‏إظهار الرسائل ذات التسميات Saudi. إظهار كافة الرسائل
‏إظهار الرسائل ذات التسميات Saudi. إظهار كافة الرسائل

മൂന്ന് മാസത്തേക്ക് ഇഖാമ പുതുക്കാൻ വർക്ക് പെർമിറ്റ് ഫീസ് 25 റിയാൽ; ചുരുങ്ങിയ കാലത്തേക്ക് ഇഖാമ പുതുക്കുന്നതിന് വർക്ക് പെർമിറ്റ് ഇനത്തിലും ലെവി ഇനത്തിലും വരുന്ന ഫീസുകൾ കണക്കാക്കുന്ന രീതി വ്യക്തമാക്കി അധികൃതർ

മൂന്ന് മാസത്തേക്കും ആറ് മാസത്തേക്കും ഒമ്പത് മാസത്തേക്കും പന്ത്രണ്ട് മാസത്തേക്കും ഇഖാമ പുതുക്കുമ്പോൾ അടക്കേണ്ട വിവിധ ഇനം ഫീസുകളെക്കുറിച്ച് വ്യക്തമാക്കി സൗദി മാനവ വിഭവ ശേഷി മന്ത്രാലയം.

സ്ഥാപനത്തിലെ സൗദി തൊഴിലാളികളുടെ എണ്ണം വിദേശികളേക്കാൾ അധികാരിച്ചാൽ പ്രതിമാസം 700 റിയാൽ വെച്ചായിരിക്കും ലെവി കണക്കാക്കുക. അതേ സമയം വിദേശികളുടെ എണ്ണമാണ് സൗദികളേക്കാൾ കുടുതലെങ്കിൽ ലെവി പ്രതിമാസം 800 റിയാൽ വെച്ച് കണക്കാക്കും.
 
അതേ സമയം വർക്ക് പെർമിറ്റ് ഫീസ് ഒരു വർഷത്തേക്ക് ഒരു തൊഴിലാളിക്ക് 100 റിയാൽ ആണ്. സ്വാഭാവികമായും ഇഖാമ മൂന്ന് മാസത്തേക്ക് പുതുക്കാൻ ഉദ്ദേശിക്കുന്നവർ വർക്ക് പെർമിറ്റ് ഫീസ് 25 റിയാൽ അടച്ചാൽ മതി.

നിലവിലെ കണക്കുകൾ പ്രകാരം സൗദികൾ വിദേശികളേക്കാൾ കൂടുതലുള്ള സ്ഥാപനങ്ങളിൽ ഒരു വിദേശിയുടെ ഇഖാമ പുതുക്കാൻ മൂന്ന് മാസത്തേക്ക് 2100 റിയാൽ ലെവിയും 25 റിയാൽ വർക്ക് പെർമിറ്റ് ഫീസും അടക്കണം. 6 മാസത്തേക്കാണെങ്കിൽ 4200 റിയാൽ ലെവിയും 50 റിയാൽ വർക്ക് പെർമിറ്റും 9 മാസത്തേക്കാണെങ്കിൽ 6300 റിയാൽ ലെവിയും 75 റിയാൽ വർക്ക് പെർമിറ്റും ഒരു വർഷത്തേക്ക് ഇഖാമ പുതുക്കാനാണെങ്കിൽ 8400 റിയാൽ ലൈവിയും 100 റിയാൽ വർക്ക് പെർമിറ്റും അടക്കണം.

അതേ സമയം വിദേശികൾ സൗദികളേക്കാൾ കൂടുതലുള്ള സ്ഥാപനങ്ങളിലാണെങ്കിൽ ഒരു ഇഖാമ 3 മാസത്തേക്ക് പുതുക്കാൻ 2400 റിയാൽ ലെവിയും 25 റിയാൽ വർക്ക് പെർമിറ്റും 6 മാസത്തേക്ക് പുതുക്കുകയാണെങ്കിൽ 4800 റിയാൽ ലെവിയും 50 റിയാൽ വർക്ക് പെർമിറ്റും 9 മാസത്തേക്ക് പുതുക്കുകയാണെങ്കിൽ 7200 റിയാൽ ലെവിയും 75 റിയാൽ വർക്ക് പെർമിറ്റും ഒരു വർഷത്തേക്ക് പുതുക്കുകയാണെങ്കിൽ 9600 റിയാൽ ലെവിയും 100 റിയാൽ വർക് പെർമിറ്റ് ഫീസും അടച്ചിരിക്കണം.

വൈകിയ ഇഖാമകൾ പുതുക്കുന്ന സമയം നേരത്തെ അടക്കാനുള്ള ഫീസുകൾ മുഴുവൻ അടക്കേണ്ടി വരും. അത് തവണകളായി അടക്കാനുള്ള ആനുകൂല്യം ഉണ്ടാാകില്ല.

ഇഖാമയും റി എൻട്രിയും പുതുക്കി ലഭിച്ചവർ ഇനിയും മടങ്ങാൻ വൈകുന്നത് അബദ്ധമാകുമോ?

സൗദിക്ക് പുറത്തുള്ള പ്രവാസികളുടെ ഇഖാമകളും റി എൻട്രിയും ജനുവരി അവസാനം വരെ പുതുക്കാനുള്ള സൗദി അധികൃതരുടെ തീരുമാനത്തിന്റെ ആനുകൂല്യം ചില പ്രവാസികൾക്ക് ലഭ്യമായിത്തുടങ്ങിയതാണു റിപ്പോർട്ട്.

ഈ സാഹചര്യത്തിൽ ഇനി ഇഖാമയും റി എൻട്രിയും പുതുക്കി ലഭിച്ചാൽ മറ്റൊരു സൗജന്യം കൂടി പ്രതീക്ഷിക്കാതെ ഈ വിഭാാഗത്തിൽ പെടുന്നവർ സൗദിയിലേക്ക് മടങ്ങുന്നതായിരിക്കും ബുദ്ധി എന്നാണ് യാത്രാ മേഖലകളുമായി ബന്ധപ്പെട്ടവർ സൂചന നൽകുന്നത്.

ഇന്ത്യയടക്കം ആറ് രാജ്യങ്ങളിൽ നിന്നുള്ളവർക്ക് സൗദി ക്വാറന്റീനോട് കൂടെ നിലവിൽ സൗദിയിലേക്ക് നേരിട്ട് പ്രവേശിക്കാമെന്നതിനാൽ ഇനി മറ്റൊരു സൗജന്യ ആനുകൂല്യം ഉണ്ടാകുമെന്നത് പ്രതീക്ഷിക്കാൻ സാധിക്കാത്ത കാര്യമാണ്‌.

മാത്രമല്ല, ഇന്ത്യ വൈകാതെ വിമാന യാത്രകൾ പുനരാരംഭിക്കുകയോ സൗദിയുമായി എയർ ബബിൾ കരാർ ഒപ്പിടുകയോ ചെയ്താൽ സൗജന്യ പുതുക്കൽ തീരെ പ്രതീക്ഷിക്കുകയും വേണ്ട.

ഏതായാലും ജനുവരി 31 വരെ പുതുക്കൽ ആനുകൂല്യം ലഭിക്കുമെന്നതിനാൽ പുതുക്കി ലഭിച്ചവർക്ക് ജനുവരി 31 നു മുമ്പ് തന്നെ സൗദിയിലെത്താനുള്ള അവസരമുണ്ട്.

കഫീലുമാർ റെഡ് ലിസ്റ്റിലുള്ളവരും സഹകരിക്കാത്ത കഫീലുമാരുമാരുള്ളവരും ഇനിയുമൊരു പരീക്ഷണത്തിനു മുതിരാതിരിക്കുന്നതാകും നല്ലത്.

സൗദി യാത്രയുമായി ബന്ധപ്പെട്ട് ഉന്നയിക്കുന്ന ചില ചോദ്യങ്ങളും അതിനുള്ള മറുപടിയും./Some questions asked by expatriates about their trip to Saudi Arabia and their answers.

സൗദി യാത്രയുമായി ബന്ധപ്പെട്ട് പ്രവാസി സുഹൃത്തുക്കൾ അടുത്ത ദിവസങ്ങളിലായി ഗൾഫ് മലയാളിയോട് ചോദിക്കുന്ന പുതിയ 6 സംശയങ്ങളും അവക്കുള്ള മറുപടിയും താഴെ കൊടുക്കുന്നു.

1.നാട്ടിൽ നിന്നും വാക്സിനെടുത്ത പല പ്രവാസികളും സൗദിയിലേക്ക് 14 ദിവസ ക്വാറൻ്റീൻ ഇല്ലാതെ കടക്കുന്നതായി പലരും പറയുന്നു. അത് ശരിയാണോ? അതിൽ അപകടമുണ്ടോ?

 ഉത്തരം : അത്തരത്തിൽ പ്രവേശിക്കുന്നുണ്ടെങ്കിൽ അത് അനധികൃതവും പിന്നീട് സൗദി അധികൃതർക്ക് അതിനെക്കുറിച്ച് വിവരം ലഭിക്കുന്നതോടെ കനത്ത ശിക്ഷ ലഭിക്കുന്നതുമായ വലിയ കുറ്റ കൃത്യമാണ്. സൗദിയുടെ ആരോഗ്യ സുരക്ഷാ സംവിധാനങ്ങൾക്ക് തന്നെ വലിയ വെല്ലു വിളി ഉയർത്തുന്ന പാതകം കൂടിയാണത്. ഈ രീതിയിൽ കടക്കാൻ ശ്രമിച്ച ഇരുനൂറിലധികം പേരെ കഴിഞ്ഞ ദിവസം അതിർത്തിയിൽ നിന്ന് തിരിച്ചയച്ചത് ഗൾഫ് മലയാളി റിപ്പോർട്ട് ചെയ്തിരുന്നു. ലാഭക്കണ്ണ് കൊണ്ട് പ്രവർത്തിക്കുന്ന ചിലരുടെ ഇത്തരത്തിലുള്ള പ്രവർത്തനം മൂലം നിയമ പരമായി പോകുന്നവരുടെ കര മാർഗമുള്ള സൗദി പ്രവേശനം പോലും തടയപ്പെടുമെന്ന ആശങ്കയിലാണിപ്പോൾ പ്രവാസികളുള്ളത്. അത് കൊണ്ട് തന്നെ 14 ദിവസം ദുബൈയിലോ മറ്റോ താമസിച്ച് നിയമപരമായി സൗദിയിലേക്ക് കടക്കുക. മറ്റുള്ളവർക്ക് കൂടി പ്രയാസം ഉണ്ടാക്കാതിരിക്കുക.

2. നാട്ടിൽ നിന്ന് രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച് 14 ദിവസം മറ്റൊരു രാജ്യത്ത് ക്വാറൻ്റീനിൽ കഴിഞ്ഞ ശേഷം സൗദിയിൽ എത്തിയ ഒരാൾ പിന്നീട് നാട്ടിലേക്ക് അവധിയിൽ പോകുകയും വീണ്ടും സൗദിയിലേക്ക് മടങ്ങിപ്പോകുന്ന സമയം 14 ദിവസം മറ്റൊരു രാജ്യത്ത് കഴിയേണ്ടതുണ്ടോ?

 ഉത്തരം : 14 ദിവസം സൗദിയിലേക്ക് വിലക്കില്ലാത്ത ഒരു രാജ്യത്ത് താമസിക്കേണ്ടി വരും. കാരണം നിലവിൽ സൗദിയിൽ നിന്ന് രണ്ട് ഡോസ് വാക്സിനെടുത്തവർക്കും ആരോഗ്യ പ്രവർത്തകർക്കും ഡിപ്ളോമാറ്റ്സിനും അദ്ധ്യാപകർക്കും എംബസി, അന്താരാഷ്ട്ര സംഘടനകൾ എന്നിവിടങ്ങളിലെ സാധാരണ ജീവനക്കാർക്കും മാത്രമേ സൗദിയിലേക്ക് നേരിട്ട് പോകാൻ അനുമതിയുള്ളൂ.

3. കോവാക്സിൻ ലോകാരോഗ്യ സംഘടന അംഗീകരിച്ച സാഹചര്യത്തിൽ കോവാക്സിൻ സ്വീകരിച്ചവർക്ക് ഇനി സൗദിയിലെ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറൻ്റീൻ ഒഴിവാക്കിക്കിട്ടുമോ?

 ഉത്തരം .കോവാക്സിൻ ലോകാരോഗ്യ സംഘടന അംഗീകരിച്ചിട്ടുണ്ടെങ്കിലും സൗദി അംഗീകരിച്ചിട്ടില്ല. സൗദി അംഗീകരിച്ച വാക്സിൻ സ്വീകരിച്ചവർക്ക് മാത്രമേ സൗദിയിലെ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറൻ്റീൻ ഒഴിവാകുകയുള്ളൂ.

4.സൗദിയിൽ നിന്ന് രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച ശേഷം നാട്ടിൽ ഫൈനൽ എക്സിറ്റിൽ എത്തിയ ആൾക്ക് പുതിയ തൊഴിൽ വിസയിലോ വിസിറ്റ് വിസയിലോ നേരിട്ട് സൗദിയിലേക്ക് നേരിട്ട് പോകാാൻ സാധിക്കുമോ ?

 ഉത്തരം : നേരിട്ട് പോകാൻ സാധിക്കും. കാരണം അവർ സൗദിയിൽ നിന്ന് രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചിട്ടുണ്ട് . മറ്റു യാത്രാ രേഖകൾ ശരിയെന്ന് ഉറപ്പ് വരുത്തിയാൽ മതി എന്നാണു ജവാസാത്ത് മറുപടി.

5.ഇത്തരത്തിൽ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച് എക്സിറ്റിൽ വന്ന ചിലരെ ചില എയർലൈൻ കംബനികൾ പുതിയ വിസയിൽ നേരിട്ട് പോകാൻ അനുവദിക്കുന്നില്ലെന്ന് പരാതിയുണ്ട്. അവർ എന്ത് ചെയ്യണം?/

 ഉത്തരം : ഏതെങ്കിലും ഉദ്യോഗസ്ഥർ അത്തരത്തിൽ യാത്രക്ക് മുടക്കം പറയുകയാണെങ്കിൽ അവർക്ക് ജവാസാത്ത് അനുമതിയുണ്ടെന്ന കാര്യം ബോധ്യപ്പെടുത്തിക്കൊടുക്കുക. ജവാസാത്തിൻ്റെ ട്വിറ്ററിൽ അവർ വ്യക്തമായിത്തന്നെ ഇത്തരത്തിൽ പോകാൻ സാധിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. അതോടൊപ്പം അത്തരത്തിൽ ബോഡിംഗ് അനുവദിക്കുന്നതിനു വൈമനസ്യം കാണിക്കുന്ന ചുരുക്കം വിമാനക്കംബനികളെ ഒഴിവാക്കി യാത്ര അനുവദിക്കുന്ന കംബനികളുടെ ഫ്ളൈറ്റ് ടിക്കറ്റ് എടുക്കാനും ശ്രമിക്കുക.

6.ഫാമിലി വിസയിൽ ഉള്ളവരെ, അവരുടെ കുടുംബ നാഥൻ രണ്ട് ഡോസ് വാക്സിൻ സൗദിയിൽ നിന്ന് എടുത്തയാളാണെങ്കിൽ അയാൾ നാട്ടിലെത്തിയ ശേഷം 14 ദിവസ ക്വാറൻ്റീൻ ഇല്ലാതെ നേരിട്ട് കൊണ്ട് പോകാൻ പറ്റുമോ?

 ഉത്തരം : 18 വയസ്സിനു മുകളിലുള്ളവരാണെങ്കിൽ നേരിട്ട് കൊണ്ട് പോകാൻ സാധിക്കില്ലെന്നാണു നിയമം. 18 വയസ്സിനു താഴെയുള്ളവരാണെങ്കിൽ സൗദിയിൽ നിന്ന് രണ്ട് ഡോസ് വാക്സിനെടുത്ത രക്ഷിതാവിൻ്റെ കൂടെ നേരിട്ട് പോകാൻ സാധിക്കും.

വിദേശ തീർത്ഥാടകർക്ക് ഉംറക്ക് മൊബൈൽ ആപ്പിലൂടെ ഇനി നേരിട്ട് പെര്‍മിറ്റ് എടുക്കാം... ആപ്പിലൂടെ തന്നെ എല്ലാം അറിയാം... issuance of permits to enter the Two Holy Mosques

 വിദേശത്തു നിന്നെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് കൂടുതല്‍ മികച്ച സേവനങ്ങളൊരുക്കി ഹജ്ജ് ഉംറ മന്ത്രാലയം. ഉംറ തീര്‍ഥാടനം നിര്‍വഹിക്കാനും മക്കയിലെയും മദീനയിലെയും പുണ്യ ഗേഹങ്ങളില്‍ പ്രവേശിക്കാനും വിദേശ രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് സ്വന്തം നിലക്ക് ഇവയ്ക്ക് പെര്‍മിറ്റ് എടുക്കാനുള്ള സൗകര്യമാണ് പുതുതായി ഒരുക്കിയിരിക്കുന്നത്.

ഇഅ്തമര്‍നാ, തവക്കല്‍നാ എന്നീ രണ്ട് മൊബൈല്‍ ആപ്ലിക്കേഷനുകള്‍ വഴിയാണ് ഇതിനുള്ള സൗകര്യം ഹജ്ജ് ഉംറ മന്ത്രാലയം ഒരുക്കിയിരിക്കുന്നത്. സൗദിയിലെത്തിയ ശേഷം ഈ ആപ്പുകള്‍ വഴി പെര്‍മിറ്റ് സ്വന്തമാക്കാം. വിദേശത്തു നിന്നും എത്തുന്നവര്‍ക്ക് സൗദിയിലെ ഉംറ ഏജന്‍സികള്‍ വഴിയായിരുന്നു നേരത്തെ തീര്‍ഥാടന കേന്ദ്രങ്ങളില്‍ പ്രവേശിക്കുന്നതിനുള്ള പെര്‍മിറ്റ് അനുവദിച്ചിരുന്നത്. ഇനി ഈ ഇടനിലക്കാരുടെ ആവശ്യമില്ലാതെ തന്നെ ഇവയ്ക്കുള്ള പെര്‍മിറ്റ് സ്വന്തമാക്കാം. ഈ സേവനം ലഭ്യമാകുന്നതിനായി ഈ രണ്ട് ആപ്പുകളും നിലവില്‍ ഇന്‍സ്റ്റാള്‍ ചെയ്തവര്‍ വീണ്ടും അപ്‌ഡേറ്റ് ചെയ്യണമെന്ന് അധികൃതര്‍ അറിയിച്ചു.

സൗദി അതോറിറ്റി ഫോര്‍ ഡാറ്റ ആന്റ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സുമായി സഹകരിച്ചാണ് പുതിയ ഇലക്ട്രോണിക് സേവനം അധികൃതര്‍ ഒരുക്കിയിരിക്കുന്നത്. അതേസമയം, ഇവര്‍ വിവരങ്ങള്‍ ഖുദൂം പ്ലാറ്റ്‌ഫോമില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണമെന്ന നിബന്ധനയുണ്ട്. ഇങ്ങനെ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കും മാത്രമേ രണ്ട് ആപ്ലിക്കേഷനുകള്‍ വഴി പെര്‍മിറ്റ് എടുക്കാന്‍ സാധിക്കുകയുള്ളൂ. സൗദി അറേബ്യ അംഗീകരിച്ച കൊവിഡ് വാക്സിനുകളുടെ രണ്ട് ഡോസുകളും സ്വീകരിച്ചവര്‍ക്കാണ് യാത്രാനുമതി ഉള്ളത്. ഉംറ തീര്‍ഥാടനത്തിന് പുറമെ, മസ്ജിദുല്‍ ഹറാമിലെ നമസ്‌കാരങ്ങളില്‍ പങ്കെടുക്കാനും മദീനയിലെ മസ്ജിദുന്നബവിയിലും പ്രവാചകന്റെ ഖബറിടമായ റൗദയിലും പ്രവേശിക്കുന്നതിനും ഇതുവഴി പെര്‍മിറ്റ് എടുക്കാം.

 ഇഅ്തമര്‍നാ ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 തവക്കല്‍നാ  ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക