Showing posts with label news. Show all posts
Showing posts with label news. Show all posts

ടൈം ഷെഡ്യൂൾ ചെയ്തു വാട്സാപ്പിൽ മെസ്സേജുകൾ അയക്കണോ... ഈ ആപ്പ് ഉപയോഗിച്ചു നോക്കൂ... Want to schedule time and send messages on WhatsApp ...

വാട്സാപ്പിൽ നിങ്ങൾ ഇതുവരെ ഫോട്ടോകളും വീഡിയോകളും സന്ദേശങ്ങളും തൽക്ഷണം അയയ്ക്കുന്ന രൂപങ്ങൾ മാത്രമേ കണ്ടിട്ടുണ്ടാകൂ... എന്നാൽ ഒരു പ്രത്യേക സമയത്ത് നമ്മൾ കരുതിയ മെസ്സേജ് വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ അയക്കാൻ സാധിക്കും. അതായത് ടൈം ഷെഡ്യൂൾ ചെയ്തു ഇനി മുതൽ നമുക്ക് മെസ്സേജുകൾ വാട്സാപ്പിൽ അയക്കാം... അത് എങ്ങനെയാണെന്ന് സസ്നേഹമെന്ന നമ്മുടെ ഇന്നത്തെ ബ്ലോഗിലെ ചർച്ച.


പ്രതിമാസം 1.5 ബില്ല്യൺ സജീവ ഉപയോക്താക്കളുള്ള ലോകത്തിലെ ഏറ്റവും ജനപ്രിയമായ സന്ദേശമയയ്‌ക്കൽ പ്ലാറ്റ്‌ഫോമുകളിലൊന്നാണ് വാട്‌സ്ആപ്പ്. സന്ദേശങ്ങളും ഫോട്ടോകളും വീഡിയോകളും തൽക്ഷണം അയയ്ക്കുവാന്‍ അനുവദിക്കുന്നതുള്‍പ്പെടെ ധാരാളം മികച്ച സവിശേഷതകള്‍ വാട്സ്ആപ്പിനുണ്ട്. എന്നിരുന്നാലും സന്ദേശങ്ങൾ ഷെഡ്യൂൾ ചെയ്യാനുള്ള ഫീച്ചര്‍ ലഭ്യമല്ലായെന്നത് വാട്സ്ആപ്പിനുള്ള പോരായ്മയായി ഇപ്പോഴും ചൂണ്ടികാണിക്കപ്പെടുന്നു.

ഗൂഗിള്‍ പ്ലേ സ്റ്റോറിൽ സന്ദേശങ്ങൾ ഷെഡ്യൂൾ ചെയ്യാനുള്ള ധാരാളം ആപ്ലിക്കേഷനുകൾ ലഭ്യമാണ്. അതിലൊരു ആപ്ലിക്കേഷന്‍ ഉപയോഗിച്ച് വാട്സ്ആപ്പ് സന്ദേശങ്ങൾ ഷെഡ്യൂൾ ചെയ്യാനുള്ള മാര്‍ഗ്ഗം നമുക്ക് പരിശോധിക്കാം.

ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

അതിനുശേഷം, ഈ ആപ്പില്‍ ഒരു അക്കൗണ്ട് ക്രിയേറ്റ് ചെയത്, അതില്‍ സൈന്‍ഇന്‍ ചെയ്തശേഷം ലിസ്റ്റിൽ നിന്ന് വാട്സ്ആപ്പ് തിരഞ്ഞെടുത്ത് വാട്സ്ആപ്പിൽ വീണ്ടും ടാപ്പ് ചെയ്യുക.
തുടര്‍ന്ന് ഫോൺ സേവനം ആക്‌സസ് ചെയ്യുന്നതിന് ആപ്ലിക്കേഷന് അനുമതികൾ നൽകേണ്ടതുണ്ട്. അതിനുശേഷം ആപ്ലിക്കേഷനിലേക്ക് തിരികെയെത്തുക.
സ്വീകർത്താവിന്‍റെ പേര് ചേർക്കുക, തുടർന്ന് സന്ദേശവും ടൈപ്പ് ചെയ്യുക. പിന്നീട് ഷെഡ്യൂൾ തീയതിയും സമയവും നൽകുക.


അവസാനമായി ‘Ask me before sending’ എന്ന ടോഗിൾ ഓണ്‍ ആക്കുക. ഇങ്ങനെ ചെയ്താല്‍ ഷെഡ്യൂൾ ചെയ്ത സന്ദേശം അയയ്‌ക്കുന്നതിന് മുന്‍പ് ആപ്ലിക്കേഷൻ ഉപയോക്താവിനെ അറിയിക്കുന്നതായിരിക്കും. ഈ ടോഗിൾ ഓണ്‍ ആക്കിയില്ലെങ്കില്‍ ഓട്ടോമാറ്റിക്കായി ഷെഡ്യൂള്‍ ചെയ്ത സമയത്ത് സന്ദേശം അയയ്‌ക്കപ്പെടുന്നതാണ്.

 ഈ ആപ്പ് ഡൗൺലോഡ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യാവുന്നതാണ്.


 പ്രത്യേകം ശ്രദ്ധിക്കുക

Some services are not compatible with all devices (especially older ones with older OS), and require strict requirements for their automation to function properly (e.g removing screen lock- more details in help center), as the service itself does not provide any automation capabilities (hence the “macro” workaround). Thank you for your understanding.

ഈ ആപ്പ് ഉപയോഗിച്ചാലുള്ള ഗുണങ്ങൾ 

+ Save Time: Schedule WhatsApp messages, SMS, and emails to be sent later automatically. Save countless hours lost in tedious back-and-forth messaging each day.

+ Eliminate Stress: Streamline all your communication so it runs smoothly. Calmly breeze through your day not worrying about sending message reminders or last-minute phone calls.

+ Stay Organized: Structure, schedule & plan all your communication down to a T. No more drowning in an ocean of unwelcomed phone calls, emails, and messages.

+ Boost Productivity: All your communication needs handled. Tackle your top priorities with laser-like focus with a fully-free WhatsApp, post, and SMS scheduler.

+ Automate Your Communication: Swift, automated communication makes everything fall into place like clockwork. Relax as you sail through your day, having already planned it yesterday.

+ Set Reminders: Schedule WhatsApp messages, automatic emails, and call reminders to be sent to yourself. Enjoy effortlessly staying in-sync with your plans through the power of automated reminders.

 ആർക്കെല്ലാം ഈ ആപ്പ് ഉപകാരപ്രദം

POWERFUL SCHEDULING APP THAT ALLOWS YOU TO CONTROL YOUR TOMORROWS, TODAY
SKEDit combines human power with the precision of AI automation, to make your future life simpler, easier and stress-free. This nifty little scheduling app belongs in your bag of tricks if you’re / you’re a:

+ Person who needs help remembering birthdays/special events of loved ones
EG: schedule WhatsApp messages or schedule SMS to be sent later at the best time
+ Busy with other activities but still need to communicate
EG: schedule automatic emails to be sent when you know you’ll be caught in long meetings
+ Always needing to remind others
EG: schedule Whatsapp messages using the Whatsapp scheduler to remind your family of important meet-ups, to-do chores or set call reminders to stay in touch.
+ Blogger using many different communication channels with fans
EG: schedule posts or schedule messages so they appear routinely at the same times
+ Businessman travelling many different time zones
EG: schedule WhatsApp messages or automatic emails out to your team before you travel
+ Always driving & wanting to avoid texting/calling, but still needing to communicate
EG: schedule SMS using the SMS scheduler for when you know you’ll be driving so you’re not constantly glancing at your phone and putting yourself in danger on the road

ആപ്പ് ഡൗൺലോഡ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യാവുന്നതാണ്.

ഇപ്പോൾ സൗദിയിലേക്ക് കുറഞ്ഞ ചെലവിലും മികച്ച ക്വാറൻ്റീൻ സൗകര്യത്തോട് കൂടെയും ക്വാറൻ്റീൻ ഇല്ലാതെയും മടങ്ങാൻ ചെയ്യേണ്ടത്.

 ഇന്ത്യയിൽ നിന്ന് സൗദിയിലേക്ക് നേരിട്ട് പോകാൻ അവസരമുണ്ടെങ്കിലും എയർ ബബിൾ കരാർ ഇത് വരെ തീരുമാനമായിട്ടില്ലെന്നതിനാൽ നിലവിലെ സാഹചര്യത്തിൽ സൗദിയിലേക്ക് പോകാൻ പ്രവാസികൾക്ക് തെരഞ്ഞെടുക്കാവുന്ന ഉചിതമായ മാർഗം ഏതാണെന്ന് നിരവധി പ്രവാസികൾ സംശയം ഉന്നയിക്കുന്നുണ്ട്.

സൗദിയിൽ നിന്ന് രണ്ട് ഡോസ് വാക്സിനെടുത്തവരാണെങ്കിൽ യാതൊരു ആശയക്കുഴപ്പവുമില്ലാതെ നേരിട്ടുള്ള ചാർട്ടേഡ് വിമാനത്തിലോ അല്ലെങ്കിൽ യു എ ഇ പോലുള്ള ഇന്ത്യ എയർ ബബിൾ കരാർ ഒപ്പിട്ട മറ്റു രാജ്യങ്ങൾ വഴിയുള്ള ട്രാൻസിറ്റ് വിമാന സർവീസുകൾ വഴിയോ മടങ്ങാൻ സാധിക്കും. ഇപ്പോൾ ചാർട്ടേഡ് വിമാനങ്ങളേക്കാൾ കുറവ് ടിക്കറ്റ് നിരക്ക് മറ്റു ജിസിസി രാജ്യങ്ങൾ വഴിയുള്ള ട്രാൻസിറ്റ് വിമാനങ്ങൾക്കാണെന്നതിനാൽ അത് തിരഞ്ഞെടുക്കുന്നതാകും ചിലവ് കുറക്കാൻ നല്ലത്.
 
അതേ സമയം നാട്ടിൽ നിന്ന് രണ്ട് ഡോസ് വാക്സിനെടുത്തവർക്കും തീരെ വാക്സിനെടുക്കാത്തവർക്കും സൗദിയിൽ നിന്ന് ഒരു ഡോസ് വാക്സിനെടുത്തവർക്കും സൗദിയിലേക്ക് മടങ്ങുന്ന വിഷയത്തിലാണിപ്പോൾ ചോദ്യങ്ങൾ ഉയരുന്നത്.

നാട്ടിൽ നിന്ന് രണ്ട് ഡോസ് വാക്സിനെടുത്തവർക്കും വാക്സിനെടുക്കാത്തവർക്കും സൗദിയിലെത്തി അഞ്ച് ദിവസത്തെ ക്വാറൻ്റീൻ സഹിതവും സൗദിയിൽ നിന്ന് ഒരു ഡോസ് വാക്സിനെടുത്തവർക്ക് സൗദിയിലെത്തി 3 ദിവസത്തെ ക്വാറൻ്റീൻ സഹിതവും നിലവിൽ സൗദിയിലേക്ക് നേരിട്ട് പറക്കാൻ അവസരമൂണ്ട്.

എന്നാൽ പല ചാർട്ടേഡ് വിമാനങ്ങളും നേരിട്ട് മടങ്ങുന്നവരുടെ എണ്ണം വർദ്ധിക്കുന്നത് കണ്ടപ്പോൾ ടിക്കറ്റ് നിരക്ക് ഇരട്ടിയോളം കൂട്ടിയിട്ടുണ്ട്. അതോടൊപ്പം സൗദിയിലെ അവരുടെ തന്നെ ക്വാറൻ്റീൻ സൗകര്യം ഉപയോഗിക്കണമെന്ന് നിർബന്ധം പിടിക്കുകയും ചെയ്യുന്നതായാണു റിപ്പോർട്ട്. അത് കൊണ്ട് തന്നെ മൂന്ന് ദിവസത്തെ ക്വാറൻ്റീനാണെങ്കിലും അഞ്ച് ദിവസത്തെ ക്വാറൻ്റീനാണെങ്കിലും ചാർട്ടേഡ് ഫ്ളൈറ്റുകാരുടെ ക്വാറൻ്റീനും ടിക്കറ്റുമടക്കമുള്ള പാക്കേജിനു 85,000 രൂപ വരുന്നുണ്ടെന്നാണു അറിയാൻ സാധിക്കുന്നത്.

അതേ സമയം ഫ്ളൈ ദുബൈ പോലുള്ള ട്രാൻസിറ്റ് സർവീസ് നടത്തുന്ന ചില വിമാനക്കംബനികൾ നൽകുന്ന ക്വാറൻ്റീൻ സൗകര്യങ്ങൾ വളരെ നല്ല നിലവാരം പുലർത്തുന്നുണ്ടെന്ന് അറിയാൻ സാധിച്ചു. ഫ്ളൈറ്റ് ദുബൈയിൽ 3 ദിവസ ക്വാറൻ്റീൻ പാക്കേജും 5 ദിവസ ക്വാറൻ്റീൻ പാക്കേജും വ്യത്യസ്ത് നിരക്കിൽ ലഭ്യമാകുന്നുണ്ടെന്നും 55,000 രൂപക്ക് 3 ദിവസത്തെ സിംഗിൾ ക്വാറൻ്റീനും ടിക്കറ്റും അടക്കമുള്ള നല്ല പാക്കേജ് നൽകാൻ സാധിച്ചിട്ടുണ്ടെന്നും ഇത്തരത്തിൽ സർവീസ് നടത്തുന്ന ജൗഫ് ട്രാവൽസ് ഏ ആർ നഗർ എം ഡി സ്വാലിഹ്  അറിയിച്ചു. അഞ്ച് ദിവസത്ത സിംഗിൽ ക്വാറൻ്റീനും ടിക്കറ്റും അടക്കം 70,000 രുപയാണു ഫ്ളൈ ദുബൈക്ക് ചിലവ് വരുന്നത്.

അതേ സമയം 14 ദിവസം ദുബൈയിൽ താമസിച്ച് സൗദിയിലേക്ക് മടങ്ങാൻ തയ്യാറുള്ളവർക്ക് സൗദിയിലെത്താനുള്ള ചെലവ് വലിയ തോതിൽ തന്നെ കുറക്കാൻ സാധിക്കും. ദുബൈയിൽ 14 ദിവസം താമസിച്ചവർക്ക് പിന്നീട് സൗദിയിൽ ക്വാറൻ്റീൻ ആവശ്യമില്ലെന്നതിനാൽ വിമാന ടിക്കറ്റുകളും ദുബൈ താമസവുമടക്കം ഏകദേശം 60,000 രൂപയാണൂ ചെലവ് വരിക. ദുബൈയിൽ നിന്ന് ബസ് മാർഗം പോകാൻ തയ്യാറാണെങ്കിൽ ചെലവ് 50,000 രൂപക്ക് താഴെ മാത്രമേ വരികയുള്ളൂ എന്നതും ശ്രദ്ധേയമാണ്.

ചുരുക്കത്തിൽ നേരിട്ട് പറക്കാൻ ഉദ്ദേശിക്കുന്നവർ ആദ്യം ട്രാൻസിറ്റ് വിമാനങ്ങൾ വഴിയുള്ള പാക്കേജ് അന്വേഷിച്ചതിനു ശേഷം മാത്രം ചാർട്ടേഡ് വിമാനങ്ങളുടെ പാക്കേജ് അന്വേഷിക്കുന്നതാകും ബുദ്ധി എന്നാണു അനുഭവങ്ങൾ വ്യക്തമാക്കുന്നത്. അത് ചെലവ് കുറക്കാനും മികച്ച ക്വാറൻ്റീൻ സൗകര്യങ്ങൾ ലഭ്യമാകാനും സഹായിക്കും. അതിനു പുറമെ,ദുബൈയിൽ 14 ദിവസം താമസിച്ച് മടങ്ങാൻ സാധിക്കുന്നവരാണെങ്കിൽ ചെലവ് വീണ്ടും കുറക്കാനും സാധിക്കും. എങ്കിലും നേരിട്ട് പോയാൽ സൗദിയിൽ എത്തിയിട്ടുണ്ട് എന്നൊരു ആശ്വാസമുണ്ട് എന്നതും ഓർക്കുക.

സൗദി കടകളില്‍ ഇലക്ട്രോണിക് ബില്ലുകള്‍ മാത്രം; ലംഘിച്ചാല്‍ വന്‍ പിഴ

 റിയാദ് : സൗദിയിലെ വ്യാപാര സ്ഥാപനങ്ങള്‍ ഇനി മുതല്‍ ഉപഭോക്താക്കള്‍ക്ക് ഇലക്ട്രോണിക് ബില്ലുകള്‍ മാത്രമേ നല്‍കാന്‍ പാടുള്ളൂ. ഇതുമായി ബന്ധപ്പെട്ട നിയമം ഞായറാഴ്ച മുതല്‍ നിലവില്‍ വന്നു. വാറ്റ് നികുതിയുടെ പരിധിയില്‍ വരുന്ന വ്യാപാര സ്ഥാപനങ്ങളില്‍ ഇലക്ട്രോണിക് ബില്ലിംഗ് മെഷീനുകള്‍ സ്ഥാപിക്കാനുള്ള അവസാന സമയം ശനിയാഴ്ച വരെയായിരുന്നു. രാജ്യത്തെ വ്യാപാര സ്ഥാപനങ്ങളില്‍ ഇ-ഇന്‍വോയിസ് സംവിധാനം നടപ്പിലാക്കുന്ന പദ്ധതിയായ ഫുത്തൂറയുടെ ആദ്യ ഘട്ടം ശനിയാഴ്ചയോടെ നിലവില്‍ വന്നതായി സകാത്ത് ടാക്സ് ആന്റ് കസ്റ്റംസ് അതോറിറ്റി അറിയിച്ചു.

മൂല്യ വര്‍ധിത നികുതി അഥവാ വാറ്റ് നല്‍കുന്ന മുഴുവന്‍ വ്യാപാര സ്ഥാപനങ്ങള്‍ക്കും ഈ നിബന്ധന ബാധകമാണ്. ഞായറാഴ്ച മുതല്‍ എഴുതി നല്‍കുന്ന ബില്ലുകളോ കംപ്യൂട്ടറില്‍ മാന്വലായോ ഏതെങ്കിലും കംപ്യൂട്ടിംഗ് സോഫ്റ്റ് വെയറുകളുടെ സഹായത്തോടെയോ തയ്യാറാക്കുന്ന ബില്ലുകളുടെ പ്രിന്റ് ഔട്ടോ മതിയാവില്ല. ഇ-ഇന്‍വോയിസ് നല്‍കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും സകാത്ത് ടാക്സ് ആന്റ് കസ്റ്റംസ് അതോറിറ്റി മുന്നറിയിപ്പു നല്‍കി. ഇതിന്റെ ഭാഗമായി പരിശോധനകള്‍ കര്‍ശനമാക്കും. നിയമം ലംഘിക്കുന്നവരില്‍ നിന്ന് 5000 റിയാല്‍ പിഴ ഈടാക്കും.

ഇ-ഇന്‍വോയിസിംഗ് സിസ്റ്റം ഉപയോഗിച്ച് തയ്യാറാക്കിയ ബില്ലുകള്‍ മാത്രമേ ഇനി വ്യാപാരികള്‍ നല്‍കാവൂ. ഇ-ഇന്‍വോയിസുകള്‍ ക്യുആര്‍ കോഡ് അടങ്ങുന്നവ ആയിരിക്കണം. ബില്ലില്‍ കൃത്യമായ സീരിയല്‍ നമ്പറും ഉണ്ടായിരിക്കണം. വാറ്റില്‍ രജിസ്റ്റര്‍ ചെയ്ത വ്യാപാരിക്ക് നല്‍കുന്ന ബില്ലുകളില്‍ അയാളുടെ ടാക്സ് നമ്പര്‍ രേഖപ്പെടുത്തണമെന്നും വ്യവസ്ഥയുണ്ട്. രാജ്യത്തിലെ സ്വകാര്യ മേഖലയില്‍ ഉള്‍പ്പെടെയുള്ള വ്യാപാര സ്ഥാപങ്ങളില്‍ ഏതാണ്ടെല്ലാ സ്ഥാപനങ്ങളും ഇ-ഇന്‍വോയിസിംഗിന് ആവശ്യമായ സംവിധാനങ്ങള്‍ ഇതിനകം പൂര്‍ത്തിയാക്കി കഴിഞ്ഞതായും അധികൃതര്‍ വ്യക്തമാക്കി.

വ്യാപാര സ്ഥാപനങ്ങളില്‍ ഇ-ഇന്‍വേയിസിംഗ് സംവിധാനം ആരംഭിക്കുന്നതോടെ നികുതി വെട്ടിപ്പ് ഉള്‍പ്പെടെയുള്ള തട്ടിപ്പുകള്‍ കുറയ്ക്കാനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. ഇത് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് കരുത്ത് പകരും. നിയമം പാലിക്കാത്തവര്‍ക്കെതിരെ നികുതി വെട്ടിപ്പ് ഇനത്തില്‍ ഉള്‍പ്പെടുത്തി വലിയ തുക പിഴ ഈടാക്കും. പദ്ധതിയുടെ ഭാഗമായി വ്യാപാര സ്ഥാപനങ്ങളുടെ ബില്ലിംഗ് സംവിധാനം സകാത്ത് ടാക്സ് ആന്റ് കസ്റ്റംസ് അതോറിറ്റിയുമായി ബന്ധപ്പിക്കും. തട്ടിപ്പ് നടക്കുന്നതായി സംശയം തോന്നുന്ന പക്ഷം വിശദമായ പരിശോധന നടത്തും. ഇതിനായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സേവനം ലഭ്യമാക്കും. പദ്ധതിയുടെ രണ്ടാം ഘട്ടം 2023ല്‍ ആരംഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

പുതിയ സാഹചര്യത്തിൽ സൗദിയിലേക്ക് പോകുന്ന ഇഖാമയുള്ളവരും പുതിയ വിസക്കാരും റി എൻട്രി വിസക്കാരും നാട്ടിൽ നിന്നും സൗദിയിൽ നിന്നും വാക്സിനുകൾ സ്വീകരിച്ചവരും അല്ലാത്തവരും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.

സൗദിയിലേക്കുള്ള യാത്രാ നിബന്ധനകളിൽ ഇന്ത്യക്കാർക്ക് ഇളവുകൾ പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇപ്പോൾ സൗദിയിലേക്ക് പോകുന്ന വിവിധ കാറ്റഗറിയിൽ ഉള്ളവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ താഴെ വിവരിക്കുന്നു.
 സൗദിയിൽ നിന്ന് രണ്ട് ഡോസ് വാക്സിനെടുത്തവർ : സൗദിയിൽ നിന്ന് രണ്ട് ഡോസ് വാക്സിനെടുത്തവർക്ക് നേരിട്ട് സൗദിയിലേക്ക് മടങ്ങാൻ സാധിക്കും. റി എൻട്രി വിസക്കാർക്ക് പുറമേ പുതിയ വിസക്കാരാണെങ്കിലും വിസിറ്റ് വിസക്കാരാണെങ്കിലും ഇതേ നിയമം ബാധകമാകും. ഇവർക്ക് സൗദിയിലെ 5 ദിവസത്തെയോ 3 ദിവസത്തെയോ ക്വാറൻ്റീനും ആവശ്യമില്ല.

 സൗദിയിൽ നിന്ന് ഒരു ഡോസ് വാക്സിനെടുത്തവർ : സൗദിയിൽ നിന്ന് ഒരു ഡോസ് വാക്സിൻ സ്വീകരിച്ച് നാട്ടിലെത്തിയ ശേഷം സൗദിയിലേക്ക് മടങ്ങുന്നവർക്ക് ഡിസംബർ 4 പുലർച്ചെ 1 മണി മുതൽ സൗദിയിലെ 3 ദിവസത്തെ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറൻ്റീൻ പാക്കേജ് എടുത്ത് നേരിട്ട് പറക്കാൻ സാധിക്കും

 സൗദിക്ക് പുറത്ത് നിന്ന് വാക്സിനെടുത്തവരും വാക്സിനെടുക്കാത്തവരും: സൗദിക്ക് പുറത്ത് നിന്ന് സൗദി അംഗീകൃതമോ അംഗീകൃതമല്ലാത്തതോ ആയ വാക്സിൻ സ്വീകരിക്കുകയോ സ്വീകരിക്കാതിരിക്കുകയോ ചെയ്തവർക്കും സൗദിയിലേക്ക് നേരിട്ട് മടങ്ങാൻ സാധിക്കും. ഇവർക്ക് സൗദിയിലെ 5 ദിവസത്തെ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറൻ്റീൻ പാക്കേജ് പർച്ചേസ് ചെയ്യേണ്ടി വരും.

സൗദി അംഗീകരിച്ച വാക്സിൻ പുറത്ത് നിന്ന് സ്വീകരിച്ചവർക്ക് നേരിട്ട് മടങ്ങാതെ ദുബൈ വഴി 14 ദിവസത്തെ താമസത്തിനു ശേഷം സൗദിയിലേക്ക് പോകുകയാണെങ്കിൽ സൗദിയിലെ 5 ദിവസത്തെ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറൻ്റീൻ ആവശ്യമില്ല. എന്നാൽ സൗദി അംഗീകരിക്കാത്ത വാക്സിൻ സ്വീകരിച്ചവരാണെങ്കിൽ ദുബൈ വഴി 14 ദിവസം താമസിച്ച് പോയാലും സൗദിയിലെ 5 ദിവസത്തെ ക്വാറൻ്റീൻ ബാധകമാകും.

 സൗദിയിലേക്ക് പ്രവേശിക്കുന്നതിനു മുംബ് നടത്തേണ്ട രെജിസ്റ്റ്രേഷൻ പ്രൊസസുകൾ

ലിങ്കുകൾ താഴെ ചേർക്കുന്നു

ഇഖാമയുള്ളവർ തവക്കൽനായിൽ ഇമ്യൂൺ ആണെങ്കിൽ മുഖീം രെജിസ്റ്റ്രേഷൻ നടത്താനായി ഇവിടെ ക്ലിക്ക് ചെയ്യുക 
അതേ സമയം തവക്കൽനായിൽ ഇമ്യൂൺ ആകാത്ത ഇഖാമയുള്ളവരാണെങ്കിൽ  രെജിസ്റ്റ്രേഷൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക 

സൗദി അംഗീകരിച്ച വാക്സിൻ രണ്ട് ഡോസ് എടുത്തത്തിന് ശേഷം പുതിയ വിസയിലോ വിസിറ്റിംഗ് വിസയിലോ പോകുന്നവരാണെങ്കിൽ രജിസ്റ്റർ ചെയ്യാൻ  ഇവിടെ ക്ലിക്ക് ചെയ്യുക 

അതേ സമയം സൗദി അംഗീകരിച്ച വാക്സിൻ സ്വീകരിക്കാതെ പോകുന്ന പുതിയ വിസക്കാരും വിസിറ്റിംഗ് വിസക്കാരും രജിസ്റ്റർ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

നാട്ടിൽ നിന്നും സൗദി അംഗീകൃത വാക്സിൻ എടുത്തവർ തവക്കൽനായിൽ ഇമ്യൂൺ ആകുന്നതിനായി സൗദി ആരോഗ്യ മന്ത്രാലയത്തിൻ്റെ പോർട്ടലിൽ രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. അതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

കൊവിഡ് ബാധിച്ച് മരിച്ച പ്രവാസികളുടെ മക്കള്‍ക്ക് സഹായ പദ്ധതിയുമായി യുഎഇയിലെ ഓഹരി വിപണന സ്ഥാപനം

ദുബായ് : യുഎഇയില്‍ കൊവിഡ് ബാധിച്ച് മരിച്ച പ്രവാസികളുടെ മക്കളുടെ വിദ്യാഭ്യാസത്തിന് സഹായ പദ്ധതിയുമായി യുഎഇയിലെ ഓഹരി വിപണന സ്ഥാപനം. കുട്ടികളുടെ രക്ഷിതാവിന്റെ പേരില്‍ സ്ഥാപനം 15000 രൂപ ദീര്‍ഘകാലത്തേക്ക് ഇന്ത്യയിലെ ഓഹരികളില്‍ നിക്ഷേപിക്കുന്നതാമ് പദ്ധതി.

യുഎഇയുടെ അമ്പതാമത് ദേശീയ ദിനത്തിന്റെ ഭാഗമായാണ് കൊവിഡ് ബാധിച്ച് മരിച്ചവരുടെ മക്കള്‍ക്കായി നിക്ഷേപം നടത്തുന്ന പദ്ധതി അവതരിപ്പിക്കുന്നത്. ദുബായിലെ ഓഹരി വിപണന സ്ഥാപനമായ സെവന്‍ ക്യാപിറ്റല്‍സിന്റെ സിഇഒ ഷഹീനാണ് പദ്ധതി വാര്‍ത്താസമ്മേളനത്തില്‍ അവതരിപ്പിച്ചത്.
പതിനെട്ട് വയസ്സിന് ശേഷമോ വര്‍ഷങ്ങള്‍ക്ക് ശേഷമോ കുട്ടികളുടെ ഉന്നതപഠനത്തിന് വന്‍തുക ലഭ്യമാക്കാന്‍ ഈ നിക്ഷേപം സഹായകമാകുമെന്ന് ഷഹീന്‍ പറഞ്ഞു. ഈ പദ്ധതിക്കായുള്ള കൊവിഡ് ബാധിച്ച് മരിച്ചവരുടെ മക്കളില്‍ അര്‍ഹരെ കണ്ടെത്താനുള്ള ശ്രമം പുരോഗമിക്കുകയാണ്.

ആദ്യഘട്ടത്തില്‍ 100 കുട്ടികള്‍ക്കായാണ് നിക്ഷേപം നടത്തുക. അര്‍ഹത ഉള്ളവര്‍ക്ക് csr@fx7capitals.com എന്ന ഇമെയില്‍ വിലാസത്തില്‍ ബന്ധപ്പെടാം. യുഎഇയില്‍ കൊവിഡ് ബാധിച്ച് മരിച്ച പ്രവാസികളുടെ കേരളത്തിലുള്ള കുട്ടികളെ മാത്രമാണ് ഈ പദ്ധതിയില്‍ പരിഗണിക്കുന്നത്. ഇവരില്‍ പഠനത്തിന് മിടുക്കരായ വിദ്യാര്‍ഥികള്‍ക്ക് തൊഴില്‍ കണ്ടെത്താനും സ്ഥാപനം മുന്‍കൈ എടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

തൊഴിൽ അവസരം - ബഹ്‌റിനിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിലെ നഴ്‌സ്, ലാബ് ടെക്‌നിഷ്യൻ തസ്തികകളിലേക്കു നോർക്ക റൂട്സ് വഴി നിയമനം

ബഹ്‌റിനിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിലെ നഴ്‌സ്, ലാബ് ടെക്‌നിഷ്യൻ തസ്തികകളിലേക്കു താത്ക്കാലിക ഒഴിവുകളിൽ നോർക്ക റൂട്സ് വഴി നിയമനം. നഴ്സിങ്ങിൽ ബിരുദമോ/ഡിപ്ലോമയോ കൂടാതെ ഐസിയു/ സർജിക്കൽ വാർഡ്/ അത്യാഹിത വിഭാഗം തുടങ്ങിയവയിൽ ഏതെങ്കിലും ഒരു വിഭാഗത്തിൽ അഞ്ചു വർഷത്തിൽ കുറയാതെയുള്ള പ്രവൃത്തിപരിചയമുള്ള വനിതാ/പുരുഷ നഴ്സുമാർക്കാണ് അവസരം.


നിലവിൽ സ്റ്റാഫ് നേഴ്സ് തസ്തികയിൽ 15 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ശമ്പളം 350 ബഹ്റിൻ ദിനാർ (ഏകദേശം 69,000 ഇന്ത്യൻ രൂപ). ലാബ്‌ടെക്‌നീഷ്യൻ ഒഴിവിലേക്ക് ബി.എസിസി എം.എൽ.ടി. കഴിഞ്ഞു കുറഞ്ഞത് അഞ്ചു വർഷം ലാബ് ടെക്‌നിഷ്യൻ ആയി പ്രവർത്തി പരിചയമുള്ള പുരുഷൻമാരെ ആണ് പരിഗണിക്കുന്നത്. ശമ്പളം 350 – 375 ബഹ്റിൻ ദിനാർ. പ്രായ പരിധി: 40 വയസ്സിൽ താഴെ. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ നോർക്ക റൂട്സിന്റെ വെബ് സൈറ്റ് www.norkaroots.org മുഖേന അപേക്ഷകൾ സമർപ്പിക്കേണ്ടതാണെന്നു നോർക്ക റൂട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. അവസാന തീയതി 2021 ഡിസംബർ 10.

സൗദിയിൽ ഇഖാമയും റി എൻട്രിയും സൗജന്യമായി പുതുക്കാൻ സൽമാൻ രാജാവിന്റെ നിർദേശം

സൗദിയിലേക്ക് യാത്രാ വിലക്കുള്ള രാജ്യങ്ങളിൽ കുടുങ്ങിയ പ്രവാസികളുടെ ഇഖാമയും റി എൻട്രിയും സൗജന്യമായു പുതുക്കാൻ സൽമാൻ രാജാവിന്റെ ഉത്തരവ്.

2022 ജനുവരി 31 വരെ യാതൊരു ഫീസും ഈടാക്കാതെ ഇഖാമയും റി എൻട്രിയും നീട്ടാനാണു ഉത്തരവ്.

നിലവിൽ നവംബർ 30 വരെയായിരുന്നു സൗജന്യമായി നീട്ടിക്കിട്ടിയിരുന്നത്. രാജാവിന്റെ ഉത്തരവ് പ്രകാരം കാലാവധികൾ ഓട്ടോമാറ്റിക്കായി നീട്ടി നൽകുമെന്ന്  ജവാസാത്ത് അറിയിച്ചു.

ഡിസംബർ 1 മുതൽ നേരിട്ട് സൗദിയിലേക്ക് ക്വാറന്റീനോട് കൂടെ പ്രവേശിക്കാൻ ഇന്ത്യയിൽ നിന്നും സാധിക്കുമെന്നതിനാൽ പുതിയ തീരുമാനം ആയിരക്കണക്കിന് പ്രവാസികൾക്ക് അനുഗ്രഹമാകും.

സൗദി റി എൻട്രി വിസ കാലാവധി അവസാനിച്ചവർ അബ്ഷിറിൻ്റെ മുന്നറിയിപ്പ് ശ്രദ്ധിക്കുക...

നാട്ടിൽ നിന്ന് റി എൻട്രി വിസാ കാലാവധികൾ അവസാനിച്ച പ്രവാസികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഓർമ്മപ്പെടുത്തി അബ്ഷിർ പ്ളാറ്റ്ഫോം.

സിംഗിൾ റി എൻട്രി നീട്ടുന്നതിനുള്ള ഫീസ് ഒരു മാസത്തിനു 100 റിയാൽ എന്ന തോതിലാണ്. അതേ സമയം മൾട്ടി റി എൻട്രി കാലാവധികൾ നീട്ടുന്നതിനു പ്രതിമാസം 200 റിയാൽ എന്ന തോതിൽ ആണു അടക്കേണ്ടത്.

ഇത്തരത്തിൽ റി എൻട്രി വിസാ കാലാവധി പുതുക്കുന്നതിനു ഉപയോക്താവ് സൗദിക്ക് പുറത്തായിരിക്കണമെന്നും ഇഖാമയിൽ റി എൻട്രി നീട്ടുന്ന ഡേറ്റിനോടനുബന്ധിച്ച കാലാവധി ഉണ്ടായിരിക്കണാമെന്നും അബ്ഷിർ പറയുന്നു.

അതേ സമയം റി എൻട്രി വിസാ കാലാവധി അവസാനിച്ച് 60 ദിവസം പിന്നിട്ടവർക്ക് ഓൺലൈൻ വഴി റി എൻട്രി പുതുക്കാൻ സാധിക്കില്ലെന്ന അബ്ഷിറിൻ്റെ മുന്നറിയിപ്പ് പ്രധാനമാണ്.

പല പ്രവാസികളും ഇഖാമ കാലാവധി ഉള്ള സമാധാനത്തിൽ റി എൻട്രി വിസയെക്കുറിച്ച് ചിന്തിക്കാതെ അത് എക്സ്പയർ ആയിപ്പോകുന്ന പ്രവണത കാണാനുണ്ട്.
 
സൗദിയിലേക്ക് മടങ്ങുന്ന സമയം അതിനെക്കുറിച്ച് ചിന്തിക്കാമെന്ന ധാരണയിൽ റി എൻട്രി പുതുക്കാതെ നിന്ന് അവസാനം സൗദിയിലേക്ക് പോകാൻ സമയം റി എൻട്രി പുതുക്കാൻ ശ്രമിക്കുംബോൾ ഓൺലൈൻ ആയി പുതുക്കാൻ സാധിക്കാതെ പ്രയാസപ്പെട്ട നിരവധി പ്രവാസികളുണ്ട്.

ഇവരിൽ പലരും പിന്നീട് ഇന്ത്യയിലെ സൗദി എംബസിയുമായും മറ്റും വിവധ രീതികളിൽ ബന്ധപ്പെട്ട് റി എൻട്രി നീട്ടി പാസ്പോർട്ടിൽ സ്റ്റാംബ് ചെയ്തെല്ലാമാണു സൗദിയിലേക്ക് പറക്കുന്നത്. അതിനു ചിലവ് കൂടുകയും ചെയ്യും. അത്തരത്തിൽ ശ്രമിച്ചിട്ട് പോലും പുതുക്കാൻ സാധിക്കാതെ പ്രയാസപ്പെട്ട ചില സുഹൃത്തുക്കൾ അറേബ്യൻ മലയാളിയുമായി ബന്ധപ്പെട്ടിട്ടുണ്ട്.
 
അത് കൊണ്ട് തന്നെ നാട്ടിൽ ഉള്ള പ്രവാസികൾ റി എൻട്രി വിസ കാലാവധി എക്സ്പയർ ആയാൽ രണ്ട് മാസത്തിൽ കൂടുതൽ സമയം കാത്ത് നിൽക്കാതെ പെട്ടെന്ന് തന്നെ പുതുക്കി സേഫ് ആകുന്നതാായിരിക്കും ബുദ്ധി.

ഇന്ത്യയിൽ നിന്ന് സൗദിയിലേക്ക് നേരിട്ട് പ്രവേശിക്കാൻ അനുമതി; 5 ദിവസം സൗദിയിൽ ക്വാറന്റീൻ: വിശദ വിവരങ്ങൾ അറിയാം...

ഇന്ത്യയടക്കം ആറ് രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് സൗദിയിലേക്ക് നേരിട്ട് പ്രവേശിക്കാൻ അനുമതി നൽകിയതായി സൗദി ആഭ്യന്തര മന്ത്രാലയം.
ഡിസംബർ 1 ബുധനാഴ്ച പുലർച്ചെ ഒരു മണി മുതലാണ് അനുമതി പ്രാബല്യത്തിൽ വരിക.

ഇന്ത്യക്ക് പുറമെ ഇന്തോനേഷ്യ, പാകിസ്ഥാൻ, വിയ്റ്റ്നാം, ബ്രസീൽ, ഈജിപ്ത് എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്കും നേരിട്ട് സൗദിയിലേക്ക് പ്രവേശിക്കാം.

ഇതോടെ ഡിസംബർ 1 മുതൽ ഇന്ത്യയിൽ നിന്ന് സൗദിയിലേക്ക് പോകുന്ന ഏത് വിഭാഗക്കാർക്കും സൗദി വിലക്കേർപ്പെടുത്താത്ത രാജ്യങ്ങളിൽ 14 ദിവസം താമസിക്കതെ തന്നെ സൗദിയിലേക്ക് നേരിട്ട്  പ്രവേശിക്കാം.

അതേ സമയം ഇങ്ങനെ പ്രവേശിക്കുന്നവർ സൗദിക്ക് പുറത്ത് നിന്ന് വാക്സിനെടുത്തവരാണെങ്കിലും അഞ്ച് ദിവസത്തെ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റീനിൽ കഴിയണം.

നേരത്തെ ഇളവുണ്ടായിരുന്ന വിഭാഗങ്ങൾക്ക് ആനുകൂല്യങ്ങൾ പഴയത് പോലെ തുടരും. അവർക്ക് 5 ദിവസ ക്വാറന്റീൻ വേണ്ട.

ഇഖാമ ഇനി ഏത് പ്രൊഫഷനിലേക്ക് മാറ്റുന്നതാണ് സുരക്ഷിതം ? സൗദിവത്ക്കരണം വന്ന പ്രൊഫഷനുള്ള ഇഖാമയുള്ളവരെല്ലാം ആശങ്കപ്പെടേണ്ടതുണ്ടോ ? സൗദി പ്രവാസികളുടെ മുമ്പിലുള്ള അടുത്ത പ്രധാന വെല്ലുവിളി./Which profession is safest to transfer iqama to? The next major challenge facing Saudi expats.

ഓരോ ദിവസം കഴിയും തോറും പുതിയ നിയമങ്ങൾ വരുന്നതിനനുസരിച്ച് പുതിയ സുരക്ഷിത മേഖലകൾ കണ്ടെത്തുന്നതിൽ സൗദി പ്രവാസികൾ മികവ് തെളിയിച്ചവരാണ്.
ഏത് തരം പ്രതിസന്ധികൾ വന്നപ്പോഴും അവയെയെല്ലാം തന്ത്രപരമായി നേരിടാനും തങ്ങളുടെ നിയമ പരമായ സൗദിയിലെ താമസവും ജോലിയും ബിസിനസുമെല്ലാം സുരക്ഷിതമാക്കാനും പ്രവാസികൾ പരിശ്രമിക്കുകയും അവ വിജയം കാണുകയും ചെയ്തിട്ടുണ്ട്.
 
എന്നാൽ ഇപ്പോൾ പ്രവാസികൾക്ക് മുന്നിലുള്ള പുതിയ ഒരു പ്രധാനപ്പെട്ട വെല്ലു വിളി സൗദിവത്ക്കരണം പൂർണ്ണമായോ നിശ്ചിത ശതമാനമോ ബാധകമാായ ഇഖാമ പ്രൊഫഷനുകളിൽ നിന്ന് ഇനി ഏത് പ്രൊഫഷനിലേക്ക് ഇഖാമ മാറും എന്നതാണ്.

പൂർണ്ണമായും സൗദി വത്ക്കരണം വന്ന പ്രൊഫഷനിലുള്ളവർക്ക് നിർബന്ധമായും ഒരു സുരക്ഷിത പ്രൊഫഷൻ കണ്ടെത്തേണ്ടതുണ്ടെങ്കിൽ ഒരു നിശ്ചിത ശതമാനം മാത്രം സൗദി വത്ക്കരണം വന്ന പ്രൊഫഷനിലുള്ളവരും ഇപ്പോൾ ഇഖാമ പുതുക്കാൻ കഴിയാതെ പ്രയാസത്തിലായിരിക്കുകയാണ്.

നിശ്ചിത ശതമാനം സൗദി വത്ക്കരണം വന്ന പ്രൊഫഷനിൽ നിർദ്ദേശിക്കപ്പെട്ടയത്രയും സൗദികൾ ജോലി ചെയ്യുന്നില്ലെങ്കിൽ അതേ പ്രൊഫഷനിൽ പെട്ട വിദേശികളുടെ ഇഖാമകൾ പുതുക്കാൻ സാധിക്കുന്നില്ല എന്നതാണു നിലവിലെ അവസ്ഥ.

ഇവർക്കാണെങ്കിൽ നേരായ വഴിയിലൂടെ മറ്റേതെങ്കിലും പ്രൊഫഷനിലേക്ക് മാറി ഇഖാമ പുതുക്കാമെന്ന് കരുതിയാൽ തന്നെയും പ്രൊഫഷൻ മാറാനുള്ള അവസരം ബ്ളോക്ക് ചെയ്ത അവസ്ഥയിലുമാണുള്ളത്.

ഇനി ഇഖാമ പുതുക്കണമെങ്കിൽ ഒന്നുകിൽ പ്രസ്തുത പ്രൊഫഷനിൽ നിശ്ചിത എണ്ണം സൗദികൾ കംബനിയിൽ ജോലിക്ക് പ്രവേശിക്കണം, അല്ലെങ്കിൽ എക്സിറ്റ് മാത്രമേ വഴിയുള്ളൂൂ എന്നാണു പല പ്രവാസി സുഹൃത്തുക്കളും ഗൾഫ് മലയാളിയുമായി പങ്ക് വെച്ചത്.

ഈ സാഹചര്യത്തിൽ ഇപ്പോൾ പ്രൊഫഷൻ ഏതെങ്കിൽ രീതിയിൽ മാറാൻ സാധിക്കുമെന്ന് പ്രതീക്ഷയുള്ളവർ പലരും ഏത് പ്രൊഫഷനിലേക്ക് മാറുകയാണു നല്ലതെന്ന സംശയം ഉയർത്തുന്നുണ്ട്.

കംബനികളിലല്ലാതെ ജോലി ചെയ്യുന്നവർക്ക് പല തരം ഗാർഹിക തൊഴിൽ മേഖലയുമായി ബന്ധപ്പെട്ട പ്രൊഫഷനുകളിലേക്കും മാറി സുരക്ഷിതരാകാമെങ്കിലും പരിശോധനകൾ ശക്തമാണെന്നതിനാൽ എത്രത്തോളം മുന്നോട്ട് പോകാൻ സാധിക്കുമെന്ന ആശങ്കയിലാണുള്ളത്.
 
ഏതായാലു ഈ വിഷയത്തിൽ കഫീലുമായും കംബനി എച്ച് ആറുമായും സംസാരിച്ച് പൊതുവേ സുരക്ഷിതമായ ഒരു പ്രൊഫഷനിലേക്ക് മാറുന്നതിനെക്കുറിച്ച് ചിന്തിക്കുകയേ ഇപ്പോൾ നിർവ്വാാഹമുള്ള ( പ്രൊഫഷൻ മാറുന്നുണ്ടെങ്കിൽ).

കാരണം ഏതെല്ലാം പ്രൊഫഷൻ ഇനി സൗദി വത്ക്കരണ നിയമത്തിൽ ഉൾപ്പെടുമെന്നും എത്ര ശതമാനം വരുമെന്നും ഒന്നും പ്രവചിക്കാൻ ആർക്കും സാധിക്കാത്ത സ്ഥിതിയാണുള്ളത്. തൊഴിൽ മാർക്കറ്റിലെ സ്ഥിതി പരിശോധിച്ച് വിലയിരുത്തിക്കൊണ്ട് തന്നെയാണു സൗദി അധികൃതർ പുതിയ നിബന്ധനകൾ ബാധകമാക്കുന്നത് എന്നതിനാൽ നമ്മുടെ പ്രതീക്ഷക്കപ്പുറത്തുള്ള തീരുമാനങ്ങളായേക്കാം നടപ്പിലാകുന്നത്.
 
എങ്കിലും ഇപ്പോൾ സൗദി വത്ക്കരണം നൂറു ശതമാനം ബാധകമാകാത്ത ( ഒരു നിശ്ചിത ശതമാനം സൗദികൾ വേണമെന്ന നിബന്ധനയുള്ള) പ്രൊഫഷനിലുള്ള ഇഖാമയുള്ളവർ ഒരു കഫീലിൻ്റെ കീഴിൽ ഒന്നോ രണ്ടോ പേർ മാത്രമൊക്കെയുള്ളൂ എങ്കിൽ പേടിക്കേണ്ട കാര്യമില്ല എന്നാണു മനസ്സിലാകുന്നത്. കാരണം പല പ്രൊഫഷനുകളും സൗദിവത്ക്കരണം ബാധകമാകുന്നത് പ്രസ്തുത പ്രൊഫഷനിൽ 4 ൽ അധികം ആളുകൾ ജോലി ചെയ്യുന്ന സാഹചര്യത്തിലാണ്.

അത് കൊണ്ട് തന്നെ സൗദിവത്ക്കരണം വന്ന പ്രൊഫഷൻ ആണെങ്കിൽ പോലും അത് തങ്ങളെ ബാധിക്കുന്നുണ്ടോ എന്നത് വ്യക്തമായി പരിശോധിച്ചതിനു ശേഷം മാത്രം പ്രൊഫഷൻ മാറുന്നത് ചിന്തിച്ചാൽ മതിയാകും.

ഖത്തറിലേക്കുള്ള ഫാമിലി വിസിറ്റ് വിസക്ക് മെട്രാഷിലൂടെ അപേക്ഷിക്കാം... /Family visit visa to Qatar can be applied for through Matrash.

 ദോഹ : ഖത്തറിലേക്കുള്ള കുടുംബ സന്ദര്‍ശക വിസകള്‍ക്ക് മെട്രാഷ് ആപ്പിലൂടെ അപേക്ഷിക്കാമെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ പബ്ലിക് റിലേഷന്‍സ് വിഭാഗം അറിയിച്ചു. ആഭ്യന്തര മന്ത്രാലയത്തിന്റെ വിവിധ സേവനങ്ങളെ കുറിച്ചുള്ള ബോധവല്‍ക്കരണ പരിപാടിയില്‍ ലഫ്റ്റനന്റ് കേണല്‍ ഡോ. സഅദ് ഉവൈദ അല്‍ അഹ്ബാബിയാണ് ഇക്കാര്യം അറിയിച്ചത്.
ഭാര്യ/ഭര്‍ത്താവ്, മക്കള്‍ എന്നിവര്‍ക്കും മാതാപിതാക്കള്‍, സഹോദരീ സഹോദരന്‍മാര്‍ തുടങ്ങിയവര്‍ക്കുമാണ് വിസിറ്റ് വിസ അനുവദിക്കുക. ഇതില്‍ ഭാര്യ, ഭര്‍ത്താവ്, മക്കള്‍ എന്നിവരെ വിസിറ്റ് വിസയില്‍ കൊണ്ടുവരണമെങ്കില്‍ അപേക്ഷിക്കുന്ന പ്രവാസിക്ക് ചുരുങ്ങിയത് 5000 റിയാല്‍ മാസ ശമ്പളം ഉണ്ടായിരിക്കണം. മാതാപിതാക്കള്‍, സഹോദരങ്ങള്‍ എന്നിവരെ കൊണ്ടുവരാനാണെങ്കില്‍ 10,000 റിയാലാണ് കുറഞ്ഞ മാസ ശമ്പള പരിധി. നിശ്ചിത ശമ്പളം ഉണ്ടെന്ന കാര്യം തൊഴില്‍ കരാറില്‍ രേഖപ്പെടുത്തിയിരിക്കണം.

മെട്രാഷ് ആപ്പിലൂടെയാണ് ഭാര്യ, ഭര്‍ത്താവ്, മക്കള്‍ എന്നിവര്‍ക്കുള്ള വിസിറ്റ് വിസ അപേക്ഷ നല്‍കേണ്ടത്. വിസ അപേക്ഷയോടൊപ്പം തൊഴിലുടമയില്‍ നിന്നുള്ള എന്‍ഒസി, കമ്പനി കാര്‍ഡിന്റെ പകര്‍പ്പ്, വിസിറ്റ് വിസയില്‍ വരുന്ന വ്യക്തിയുടെ പാസ്‌പോര്‍ട്ട് കോപ്പി, അപേക്ഷകന്റെ ഐഡി കാര്‍ഡ്, സന്ദര്‍ശകര്‍ക്കുള്ള ആരോഗ്യ ഇന്‍ഷൂറന്‍സ്, വരുന്നതിനും തിരികെ പോകുന്നതിനുമുള്ള വിമാന ടിക്കറ്റിന്റെ പകര്‍പ്പ്, ബന്ധം കാണിക്കുന്നതിനുള്ള തെളിവ് (ഭാര്യയോ ഭര്‍ത്താവോ ആണ് വരുന്നതെങ്കില്‍ വിവാഹ സര്‍ട്ടിഫിക്കറ്റ്, മക്കളാണെങ്കില്‍ ജനന സര്‍ട്ടിഫിക്കറ്റ്), ലേബര്‍ വിഭാഗം സാക്ഷ്യപ്പെടുത്തിയ തൊഴില്‍ കരാര്‍ എന്നിവയും ആവശ്യമാണ്.

സന്ദര്‍ശക വിസയില്‍ വരുന്നവര്‍ അപേക്ഷകന്റെ മാതാപിതാക്കളോ സഹോദരങ്ങളോ ആണെങ്കില്‍ മെട്രാഷ്-2 ആപ്പിലൂടെയാണ് അപേക്ഷ നല്‍കേണ്ടത്. നേരത്തേ പറഞ്ഞ രേഖകള്‍ക്കു പുറമെ, ഭാര്യ ഖത്തറിലുണ്ടെങ്കില്‍ അവരുടെ റെസിഡന്‍സി കാര്‍ഡിന്റെ കോപ്പി, സന്ദര്‍ശകനുമായുള്ള ബന്ധം കാണിക്കുന്ന രേഖ എന്നിവ കൂടി വേണം.

 ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക 

വിദേശ തീർത്ഥാടകർക്ക് ഉംറക്ക് മൊബൈൽ ആപ്പിലൂടെ ഇനി നേരിട്ട് പെര്‍മിറ്റ് എടുക്കാം... ആപ്പിലൂടെ തന്നെ എല്ലാം അറിയാം... issuance of permits to enter the Two Holy Mosques

 വിദേശത്തു നിന്നെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് കൂടുതല്‍ മികച്ച സേവനങ്ങളൊരുക്കി ഹജ്ജ് ഉംറ മന്ത്രാലയം. ഉംറ തീര്‍ഥാടനം നിര്‍വഹിക്കാനും മക്കയിലെയും മദീനയിലെയും പുണ്യ ഗേഹങ്ങളില്‍ പ്രവേശിക്കാനും വിദേശ രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് സ്വന്തം നിലക്ക് ഇവയ്ക്ക് പെര്‍മിറ്റ് എടുക്കാനുള്ള സൗകര്യമാണ് പുതുതായി ഒരുക്കിയിരിക്കുന്നത്.

ഇഅ്തമര്‍നാ, തവക്കല്‍നാ എന്നീ രണ്ട് മൊബൈല്‍ ആപ്ലിക്കേഷനുകള്‍ വഴിയാണ് ഇതിനുള്ള സൗകര്യം ഹജ്ജ് ഉംറ മന്ത്രാലയം ഒരുക്കിയിരിക്കുന്നത്. സൗദിയിലെത്തിയ ശേഷം ഈ ആപ്പുകള്‍ വഴി പെര്‍മിറ്റ് സ്വന്തമാക്കാം. വിദേശത്തു നിന്നും എത്തുന്നവര്‍ക്ക് സൗദിയിലെ ഉംറ ഏജന്‍സികള്‍ വഴിയായിരുന്നു നേരത്തെ തീര്‍ഥാടന കേന്ദ്രങ്ങളില്‍ പ്രവേശിക്കുന്നതിനുള്ള പെര്‍മിറ്റ് അനുവദിച്ചിരുന്നത്. ഇനി ഈ ഇടനിലക്കാരുടെ ആവശ്യമില്ലാതെ തന്നെ ഇവയ്ക്കുള്ള പെര്‍മിറ്റ് സ്വന്തമാക്കാം. ഈ സേവനം ലഭ്യമാകുന്നതിനായി ഈ രണ്ട് ആപ്പുകളും നിലവില്‍ ഇന്‍സ്റ്റാള്‍ ചെയ്തവര്‍ വീണ്ടും അപ്‌ഡേറ്റ് ചെയ്യണമെന്ന് അധികൃതര്‍ അറിയിച്ചു.

സൗദി അതോറിറ്റി ഫോര്‍ ഡാറ്റ ആന്റ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സുമായി സഹകരിച്ചാണ് പുതിയ ഇലക്ട്രോണിക് സേവനം അധികൃതര്‍ ഒരുക്കിയിരിക്കുന്നത്. അതേസമയം, ഇവര്‍ വിവരങ്ങള്‍ ഖുദൂം പ്ലാറ്റ്‌ഫോമില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണമെന്ന നിബന്ധനയുണ്ട്. ഇങ്ങനെ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കും മാത്രമേ രണ്ട് ആപ്ലിക്കേഷനുകള്‍ വഴി പെര്‍മിറ്റ് എടുക്കാന്‍ സാധിക്കുകയുള്ളൂ. സൗദി അറേബ്യ അംഗീകരിച്ച കൊവിഡ് വാക്സിനുകളുടെ രണ്ട് ഡോസുകളും സ്വീകരിച്ചവര്‍ക്കാണ് യാത്രാനുമതി ഉള്ളത്. ഉംറ തീര്‍ഥാടനത്തിന് പുറമെ, മസ്ജിദുല്‍ ഹറാമിലെ നമസ്‌കാരങ്ങളില്‍ പങ്കെടുക്കാനും മദീനയിലെ മസ്ജിദുന്നബവിയിലും പ്രവാചകന്റെ ഖബറിടമായ റൗദയിലും പ്രവേശിക്കുന്നതിനും ഇതുവഴി പെര്‍മിറ്റ് എടുക്കാം.

 ഇഅ്തമര്‍നാ ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 തവക്കല്‍നാ  ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക 

എന്താണ് യു പി ഐ (UPI). എങ്ങനെയാണ് ഉപയോഗിക്കേണ്ടത്..? / What is Unified Payments Interface (UPI)

ഇപ്പോഴും ഓൺലൈൻ പണമിടപാടുകളെ കുറിച്ച് അറിയാത്ത സ്മാർട്ട്ഫോൺ ഉപയോക്താക്കളുണ്ട്.  ഗൂഗിൾ പേ, പേടിഎം, അല്ലെങ്കിൽ മറ്റേതെങ്കിലും യുപിഐ ആപ്പ് ഉപയോഗിച്ച് ഓൺലൈൻ പണമിടപാടുകൾ നടത്താൻ എങ്ങനെ സാധിക്കും എന്ന് അവർക്ക് അറിയില്ല. നിങ്ങളുടെ മൊബൈൽ റീചാർജുകൾ, വൈദ്യുതി ബില്ലുകൾ, മറ്റു ബില്ലുകൾ എല്ലാം ബുദ്ധിമുട്ടുകളില്ലാതെ എളുപ്പത്തിൽ അടക്കാൻ UPI ആപ്പുകൾ വളരെയധികം സഹായിക്കുന്നതാണ്.

സ്മാര്‍ട്ട് ഫോണിലൂടെ ധനവിനിമയം സാധ്യമാകുന്ന ഒരു ബാങ്കിംഗ് ഇന്റര്‍ഫേസാണ് യുപിഐ, അഥവാ യൂണിഫൈഡ് പെയ്മെന്റ് ഇന്റഫെയ്സ്. പേഴ്സണ്‍ ടു പേഴ്സണ്‍ പേയ്മെന്റ് മോഡില്‍ പ്രവര്‍ത്തിക്കുന്ന ഈ സംവിധാനം വഴി ഒരു മൊബൈല്‍ ആപ്ലിക്കേഷനിലൂടെ ഉപഭോക്താവിന് സ്വന്തം അക്കൗണ്ടില്‍ നിന്നും ഇഷ്ടമുള്ള വ്യക്തികള്‍ക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്തു നല്‍കുവാനും അവരില്‍ നിന്നും പണം സ്വീകരിക്കുവാനും സാധിക്കും. റിസർവ്വ് ബാങ്കിന്റെ നിയന്ത്രണത്തിലുള്ള നാഷണൽ പെയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ( NPCI) യാണ് ഇത് വികസിപ്പിച്ചെടുത്തത്. ഐഎംപിഎസ് (IMPS) ഘടന ഉപയോഗപ്പെടുത്തിയാണ് യുപിഐ നിർമ്മിച്ചിരിക്കുന്നത്.

ഒന്നിൽ അധികം ബാങ്ക് അക്കൗണ്ടുകൾ ഒരു മൊബൈൽ ആപ്ലിക്കേഷൻ പ്ലാറ്റ് ഫോമിലേക്ക് കൊണ്ടു വരുകയാണ് യുപിഐ ചെയ്യുന്നത്. മെർച്ചന്റ് പെയ്മെന്റ് ഉൾപ്പെടെ നിരവധി ബാങ്കിംഗ് സൗകര്യങ്ങള്‍ ഈ ആപ്ലിക്കേഷനിൽ സമന്വയിപ്പിച്ചിട്ടുണ്ട്. ഓരോരുത്തരുടെയും സൗകര്യത്തിനും ആവശ്യത്തിനും അനുസരിച്ച് ഷെഡ്യൂൾ ചെയ്ത് പണം അടക്കാൻ സാധിക്കുന്ന പിയർ ടു പിയർ കളക്ഷൻ റിക്വസ്റ്റും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വർഷം മുഴുവൻ ഏത് സമയത്തും യുപിഐ ഉപയോഗിച്ച് പണം കൈമാറ്റം നടത്താനാകും. ആൻഡ്രോയിഡ്, ഐഒഎസ് ഫോണുകളിൽ യുപിഐ ആപ്പുകൾ ലഭ്യമാണ്.

ബന്ധുക്കള്‍ക്കും സുഹൃത്തുകള്‍ക്കും പണം ട്രാന്‍സ്ഫര്‍ ചെയ്തു നല്‍കാം, വ്യാപാര സ്ഥാപനങ്ങളിലെ പേയ്മെന്റ് നടത്താം, ഓണ്‍ലൈന്‍ സൈറ്റുകളില്‍ നിന്നും പര്‍ച്ചേസ് ചെയ്യുന്ന സാധനങ്ങളുടെ പേയ്മെന്റ് നടത്താം, മൊബൈല്‍ വാലറ്റ് ചാര്‍ജ് ചെയ്യാം. ഇതുകൂടാതെ കിട്ടാനുള്ള പേയ്മെന്റിന്റെ റിമൈന്‍ഡര്‍ സെറ്റ് ചെയ്യുവാനും യുപിഐയിലൂടെ സാധിക്കും.

പല ബാങ്ക് അക്കൗണ്ടുകളെ ബന്ധിപ്പിയ്ക്കാവുന്ന ഏക മൊബൈൽ ആപ്ലിക്കേഷൻ ആണിത്. ക്യൂആര്‍ കോഡ് സ്കാൻ ചെയ്തും യുപിഐ ഇടപാടുകൾ നടത്താം. യുപിഐ ഐഡി ഉപയോഗിച്ച് സുരക്ഷിതമായി പണം കൈമാറ്റം ചെയ്യാം. വ്യാപാരികൾക്കും ഒറ്റ ആപ്പിലൂടെ ഇടപാടുകൾ നടത്താം. യുപിഐ ഉപയോഗിച്ച് നടത്താവുന്ന പണമിടപാടിന്റെ പരിധി  നിലവിൽ 1 ലക്ഷം രൂപയാണ്.

 എങ്ങനെ ഒരു അക്കൗണ്ട് തുടങ്ങാം...

 ഈ ആപ്പുകളിൽ  അക്കൗണ്ട് ആരംഭിക്കാൻ നിങ്ങൾക്ക് ഒരു ബാങ്ക് അക്കൗണ്ട് ആവശ്യമാണ്. നിങ്ങളുടെ മൊബൈൽ നമ്പർ ആ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചതുമായിരിക്കണം. അക്കൗണ്ടിന് ഒരു എടിഎം കാർഡ് അല്ലെങ്കിൽ ഡെബിറ്റ് കാർഡും ഉണ്ടായിരിക്കണം. ഇതെല്ലാം ഉണ്ടെങ്കിൽ താഴെ കൊടുത്തിരിക്കുന്നത് ആപ്പിലൂടെ യും ക്യാഷ് അയക്കാവുന്നതാണ്.

അടുത്ത കാലത്തായി ഏറ്റവും കൂടുതൽ പ്രചാരം നേടിയ പണമിടപാട് സംവിധാനമാണ് യുപിഐ. ഓരോ വർഷവും വൻ വർദ്ധവനാണ് യുപിഐ പണമിടപാടുകളിൽ രേഖപ്പെടുത്തുന്നത്.

യുപിഐ സംവിധാനത്തിലൂടെ പണം കൈമാറ്റം നടത്താൻ സഹായിക്കുന്ന ഇന്ത്യയിലെ മികച്ച 10 ആപ്പുകൾ

 Google Pay (Gpay)

PhonePe ( ഫോൺ പേ)

Paytm ( പേടിഎം)

Amazon pay

BHIM app ( ഭീം ആപ്പ്)
MobiKwik ( മൊബിക്വിക്ക്)
Uber ( യൂബർ)
Paytm Payments Bank ( പേടിഎം പെയ്മെൻ്റ് ബാങ്ക്)
SBI Pay ( എസ് ബി ഐ പെ)
Axis Pay ( ആക്സിസ് പെ)
BOB UPI ( ബോബ് യുപിഐ)


എങ്ങനെ ഒരു ഗൂഗിൾ പേ, ഫോൺ പേ ആപ്പുകൾ ഉപയോഗിക്കാം... ഓൺലൈനായി ക്യാഷ് അയക്കാം... / Make UPI payments, recharges, pay bills & businesses with Google Pay (Tez)

പലർക്കും ഇപ്പോഴും ഗൂഗിൾ പേ, ഫോൺ പേ പോലുള്ള ആപ്പുകൾ എന്തിനാണ് ഉപയോഗിക്കുക..? എങ്ങനെയാണ് അതിലൂടെ ക്യാഷ്  അയക്കുക..? എന്ന് അറിയില്ല. അറിയുന്നവരിൽ തന്നെ പലരും ഇത്തരം അപ്പുകളിലൂടെ ക്യാഷ് അയക്കാൻ ഭയക്കുന്നുണ്ട്. അവർക്ക് വേണ്ടിയാണ് ഇന്നത്തെ ഈ ബ്ലോഗ്. നമ്മളിന്ന് ഗൂഗിൾ പേ എന്ന ആപ്പിലൂടെ എങ്ങനെയാണ് ക്യാഷ് അയക്കുക എന്നതാണ് ചർച്ച ചെയ്യുന്നത്. ഈ ആപ്പിലൂടെ ഓൺലൈനായി മറ്റുള്ളവർക്ക് ക്യാഷ് അയക്കാൻ സാധിക്കുന്നതാണ്. നമ്മുടെ കരണ്ട് ബില്ല്, ഫോൺ റീചാർജ്, ഇൻഷുറൻസ് പോലുള്ള ഒട്ടുമിക്ക ബില്ലുകളും ഓൺലൈനായി ഈ ആപ്പിലൂടെ അടക്കാവുന്നതാണ്.

എങ്ങനെ ഒരു അക്കൗണ്ട് തുടങ്ങാം...

 ഈ ആപ്പിൽ അക്കൗണ്ട് ആരംഭിക്കാൻ നിങ്ങൾക്ക് ഒരു ബാങ്ക് അക്കൗണ്ട് ആവശ്യമാണ്. നിങ്ങളുടെ മൊബൈൽ നമ്പർ ആ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചതുമായിരിക്കണം. അക്കൗണ്ടിന് ഒരു എടിഎം കാർഡ് അല്ലെങ്കിൽ ഡെബിറ്റ് കാർഡും ഉണ്ടായിരിക്കണം. ഇതെല്ലാം ഉണ്ടെങ്കിൽ ഗൂഗിൾ പേ ആപ്പിലൂടെ ക്യാഷ് അയക്കാവുന്നതാണ്.

പ്ലേ സ്റ്റോറിൽ നിന്നും ഗൂഗിൾ പേ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. ആപ്പ് ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക 

അതിനു ശേഷം ആപ്പ് തുറന്ന് നിങ്ങൾക്ക് സൗകര്യപ്രദമായ ഭാഷ തിരഞ്ഞെടുക്കുക.

ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്‌തിട്ടുള്ള മൊബൈൽ നമ്പർ ഇനി നൽകണം. അതിനു ശേഷം ‘നെക്സ്റ്റ്’ (Next) ബട്ടൺ നൽകിയാൽ നിങ്ങളുടെ ഇ-മെയിൽ ഐഡി കാണിക്കും. അതിനു ശേഷം ‘കണ്ടിന്യു’ (Continue) ഓപ്ഷൻ നൽകുക.

 ഇപ്പോൾ ഒരു ‘ഓടിപി’ (OTP) നമ്പർ നിങ്ങളുടെ മൊബൈൽ നമ്പറിൽ ലഭിക്കും. അത് നൽകുന്നതോടെ നിങ്ങളുടെ ഫോൺ നമ്പർ വെരിഫിക്കേഷൻ പൂർത്തിയാകും.

 ശേഷം, ‘സ്ക്രീൻ ലോക്ക്’ (Screen Lock) അല്ലെങ്കിൽ ‘യൂസ് ഗൂഗിൾ പിൻ’ (Use google pin) എന്ന ഓപ്ഷൻ ലഭിക്കും. അതിൽ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുത്ത് ‘കണ്ടിന്യു’ (Continue) നൽകാം. അതിനു ശേഷം ഒരു പിൻ നമ്പർ നൽകാം. അതു പൂർത്തിയായാൽ നിങ്ങളുടെ ഗൂഗിൾ അക്കൗണ്ട് തയ്യാറായി.

എന്നാൽ അതുകൊണ്ട് നിങ്ങൾക്ക് പണം അടക്കാനോ സ്വീകരിക്കാനോ സാധിക്കില്ല. അതിനായി നിങ്ങളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ കൂടി ചേർക്കേണ്ടതുണ്ട്.

നിങ്ങളുടെ ബാങ്ക് അക്കൗണ്ട് എങ്ങനെ ഗൂഗിൾ പേയുമായി ബന്ധിപ്പിക്കാം?

സ്റ്റെപ് 1: ഗൂഗിൾ പേ ആപ്പ് തുറക്കുക, അതിൽ വലതു വശത്തു മുകളിലായി കാണുന്ന ‘പ്രൊഫൈൽ അക്കൗണ്ട്’ എന്നതിൽ ക്ലിക്ക് ചെയ്യുക. അടുത്ത പേജിൽ ‘സെൻഡ് മണി’ (Send Money) എന്ന ഓപ്ഷൻ കാണാം. അതിൽ ക്ലിക്ക് ചെയ്ത് ബാങ്ക് അക്കൗണ്ട് ചേർക്കാം.

സ്റ്റെപ് 2: അപ്പോൾ വിവിധ ബാങ്കുകളുടെ പേര് കാണാൻ സാധിക്കും അതിൽ നിന്നും നിങ്ങളുടെ ബാങ്ക് തിരഞ്ഞെടുക്കുക.

സ്റ്റെപ് 3: ബാങ്കിന്റെ പേര് തിരഞ്ഞെടുത്ത് കഴിഞ്ഞാൽ ‘കണ്ടിന്യു’ (Continue) എന്ന ഓപ്‌ഷൻ വരും. അതിനു ശേഷം അക്കൗണ്ട് ലിങ്ക് കാണാൻ സാധിക്കും അത് അക്‌സെപ്റ്റ് ചെയ്യുക.

സ്റ്റെപ് 4: അതിനു ശേഷം ആപ്പ് നിങ്ങളുടെ മൊബൈലിലേക്ക് ഒരു വെരിഫിക്കേഷൻ എസ്എംഎസ് അയക്കും. വെരിഫൈ ചെയ്തു കഴിഞ്ഞാൽ ‘എന്റർ യുപിഐ പിൻ’ (Enter UPI PIN) എന്നതിൽ ക്ലിക്ക് ചെയ്ത് ബാങ്ക് അക്കൗണ്ട് ലിങ്ക് ചെയ്യാം. ഈ യുപിഐ പിൻ വളരെ പ്രധാനപ്പെട്ടതാണ് കാരണം ഓരോ തവണ പണമിടപാട് നടത്തുമ്പോഴും ഈ പിൻ ആവശ്യമാണ്. ഈ പിൻ മറ്റാരുമായും ഷെയർ ചെയ്യാതിരിക്കാനും ശ്രദ്ധിക്കുക. 

 Google Pay (Gpay)

ഗൂഗിൾ പേ പോലെ ഉപയോഗിക്കാൻ പറ്റുന്ന മറ്റു ആപ്പുകൾ.

മുകളിൽ നൽകിയിട്ടുള്ള ഗൂഗിൾ പേ യുടെ നിർദ്ദേശങ്ങൾ അതേപ്രകാരം  നിങ്ങൾക്ക് മറ്റു ആപ്പുകളും ഡൗൺലോഡ് ചെയ്തു  ഉപയോഗിക്കാൻ തിരഞ്ഞെടുക്കാവുന്നതാണ്.

PhonePe ( ഫോൺ പേ)

Paytm ( പേടിഎം)

Amazon pay

UAE ൽ ആറ് മാസം പൂർത്തിയാകുന്നതിന് മുമ്പ് ജോലി ഉപേക്ഷിച്ചാൽ വിസയ്ക്കുള്ള നഷ്ടപരിഹാരം കമ്പനിക്ക് നൽകേണ്ടതുണ്ടോ? /Do I have to pay my employer my visa costs if I resign during probation?

യുഎഇ തൊഴിൽ നിയമം വളരെ വ്യക്തമാണ്: employment visa, work permit ക്രമീകരിക്കുകയും അവയ്‌ക്ക് പണം നൽകുകയും ചെയ്യേണ്ടത് തൊഴിലുടമയുടെ ഉത്തരവാദിത്തമാണ്. ഇത് മെയിൻലാൻഡ് തൊഴിലുടമകൾക്കും എല്ലാ ഫ്രീ സോണുകൾക്കും ബാധകമാണ്.

 ജോലിക്കെടുക്കുന്നതിനുള്ള ചിലവുകൾ തൊഴിലാളിയിൽ നിന്നും ഈടാക്കാൻ  തൊഴിലുടമയ്ക്ക് അനുവാദമില്ല. യുഎഇ അധികൃതർ പലതവണ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ഈ പ്രശ്നം 1989-ലെ മന്ത്രിതല ഉത്തരവ് 52, ആർട്ടിക്കിൾ 6a-ൽ പ്രതിപാദിച്ചിരിക്കുന്നു, അത് ഇങ്ങനെ പ്രസ്താവിക്കുന്നു: An undertaking from the employer to the effect that he shall sponsor and be responsible for the recruited labourer, the bearing of his recruitment expenses and his employment in accordance with the employment contract in a way not prejudicing the provision of the Federal Law No (8)/1980 referred to herein.”

 ചിലവ് തിരിച്ചടക്കണമെന്ന് പറഞ്ഞ്  തൊഴിലുടമ ജീവനക്കാരനെ കരാറിൽ ഒപ്പിടാൻ ആവശ്യപ്പെടുന്ന   കേസുകളുണ്ട്. എന്നാൽ ഇത് ഔദ്യോഗിക തൊഴിൽ കരാറിൽ ഉൾപ്പെടില്ല, നിയമവിരുദ്ധവും നടപ്പിലാക്കാൻ കഴിയാത്തതുമായ ഒരു വ്യവസ്ഥയാണിത്.

 വിസ ചെലവുകൾ നൽകാൻ ആവശ്യപ്പെടുന്ന ഏതൊരു  ജീവനക്കാരനും the Ministry of Human Resources and Emiratisation ൽ പരാതിപ്പെടാവുന്നതാണ്.

പ്രൊബേഷൻ സമയത്തു ആരെങ്കിലും രാജിവയ്ക്കുമ്പോൾ, കരാർ പ്രകാരം 30 ദിവസത്തിനുള്ളിൽ  കമ്പനിയെ അറിയിക്കേണ്ടതാണ്. യുഎഇ തൊഴിൽ നിയമം അനുസരിച്ച്, ജീവനക്കാരനെ ആറു മാസത്തിൽ കൂടുതൽ പ്രൊബേഷൻ കാലയളവിനു കീഴിൽ വെക്കാൻ പാടില്ല.

വോട്ടർപട്ടികയിൽ പേര് രജിസ്റ്റർ ചെയ്തിട്ടുണ്ടോ എന്നറിയാം... പുതുതായി പേര് ചേർക്കാം... /Official Election Commission of India App for Voter Registration and Elections.

വോട്ടർ പട്ടികയിൽ പേർ ചേർക്കാൻ നിർദ്ദേശിച്ച് കേരളത്തിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ.

 വോട്ടർ പട്ടികയിൽ പുതിയതായി പേരു ചേർക്കുന്നതിന് വരുന്ന  ജനുവരി,  1 ന് 18 വയസ്സോ അതിനു മുകളിലോ പ്രായം എത്തുന്നവർ ഇപ്പോൾ തന്നെ ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യാവുന്നതാണ്. സമീപകാലത്ത് സ്ഥലം മാറിയവർക്ക് മേൽവിലാസം മാറ്റുന്നതിനും അല്ലെങ്കിൽ വോട്ടർ ഐ ഡിയിൽ വല്ല തെറ്റും ഉണ്ടെങ്കിൽ തിരുത്തുന്നതിനും ഇപ്പോൾ ഓൺലൈൻ ആയി അപേക്ഷിക്കാവുന്നതാണ്. പ്രത്യേക സംക്ഷിപ്ത വോട്ടർപട്ടിക പുതുക്കൽ യജ്ഞം 2022 എന്നാണ് ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്. 1, 11, 2021 മുതൽ 30, 11, 2021 വരെയാണ് ഇതിന് അവസരം ഉണ്ടായിരിക്കുക.

 വോട്ടർ രജിസ്ട്രേഷൻ പട്ടികയിൽ
 നിങ്ങൾ വോട്ട് ചെയ്യാൻ രജിസ്റ്റർ ചെയ്തിട്ടുണ്ടോ എന്നറിയാൻ നാഷണൽ വോട്ടേഴ്സ് സർവീസസ് പോർട്ടൽ  സന്ദർശിക്കുക. അതിനായി ഇവിടെ ക്ലിക്ക് ചെയ്യാവുന്നതാണ്. 

 ലിസ്റ്റിൽ നിങ്ങളുടെ പേര് ഉണ്ടെങ്കിൽ, നിങ്ങൾ വോട്ടുചെയ്യാൻ യോഗ്യനാണ്. അല്ലാത്തപക്ഷം നിങ്ങൾ വോട്ട് ചെയ്യാൻ രജിസ്റ്റർ ചെയ്യണം.  വോട്ടർ രജിസ്‌ട്രേഷനായി ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടെ വോട്ടർ പോർട്ടലിൽ കയറി രജിസ്റ്റർ ചെയ്യേണ്ടതാണ്. അതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.
 ഈ വെബ്സൈറ്റ് ഓപ്പൺ ആവുന്നില്ല എങ്കിൽ നാഷണൽ വോട്ടേഴ്സ് സർവീസസ് പോർട്ടലിൽ രജിസ്റ്റർ ചെയ്യാം. അതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

അല്ലെങ്കിൽ, വോട്ടർ പട്ടികയിൽ  നിങ്ങളുടെ പേര് സ്ഥിരീകരിക്കുന്നതിനോ, ഓൺലൈനിൽ രജിസ്റ്റർ ചെയ്യുന്നതിനോ നിങ്ങൾക്ക് ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടെ വോട്ടർ ഹെൽപ്പ്‌ലൈൻ ആപ്പ് ഉപയോഗിക്കാവുന്നതാണ്. ആപ്പ് ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് ചുവടെ കൊടുത്തിട്ടുണ്ട്.

കൂട്ടത്തിൽ മറ്റൊരു കാര്യം പറയട്ടെ, 16 വയസ് തികഞ്ഞവര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ 'വോട്ടര്‍ ഹെൽപ്പ് ലൈൻ' മൊബൈല്‍ ആപ്ലിക്കേഷനിലൂടെ ഇനി വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാന്‍ അപേക്ഷിക്കാം. മൊബൈല്‍ ആപ്ലിക്കേഷനില്‍ വയസ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും അപ്‌ലോഡ് ചെയ്യണം. തത്സമയം ഈ വിവരം തെരഞ്ഞെടുപ്പ് കമ്മീഷനിലെത്തും.

അതേസമയം 18 വയസ് തികഞ്ഞാല്‍ മാത്രമേ വോട്ട് ചെയ്യാന്‍ കഴിയുകയുള്ളു. 18 വയസ് പൂര്‍ത്തിയാകുന്ന ദിവസം, വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കേണ്ട സമയമായെന്ന സന്ദേശം അപേക്ഷരുടെയും ബൂത്ത് ലെവല്‍ ഓഫീസറുടെയും (ബിഎല്‍ഒ) മൊബൈലിലെത്തും.

ആൻഡ്രോയ്ഡ് ഫോൺ ഉപയോഗിക്കുന്നവർ ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

 ഐ ഫോൺ ഉപയോഗിക്കുന്നവർ ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

എന്താണ് വിവരാവകാശ നിയമം? ഓൺലൈനായി എങ്ങനെ അപേക്ഷിക്കാം? അറിയേണ്ടതെല്ലാം... / Right to Information Act, How to apply?

 എന്താണ് വിവരാവകാശ നിയമം എന്നത് നമ്മളിൽ പലർക്കും അറിയില്ല. അറിയുന്നവർക്ക് തന്നെ എങ്ങനെയാണ് അപേക്ഷിക്കുക, എന്താണ് ഇതിന്റെ ഗുണങ്ങൾ എന്നതൊന്നും അറിയാറില്ല. നിങ്ങളോട് എനിക്ക് പറയാനുള്ളത് ഇനി ഈ നിയമം നിങ്ങൾ അറിയാതെ പോകരുത്.

പൊതു അധികാര സ്ഥാപനങ്ങളുടെ കൈവശമുള്ള വിവരങ്ങള്‍ എല്ലാ പൗരന്മാര്‍ക്കും ലഭ്യമാക്കുന്നതിനും പൊതു അധികാര കേന്ദ്രങ്ങളുടെ പ്രവര്‍ത്തനത്തില്‍ സുതാര്യതയും വിശ്വാസ്യതയും വര്‍ദ്ധിപ്പിക്കുന്നതിനും ജനങ്ങളോടുള്ള ഉത്തരവാദിത്വം നിലനിര്‍ത്തുന്നതിനും അഴിമതി നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിനായിട്ടാണ് ഈ നിയമം കൊണ്ടുവന്നത്. വിവരാവകാശ നിയമം 2005 ഒക്ടോബര്‍ 12 മുതല്‍ പ്രാബല്യത്തില്‍ വന്നിട്ടുണ്ട്. ഇന്ത്യ൯ പൗരന്മാർക്ക് സർക്കാർ വിവരങ്ങൾ അറിയാനുള്ള അവകാശത്തെ സംബന്ധിച്ചും, അതു സംബന്ധിച്ച നിയമങ്ങളെ പറ്റിയും, വേണ്ട രീതികളെ കുറിച്ചും പ്രതിപാദിക്കുന്ന ആക്റ്റാണ് ആർടിഐ അഥവാ വിവരാവകാശ നിയമം. ഈ നിയമപ്രകാരം ഓരോ പൗരനും സർക്കാർ ഓഫീസുകളിൽ നിന്ന് ആവശ്യമുള്ള വിവരങ്ങൾ തേടാ൯ അവകാശമുണ്ട്.

30 ദിവസത്തിനുള്ളിൽ വിവരങ്ങൾ കൈമാറണമെന്നാണ് നിയമം. ഒരു വിവരാധികാരി, അപേക്ഷകൾ സ്വീകരികാതിരിക്കുകയോ, നിശ്ചിത സമയത്തിനുള്ളിൽ വിവരം നൽകാതിരിക്കുകയോ, മനഃപൂർവം വിവരം നിരസിക്കുകയോ, അറിഞ്ഞുകൊണ്ട് തെറ്റായതോ, അപൂർണ്ണമായതോ ആയ വിവരം നൽകുകയോ, വിവരരേഖകൾ നശിപ്പിക്കുകയോ, വിവരം നൽകുന്നത് തടസ്സപ്പെടുത്തുകയോ ചെയ്താൽ, പ്രതിദിനം 250 രൂപാ നിരക്കിൽ, പരമാവധി 25000 രൂപാ വരെ പിഴശിക്ഷ ലഭിക്കും. കൂടാതെ, വകുപ്പുതലത്തിൽ അച്ചടക്കനടപടിയും ഉണ്ടായേക്കാം. ശിക്ഷാധികാരം കമ്മീഷനാണ്. വിവരാധികാരി, വിവരം നൽകുന്നതിന് ആവശ്യപ്പെട്ട, മറ്റേതൊരു ഉദ്യോഗസ്ഥനും ഇവ ബാധകമാണ്. അത്രത്തോളം കരുത്തുള്ള ഒരു അവകാശമാണിത്. എന്നിട്ടും നമുക്ക് ഇത് എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്ന് അറിയില്ല. മാത്രമല്ല, അപേക്ഷ എഴുതിനല്കാൻ കഴിയില്ലെങ്കിൽ, വാക്കാലാവശ്യപ്പെട്ടാൽ അപേക്ഷ എഴുതിനല്കുന്നതിന് അപേക്ഷകനെ പൊതുവിവരാധികാരി സഹായിക്കണം. അപേക്ഷയോടൊപ്പം നിശ്ചിത ഫീസ് നല്കണം. ദാരിദ്ര്യരേഖക്കു താഴെയുള്ളവറർ ഫീസ് നല്കേണ്ടതില്ല. 

റെക്കോർഡുകൾ, ഡോക്യുമെന്റുകൾ, ഇമെയ്ലുകൾ, അഭിപ്രായങ്ങൾ, വാർത്താ കുറിപ്പുകൾ, ഓർഡറുകൾ, ഇലക്ട്രോണിക് രൂപത്തിലുള്ള ഡാറ്റ തുടങ്ങിയവയെല്ലാം ഇ൯ഫർമേഷ൯ പരിധിയിൽ വരും. നിയമ പ്രകാരം പൊതുമേഖലാ സ്ഥാപനത്തിന് ശേഖരിക്കാ൯ അവകാശമുള്ള സ്വകാര്യ സ്ഥാപനത്തെ കുറിച്ചുള്ള വിവരങ്ങളും വിവരാവകാശ നിയമം അനുസരിച്ച് ആളുകൾക്ക് കൈപ്പറ്റാവുന്നതാണ്.

ആർടിഐ നിയമത്തിന്റെ പരിധിയിൽ ആരോക്കെ ഉൾപ്പെടും?

 ജമ്മു-കശ്മീർ സംസ്ഥാനമൊഴിച്ച് ഭാരതത്തിൽ എല്ലായിടത്തും ഈ നിയമം ബാധകമാണ്. എല്ലാ സർക്കാർ വകുപ്പുകളും പൊതുസ്ഥാപനങ്ങളും ഈ നിയമപരിധിയിൽ പെടും. എന്നാൽ, കേന്ദ്ര രഹസ്യാന്വേഷണസംഘടനയടക്കം പതിനെട്ട് രഹസ്യാന്വേഷണ-സുരക്ഷാസ്ഥാപനങ്ങളെ ഈ നിയമപരിധിയിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നു. മറ്റ് യാതൊരു സ്ഥാപനത്തേയും (പോലീസും കോടതികളുമടക്കം) ഒഴിവാക്കിയിട്ടില്ല. ഭരണഘടനാപരമായ മുഴുവ൯ അധികാരികളും ഈ നിയമത്തിന്റെ പരിധിയിൽ വരും. എക്സിക്യൂട്ടീവ്, നിയമസഭ, ജുഡീഷ്യറി, പാർലമെന്റ് അല്ലെങ്കിൽ നിയമസഭ നിയമ നിർമ്മാണം വഴി സ്ഥാപിക്കപ്പെട്ട മുഴുവ൯ സ്ഥാപനങ്ങളും ഈ നിയമത്തിന്റെ പരിധിയിൽപ്പെടുന്നതാണ്. ആർക്കും സർക്കാർ രേഖകൾ പരിശോധിക്കാനുള്ള വഴിയാണ് ഇതുവഴി തുറന്നിട്ടിരിക്കുന്നത്.

RTI എങ്ങനെ ഫയൽ ചെയ്യാം?

വിവരാവകാശ അപേക്ഷ സമർപ്പിക്കുന്ന വ്യക്തി പത്ത് രൂപ ഫീസ് അടച്ച് നിശ്ചിത ഡിപ്പാർട്ട്മെന്റിലെ പബ്ലിക് ഇ൯ഫർമേഷ൯ ഓഫീസർക്കാണ് (PIO) അപേക്ഷ സമർപ്പിക്കേണ്ടത്. 30 ദിവസത്തിനുള്ളിൽ മറുപടി ലഭിച്ചില്ലെങ്കിൽ സെന്ട്രൽ ഇ൯ഫർമേഷ൯ കമ്മീഷനെ (CIC) സമീപിക്കാവുന്നതാണ്.

 ഓൺലൈനായും അപേക്ഷ സമർപ്പിക്കാവുന്നതാണ്

 അതിനായി കേരള സർക്കാരിന്റെ വെബ്ബ് പോർട്ടലായ ഈ ഡിസ്ട്രിക്ട് ൽ പ്രവേശിക്കുക.

വെബ്പോർട്ടലിൽ പ്രവേശിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 മുമ്പ് നിങ്ങൾ ഈ പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട് എങ്കിൽ Portal User Login എന്ന ഭാഗത്ത് യൂസർനെയിമും പാസ്‌വേർഡും കൊടുത്തു ലോഗിൻ ചെയ്യുക.


അല്ലാത്തവർ, New PortalUserCreation എന്ന ഭാഗം ക്ലിക്ക് ചെയ്യുക. ശേഷം വരുന്ന ഫോം ഫില്ല് ചെയ്തു പുതിയ യൂസർ നെയിമും പാസ്സ് വേർഡും ക്രിയേറ്റ് ചെയ്യുക. ശേഷം ലോഗിൻ ചെയ്യുക.

 ലോഗിൻ ചെയ്ത ശേഷം വരുന്ന പേജിൽ RTI സെലക്ട് ചെയ്യുക. അതിൽ നോർമൽ എന്നത് സെലക്ട് ചെയ്ത്, ന്യൂ രജിസ്ട്രേഷൻ എന്നതിൽ ക്ലിക്ക് ചെയ്യുക.


 ശേഷം വരുന്ന ഫോമിൽ നിങ്ങളുടെ അഡ്രസ്സ്, മറ്റുള്ള ഡീറ്റെയിൽസ് എല്ലാം പൂരിപ്പിക്കുക. അതിനുശേഷം നിങ്ങളുടെ ആവശ്യകത വ്യക്തമായി എഴുതുക. മലയാളത്തിലും ഇംഗ്ലീഷിലും എഴുതാൻ പറ്റുന്നതാണ്. ഇപ്രകാരം നിങ്ങൾക്ക് വിവരാവകാശപ്രകാരം എന്തും ആവശ്യപ്പെടാവുന്നതാണ്.


 കൂടുതൽ വ്യക്തമായി അറിയുവാൻ ചുവടെ കൊടുത്ത വീഡിയോ കാണുക.



റേഷൻ കാർഡ് ഇനി എടിഎം കാർഡ് രൂപത്തിൽ. PVC റേഷൻ കാർഡിന് എങ്ങനെ അപേക്ഷിക്കാം..?/ Ration card is now in the form of ATM card. How to apply for PVC ration card?

സ്മാർട്ട്ഫോൺ കാലഘട്ടത്തിൽ എല്ലാ സംഭവവികാസങ്ങൾക്കും മാറ്റം സംഭവിക്കുന്നത് പോലെ  റേഷൻകാർഡിന്റെ രൂപവും ഭാവവും മാറുകയാണ്.  സംസ്ഥാനത്തെ റേഷൻ കാർഡുകൾ  സ്മാർട് കാർഡ് രൂപത്തിലേക്കു മാറുകയാണ്. കൈകാര്യം ചെയ്യാനും സൂക്ഷിക്കാനും സൗകര്യപ്രദമായ രീതിയിൽ എടിഎം കാർഡുകളുടെ മാതൃകയിലും വലുപ്പത്തിലും പിവിസി റേഷൻ കാർഡ് ആയാണു രൂപമാറ്റം.


പുതിയ കാർഡിൽ ക്യുആർ കോഡും ബാർ കോഡും ഉണ്ടാകും. പുസ്തക രൂപത്തിലോ ഇ-കാർഡ് രൂപത്തിലോ നിലവിലുള്ള റേഷൻ കാർഡുകളുടെ സാധുത ഇല്ലാതാകുന്നില്ലെന്നു ഭക്ഷ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. അവ തുടർന്നും ഉപയോഗിക്കാം.

ആവശ്യമുള്ളവർ അക്ഷയ കേന്ദ്രങ്ങൾ വഴിയോ സിറ്റിസൻ ലോഗിൻ വഴിയോ ഓൺലൈനായി അപേക്ഷിക്കണം.

 ഓൺലൈനായി അപേക്ഷിക്കാൻ

ഇവിടെ ക്ലിക്ക് ചെയ്യുക. 

 മുൻപ് സൈറ്റ് ലോഗിൻ ചെയ്തിട്ടുള്ളവർ, ലോഗിൻ ചെയ്യുക. അല്ലാത്തവർ പുതുതായി രജിസ്റ്റർ ചെയ്തു  ലോഗിൻ ചെയ്തശേഷം മെനുവിൽ പ്രിൻറ് എന്ന ഭാഗത്ത് തൊടുമ്പോൾ E-CARD OR PVC കാർഡ് എന്ന ഓപ്ഷനിൽ PVC കാർഡ് തിരഞ്ഞെടുത്ത ശേഷം അപേക്ഷ സമർപ്പിക്കുക. ശേഷം നിങ്ങൾക്ക് മുന്നിൽ തെളിയുന്ന വിവരങ്ങൾ ശരിയാണോ എന്ന് നോക്കുക. സബ്മിറ്റ് ചെയ്യുക. ഉടനെ നിങ്ങളുടെ പിവിസി റേഷൻ  കാർഡ് പിഡിഎഫ് ആയി ഡൗൺലോഡ് ചെയ്യാവുന്നതാണ്. ഫയൽ തുറക്കാനുള്ള ഒടിപി ഫോണിലേക്ക് വരുന്നതാണ്. ഇതുപയോഗിച്ചാണ് ഫയൽ തുറക്കേണ്ടത്.

ഈ ആപ്പിലൂടെ ഫോണിന്റെ ബ്രൈറ്റ്നെസ്സ് എത്രവേണമെങ്കിലും കുറക്കാം.../with this app, reduce the brightness of your phone as much as you want ...

ഫോണിന്റെ ബ്രൈറ്റ്നെസ്സ് നമുക്ക് പലപ്പോഴും വളരെയധികം തലവേദനയായി മാറാറുണ്ട്. രാത്രി സമയങ്ങളിൽ ആണ് ഇത് വളരെയധികം ബുദ്ധിമുട്ട് സൃഷ്ടിക്കുന്നത്. ഇരുട്ടിൽ ബ്രൈറ്റ്നെസ്സ് കുറക്കുന്നതിന് ഫോണിൽ ഒരു പരിധിയുണ്ട്. അതിനപ്പുറത്തേക്ക് എത്ര കുറക്കാൻ  ശ്രമിച്ചാലും സാധിക്കാറില്ല. എന്നാൽ ഫോണിന്റെ ബ്രൈറ്റ്നസ് ഇഷ്ടമുള്ളത്ര കുറക്കാൻ സാധിക്കുന്ന ഒരു ആപ്പിനെ കുറിച്ചാണ് ഇന്ന് നമ്മൾ ചർച്ച ചെയ്യുന്നത്.


 ഇരുട്ടിൽ കൂടുതൽ സൗകര്യപ്രദമായ ഉപയോഗത്തിന് ലളിതവും ഫലപ്രദവുമായ സ്ക്രീൻ ഡിമ്മറായി ഈ ആപ്പ് പ്രവർത്തിക്കും. നൈറ്റ് സ്ക്രീൻ എന്നാണ് ആപ്പിന്റെ പേര്.

 ഡിഫോൾട്ട് ക്രമീകരണങ്ങൾ ഉപയോഗിച്ച് നിങ്ങളുടെ സ്‌ക്രീനിന്റെ തെളിച്ചം നിങ്ങൾക്ക് കുറക്കാൻ സാധിക്കുന്നതിനേകാൾ  കുറയ്ക്കുക എന്നതാണ് നൈറ്റ് സ്‌ക്രീൻ ആപ്പിന്റെ പ്രധാനലക്ഷ്യം.  ഈ ആപ്ലിക്കേഷൻ ഒരു ഓവർലേ ഫിൽട്ടർ പ്രയോഗിക്കുന്നു, അതുമുഖേന സ്ക്രീനിന്റെ ലൈറ്റ് എത്രവേണമെങ്കിലും കുറക്കാം.  ഇരുണ്ട അന്തരീക്ഷത്തിലോ രാത്രിയിലോ തലവേദനയും കണ്ണ് വേദനയും ഒഴിവാക്കാൻ ഇത് സഹായിക്കുന്നു.

 അപ്പിന്റെ സവിശേഷതകൾ:

 - ഉപയോഗിക്കാൻ എളുപ്പമാണ്;
 - automatically set default brightness settings in Android to the minimum.
 - ആപ്പിന്റെ ഉപയോഗം കഴിഞ്ഞാൽ പഴയ രൂപത്തിലേക്ക് തന്നെ ബ്രൈറ്റ്നെസ്സ്  കൊണ്ടുവരാം.
 - ആപ്പ് പ്രവർത്തിക്കുമ്പോൾ സ്ക്രീൻ ഓണാക്കി വെക്കുക (ഓപ്ഷണൽ);
 - മികച്ച ഉറക്കം ലഭിക്കാൻ നിങ്ങളെ സഹായിക്കുന്ന അത്ഭുതകരമായ ബ്ലൂ ലൈറ്റ് ഫിൽട്ടർ (ഓപ്ഷണൽ)
 - supports dimming the transparent navigation bar in Android 4.4 and higher;
- extra-content: auto-enable & disable feature and one-click widget

 ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

instagram, fb പോലുള്ള സോഷ്യൽ മീഡിയകളിലെ ഫോട്ടോകൾക്കുള്ള അടിക്കുറിപ്പുകളും ഹാഷ്‌ടാഗുകളും ഈ ആപ്പ് ഓട്ടോമാറ്റിക്കായി ക്രിയേറ്റ് ചെയ്തു തരും / Automatic captions and hashtags for your photos on instagram, fb & social media

നിങ്ങളുടെ ഇൻസ്റ്റാഗ്രാം, Facebook, Whatsapp, Twitter എന്നിവയ്‌ക്കായുള്ള ആകർഷകവും ട്രെൻഡിംഗും ഹ്രസ്വവും മധുരവുമായ അടിക്കുറിപ്പുകളും ഹാഷ്‌ടാഗുകളും കണ്ടെത്താൻ സഹായിക്കുന്ന ഒരു ആപ്പിനെ കുറിച്ചാണ് ഇന്നത്തെ ചർച്ച.

 ഈ ആപ്പ് ഉപയോഗിച്ച് നിങ്ങളുടെ ആകർഷണീയമായ ചിത്രത്തിന് അനുയോജ്യമായ അടിക്കുറിപ്പ് കണ്ടെത്താം...   ഇത് നിങ്ങളുടെ ഫോട്ടോകളെ അടിസ്ഥാനമാക്കി ട്രെൻഡിംഗ് അടിക്കുറിപ്പുകളും ഹാഷ്‌ടാഗുകളും സ്വയമേവ നിർദ്ദേശിക്കുന്നു.  നിങ്ങളുടെ ഫോട്ടോകൾക്ക് ഏറ്റവും അനുയോജ്യമായ ട്രെൻഡിംഗ് അടിക്കുറിപ്പുകളും ഹാഷ്‌ടാഗുകളും നൽകി ഇൻസ്റ്റാഗ്രാമിൽ ലൈക്കുകളും ഫോളോവേഴ്‌സും വർദ്ധിപ്പിക്കാൻ TagWag സഹായിക്കുന്നു. രസകരം അല്ലെങ്കിൽ അതിശയകരമായ അടിക്കുറിപ്പുകൾ അല്ലെങ്കിൽ ഉദ്ധരണികൾക്കായി തിരയുകയാണെങ്കിൽ, നിങ്ങളുടെ തിരയൽ ഈ ആപ്പിൽ അവസാനിക്കും.

 എല്ലാ സാഹചര്യങ്ങൾക്കും അനുയോജ്യമായും എല്ലാ വികാരങ്ങൾക്കും പൂരകമാകുന്ന തരത്തിൽ ഇതിൽ അടിക്കുറിപ്പുകൾ ക്യുറേറ്റ് ചെയ്തിട്ടുണ്ട്.  സുഹൃത്തുക്കൾക്കുള്ള ഹാഷ്‌ടാഗുകൾ, ഭക്ഷണം, വിവാഹം, സ്നേഹം, കുടുംബം, സൗഹൃദം, വികാരം, മാനസികാവസ്ഥ, പ്രകൃതി, യാത്ര എന്നിവയ്‌ക്കും മറ്റും ഉള്ള അടിക്കുറിപ്പുകൾ ഇതിലുണ്ട്.

 നിങ്ങളുടെ കുട്ടിക്കാലം, സൗഹൃദങ്ങൾ, യാത്രാ ഫോട്ടോ, പ്രണയത്തിനായുള്ള അടിക്കുറിപ്പ് അല്ലെങ്കിൽ നിങ്ങളുടെ ജന്മദിന ചിത്രങ്ങൾ എന്നിങ്ങനെ എല്ലാ തരത്തിലുള്ള ഫോട്ടോകൾക്കും ആകർഷകമായ അടിക്കുറിപ്പുകളുടെ ഒരു വലിയ ശേഖരം  ഈ ആപ്പിലുണ്ട്. കൂടുതൽ ലൈക്കുകളും ഫോളോവേഴ്‌സും നേടാൻ നിങ്ങളെ സഹായിക്കുന്ന Insta ഉദ്ധരണികൾ: ചിത്രങ്ങൾക്ക് അടിക്കുറിപ്പുകൾ, WhatsApp-നുള്ള സ്റ്റാറ്റസ്, Instagram-നുള്ള സ്റ്റാറ്റസ്, Insta ബയോസ്, ഫോട്ടോകൾക്കുള്ള അടിക്കുറിപ്പുകൾ.

 ആൻഡ്രോയ്ഡ് ഫോൺ ഉപയോഗിക്കുന്നത് ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക 

 ഐ ഫോൺ ഉപയോഗിക്കുന്നവർ  ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക