേനയും ഉപയോഗിച്ചുള്ള പഠനത്തിന് കൂടുതൽ പ്രാധാന്യം നൽകും. ഡിജിറ്റൽ ഉപകരണങ്ങളുടെ ഉപയോഗം കുറയ്ക്കുന്നത് കുട്ടികളുടെ ശ്രദ്ധ വർധിപ്പിക്കാനും പഠനനിലവാരം മെച്ചപ്പെടുത്താനും സഹായിക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.

എന്നാൽ വിദ്യാഭ്യാസ രംഗത്ത് സാങ്കേതികവിദ്യ പൂർണമായി ഒഴിവാക്കില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി. കമ്പ്യൂട്ടർ സയൻസ്, എ.ഐ തുടങ്ങിയ വിഷയങ്ങളിൽ ഡിജിറ്റൽ ഉപകരണങ്ങളുടെ ഉപയോഗം തുടരും. കുട്ടികളുടെ പഠനത്തോടൊപ്പം ശ്രദ്ധ, പെരുമാറ്റം, പ്രായോഗിക അറിവ്, നൈപുണ്യ വികസനം എന്നിവയ്ക്കും കൂടുതൽ പ്രാധാന്യം നൽകുകയാണ് പുതിയ പരിഷ്കാരങ്ങളുടെ ലക്ഷ്യം. പുസ്തകപഠനത്തിനൊപ്പം കുട്ടികളുടെ സ്വാഭാവിക വളർച്ചയും പ്രായോഗിക കഴിവുകളും ഉറപ്പാക്കുന്ന വിദ്യാഭ്യാസരീതിയിലേക്കുള്ള മാറ്റമായാണ് പുതിയ നടപടികളെ മന്ത്രാലയം കാണുന്നത്.



റാസൽഖൈമ-ദുബൈ യാത്ര ഇനി എളുപ്പം; കൂടുതൽ ബസുകൾ

ദിവസം 19 സർവീസുകൾ; ആദ്യ ബസ് പുലർച്ചെ 5ന്

ദുബൈ:റാസൽഖൈമയിൽ നിന്ന് ദുബൈയിലേക്കും തിരിച്ചുമുള്ള യാത്ര കൂടുതൽ സൗകര്യപ്രദമാക്കാൻ തിങ്കളാഴ്ച മുതൽ അധിക ബസ് സർവീസുകൾ ആരംഭിച്ചു. ഇരു ദിശകളിലുമായി ദിവസേന 19 ബസുകൾ സർവീസ് നടത്തുമെന്ന് റാസൽഖൈമ ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു. റാസൽഖൈമയിൽ താമസിച്ച് ദുബൈയിൽ ജോലി ചെയ്യുന്ന പ്രവാസികൾ ഉൾപ്പെടെ നിരവധി യാത്രക്കാർക്ക് പുതിയ സർവീസുകൾ ആശ്വാസമാകും.

റാസൽഖൈമയ്ക്കും ദുബൈയ്ക്കുമിടയിൽ നേരിട്ട് സർവീസ് നടത്തുന്ന ആറ് എക്‌സ്‌പ്രസ് ബസുകളും പുതിയ സംവിധാനത്തിലുണ്ടാകും. റാസൽഖൈമയിൽ നിന്ന് ദുബൈയിലേക്കുള്ള ആദ്യ ബസ് പുലർച്ചെ 5ന് പുറപ്പെടും. ദുബൈയിൽ നിന്ന് റാസൽഖൈമയിലേക്കുള്ള ആദ്യ സർവീസ് രാവിലെ 7.30നാണ്. രാത്രി 11.30 വരെ ദുബൈയിൽ നിന്ന് അവസാന ബസ് ലഭിക്കുന്ന തരത്തിലാണ് പുതിയ സമയക്രമം ക്രമീകരിച്ചിരിക്കുന്നത്.



അധികസമയം ജോലി ചെയ്യിപ്പിച്ചാൽ ഓവർടൈം വേതനം നൽകണം പ്രത്യേക എഴുത്തുകരാർ ഇല്ലെങ്കിലും അധിക വേതനം നിഷേധിക്കാനാകില്ലെന്ന് യുഎഇ തൊഴിൽ നിയമം

ദുബൈ: തൊഴിൽ കരാറിൽ നിശ്ചയിച്ച സാധാരണ ജോലി സമയത്തിന് പുറമെ ജീവനക്കാരെ അധികസമയം ജോലി ചെയ്യിപ്പിച്ചാൽ അതിന് നിയമപ്രകാരമുള്ള ഓവർടൈം വേതനം നൽകാൻ തൊഴിലുടമ ബാധ്യസ്ഥനാണെന്ന് യുഎഇ തൊഴിൽ നിയമം വ്യക്തമാക്കുന്നു. അധികസമയ ജോലിക്കായി പ്രത്യേക എഴുത്തുകരാർ ഇല്ലെന്ന കാരണം പറഞ്ഞ് വേതനം നിഷേധിക്കാൻ തൊഴിലുടമയ്ക്ക് നിയമപരമായ അവകാശമില്ല. തൊഴിലുടമയുടെ ആവശ്യപ്രകാരം അധികസമയം ജോലി ചെയ്തിട്ടുണ്ടെങ്കിൽ അതിനുള്ള പ്രതിഫലം ജീവനക്കാരന് ലഭിക്കേണ്ടതാണ്.

അധികസമയം ജോലി ചെയ്തതിന്റെ തെളിവുകൾ ജീവനക്കാർ സൂക്ഷിക്കുന്നത് പ്രധാനമാണ്. *ഹാജർ രേഖകൾ, ടൈം ഷീറ്റുകൾ, ഇമെയിലുകൾ, ഇലക്ട്രോണിക് സന്ദേശങ്ങൾ* തുടങ്ങിയവ ഇതിന് തെളിവായി ഉപയോഗിക്കാം. തൊഴിലുടമയുടെ നിർദേശപ്രകാരം അധികമായി ജോലി ചെയ്ത മണിക്കൂറുകൾ തെളിയിക്കാൻ ഇത്തരം രേഖകൾ സഹായിക്കും. ആവശ്യമായ തെളിവുകൾ ഉണ്ടെങ്കിൽ നിയമപ്രകാരം അധിക ജോലി ചെയ്ത സമയത്തിനുള്ള വേതനം ആവശ്യപ്പെടാൻ ജീവനക്കാരന് അവകാശമുണ്ട്.

ഓവർടൈം വേതനം നൽകാൻ തൊഴിലുടമ വിസമ്മതിക്കുന്ന സാഹചര്യത്തിൽ ജീവനക്കാർക്ക് *മാനവവിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയത്തിന്റെ (MoHRE) ഔദ്യോഗിക സംവിധാനങ്ങൾ* വഴി പരാതി നൽകാം. പരാതി പരിശോധിച്ച ശേഷം ജീവനക്കാരന് ലഭിക്കേണ്ട വേതനം ഉറപ്പാക്കുന്നതിനായി മന്ത്രാലയം ആവശ്യമായ നിയമനടപടികൾ സ്വീകരിക്കും.




സ്കൂൾ ബാഗിന് അമിതഭാരം വേണ്ട; കുട്ടിയുടെ ശരീരഭാരത്തിന്റെ 10%ൽ താഴെയാക്കണം

നട്ടെല്ലിനും പേശികൾക്കും ഉണ്ടാകാവുന്ന പ്രശ്നങ്ങൾ ഒഴിവാക്കാൻ ജാഗ്രത വേണമെന്ന് ആരോഗ്യ വിദഗ്ധർ

ദുബൈ: പുതിയ അധ്യയന വർഷം ആരംഭിക്കാനിരിക്കെ കുട്ടികളുടെ സ്കൂൾ ബാഗിന്റെ ഭാരം നിയന്ത്രിക്കണമെന്ന് യുഎഇയിലെ ആരോഗ്യ വിദഗ്ധർ. പുസ്തകങ്ങൾക്കൊപ്പം ലാപ്ടോപ്പ്, ടാബ്‌ലെറ്റ്, വാട്ടർ ബോട്ടിൽ, ലഞ്ച് ബോക്‌സ്, കായിക ഉപകരണങ്ങൾ എന്നിവ കൂടി ഉൾപ്പെടുമ്പോൾ ബാഗിന്റെ ഭാരം അമിതമാകാൻ സാധ്യതയുണ്ട്. കുട്ടിയുടെ ശരീരഭാരത്തിന്റെ *10 ശതമാനത്തിൽ താഴെ* മാത്രമായിരിക്കണം ബാഗിന്റെ ഭാരം. *15 ശതമാനം പരമാവധി പരിധിയാണ്*, അതും കവിയരുതെന്ന് ഓർത്തോപീഡിക് വിദഗ്ധർ മുന്നറിയിപ്പ് നൽകി. ഉദാഹരണത്തിന് 30 കിലോഗ്രാം ഭാരമുള്ള കുട്ടിയുടെ ബാഗിന് 3 കിലോഗ്രാമിൽ താഴെയായിരിക്കുക എന്നതാണ് ഉചിതം.

കുട്ടിയുടെ ശരീരവലുപ്പത്തിന് അനുയോജ്യവും ഭാരം കുറഞ്ഞതുമായ ബാഗുകൾ തിരഞ്ഞെടുക്കണം. വീതിയുള്ള കുഷ്യൻ സ്ട്രാപ്പുകളുള്ള ബാഗ് *രണ്ട് തോളുകളിലും* ഒരുപോലെ ധരിക്കുന്നതാണ് സുരക്ഷിതം. ഒരു തോളിൽ മാത്രം ബാഗ് തൂക്കുന്നത് നട്ടെല്ലിന്റെ സ്വാഭാവിക വളർച്ചയെ ബാധിക്കാം. ഒന്നിലധികം അറകളുള്ള ബാഗുകൾ ഉപയോഗിക്കുന്നത് ഭാരം ശരിയായി വിഭജിക്കാൻ സഹായിക്കും. ദിവസത്തെ ടൈംടേബിളിന് ആവശ്യമായ പുസ്തകങ്ങളും നോട്ട്ബുക്കുകളും മാത്രം ബാഗിൽ വയ്ക്കുകയും പഴയ പേപ്പറുകൾ, അനാവശ്യ കളിപ്പാട്ടങ്ങൾ തുടങ്ങിയവ ഒഴിവാക്കുകയും വേണം. വിലകൂടിയ ബാഗിനേക്കാൾ ഭാരം കുറഞ്ഞതും കുട്ടിക്ക് എളുപ്പത്തിൽ ഉപയോഗിക്കാവുന്നതുമായ ബാഗിനാണ് മുൻഗണന നൽകേണ്ടത്.

ബാഗ് ചുമക്കുമ്പോൾ *കഴുത്തിലോ പുറകിലോ വേദന, അസ്വസ്ഥത തുടങ്ങിയ ലക്ഷണങ്ങൾ* കുട്ടിക്ക് അനുഭവപ്പെടുന്നുണ്ടെങ്കിൽ അവഗണിക്കരുതെന്നും വിദഗ്ധർ നിർദേശിച്ചു. ഇത്തരം പ്രശ്നങ്ങൾ തുടർന്നാൽ വൈദ്യസഹായം തേടണം. കുട്ടികളുടെ നട്ടെല്ലിന്റെയും പേശികളുടെയും ആരോഗ്യസംരക്ഷണത്തിന് ബാഗിന്റെ ഭാരം ദിവസവും ശ്രദ്ധിക്കുന്നതും ആവശ്യമായ സാധനങ്ങൾ മാത്രം ബാഗിൽ ഉൾപ്പെടുത്തുന്നതും പ്രധാനമാണ്.




റോഡ് മുറിച്ചുകടക്കുമ്പോൾ ഈ ‘നടത്തം’ വേണ്ട; പിഴയും തടവും മുന്നറിയിപ്പുമായി അബുദാബി പൊലീസ്

 അബുദാബി: റോഡ് മുറിച്ചുകടക്കുമ്പോൾ നിർദിഷ്ട ഇടങ്ങൾ മാത്രം ഉപയോഗിക്കണമെന്ന് കാൽനടയാത്രക്കാർക്ക് മുന്നറിയിപ്പുമായി അബുദാബി പൊലീസ്. സീബ്രാ ക്രോസിങ്, നടപ്പാലം, അണ്ടർപാസ് എന്നിവയിലൂടെ മാത്രമേ റോഡ് മുറിച്ചുകടക്കാവൂ. ട്രാഫിക് സിഗ്നലുകൾ കൃത്യമായി പാലിക്കുകയും മൊബൈൽ ഫോൺ ഉപയോഗിച്ചും ശ്രദ്ധതിരിച്ചും റോഡ് മുറിച്ചുകടക്കുന്നത് ഒഴിവാക്കണമെന്നും പൊലീസ് നിർദേശിച്ചു.

• ഡ്രൈവർമാരും ജാഗ്രത പാലിക്കണം

റോഡ് സുരക്ഷ ഉറപ്പാക്കുന്നതിൽ ഡ്രൈവർമാർക്കും കാൽനടയാത്രക്കാർക്കും ഒരുപോലെ ഉത്തരവാദിത്തമുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. കാൽനടയാത്രക്കാർ റോഡ് മുറിച്ചുകടക്കുന്ന സ്ഥലങ്ങളിൽ വാഹനങ്ങളുടെ വേഗം കുറയ്ക്കുകയും അവർക്ക് മുൻഗണന നൽകുകയും വേണം. ‘സ്മാർട്ട് റോഡ് സെക്യൂരിറ്റി’ പദ്ധതിയുടെ ഭാഗമായി പൊലീസ് ബോധവൽക്കരണ വിഡിയോയും പുറത്തിറക്കി.

• ജേവാക്കിങ്ങിന് 400 ദിർഹം പിഴ; അപകടമുണ്ടാക്കിയാൽ ശിക്ഷ കടുക്കും

യുഎഇയിൽ നിർദിഷ്ട സ്ഥലങ്ങളിലൂടെയല്ലാതെ റോഡ് മുറിച്ചുകടക്കുന്നത് (ജേവാക്കിങ്) നിയമലംഘനമാണ്. ഇതിന് *400 ദിർഹം പിഴ* ചുമത്തും. ജേവാക്കിങ് മൂലം അപകടമുണ്ടായാൽ വൻ പിഴയും തടവും ലഭിക്കാം. മണിക്കൂറിൽ *80 കിലോമീറ്ററിലേറെ വേഗമുള്ള റോഡിൽ* അശ്രദ്ധമായി റോഡ് മുറിച്ചുകടന്ന് അപകടമുണ്ടാക്കിയാൽ *കുറഞ്ഞത് 3 മാസം തടവും 10,000 ദിർഹം വരെ പിഴയും* ലഭിക്കാമെന്നും പൊലീസ് മുന്നറിയിപ്പ് നൽകി.




യു.എ.ഇയിൽ 15 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് വ്യക്തിഗത സമൂഹമാധ്യമ അക്കൗണ്ടുകൾ ഉപയോഗിക്കുന്നതിന് ഏർപ്പെടുത്തിയ പുതിയ പ്രായപരിധി സ്കൂളുകളിലും കുടുംബങ്ങളിലും കൂടുതൽ ജാഗ്രതയ്ക്ക്

ദുബൈ: യു.എ.ഇയിൽ 15 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് വ്യക്തിഗത സമൂഹമാധ്യമ അക്കൗണ്ടുകൾ ഉപയോഗിക്കുന്നതിന് ഏർപ്പെടുത്തിയ പുതിയ പ്രായപരിധി സ്കൂളുകളിലും കുടുംബങ്ങളിലും കൂടുതൽ ജാഗ്രതയ്ക്ക് വഴിയൊരുക്കുന്നു. കുട്ടികളുടെ ഓൺലൈൻ സുരക്ഷ, സ്വകാര്യത, ദോഷകരമായ ഉള്ളടക്കങ്ങളിൽ നിന്നുള്ള സംരക്ഷണം, അമിതമായ സ്ക്രീൻ ഉപയോഗം മൂലം പഠനത്തെ ബാധിക്കുന്ന പ്രശ്നങ്ങൾ എന്നിവ കണക്കിലെടുത്താണ് നിയന്ത്രണം.

കുട്ടികളുടെ ഡിജിറ്റൽ സുരക്ഷയ്ക്ക് കൂടുതൽ ശ്രദ്ധ — സമൂഹമാധ്യമങ്ങളുടെ അമിത ഉപയോഗം പഠനത്തെയും മാനസികാരോഗ്യത്തെയും ബാധിക്കാതിരിക്കാൻ സ്കൂളുകൾ രക്ഷിതാക്കളുമായി ചേർന്ന് ബോധവത്കരണ പ്രവർത്തനങ്ങൾ ശക്തമാക്കും. സൈബർ ഭീഷണി, വ്യക്തിഗത വിവരങ്ങളുടെ ദുരുപയോഗം, പ്രായത്തിന് അനുയോജ്യമല്ലാത്ത ഉള്ളടക്കങ്ങളിലേക്കുള്ള പ്രവേശനം തുടങ്ങിയ അപകടങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുകയാണ് പ്രധാന ലക്ഷ്യം.

സ്കൂളുകളിലും മൊബൈൽ ഉപയോഗത്തിന് കർശന നിയന്ത്രണം — പഠനസമയത്ത് മൊബൈൽ ഫോണുകളും മറ്റ് ഡിജിറ്റൽ ഉപകരണങ്ങളും ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട നിലവിലെ നയങ്ങൾ കൂടുതൽ കർശനമായി നടപ്പാക്കും. കുട്ടികളുടെ പഠനത്തിൽ ശ്രദ്ധ ഉറപ്പാക്കുന്നതിനൊപ്പം സുരക്ഷിതമായ ഡിജിറ്റൽ ശീലങ്ങൾ വളർത്തുന്നതിനുള്ള പ്രധാന ചുവടുവെപ്പായാണ് പുതിയ നിയന്ത്രണത്തെ വിദ്യാഭ്യാസ മേഖല വിലയിരുത്തുന്നത്.



തൊഴിലുടമ സർട്ടിഫിക്കറ്റ് നൽകുന്നില്ലേ? ഇനി മൊഹ്റ വഴി എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് നേടാം

കമ്പനി നൽകാത്ത തൊഴിൽ രേഖകൾ ഡിജിറ്റലായി ലഭ്യമാക്കാം.

ദുബൈ:തൊഴിലുടമ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് നൽകാൻ തയ്യാറാകാത്ത ജീവനക്കാർക്ക് ആശ്വാസമായി യുഎഇ മാനവവിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയമായ മൊഹ്റ (MoHRE) യുടെ ഡിജിറ്റൽ സേവനം. മന്ത്രാലയത്തിന്റെ വെബ്സൈറ്റിലൂടെയോ സ്മാർട്ട് ആപ്പ് വഴിയോ ജീവനക്കാർക്ക് തൊഴിൽ സംബന്ധമായ സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കാം.

യുഎഇ പാസ് ഉപയോഗിച്ച് മൊഹ്റയുടെ ഡിജിറ്റൽ സംവിധാനത്തിൽ ലോഗിൻ ചെയ്ത് ആവശ്യമായ സേവനം തിരഞ്ഞെടുക്കുകയാണ് പ്രധാന ഘട്ടം. ജീവനക്കാരുടെ തൊഴിൽ രേഖകളുമായി ബന്ധപ്പെട്ട വിവരങ്ങൾ മന്ത്രാലയത്തിന്റെ സംവിധാനത്തിൽ ലഭ്യമാണെങ്കിൽ, അതിന്റെ അടിസ്ഥാനത്തിൽ സർട്ടിഫിക്കറ്റ് നേടാൻ സാധിക്കും.

യുഎഇയിലെ സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് തൊഴിൽ സംബന്ധമായ ഔദ്യോഗിക രേഖകൾ ലഭ്യമാക്കുന്നതിനുള്ള നടപടികൾ ഇതോടെ കൂടുതൽ എളുപ്പമാകും. മൊഹ്റയുടെ വെബ്സൈറ്റിലും സ്മാർട്ട് ആപ്പിലും ജീവനക്കാർക്കായി വിവിധ ഡിജിറ്റൽ സേവനങ്ങൾ ലഭ്യമാണ്.



വിമാന ടിക്കറ്റ് നിരക്ക് നിയന്ത്രിക്കാൻ സുപ്രീംകോടതി ഇടപെടൽ; പ്രവാസികൾക്ക് പ്രതീക്ഷ

കരട് ചട്ടങ്ങൾ അന്തിമമാക്കാൻ മൂന്ന് ആഴ്ച സമയം; കേസ് സെപ്റ്റംബർ 7ന് വീണ്ടും പരിഗണിക്കും

ദുബൈ:ഇന്ത്യയിലേക്കും തിരിച്ചുമുള്ള വിമാന ടിക്കറ്റ് നിരക്കിലെ അപ്രതീക്ഷിത വർധന നിയന്ത്രിക്കാൻ സുപ്രീംകോടതി ഇടപെടൽ. അമിത നിരക്കും സ്വകാര്യ വിമാനക്കമ്പനികൾ ഈടാക്കുന്ന അധിക ചാർജുകളും നിയന്ത്രിക്കുന്നതിനുള്ള കേന്ദ്രസർക്കാരിന്റെ കരട് ചട്ടങ്ങൾ പരിശോധിച്ച കോടതി, അവ അന്തിമമാക്കി മൂന്ന് ആഴ്ചയ്ക്കകം സമർപ്പിക്കാൻ നിർദേശിച്ചു. ആഗസ്റ്റ് 17ന് പരിഗണിച്ച കേസിൽ കേന്ദ്രത്തിന്റെ അഡീഷണൽ സോളിസിറ്റർ ജനറൽ അനിൽ കൗശിക് കരട് ചട്ടങ്ങൾ കോടതിയിൽ സമർപ്പിച്ചിരുന്നു.

കരട് പരിശോധിച്ച ജഡ്ജിമാർക്ക് അന്തിമ രൂപം നൽകുന്നതിനായി മൂന്ന് ആഴ്ച സമയം അനുവദിച്ചു. കേസ് സെപ്റ്റംബർ 7ന് വീണ്ടും പരിഗണിക്കും. വിമാന നിരക്കിലെ പ്രവചനാതീതമായ വർധനയും സ്വകാര്യ വിമാനക്കമ്പനികൾ ഈടാക്കുന്ന അധിക നിരക്കുകളും നിയന്ത്രിക്കാൻ സുതാര്യമായ മാർഗനിർദേശങ്ങളും സ്വതന്ത്ര നിയന്ത്രണ സംവിധാനവും വേണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം.

യുഎഇ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യൻ പ്രവാസികൾ കോടതി ഇടപെടലിനെ പ്രതീക്ഷയോടെയാണ് കാണുന്നത്. പെരുന്നാൾ, സ്കൂൾ അവധി, വേനൽക്കാലം, അടിയന്തര യാത്ര തുടങ്ങിയ സമയങ്ങളിൽ ടിക്കറ്റ് നിരക്ക് പെട്ടെന്ന് കുതിക്കുന്നത് താഴ്ന്ന-ഇടത്തരം വരുമാനക്കാരായ പ്രവാസി കുടുംബങ്ങൾക്ക് വലിയ സാമ്പത്തിക ബാധ്യതയാകുന്നതായി അവർ ചൂണ്ടിക്കാട്ടുന്നു. ദീർഘകാലമായി പ്രവാസികൾ ഉന്നയിക്കുന്ന വിമാന നിരക്ക് നിയന്ത്രണമെന്ന ആവശ്യം കോടതി ഇടപെടലിലൂടെ യാഥാർഥ്യമാകുമെന്ന പ്രതീക്ഷയിലാണ് പ്രവാസികൾ.



ദുബൈയിൽ ഗതാഗത പിഴ 6,000 ദിർഹം കടന്നാൽ വാഹനം പിടിച്ചെടുക്കും

പിഴ കുടിശ്ശിക കൂട്ടിവയ്ക്കാതെ സമയത്ത് അടയ്ക്കണം

ദുബൈ:വാഹനത്തിന് ചുമത്തിയ ഗതാഗത പിഴകൾ അടയ്ക്കാതെ കുടിശ്ശികയായി 6,000 ദിർഹം കവിയുന്നവർക്ക് വാഹനം പിടിച്ചെടുക്കൽ ഉൾപ്പെടെയുള്ള നടപടികൾ നേരിടേണ്ടിവരുമെന്ന് റിപ്പോർട്ട്. പിഴകൾ സമയബന്ധിതമായി തീർപ്പാക്കാതെ നീട്ടിക്കൊണ്ടുപോകുന്നത് അധിക നിയമനടപടികൾക്കും സാമ്പത്തിക ബാധ്യതകൾക്കും കാരണമാകാം.

വാഹനവുമായി ബന്ധപ്പെട്ട പിഴകളും കുടിശ്ശികയും കൃത്യമായി പരിശോധിച്ച്, ഔദ്യോഗിക സംവിധാനങ്ങളിലൂടെ അവ സമയത്ത് തീർപ്പാക്കുന്നത് പ്രധാനമാണ്. പിഴകൾ അവഗണിച്ച് കുടിശ്ശിക കൂട്ടുന്നത് പിന്നീട് വാഹനം ഉപയോഗിക്കുന്നതിനും മറ്റ് നടപടിക്രമങ്ങൾക്കും ബുദ്ധിമുട്ടുകൾ സൃഷ്ടിക്കാം.

ജോലി, കുടുംബയാത്ര, വിമാനത്താവള യാത്ര തുടങ്ങിയ ആവശ്യങ്ങൾക്ക് ദിവസവും വാഹനം ഉപയോഗിക്കുന്ന പ്രവാസികൾ പിഴകൾ കൃത്യമായി പരിശോധിക്കുകയും കുടിശ്ശികയുണ്ടെങ്കിൽ വൈകാതെ അടയ്ക്കുകയും ചെയ്യണമെന്ന് ഗതാഗത മേഖലയിലെ വിദഗ്ധർ നിർദേശിക്കുന്നു.




വിദേശത്തേക്ക് കുടിയേറാൻ ആഗ്രഹിക്കുന്നവർ ശ്രദ്ധിക്കുക; ദുബായിൽ തട്ടിപ്പ് മുന്നറിയിപ്പ്

ദുബൈ: യുകെ, കാനഡ തുടങ്ങിയ രാജ്യങ്ങളിലേക്ക് കുടിയേറാൻ ആഗ്രഹിക്കുന്നവരെ ലക്ഷ്യമിട്ട് ചില ഇമിഗ്രേഷൻ കൺസൾട്ടൻസികൾ വഴി തട്ടിപ്പുകൾ നടക്കുന്നതായി മുന്നറിയിപ്പ്. വ്യാജ വാഗ്ദാനങ്ങളിൽ വിശ്വസിച്ച് വലിയ തുക നഷ്ടപ്പെടുന്നവരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലാണ് ജാഗ്രതാ നിർദേശം. കൺസൾട്ടൻസിയെ സമീപിക്കുന്നതിന് മുമ്പ് സ്ഥാപനത്തിന് യുഎഇയിൽ സാധുവായ ട്രേഡ് ലൈസൻസുണ്ടോ എന്ന് ഉറപ്പാക്കണം.

ഇൻസ്റ്റഗ്രാം ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴി മാത്രം സേവനം വാഗ്ദാനം ചെയ്യുന്ന സ്ഥാപനങ്ങളോട് പ്രത്യേക ജാഗ്രത പാലിക്കണം. ഏതെങ്കിലും കരാറിൽ ഒപ്പിടുന്നതിന് മുമ്പ് എല്ലാ നിബന്ധനകളും കൃത്യമായി വായിച്ച് മനസ്സിലാക്കണം. പ്രത്യേകിച്ച് പണം തിരികെ നൽകുന്നതുമായി ബന്ധപ്പെട്ട റീഫണ്ട് വ്യവസ്ഥകൾ എന്താണെന്ന് വ്യക്തമായി പരിശോധിച്ച ശേഷമേ കരാറിൽ ഏർപ്പെടാവൂ.

വാഗ്ദാനം ചെയ്ത സേവനം ലഭിക്കാതിരിക്കുകയോ കരാർ പ്രകാരമുള്ള റീഫണ്ട് നൽകാതിരിക്കുകയോ ചെയ്താൽ നിയമപരമായ നടപടികൾ സ്വീകരിക്കാം. ആവശ്യമായ സാഹചര്യത്തിൽ പോലീസിനും ബന്ധപ്പെട്ട അധികാരികൾക്കും പരാതി നൽകുന്നതിനൊപ്പം സിവിൽ കേസ് ഉൾപ്പെടെയുള്ള നിയമനടപടികളും സ്വീകരിക്കാം. അതിനാൽ വിദേശത്തേക്ക് കുടിയേറുന്നതിനായി വലിയ തുക നൽകുന്നതിന് മുമ്പ് കൺസൾട്ടൻസിയുടെ നിയമപരമായ രേഖകളും കരാർ വ്യവസ്ഥകളും വിശദമായി പരിശോധിച്ച ശേഷം മാത്രം പണം കൈമാറണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.



സ്കൂൾ തുറക്കുന്ന ദിവസം അപകടരഹിത ഡ്രൈവിങ്; 4 ബ്ലാക്ക് പോയിന്റുകൾ ഒഴിവാക്കാം

ഓഗസ്റ്റ് 31ന് സുരക്ഷിതമായി വാഹനമോടിക്കുന്നവർക്ക് ആനുകൂല്യം; ഓഗസ്റ്റ് 17 മുതൽ രജിസ്ട്രേഷൻ

അബുദാബി:പുതിയ അധ്യയന വർഷത്തിന്റെ ആദ്യ ദിനമായ ഓഗസ്റ്റ് 31ന് ട്രാഫിക് നിയമങ്ങൾ പാലിച്ച് അപകടങ്ങളൊന്നും ഉണ്ടാക്കാതെ വാഹനമോടിക്കുന്നവർക്ക് ഡ്രൈവിങ് ലൈസൻസിലെ നാല് ബ്ലാക്ക് ട്രാഫിക് പോയിന്റുകൾ ഒഴിവാക്കിക്കിട്ടും. ഫെഡറൽ ട്രാഫിക് കൗൺസിലിന്റെയും രാജ്യത്തെ വിവിധ പൊലീസ് സേനകളുടെയും സഹകരണത്തോടെ ആഭ്യന്തര മന്ത്രാലയമാണ് ‘ആക്സിഡന്റ്-ഫ്രീ ഡേ’ ദേശീയ ക്യാംപെയ്ൻ പ്രഖ്യാപിച്ചത്. ഓഗസ്റ്റ് 17 മുതൽ രജിസ്ട്രേഷൻ ആരംഭിക്കും. ആഭ്യന്തര മന്ത്രാലയത്തിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലെ ലിങ്ക് വഴി സുരക്ഷാ പ്രതിജ്ഞയെടുത്ത് ഡ്രൈവർമാർക്ക് രജിസ്റ്റർ ചെയ്യാം. രാജ്യവ്യാപകമായി ഓഗസ്റ്റ് 31നാണ് സ്കൂളുകൾ തുറക്കുന്നത്.

വേനലവധിക്ക് ശേഷം വിദ്യാർഥികൾ സ്കൂളുകളിലേക്ക് മടങ്ങിയെത്തുന്നതോടെ റോഡുകളിൽ തിരക്ക് വർധിക്കും. സ്കൂൾ ബസുകളും മാതാപിതാക്കളുടെ വാഹനങ്ങളും കൂടുതലായി നിരത്തിലിറങ്ങുന്ന സാഹചര്യത്തിൽ അപകടങ്ങൾ ഒഴിവാക്കുകയാണ് ക്യാംപെയ്‌ന്റെ പ്രധാന ലക്ഷ്യം. സ്കൂളുകൾക്ക് സമീപത്തെ വേഗപരിധി കർശനമായി പാലിക്കുക, ഡ്രൈവിങിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കാതിരിക്കുക, നിശ്ചിത പാതകളിൽ മാത്രം വാഹനമോടിക്കുക, മറ്റ് വാഹനങ്ങളുമായി സുരക്ഷിത അകലം പാലിക്കുക, റോഡ് മുറിച്ചുകടക്കുന്ന കാൽനടയാത്രക്കാർക്ക് മുൻഗണന നൽകുക, യാത്ര തുടങ്ങും മുമ്പ് വാഹനത്തിന്റെ സുരക്ഷ ഉറപ്പാക്കുക എന്നിവയാണ് ഡ്രൈവർമാർ പാലിക്കേണ്ട പ്രധാന നിർദേശങ്ങൾ.

2025ൽ നടന്ന സമാന ക്യാംപെയ്‌നിൽ മൂന്ന് ലക്ഷത്തിലധികം ഡ്രൈവർമാർ രജിസ്റ്റർ ചെയ്ത് പങ്കെടുത്തിരുന്നു. ലൈസൻസ് സസ്പെൻഷന് കാരണമാകാവുന്ന 24 ബ്ലാക്ക് പോയിന്റുകൾ വരെ ലഭിച്ച ഡ്രൈവർമാർക്കും ഇത്തവണത്തെ നാല് പോയിന്റ് ഒഴിവാക്കൽ ആശ്വാസമാകും. എന്നാൽ ഓഗസ്റ്റ് 31ലെ ഒരു ദിവസത്തെ ചാലഞ്ചായി മാത്രം ഇതിനെ കാണാതെ സുരക്ഷിതമായ ഡ്രൈവിങ് ശീലങ്ങൾ ജീവിതത്തിന്റെ ഭാഗമാക്കണമെന്ന് ക്യാംപെയ്‌ൻ മേധാവിയും ദുബായ് പൊലീസ് ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ട്രാഫിക് ഡയറക്ടറുമായ ബ്രിഗേഡിയർ ജുമാ സേലം ബിൻ സുവൈദാൻ ഓർമിപ്പിച്ചു.



യുഎഇയിൽ ഫോൺ നഷ്ടപ്പെട്ടാൽ പരിഭ്രാന്തരാകേണ്ട;ചെയ്യേണ്ട കാര്യങ്ങൾ

ദുബൈ: യുഎഇയിൽ ഫോൺ നഷ്ടപ്പെട്ടാൽ പരിഭ്രാന്തരാകാതെ ഉടൻ തന്നെ ചില മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്ന് അധികൃതർ. ഫോൺ നഷ്ടപ്പെട്ടതായി മനസ്സിലായാൽ ആദ്യം സിം കാർഡ് ബ്ലോക്ക് ചെയ്യുകയാണ് പ്രധാന നടപടി. തുടർന്ന് ഫോൺ നഷ്ടപ്പെട്ട വിവരം പോലീസിൽ റിപ്പോർട്ട് ചെയ്യണം.

മൊബൈൽ സേവനദാതാവുമായി ബന്ധപ്പെട്ടാണ് സിം കാർഡ് ബ്ലോക്ക് ചെയ്യേണ്ടത്. Etisalat by e& ഉപഭോക്താക്കൾക്ക് 101 എന്ന നമ്പറിലും du ഉപഭോക്താക്കൾക്ക് 155 എന്ന നമ്പറിലും ബന്ധപ്പെടാം. സിം ബ്ലോക്ക് ചെയ്ത ശേഷം പുതിയ സിം കാർഡ് എടുക്കുന്നതിനുള്ള നടപടികളും സേവനദാതാവിൽ നിന്ന് സ്വീകരിക്കാം.

സിം ബ്ലോക്ക് ചെയ്തതിന് ശേഷം ഫോൺ നഷ്ടപ്പെട്ട വിവരം പോലീസിൽ റിപ്പോർട്ട് ചെയ്യുന്നതും പ്രധാനമാണ്. ഫോൺ പിന്നീട് കണ്ടെത്തുകയോ ദുരുപയോഗം ചെയ്യപ്പെടുകയോ ചെയ്താൽ പരാതി നൽകിയതിന്റെ രേഖ സഹായകരമാകും.

ദുബൈയിൽ, Dubai Police ആപ്പ് വഴിയോ 901 എന്ന നമ്പറിൽ ബന്ധപ്പെട്ടോ പരാതി നൽകാം. അബുദാബിയിൽ, TAMM പോർട്ടൽ വഴിയോ 80033333 എന്ന നമ്പറിൽ ബന്ധപ്പെട്ടോ പോലീസിന്റെ സഹായം തേടാം. മറ്റ് എമിറേറ്റുകളിൽ UAE Ministry of Interior ആപ്പ് ഉൾപ്പെടെയുള്ള ഔദ്യോഗിക സംവിധാനങ്ങൾ വഴി പരാതി നൽകാം.

ഫോൺ നഷ്ടപ്പെട്ടാൽ സിം കാർഡ് മാത്രം ബ്ലോക്ക് ചെയ്താൽ മതിയാകില്ല. ഫോണിൽ ഉപയോഗിച്ചിരുന്ന ബാങ്കിങ് ആപ്പുകൾ, ഇ-മെയിൽ, സോഷ്യൽ മീഡിയ അക്കൗണ്ടുകൾ എന്നിവയും സുരക്ഷിതമാക്കണം. ആവശ്യമായാൽ ബാങ്കുമായി ഉടൻ ബന്ധപ്പെടുകയും പ്രധാന അക്കൗണ്ടുകളുടെ പാസ്‌വേഡുകൾ മാറ്റുകയും വേണം.

അതേസമയം, Apple ID അല്ലെങ്കിൽ Google അക്കൗണ്ട് ഉപയോഗിച്ച് ഫോൺ Lost Mode പോലുള്ള സുരക്ഷാ സംവിധാനത്തിലാക്കാനും കഴിയും. ഫോൺ കണ്ടെത്തിയാൽ അതിന്റെ ലൊക്കേഷൻ സ്വയം പോയി അന്വേഷിക്കുന്നതിന് പകരം പോലീസിനെ വിവരം അറിയിക്കുന്നതാണ് സുരക്ഷിതം.

ചുരുക്കത്തിൽ, യുഎഇയിൽ ഫോൺ നഷ്ടപ്പെട്ടാൽ ആദ്യം സിം സുരക്ഷിതമാക്കുക, തുടർന്ന് പോലീസിൽ പരാതി നൽകുക. അതോടൊപ്പം ബാങ്കിങ്, ഇ-മെയിൽ, സോഷ്യൽ മീഡിയ തുടങ്ങിയ പ്രധാന അക്കൗണ്ടുകളും സുരക്ഷിതമാക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു.