റിയല്‍ എസ്റ്റേറ്റ് രംഗത്ത് വന്‍ കുതിച്ച് ചാട്ടവുമായി യുഎഇ

ദുബായ് : യുഎഇയുടെ റിയല്‍ എസ്റ്റേറ്റ് രംഗം വന്‍ കുതച്ച് ചാട്ടത്തില്‍. വിദേശികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഗ്ലോബല്‍ ഡെസ്റ്റിനേഷന്‍ എന്ന നിലയ്ക്കാണ് റിയല്‍ എസ്റ്റേറ്റ് രംഗത്ത് യു.എ.ഇ വന്‍ കുതിപ്പ് തുടരുന്നത്. മെച്ചപ്പെട്ട ജീവിത സാഹചര്യവും തൊഴില്‍ അന്തരീക്ഷവും വിദേശ നിക്ഷേപ സാധ്യതകളും  സുതാര്യമായ നിയമ നടപടികളുമെല്ലാം ജനങ്ങളെ കൂടുതലായി യു.എ.ഇ. നഗരങ്ങളിലേക്ക് അടുപ്പിക്കുന്നു. ലോകത്തിന്റെ എല്ലാ ഭാഗങ്ങളില്‍നിന്നും എളുപ്പത്തിലുള്ള വന്നുപോക്കും മേഖലയിലെ മികച്ചയിടമാക്കി യു.എ.ഇയെ മാറ്റുന്നുണ്ട്.

ആരോഗ്യസുരക്ഷാ രംഗങ്ങളിലെ മികവും കോവിഡിനെതിരേ നടത്തിയ പ്രവര്‍ത്തനങ്ങളും വാക്‌സിനേഷന്‍  നിരക്കും ഈ പ്രവണതയ്ക്ക് കരുത്തുപകരുന്നു. ഏറ്റവുമൊടുവില്‍ ഇന്ത്യയും യു.എ.ഇയും തമ്മിലൊപ്പുവെച്ച സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറും കൂടുതല്‍ നിക്ഷേപസാഹചര്യം ഒരുക്കുന്നതാണ്.

ഫെബ്രുവരി മൂന്നാം വാരത്തില്‍ ദുബായ് റിയല്‍ എസ്റ്റേറ്റ് രംഗങ്ങളില്‍ നടന്നത് 450 കോടി ദിര്‍ഹത്തിലേറെ ഇടപാടുകളാണ്. 2098 ഇടപാടുകള്‍ ഇക്കാലയളവില്‍ നടന്നു. 110 കോടി ദിര്‍ഹത്തിന്റെ സ്ഥലക്കച്ചവടം മാത്രം നടന്നു. 252 സ്ഥലങ്ങള്‍ വിറ്റുപോയി. 247 കോടി ദിര്‍ഹത്തിന്റെ കെട്ടിട കച്ചവടവും നടന്നു. വില്ലകളും അപ്പാര്‍ട്ടുമെന്റുകളുമടക്കം 1437 എണ്ണമാണ് വിറ്റുപോയത്. പാം ജുമൈറ കേന്ദ്രീകരിച്ചാണ് ഏറ്റവും വലിയ മൂന്ന് ഇടപാടുകള്‍ നടന്നത്.

ആറുകോടി ദിര്‍ഹത്തിന്റേതാണത്. ഹദീഖ് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദില്‍ 3.87 കോടി ദിര്‍ഹത്തിന്റെ സ്ഥല ഇടപാടും പാം ജുമൈറയില്‍ ആറുകോടിയുടെ ഭൂമി ഇടപാടും നടന്നു. 7150 കോടി ദിര്‍ഹത്തിന്റെ റിയല്‍ എസ്റ്റേറ്റ് ഇടപാടുകളാണ്  2021-ല്‍ അബുദാബിയില്‍ നടന്നത്. 14,958 ഇടപാടുകളിലൂടെയാണ് ഇത് നടന്നതെന്ന് മുനിസിപ്പാലിറ്റി കണക്കുകള്‍ വ്യക്തമാക്കുന്നു.

ليست هناك تعليقات:

إرسال تعليق