Showing posts with label Dubai news. Show all posts
Showing posts with label Dubai news. Show all posts

അവസരങ്ങളുടെ പറുദീസയായ ദുബായിലേക്കാണോ ?നിങ്ങൾക്കിതാ ഒരു വഴി കാട്ടി

ദുബൈ: ദുബൈയില്‍ നിക്ഷേപം നടത്താനൊരുങ്ങുന്നവരെ (DUBAI BUSINESS INVESTMENT ) ശരിയായ തീരുമാനങ്ങളെടുക്കാന്‍ പ്രാപ്‍തമാക്കുയെന്ന ലക്ഷ്യത്തോടെ പുറത്തിറക്കിയ പുസ്തകമാണ് ടൂയിങ് ബിസിനസ്‍ ഇന്‍ ദുബൈ(DOING BUSINESS IN DUBAI ) . ദുബൈ മെയിന്‍ലാന്റിലും ഫ്രീസോണുകളിലും കമ്പനികള്‍ (DUBAI MAINLAND AND FREE ZONE )രൂപീകരിക്കാനുള്ള നടപടിക്രമങ്ങളുടെ പൂര്‍ണ വിവരങ്ങള്‍ക്ക് പുറമെ ബിസിനസ് സംരംഭങ്ങള്‍ക്ക് ആവശ്യമായ ഓരോ മേഖലകളിലുമുള്ള ചെലവുകള്‍, പ്രത്യാഘാതങ്ങള്‍, പ്രയോജനങ്ങള്‍ എന്നിവയെല്ലാം പുസ്‍കത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ബിസിനസ്‍ അഡ്വൈസറി ആന്റ കണ്‍സള്‍ട്ടിങ് സ്ഥാപനമായ ‘ക്രെസ്റ്റന്‍ മേനോന്റെ’ നിരന്തര പരിശ്രമങ്ങളുടെ ഫലം കൂടിയായ ഈ പുസ്‍കത്തിന്റെ ഏറ്റവും പുതിയ പതിപ്പ് ദുബൈ സിവില്‍ ഏവിയേഷന്‍ അതോറിറ്റി പ്രസിഡന്റും( DUBAI AVIATION AUTHORITY ) ദുബൈ എയര്‍പോര്‍ട്ട്സ് ചെയര്‍മാനും (DUBAI AIRPORT CHAIRMAN ) എമിറേറ്റ്സ് എയര്‍ലൈന്‍സ് (EMIRATES AIRLINE ) ചെയര്‍മാനും ചീഫ് എക്സിക്യൂട്ടീവുമായ ശൈഖ് അഹ്‍മദ് ബിന്‍ സഈദ് അല്‍ മക്തൂമാണ് പ്രകാശനം ചെയ്‍തത്.



 

പുസ്തക പ്രകാശന ചടങ്ങ് ക്രെസ്റ്റന്‍ മേനോന്‍ ചെയര്‍മാനും മാനേജിങ് പാര്‍ട്ണറുമായ രാജു മേനോന്‍, സീനിയര്‍ പാര്‍ട്ണറും കോര്‍പറേറ്റ് കമ്മ്യൂണിക്കേഷന്‍സ് വിഭാഗം തലവനുമായ സുധീര്‍ കുമാര്‍ എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു. ദുബൈ ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സെന്ററിന്റെ (ഡി.ഐ.എഫ്.സി) നടപടിക്രമങ്ങള്‍, പ്രാദേശിക – ഇന്താരാഷ്‍ട്ര വിഭവങ്ങള്‍ ഉള്‍ക്കൊള്ളുന്ന വൈവിദ്ധ്യമാര്‍ന്ന ഇന്‍വെസ്റ്റര്‍ പൂളിന്റെ പ്രയോജനം നിക്ഷേപകര്‍ക്ക് ലഭ്യമാക്കുന്ന നസ്‍ദഖ് ദുബൈ എന്നിവയെക്കുറിച്ചുള്ള സമഗ്ര വിവരങ്ങളും( Comprehensive information on Nasdaq Dubai, which offers investors the benefit of a diverse investor pool ) പുസ്‍തകത്തിലുണ്ട്, യുഎഇയിലെ ബിസിനസ് രംഗത്ത് മൂന്ന് പതിറ്റാണ്ടുകള്‍ നീണ്ട പരിചയം പുസ്‍തകത്തിന്റെ ഉള്ളടക്കം ശ്രദ്ധാപൂര്‍വം ക്രമീകരിക്കുന്നതിന് ക്രെസ്റ്റന്‍ മേനോന് സഹായകമായി.

അതിലുപരി പുസ്‍കത്തിന്റെ ഉള്ളടക്കം ദുബൈ ഇക്കണോമി വകുപ്പിലെ ബിസിനസ്‍ രജിസ്‍ട്രേഷന്‍ ആന്റ് ലൈസന്‍സിങ് Business Registration and Licensing (B.R.L) വിഭാഗം പരിശോധിച്ച് ഉറപ്പുവരുത്തിയതാണെന്ന വസ്‍തുത അതിന് കൂടുതല്‍ വിശ്വാസ്യതയും സ്വീകാര്യതയും നല്‍കുന്നുമുണ്ട്. പുസ്‍കത്തിന്റെ 30,000 കോംപ്ലിമെന്ററി കോപ്പികള്‍ പ്രധാന ബാങ്കുകള്‍, ചേംബര്‍ ഓഫ് കൊമേഴ്‍സ്, നയതന്ത്ര കാര്യാലയങ്ങള്‍, വ്യാപാര സംഘടനകള്‍, യുഎഇ, മിഡില്‍ ഈസ്റ്റ്, ഇന്ത്യ, യൂറോപ്, അമേരിക്ക എന്നിവിടങ്ങളിലെ പ്രധാന നിക്ഷേപ സംഗമങ്ങള്‍ Major Banks, Chambers of Commerce, Embassies, Trade Organizations, Major Investment Meetings in the UAE, Middle East, India, Europe and the US എന്നിവിടങ്ങളിലെല്ലാം വിതരണം ചെയ്യും. പുസ്‍തകം ഓണ്‍ലൈനിലും ലഭ്യമാണ്.

ദുബായില്‍ അംബരചുംബിയായ പുതിയ കെട്ടിടം വരുന്നു


ദുബായ്: ദുബായിലെ അപ്ടൗണ്‍ ടവറിന്റെ നിര്‍മ്മാണം അവസാന ഘട്ടത്തില്‍. 340 മീറ്ററുള്ള കെട്ടിടത്തിന്റെ പ്രവൃത്തി 329 മീറ്ററിലെത്തി. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ കെട്ടിടം പൂര്‍ത്തിയാകും. അപ്ടൗണ്‍ ടവര്‍ പൂര്‍ത്തിയാകുന്നതോടെ ദുബായിലെ ഏറ്റവും ഉയരമുള്ള കെട്ടിടങ്ങളില്‍ ഒന്നായിരിക്കും ഇതെന്ന് ഡിഎംസിസി ചീഫ് എക്സിക്യൂട്ടീവ് അഹമ്മദ് ബിന്‍ സുലായം പറഞ്ഞു. 2019 ലാണ് കെട്ടിടത്തിന്റെ നിര്‍മ്മാണം ആരംഭിച്ചത്. അപ്ടൗണ്‍ ടവറിന്റെ പൂര്‍ത്തീകരണത്തിനായി 13 ദശലക്ഷത്തിലധികം മണിക്കൂറുകള്‍ ജോലി ചെയ്തുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പദ്ധതി നിര്‍മ്മാണത്തിനായി ഏകദേശം 140,000 ക്യുബിക് മീറ്റര്‍ കോണ്‍ക്രീറ്റും 30,000 ടണ്‍ സ്റ്റീലും ഇതുവരെ ഉപയോഗിച്ചിട്ടുണ്ട്. 

മൃതദേഹം അഴുകിയാലും ഇനി മരണ സമയം കൃത്യമായി കണ്ടുപിടിക്കാം; പുതിയ സംവിധാനവുമായി ദുബായ്


ദുബായ് : ദുബായില്‍ മൃതദേഹം അഴുകിയാലും ഇനി മരണ സമയം കൃത്യമായി കണ്ടുപിടിക്കാം. അഴുകിയ മൃതദേഹം വിശദമായി പരിശോധിച്ച് മരണ സമയം കൃത്യമായി കണ്ടുപിടിക്കാന്‍ ദുബായ് പൊലീസിന് വിജയകരമായി സാധിച്ചതായി അധികൃതര്‍ അറിയിച്ചു. മൃതദേഹം അഴുകാന്‍ സഹായിക്കുന്ന പുഴുക്കളെയും പ്രാണികളെയും കുറിച്ച് പഠിക്കുന്നതിലൂടെയാണ് മരണ സമയവും കാരണവുമെല്ലാം കണ്ടെത്താന്‍ സാധിക്കുന്നത്.

എന്‍എസ്എഫ് ഇന്റര്‍നാഷനലുമായി സഹകരിച്ച് സ്വരൂപീപിച്ച ഡേറ്റാബേസ് ഉപയോഗിച്ചാണ് ഇതു ചെയ്യുന്നത്. മുന്‍പ് അഴുകിയ മൃതദേഹം കണ്ടാല്‍ കാലപ്പഴക്കം ഏകദേശം കണക്കാക്കാനേ സാധിക്കുമായിരുന്നുള്ളൂ. എന്നാല്‍ ഉപേക്ഷിച്ച കെട്ടിടങ്ങള്‍ക്കുള്ളില്‍ കണ്ട അഴുകിയ മൃതദേഹത്തില്‍ നിന്ന് മരണം നടന്നത് അറുപത്തിമൂന്നര മണിക്കൂര്‍ മുന്‍പാണെന്ന് കൃത്യമായി കണ്ടെത്താന്‍ സാധിച്ചു. ഏറെ വെല്ലുവിളികള്‍ നിറഞ്ഞ ഇക്കാര്യം കണ്ടെത്താന്‍ സഹായിച്ചത് മൃതദേഹത്തിലെ പുഴുക്കളെക്കുറിച്ച് പഠിച്ചതു മൂലമാണ്.
ദുബായ് പൊലീസിലെ ഫൊറന്‍സിക് എന്റമോളജിസ്റ്റിന്റെ സഹായത്തോടെയാണ് ഇതു സാധ്യമായതെന്നും അമേരിക്കയിലും യൂറോപ്പിലും ഈ സാങ്കേതിക വിദ്യ ദശാബ്ദങ്ങളായി ഉപയോഗിക്കുന്നതായും അധികൃതര്‍ ചൂണ്ടിക്കാട്ടി. മൃതദേഹത്തില്‍ കാണുന്ന പുഴുക്കളുടെയും പ്രാണികളുടെയും കാലചക്രവും വ്യത്യസ്ത പരിസ്ഥിതികളില്‍ അവയ്ക്കു വരുന്ന വ്യത്യാസവും മനസ്സിലാക്കിയാണ് ഡേറ്റാ തയാറാക്കിയിരിക്കുന്നത്.

50 ദിർഹംസിന്റെ കോവിഡ് ടെസ്റ്റ്‌ എവിടെയൊക്കെ

ദുബൈ : ബൂസ്റ്റർ വാക്സിനെടുക്കാത്തവർക്ക് പല സ്ഥലങ്ങളിലും സന്ദർശിക്കുന്നതിന് കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ് . മറ്റ് എമിറേറ്റു കളിൽനിന്ന് അബൂദബിയിലേക്ക് പ്രവേശിക്കാനും കോവിഡ് ഫലമോ ഗ്രീൻ സിഗ്നലോ ആവശ്യമാണ് . ഇതോടെ , കുറഞ്ഞ നിരക്കിൽ കോവിഡ് പരിശോന എവിടെ നടത്താം എന്ന ചിന്തയിലാണ് പ്രവാസികൾ അടക്കമുള്ളവർ . 50 ദിർഹം മുതൽ 150 ദിർഹം വരെയാണ് സാധാരണ നിരക്ക് . എമിറേറ്റ്സ് ഹെൽത്ത് സർവിസ് ( ഇ.എച്ച്.എസ് ) വഴിയും അബൂദബി ആരോഗ്യവിഭാഗമായ സഹ വഴിയും യു.എ.ഇയിലുടനീളം 50 ദിർഹമിന് കോവിഡ് പരിശോധന നടത്തുന്നുണ്ട് . കുറഞ്ഞ നിരക്കിൽ കോവിഡ് പരിശോധനഫലം ലഭിക്കുന്ന സെന്ററുക ളുടെ സേവനം എവിടെയെല്ലാം ലഭിക്കുമെന്ന് നോക്കാം .
ദുബൈ : അൽ ഇത്തിഹാദ് ടെന്റ് അൽ ലു സിലി ഹെൽത്ത് സെന്റർ സേഹ സിറ്റി വാക്
അബൂദബി : മെഡി ക്ലിനിക് , എയർപോർട്ട് റോഡ്
മെഡിക്ലിനിക് അൽ നൂർ ഹോ സ്പിറ്റൽ
മെഡിയോർ ഹോസ്പിറ്റൽ
എൻ.എം.സി ബരീൻ ഇന്റർനാ ഷനൽ ഹോസ്പിറ്റൽ
ഷാർജ : സെഹ കോവിഡ് സ്ക്രീനിങ് സെന്റർ , അൽ ബൈത് മെത്വഹിദ് ഒയാസിസ് മാൾ
മെവൈല കൗൺസിൽ
മുഗൈദിർ കൗൺസിൽ
ഹയവ സബർബ് കൗൺസിൽ
ദിബ്ബ അൽ ഹിസ് സിറ്റി കൗൺസിൽ
അറബിക് കൾചറൽ ക്ലബ്
കൾചറൽ ക്ലബ് ദിബ്ബ പബ്ലിക് ഹെൽത്ത് സെന്റർ , കൽബ
റാമെസ് മാൾ
ഡ്രൈവ്സ് ടെസ്റ്റ് സെന്റർ , ഷാർജ പൊലീസ് ഹെഡ് ക്വാർട്ടേഴ്സ്
സുഹൈല സബർബ് കൗൺസിൽ സുബൈഹിയ സബർബ് കൗൺസിൽ
അജ്മാൻ : ശൈഖ് ഖലീഫ ഹാൾ , അൽ ബൈത്ത് മെത്വഹിദ്
കമ്യൂണിറ്റി ഡെവലപ്മെന്റ് മന്ത്രാലയം , അൽ ജെർഫ്
ഉമ്മുൽ ഖുവൈൻ : അൽബൈത്ത് മെത്വഹിദ്
റാസൽഖൈമ : ശൈഖ നൂറ ബിൻ സുൽത്താൻ സെന്റർ
റാസൽ ഖൈമ സ്പോർട്സ് ഹാൾ
അൽബൈത്ത് മെത്വഹിദ് ഹാൾ , റാസൽഖൈമ
പബ്ലിക് ഹെൽത്ത് സെന്റർ , അൽ ഖൊസായദത്ത്
ഫുജൈറ : അൽബൈത്ത് മെത്വഹിദ് ദിബ്ബ എക്സിബിഷൻ സെന്റർ

ദുബായ്-അല്‍ ഖുദ്ര ഗതാഗതം സുഗമമാക്കാനായി പുതിയ റോഡ്

ദുബായ് : ദുബായിലെ അല്‍ ഖുദ്ര തടാകങ്ങളുടെ പ്രവേശന കേന്ദ്രങ്ങളുമായി ബന്ധിപ്പിക്കുന്ന പുതിയ റോഡിന്റെ പണി 60 ശതമാനം പൂര്‍ത്തിയായി. ദുബായ്-അല്‍ ഖുദ്ര തടാകങ്ങളിലേക്കുള്ള ഗതാഗതം സുഗമമാക്കുന്നതിനായാണ് പുതിയ റോഡ് പദ്ധതി ആരംഭിച്ചത്. സെയ്ഹ് അല്‍ ദഹല്‍ റോഡ് മെച്ചപ്പെടുത്തല്‍ പദ്ധതി പ്രകാരം പഴയ ഒറ്റവരി റോഡിന് പകരം 11 കിലോമീറ്റര്‍ നീളമുള്ള ഇരട്ട വണ്ടിപ്പാത സ്ഥാപിക്കും. സൈഹ് അല്‍ സലാം റോഡിനെ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം സോളാര്‍ പാര്‍ക്കുമായി ബന്ധിപ്പിക്കുന്ന പദ്ധതിയില്‍ ഓരോ ദിശയിലും രണ്ട് പാതകളും മൂന്ന് റൗണ്ട് എബൗട്ടുകളും ഉള്‍പ്പെടുന്നു. സൈഹ് അല്‍ സലാമിലെ ട്രാക്കില്‍ 115 കിലോമീറ്റര്‍ നീളത്തില്‍ ബൈക്കുകളും അനുബന്ധ ഉപകരണങ്ങളും വാടകയ്ക്കെടുക്കുന്നതിനുള്ള കടകള്‍, പൂര്‍ണമായും സജ്ജീകരിച്ച മെഡിക്കല്‍ ക്ലിനിക്ക്, 10 വിശ്രമകേന്ദ്രങ്ങള്‍ എന്നിവയുള്‍പ്പെടെ നിരവധി സൗകര്യങ്ങള്‍ ഒരുങ്ങുന്നുണ്ട്. 

ലോകത്ത് സാമ്പത്തിക അവസരം നല്‍കുന്ന നഗരങ്ങളില്‍ ദുബായ്ക്ക് ഒന്നാംസ്ഥാനം


ദുബായ്: ലോകത്ത് സാമ്പത്തിക അവസരം നല്‍കുന്ന നഗരങ്ങളില്‍ ദുബായ്ക്ക് ഒന്നാംസ്ഥാനം. ലോകത്തെ വന്‍കിട പട്ടണങ്ങളില്‍ നിന്നാണ് ദുബായ്ക്ക് രണ്ടാം സ്ഥാനം ലഭിച്ചത്. കൂടാതെ അധികൃതരുമായുള്ള സമ്പര്‍ക്കത്തിലും ഇടപെടലുകളിലും മൂന്നാം സ്ഥാനവും ദുബായ്ക്കുണ്ട്.
ബോസ്റ്റണ്‍ കണ്‍സല്‍ട്ടിങ് ഗ്രൂപ്പ് നടത്തിയ സിറ്റീസ് ഓഫ് ചോയ്‌സ് ഗ്ലോബല്‍ സര്‍വേയിലാണ് ഈ കണ്ടെത്തല്‍. 2019-20 വര്‍ഷം നടത്തിയ സര്‍വേയിലാണ് ലോകത്തെ പതിനാറ് വന്‍കിട പട്ടണങ്ങള്‍ക്കിടയില്‍ ദുബായ് തുടര്‍ച്ചയായി ആദ്യ അഞ്ചു സ്ഥാനങ്ങളില്‍ ഇടം നേടിയത്.
സാമ്പത്തിക അവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും ജീവിത നിലവാരം തുടങ്ങിയവയിലും 72 പോയിന്റുകള്‍ നേടിയാണ് ദുബായ് രണ്ടാം സ്ഥാനത്ത് വന്നത്. ന്യൂയോര്‍ക്കിനാണ് ഒന്നാം സ്ഥാനം. അധികൃതരുമായുള്ള ആശയവിനിമയം, തൃപ്തികരമായ ഇടപെടലുകള്‍ എന്നിവയില്‍ 73 പോയിന്റു നേടി മൂന്നാം സ്ഥാനവും ദുബായ് സ്വന്തമാക്കി. സിംഗപ്പൂര്‍, ടൊറന്റോ എന്നിവയ്ക്കാണ് ഒന്നും രണ്ടും സ്ഥാനങ്ങള്‍. ജീവിത നിലവാരം, സാമ്പത്തിക അവസരം, മാറ്റത്തിന്റെ ഗതിവേഗം, അധികൃതരും ജനങ്ങളും തമ്മിലുള്ള ബന്ധം തുടങ്ങി വിവിധ വിഷയങ്ങളിലാണ് സര്‍വേ നടന്നത്. ഇവയിലെല്ലാം കൂടി 55 പോയിന്റുകളാണ് ദുബായ് നേടിയത്.
ലോകത്തെ 70 പട്ടണങ്ങള്‍ക്കിടയിലാണ് സര്‍വേ നടന്നത്. താമസക്കാരുടെ സംതൃപ്തിയിലും അവരുടെ പ്രതീക്ഷകള്‍ക്കൊത്ത് ഉയരുന്നതിലുമാണ് നഗരത്തിന്റെ വിജയമെന്ന് ബിസിജി എംഡി ക്രിസ്റ്റഫര്‍ ഡാനിയേല്‍ ചൂണ്ടിക്കാട്ടി. 

ദുബായിൽ താമസ സ്ഥലം ഷെയർ ചെയ്യുന്നവർക്കുള്ള നിയമം

ദുബായിൽ താമസ സ്ഥലം ഷെയർ ചെയ്യുമ്പോൾ സാമ്പത്തികമായി കുറച്ച് ലാഭമുണ്ടെങ്കിലും നിയമങ്ങൾ പാലിച്ചില്ലെങ്കിൽ കുറ്റകരമാണ്. ദുബായിൽ താമസം സ്ഥലം ഷെയർ ചെയ്ത് താമസിക്കുന്നതിന് വ്യക്തമായ നിയമങ്ങളും നിയന്ത്രണങ്ങളും ഉണ്ട്, നിയമപരമായ പ്രത്യാഘാതങ്ങൾ ഒഴിവാക്കാൻ അവ അറിയുകയും മനസ്സിലാക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്.

WHAT DOES THE DUBAI RENTAL LAW ON SHARED ACCOMMODATION SAY?

ദുബായിലെ സബ്-ലീസിംഗ് അല്ലെങ്കിൽ ഷെയറിം​ഗ് താമസം നിയന്ത്രിക്കുന്നത് 2007 ലെ നിയമം നമ്പർ 26 ലെ ആർട്ടിക്കിൾ 24 ആണ്, അത് RERA വാടക നിയമങ്ങൾക്കൊപ്പം ദുബായിലെ വിശാലമായ റിയൽ എസ്റ്റേറ്റ് നിയമത്തിന്റെ ഭാഗമാണ്. ഭൂവുടമ അംഗീകരിക്കുന്നില്ലെങ്കിൽ ദുബായിൽ താമസസ്ഥലം പങ്കിടുന്നത് അനുവദനീയമല്ല. 2007 ലെ നിയമം നമ്പർ 26 ലെ ആർട്ടിക്കിൾ 24 അനുസരിച്ച്, വാടകക്കാരന് അവരുടെ ദുബായ് വാടക കരാറിൽ പ്രത്യേകമായി പരാമർശിച്ചിട്ടില്ലെങ്കിൽ, ഭൂവുടമയുടെ അനുമതിയില്ലാതെ വസ്തുവിന് സബ്ലെയ്സ് ചെയ്യാൻ കഴിയില്ല.

ഭൂവുടമയിൽ നിന്ന് അനുമതി വാങ്ങാതെ ഏതെങ്കിലും വാടകക്കാരൻ സ്വത്ത് സബ്‌ലെറ്റ് ചെയ്യുകയാണെങ്കിൽ, അവരുടെ വാടക കാലയളവ് അവസാനിക്കുന്നത് പരിഗണിക്കാതെ തന്നെ, ഉപ-കുടിയാൻമാർക്കൊപ്പം വാടകക്കാരനെയും സ്ഥലം ഒഴിഞ്ഞ് തരാൻ ആവശ്യപ്പെടാം. 2008-ലെ നിയമം നമ്പർ 33-ന്റെ ആർട്ടിക്കിൾ 25 മുകളിൽ പറഞ്ഞ പ്രസ്താവന സ്ഥിരീകരിക്കുന്നു. “ഭൂവുടമയുടെ രേഖാമൂലമുള്ള അനുമതിയില്ലാതെ, വാടകക്കാരൻ വസ്തുവോ അതിന്റെ ഭാഗമോ സബ്‌ലീസിന് നൽകിയാൽ, വാടക കാലയളവ് അവസാനിക്കുന്നതിന് മുമ്പ് ഒരു വാടകക്കാരനെ കുടിയൊഴിപ്പിക്കാൻ ഭൂവുടമക്ക് ആവശ്യപ്പെടാം.

THE LAW ON COHABITATION IN DUBAI

“അവിവാഹിതരായ ദമ്പതികൾക്ക് ദുബായിൽ നിയമപരമായി താമസ സ്ഥലം ഷെയർ ചെയ്യാമോ?

യുഎഇയിൽ അടുത്തിടെയുള്ള ഇളവുകളും പുതിയ വ്യക്തിപരവും കുടുംബപരവുമായ നിയമങ്ങൾ ഏർപ്പെടുത്തിയതിനാൽ, നിങ്ങൾ ഇനി വിവാഹിതരാകുകയോ ദുബായിൽ നിയമപരമായി പങ്കിടുന്ന താമസവുമായി ബന്ധപ്പെടുകയോ ചെയ്യേണ്ടതില്ല. കുടുംബത്തിനായി ദുബായിൽ താമസം പങ്കിടുന്നത് അനുവദനീയമാണ്. ദുബായിൽ വാടകയ്ക്ക് നൽകുന്ന ഹോട്ടൽ മുറികൾ, വീടുകൾ, അപ്പാർട്ട്‌മെന്റുകൾ തുടങ്ങി എല്ലാത്തരം താമസങ്ങൾക്കും പുതിയ നിയമം ബാധകമാണ്.

SHARED ACCOMMODATION RULES FOR BACHELORS IN DUBAI

ബാച്ചിലർക്കും അവിവാഹിതരായ സ്ത്രീകൾക്കും ദുബായിൽ താമസസൗകര്യം കണ്ടെത്തുന്നത് വെല്ലുവിളിയാണ്. അതുപോലെ, ദുബായിൽ താമസസ്ഥലം ഷെയർ ചെയ്യുന്നതിന് അവിവാഹിതരായ സ്ത്രീകൾക്കും പുരുഷന്മാർക്കും അതേ ലിംഗത്തിലുള്ള ആളുകളുമായി ഒരു അപ്പാർട്ട്മെന്റ് പങ്കിടുന്നതിന് നിയന്ത്രണങ്ങളൊന്നുമില്ല. എന്നാലും, ഉടമകൾ ചിലപ്പോൾ തങ്ങളുടെ സ്ഥലമോ വീടോ ഒരു കൂട്ടം പുരുഷന്മാർക്കും/അല്ലെങ്കിൽ സ്ത്രീകൾക്കും, പ്രത്യേകിച്ച് കുടുംബസൗഹൃദ പാർപ്പിട പ്രദേശങ്ങ‌ൾ നൽകില്ല.

ഉടമയിൽ നിന്ന് അനുമതി ലഭിച്ചതിന് ശേഷം, വാടകക്കാർ ദുബായ് മുനിസിപ്പാലിറ്റി നിശ്ചയിച്ചിട്ടുള്ള ആവശ്യകതകൾ നിറവേറ്റേണ്ടതുണ്ട്. അവിവാഹിതരായ സ്ത്രീകൾക്കും ബാച്ചിലേഴ്സിനും ഷെയർ ചെയ്ത് ജീവിക്കാനുള്ള താമസസൗകര്യം അനുവദിക്കുന്ന പ്രദേശങ്ങൾ ദുബായിൽ ഉണ്ട്. എന്നിരുന്നാലും, ദുബായിൽ താമസിക്കുന്ന അവിവാഹിതരായ സ്ത്രീകളും ബാച്ചിലേഴ്‌സും സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളിലോ ഉച്ചത്തിലുള്ള സംഗീതം കേൾക്കുകയോ, മയക്കുമരുന്ന് ഉപയോഗം തുടങ്ങിയ നിയമവിരുദ്ധ പ്രവർത്തനങ്ങളിലോ ഏർപ്പെടുന്നതായി കണ്ടെത്തിയാൽ അവരെ പുറത്താക്കാൻ കഴിയും.

FACILITIES TENANTS/SUB-LEASERS CAN ENJOY IN SHARED ACCOMMODATIONS

ദുബായിലെ ഏത് കെട്ടിടത്തിലും നിയമാനുസൃതമായി താമസിക്കുന്ന വാടകക്കാർക്കും സബ്-ലീസർമാർ ഉൾപ്പെടെയുള്ള താമസക്കാർക്ക് എല്ലാ സൗകര്യങ്ങളും ആസ്വദിക്കാം. നീന്തൽക്കുളങ്ങൾ, കാർ പാർക്കിംഗ് ഏരിയകൾ, ഹെൽത്ത് ക്ലബ്ബുകൾ, സ്പോർട്സ് ഹാളുകൾ, കളിസ്ഥലങ്ങൾ എന്നിവ ഉപയോഗിക്കാം.

2007-ലെ ലോ നമ്പർ 27 ലെ ആർട്ടിക്കിൾ 24ൽ “അസോസിയേഷൻ ഭരണഘടനയ്ക്ക് വിധേയമായി, യൂണിറ്റ് ഉടമകളും അധിനിവേശക്കാരും അവരുടെ അതിഥിയും പൊതുവായ പ്രദേശങ്ങൾ ഉപയോഗിക്കണം … ആ പ്രദേശങ്ങൾ ഉപയോഗിക്കുന്നതിനുള്ള മറ്റുള്ളവരുടെ അവകാശങ്ങളിൽ വിട്ടുവീഴ്ച ചെയ്യാത്തതോ മറ്റുള്ളവരെ ശല്യപ്പെടുത്തുന്നതോ അല്ല. സഹ താമസക്കാർക്ക്, എന്തെങ്കിലും ശല്യമോ പ്രശ്‌നമോ ഉണ്ടായാൽ, അവരുടെ ആശങ്കകൾ ഭൂവുടമയുമായി പങ്കുവെക്കാനും തൃപ്തികരമായ പ്രതികരണം ലഭിക്കുന്നില്ലെങ്കിൽ ദുബായ് മുനിസിപ്പാലിറ്റിയെ സമീപിക്കാനും കഴിയും.

THE POLICY OF THE EJARI REGISTRATION SYSTEM

വാടകക്കാരും ഭൂവുടമകളും വാടക കരാർ ഇജാരിയിൽ രജിസ്റ്റർ ചെയ്യണം. ദുബായിലെ ഫ്രീഹോൾഡ്, നോൺ ഫ്രീഹോൾഡ് പ്രോപ്പർട്ടികൾക്ക് വേണ്ടിയുള്ള വാടക കരാറുകൾ നിരീക്ഷിക്കുന്നതിനുള്ള നിയന്ത്രണ സംവിധാനമാണ്. ഇത് വാടകക്കാരും ഭൂവുടമകളും തമ്മിൽ സുതാര്യമായ ബന്ധം സ്ഥാപിക്കുകയും വാടക കരാറുകളെ നിയമപരമായ ചട്ടക്കൂടിന്റെ ഭാഗമാക്കുകയും ചെയ്യുന്നു.

സഹ താമസക്കാരുടെ കാര്യത്തിൽ, ഇജാരിയുടെ നയങ്ങൾ അൽപ്പം വ്യത്യസ്തമാണ്. വാടകക്കാരന് രജിസ്ട്രേഷൻ അനുവദിച്ചിട്ടുണ്ട്, എന്നാൽ വാടകക്കാരൻ ആദ്യം ഭൂവുടമയുടെ അംഗീകാരം തേടാതെ ഫ്ലാറ്റ് സബ്-ലെറ്റ് ചെയ്യാൻ തീരുമാനിക്കുകയാണെങ്കിൽ, സഹതാമസക്കാരന് സിസ്റ്റത്തിൽ നിന്ന് പിന്തുണ ലഭിക്കില്ല. വാടകക്കാർക്കും ഭൂവുടമകൾക്കും റിയൽ എസ്റ്റേറ്റ് ഏജന്റുമാർക്കും ഇജാരി ഓൺലൈനായി സൗകര്യപ്രദമായി രജിസ്റ്റർ ചെയ്യാം.

ദുബായിൽ നിയമവിരുദ്ധമായി ഒരു ഫ്ലാറ്റ് ഷെയർ ചെയ്യുന്നതിന് എത്രയാണ് പിഴ?

ദുബായ് ടൂറിസം പെർമിറ്റോ ഉടമയുടെ അംഗീകാരമോ ഇല്ലാത്ത ഒരാൾക്ക് വാടകയ്‌ക്ക് തങ്ങളുടെ അപ്പാർട്ട്‌മെന്റ് വിട്ടുകൊടുത്താൽ പിടിക്കപ്പെടുന്ന ഏതൊരു വാടകക്കാരനും 200 ദിർഹം മുതൽ 2000 ദിർഹം വരെ പിഴ അടയ്‌ക്കേണ്ടി വരും. രണ്ടാം തവണയും കുറ്റക്കാരാണെന്ന് കണ്ടെത്തിയാൽ, അവർ AED ഒരു ലക്ഷം വരെ നൽകേണ്ടിവരും.

യുഎഇയോടുള്ള സ്‌നേഹ പ്രകടനം വ്യത്യസ്തമാക്കി പ്രവാസി മലയാളി; ഈ നേട്ടം കൈവരിക്കാന്‍ എക്‌സ്‌പോ കയറിയിറങ്ങിയത് 50 തവണ

ദുബായ്: യുഎഇയോടുള്ള സ്‌നേഹം പ്രകടിപ്പിക്കാന്‍ വ്യത്യസ്ത വഴി സ്വീകരിച്ച് പ്രവാസി മലയാളി. ദുബായ് എക്‌സ്‌പോയിലെത്തിയ മുഴുവന്‍ രാജ്യങ്ങളുടെ മുദ്രകള്‍ അവിസ്മരണീയമാക്കിയാണ് ഈ മലയാളി വ്യത്യസ്തനാകുന്നത്. പ്രവാസം മൂന്ന് പതിറ്റാണ്ട് താണ്ടിയ തിരുവനന്തപുരം വക്കം സ്വദേശി ഷാനവാസ് ആണത്. ഷാനവാസിന് ഈ രാജ്യം ജീവാമൃതം പോലെയാണ്. ഇവിടുത്തെ ഭരണാധികാരികളും ആഘോഷങ്ങളും ആഹ്ലാദങ്ങളും ഷാനവാസിന്റെ കൂടി സന്തോഷമാണ്.
അന്‍പതിലധികം തവണ എക്‌സ്‌പോ സന്ദര്‍ശിച്ചാണു തന്റെ എക്‌സ്‌പോ ദൗത്യം പൂര്‍ത്തിയാക്കിയത്. നിരന്തരമായ സന്ദര്‍ശനത്തില്‍ രണ്ട് എക്‌സ്‌പോ പാസ്പാര്‍ട്ടുകളിലും രാജ്യങ്ങളുടെയും പവിലിയനുകളുടെയും മുദ്ര നിറഞ്ഞപ്പോള്‍ ഷാനവാസ് മറ്റൊരു വഴി ആലോചിച്ചു. എല്ലാ രാജ്യക്കാരുടെയും ദേശ ചിഹ്നങ്ങളെ ഒരു തുണിയില്‍ പതിപ്പിച്ചു അതിനു സവിശേഷ രൂപം നല്‍കി. പിന്നീട് ഈ തുണി ഫ്രയിം ചെയ്ത് വലിയ ഒരു ബോര്‍ഡാക്കി മാറ്റി. എക്‌സ്‌പോയില്‍ 192 രാജ്യങ്ങളുടെ പവിലിയനുണ്ട്. കൂടാതെ മുപ്പതിലധികം രാജ്യങ്ങളുടെ സ്റ്റാളുകളും റസ്റ്ററന്റുകളും വേറെയുമുണ്ടെന്നു എക്‌സ്‌പോ നഗരി അരിച്ചുപെറുക്കിയ ഷാനവാസിനറിയാം. ഇപ്പോള്‍ കൈവശമുള്ള ബോര്‍ഡില്‍ 233 സ്റ്റാമ്പുകള്‍ പതിഞ്ഞതു അതിനു തെളിവാണ്.
നാലു മാസത്തോടടുക്കുന്ന മേള ഓരോ ദിവസവും വൈവിധ്യങ്ങള്‍ കൊണ്ട് വിപുലമാക്കുകയാണ് സംഘാടകര്‍. എക്‌സ്‌പോയുടെ പുരോഗതിയും പരിപാടികളും സാകൂതം ശ്രദ്ധിച്ചാണ് ഷാനവാസ് എങ്ങനെ വ്യത്യസ്തനാകണം എന്നു തീരുമാനിക്കുന്നത്.

യുഎഇ ഭരണാധികാരികളുടെ മാര്‍ക്കറ്റില്‍ ഇറങ്ങിയ എല്ലാ ലാപ്പല്‍ പിന്നുകളും ഫലകങ്ങളും ഷാനവാസിന്റെ ശേഖരത്തിലുണ്ട്. ഇതുവരെ ലഭിക്കാത്ത മുദ്രകള്‍ എക്‌സ്‌പോയിലെത്തിയ രാജ്യങ്ങളുടെ പ്രതിനിധികളില്‍ നിന്നാണ് സ്വരൂപിച്ചത്. ഇപ്പോള്‍ ഇവയുടെ എണ്ണം 500 കടന്നിരിക്കുന്നു. വിവിധ രാജ്യങ്ങളുടെ സ്റ്റാംപ് സമാഹരണവും വിനോദമാണ്. ഷാനവാസിന്റെ താമസയിടം ഒരു വേള സന്ദര്‍ശിക്കുന്നവര്‍ക്ക് ലോക രാജ്യങ്ങളെയും നേതാക്കളെയും കുറിച്ച് ഏകദേശ ധാരണ ലഭിക്കും. അപൂര്‍വവും അമൂല്യവുമായ എക്‌സ്‌പോ ഒരിക്കലും മറക്കാനാകാത്ത അനുഭവമാക്കിയതിന്റെ നിര്‍വൃതിയിലാണ് ചരിത്രത്തെയും വ്യത്യസ്ത സംസ്‌കാരത്തെയും ഗാഢമായി പ്രണയിക്കുന്ന ഈ പ്രവാസി. 33 വര്‍ഷമായി യുഎഇയിലുള്ള ഷാനവാസിനു മൂന്ന് മക്കളുണ്ട്. ആദം, ആലിയ, ആരിഫ്. റുഖിയയാണ് ഭാര്യ. ആദം ദുബായില്‍ ജോലി ചെയ്യുന്നു. മറ്റു രണ്ടു പേരും നാട്ടില്‍ വിദ്യാര്‍ഥികളാണ്.
ദുബായ് മലേഷ്യന്‍ കോണ്‍സിലേറ്റില്‍ ഡ്രൈവറായി ജോലി ചെയ്യുന്ന ഇദ്ദേഹം 2015ല്‍ മിലാനില്‍ വച്ച് എക്‌സ്‌പോ നടന്നപ്പോള്‍ തന്നെ ദുബായ് എക്‌സ്‌പോ വ്യക്തിപരമായി വ്യത്യസ്തമാക്കാന്‍ മുന്നൊരുക്കം നടത്തിയിട്ടുണ്ടെന്ന് പറയുന്നു. ‘ഗ്ലോബല്‍ ഗോള്‍സ് വാരാചരണ’ത്തിന്റെ ഭാഗമായി നടക്കുന്ന രാജ്യാന്തര പരിപാടിയില്‍ 19 മുദ്രകള്‍ കൂടി ലഭിക്കാനുള്ള സാധ്യതയുള്ളതിനാല്‍ അതു സന്ദര്‍ശിച്ച് സമാഹരിക്കാനുള്ള തയാറെടുപ്പിലാണ് ഇപ്പോള്‍ ഷാനവാസ്.

ദുബായ് വിമാനത്താവളത്തിലെ സുരക്ഷിതത്വം വീണ്ടും തെളിയിച്ച് എയര്‍പോര്‍ട്ട് ജീവനക്കാരനും പോലീസും.

    

ദുബായ്: ദുബായ് വിമാനത്താവളത്തിലെ സുരക്ഷിതത്വം വീണ്ടും തെളിയിച്ച് എയര്‍പോര്‍ട്ട് ജീവനക്കാരനും പോലീസും. ദുബായ് എയര്‍പോര്‍ട്ട് ജീവനക്കാരന്റെയും പൊലീസിന്റെ അര്‍പ്പണ ബോധത്താല്‍ ജര്‍മ്മന്‍കാരന് വന്‍തുക തിരികെ ലഭിച്ചു. യാത്രയ്ക്കിടെ പണം നഷ്ടപ്പെട്ട ജര്‍മ്മനിയില്‍ നിന്നുള്ള സീഗ്ഫ്രഡ് ടെല്‍ബാക്കിന് ദുബായ് പോലീസ് പണം തിരികെ നല്‍കി. ദുബായ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ വെച്ചായിരുന്നു പണം നഷ്ടപെട്ടത്. അവധിക്കാലമായത് കൊണ്ട് സ്വന്തം നാട്ടില്‍ നിന്ന് ദുബായ് അന്താരാഷ്ട്ര വിമാനത്താവളം വഴി തായ്ലന്‍ഡിലേക്ക് യാത്ര ചെയ്യുകയായിരുന്നു സീഗ്ഫ്രഡ്. തായ്ലന്‍ഡിലെ ഹോട്ടലിലെത്തിയപ്പോയാണ് 33,600 യൂറോ (139,882 ദിര്‍ഹം) വരുന്ന തന്റ ബാഗ് നഷ്ടപ്പെട്ടതായി മനസിലായത്. സല്‍ഡോര്‍ഫ്, ദുബായ്, ബാങ്കോക്ക് എന്നിവിടങ്ങളിലെ അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ വഴി യാത്ര ചെയ്തതിനാല്‍ ബാഗ് എപ്പോള്‍, എവിടെ വെച്ചാണ് നഷ്ടപ്പെട്ടതെന്ന് ഓര്‍മയില്ലായിരുന്നു. ഇതേ സമയം ഒരു എയര്‍പോര്‍ട്ട് ജീവനക്കാരന്‍ ബാഗ് ലഭിക്കുകയും അയാള്‍ അത് പോലീസില്‍ ഏല്‍പ്പിക്കുകയുമായിരുന്നു. തന്റെ ബാഗ് തിരികെ നല്‍കിയതിന് ദുബായ് പോലീസിനും എയര്‍പോര്‍ട്ട് ജീവനക്കാര്‍ക്കും സീഗ്ഫ്രഡ്് നന്ദി പറഞ്ഞു. ദുബായി വിമാനത്താവളത്തിലെ സുരക്ഷിതത്വം വീണ്ടും തെളിയിക്കുകയാണ് ഈ എയര്‍പോര്‍ട്ട് ജീവനക്കാരനും പൊലീസും.

ജോലി തട്ടിപ്പ്: ഗത്യന്തമില്ലാതെ 60ഓളം പ്രവാസികള്‍.


ദുബായ്: യുഎഇയില്‍ ജോലി തട്ടിപ്പിനിരയായ 60 ഓളം പ്രവാസികള്‍ ഗത്യന്തമില്ലാതെ അലയുന്നു. ജോലി നല്‍കാമെന്ന് വാഗ്ദാനം നല്‍കി 60ഓളം പേരെയാണ് റിക്രൂട്ടിംഗ് ഏജന്‍സി തട്ടിപ്പിനിരയാക്കിയത്. ഇവര്‍ മുറഖബാത്ത് പൊലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. സെക്യൂരിറ്റി സ്ഥാപനത്തില്‍ സെക്യൂരിറ്റി, സൂപ്പര്‍വൈസര്‍ ജോലികള്‍ നല്‍കാമെന്ന വാഗ്ദാനം നല്‍കിയാണ് ഇവരെ സന്ദര്‍ശക വിസയില്‍ യു.എ.ഇയില്‍ എത്തിച്ചത്. ഒരുമാസമായിട്ടും ജോലി ലഭിക്കാത്തതിനെ തുടര്‍ന്നാണ് ഇവര്‍ പൊലീസിനെ സമീപിച്ചത്. ഓണ്‍ലൈനില്‍ പരസ്യം കണ്ടാണ് ഇവര്‍ ജോലിക്കായി അപേക്ഷിച്ചത്. യോഗ്യതയോ മുന്‍പരിചയമോ ആവശ്യമില്ലെന്നും പരിശീലനത്തിനു ശേഷമായിരിക്കും ജോലി നല്‍കുക എന്നുമായിരുന്നു അറിയിപ്പ്. സെക്യൂരിറ്റി ഗാര്‍ഡിന് 2200 ദിര്‍ഹവും സൂപ്പര്‍വൈസര്‍ക്ക് 4000 ദിര്‍ഹവുമായിരുന്നു വാഗ്ദാനം. ദേരയിലെ ഓഫിസിലേക്ക് ഇവരെ വിളിച്ചുവരുത്തിയെങ്കിലും അപേക്ഷ നല്‍കുന്നതിനായി പണം നല്‍കണമെന്ന് ആവശ്യപ്പെട്ടു. സെക്യൂരിറ്റി ജോലിക്കാര്‍ 1800 ദിര്‍ഹവും സൂപ്പര്‍വൈസര്‍ ജോലിക്കാര്‍ 3000 ദിര്‍ഹവും നല്‍കണമെന്നായിരുന്നു ആവശ്യം. ഇത് നല്‍കിയശേഷം ഒരുമാസം കഴിഞ്ഞിട്ടും നടപടിയുണ്ടാകാത്തതിനെ തുടര്‍ന്ന് ദേരയിലെ ഓഫിസിലെത്തിയ ഇവര്‍ കണ്ടത് അടഞ്ഞുകിടക്കുന്ന ഓഫിസാണ്. മാസങ്ങള്‍ക്കു മുമ്പ് തുറന്ന ഓഫിസിന്റെ ലൈസന്‍സിങ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. പൊലീസില്‍ പരാതി നല്‍കുന്നതിന് മൂന്നു ദിവസം മുമ്പ് സ്ഥാപന ഉടമ രാജ്യംവിട്ടതായി പൊലീസ് കണ്ടെത്തി. സ്ഥാപനത്തിലെ ജീവനക്കാരെ പൊലീസ് ചോദ്യംചെയ്‌തെങ്കിലും ഉടമയെക്കുറിച്ച് കൂടുതല്‍ അറിയില്ലെന്നാണ് ഇവര്‍ പറയുന്നത്. എന്തു ചെയ്യണമെന്നറിയാതെ കഷ്ടപ്പെടുകയാണ് ഒരു കൂട്ടം പ്രവാസികള്‍. 

ലുലു ഹൈപ്പർമാർക്കറ്റ് കരിയർ 2022 ദുബായിലും അബുദാബിയിലും ഒഴിവുകൾ


Supermarket NameLuLu Hypermarket
Job LocationUnited Arab Emirates
NationalityIndians Only
EducationEquivalent degree/diploma holders
ExperienceGCC experience
Age LimitBelow 30 years old
SalaryDiscuss during an interview
BenefitsAs Per UAE labor law
Last Updated on15th January 2022
Last Date To Apply20th January 2022

ലുലു ഹൈപ്പർമാർക്കറ്റിനെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ

ഇന്ത്യൻ ശതകോടീശ്വരനായ വ്യവസായിയായ എംഎ യൂസഫ് അലി യുടെ ഉടമസ്ഥതയിലുള്ള ഒരു ചെയിൻ ആൻഡ് റീട്ടെയിൽ കമ്പനിയായി 2000-ൽ അബുദാബിയിൽ ലുലു അതിന്റെ യാത്ര ആരംഭിച്ചു. വിജയകരമായ ഒരു ദശാബ്ദത്തിന് ശേഷം, ലുലു ഏഷ്യയിലെയും മിഡിൽ ഈസ്റ്റിലെയും ഏറ്റവും വലിയ റീട്ടെയിൽ ശൃംഖലയായി മാറി, മൊത്തം 128 ഔട്ട്‌ലെറ്റുകളും 13 മാളുകളും മുഴുവൻ ജിസിസി രാജ്യങ്ങളിലായി. ഇന്ന് വിവിധ രാജ്യങ്ങളിൽ നിന്നുള്ള 40,000-ത്തിലധികം ജീവനക്കാർ അവരുടെ കീഴിൽ ജോലി ചെയ്യുന്നു. ഡെലോയിറ്റ് എന്ന പ്രശസ്ത സ്ഥാപനത്തിന്റെ സമീപകാല ഗവേഷണമനുസരിച്ച്, ലോകത്തിലെ അതിവേഗം വളരുന്ന 50 റീട്ടെയിലർമാരിൽ ലുലു ഉൾപ്പെടുന്നു.

List Of Vacant Positions (Newly Updated)

Job TitleLocation
Accountants (Male)U.A.E
Audit Assistants (Male)U.A.E

Eligibility Criteria:

  • Accountants & Audit Assistants preferably M.Com from a reputed university with having at least 2 years of experience in the same field.
  • All of the above positions would be fulfilled with relevant education and proven experience which can be seen under the link given.
  • Candidate’s availability must be inside either in India or UAE in order to make them eligible.

ലുലു ഹൈപ്പർമാർക്കറ്റ് കരിയറുകൾക്ക് എങ്ങനെ അപേക്ഷിക്കാം?

ലുലു ഹൈപ്പർമാർക്കറ്റിൽ ഇപ്പോൾ പരിമിതമായ ഒഴിവുകളാണുള്ളത്, അത് മുകളിൽ കാണാൻ കഴിയും. ലുലു ഹൈപ്പർമാർക്കറ്റിന് അപേക്ഷിക്കാൻ, നിങ്ങൾ ചുവടെയുള്ള ലിങ്ക് സന്ദർശിക്കേണ്ടതുണ്ട്. നിങ്ങൾ ചെയ്തുകഴിഞ്ഞാൽ, ഔദ്യോഗിക വെബ്‌സൈറ്റ് കാണും, അവിടെ അപേക്ഷിച്ച പോസ്റ്റ്, പേര്, ദേശീയത, നിലവിലെ ലൊക്കേഷൻ, കവറിംഗ് ലെറ്റർ, പ്രായം, ലിംഗഭേദം, ഇമെയിൽ വിലാസം, മൊബൈൽ # കൂടാതെ CV അറ്റാച്ച് ചെയ്യുക.

Subject: Please specify “Applying Position” in the subject line.

Email CV: careers@ae.lulumea.com

apply for job:https://www.lulugroupinternational.com/careers/

കോവിഡിനെ തുടര്‍ന്ന് ഉറക്കം ലഭിക്കാത്തവരുടെ എണ്ണം വര്‍ധിക്കുന്നതായി പഠന റിപ്പോര്‍ട്ട്


ദുബായ് : കോവിഡ് ചിലവരില്‍ ഉറക്കത്തെ സാരമായി ബാധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. കോവിഡ് ഭേദമായവരില്‍ പൊതുവില്‍ ദീര്‍ഘകാലത്തേക്ക് ഇന്‍സോമ്‌നിയയും അതുമൂലമുണ്ടാകുന്ന മറ്റ് ബുദ്ധിമുട്ടുകളും പ്രകടമാകുന്നതായി വിവിധ ആശുപത്രികളില്‍നിന്നുള്ള ആരോഗ്യവിദഗ്ധര്‍ വ്യക്തമാകുന്നു. കോവിഡിനെത്തുടര്‍ന്ന് ഉറക്കം നഷ്ടപ്പെടുന്നവരുടെ എണ്ണം വര്‍ധിച്ചു വരുന്നതായി പഠനത്തില്‍ പറയുന്നു. നിലവില്‍ ലോകത്താകമാനം 10 കോടി ജനങ്ങള്‍ കോവിഡ് അനന്തരം ഉറക്കമില്ലായ്മ അഭിമുഖീകരിക്കുന്നതയാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 

കോവിഡ് ബാധിച്ച് ആശുപത്രികളില്‍ ചികിത്സതേടിയവരിലും താമസകേന്ദ്രങ്ങളില്‍ കഴിഞ്ഞവരിലും ഇതേ അസ്വസ്ഥതകള്‍ പ്രകടമാണ്. വൈറസ് മുക്തരായി മാസങ്ങള്‍ക്കുശേഷവും 20 മുതല്‍ 34 ശതമാനം പേര്‍ക്ക് ഇത്തരം അസ്വസ്ഥതകള്‍ പ്രകടമാക്കുന്നതായി എന്‍.എം.സി. സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ ഇന്റേണല്‍ മെഡിസിന്‍ കണ്‍സല്‍ട്ടന്റ് ഡോ.പവന്‍ കുമാര്‍ ശ്രീവാസ്തവ പറഞ്ഞു.


വൈറസ് ബാധയുടെ തീവ്രതയ്ക്കനുസരിച്ച് ഉറക്കമില്ലായ്മയുടെ തീവ്രതയും ഉയരാം. മറ്റ് രോഗാവസ്ഥകളും മരുന്നുകളുടെ ഉപയോഗവും ഇതിന് കാരണമാകാറുണ്ട്. കോവിഡ് ഭേദമായി ഒരുവര്‍ഷം കഴിഞ്ഞവരിലും സ്വസ്ഥമായ ഉറക്കം ലഭിക്കാത്തവര്‍ 70 ശതമാനത്തോളമുണ്ട്. ദിവസേന ഇത്തരം അസ്വസ്ഥതകളുമായി എത്തുന്നവര്‍ ഒട്ടേറെയാണ്. പൂര്‍ണമായും ഉറക്കമില്ലായ്മ അനുഭവിക്കുന്നവര്‍, സ്വസ്ഥമായ ഉറക്കം അല്പനേരത്തേക്ക് മാത്രം ലഭിക്കുന്നവര്‍, ഉറക്കം നഷ്ടപ്പെട്ടതുമൂലമുള്ള മറ്റ് അസ്വസ്ഥതകള്‍ പ്രകടമാകുന്നവര്‍ എന്നിവരും ആശുപത്രിയില്‍ എത്തുന്നുണ്ട്. ഇതിന്റെ കാരണത്തെക്കുറിച്ച് കൃത്യമായ പഠനങ്ങള്‍ പുറത്ത് വരേണ്ടിയിരിക്കുന്നു. 

ദുബായില്‍ കൂടുതല്‍ നവീകരണങ്ങള്‍ വരുന്നു; പാര്‍ക്കിംഗ് സൗകര്യം വര്‍ധിക്കും.

 

ദുബായ്: ദുബായില്‍ കൂടുതല്‍ നവീകരണങ്ങള്‍ വരുന്നു. ദുബായ് ഗവണ്‍മെന്റിന്റെ ഫ്രീ സോണും ഗവണ്‍മെന്റ് അതോറിറ്റിയുമായ ഡിഎംസിസി, ജുമൈറ ലേക്ക്‌സ് ടവേഴ്‌സിന് (ജെഎല്‍ടി) സമീപം വരുത്തിയ മാറ്റങ്ങളുടെ തുടര്‍ നടപടിയായാണ് നവീകരണങ്ങള്‍ പ്രഖ്യാപിച്ചത്. പുതിയ റോഡ് ശൃംഖല നിര്‍മ്മിച്ച് അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി, ജെഎല്‍ടിയ്ക്കും ജുമൈറ ദ്വീപ് പ്രദേശത്തിനും ഇടയിലുള്ള യാത്ര സുഗമമാക്കാന്‍ ഇത് സഹായിക്കും. കൂടാതെ സന്ദര്‍ശകര്‍ക്ക് കൂടുതല്‍ പാര്‍ക്കിംഗ് ഇടങ്ങള്‍ നല്‍കുന്ന ലാന്‍ഡ്സ്‌കേപ്പിംഗ് ജോലികളും പ്രോജക്ടില്‍ ഉള്‍പ്പെടുന്നു. തടാകത്തിന്റെ ഭിത്തികള്‍ ഉയര്‍ത്തുകയും ജലത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുകയും ചെയ്യുന്നത് ഉള്‍പ്പെടെ, ജെഎല്‍ടിയിലുടനീളമുള്ള വിവിധ തടാകങ്ങള്‍ നവീകരിക്കുകയും ചെയ്യും. 100,000 ആളുകളുടെ ക്ഷേമം വര്‍ദ്ധിപ്പിക്കുന്നതിന് നിരവധി പുതിയ കായിക വിനോദ സൗകര്യങ്ങളും 2022-ല്‍ ജെഎല്‍ടിയില്‍ ചേര്‍ക്കും.

വിമാനത്താവളങ്ങളിലെ കൊവിഡ് പരിശോധന ഉടൻ അവസാനിക്കും: ദുബായ് എയർപോർട്ട് മേധാവി

ദുബായ് : വിമാനത്താവളങ്ങളിലെ കൊവിഡ് പരിശോധന ഉടൻ അവസാനിപ്പിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ദുബായ് എയർപോർട്ട് സി.ഇ.ഒ പോൾ ഗിഫിത്സ് അറിയിച്ചു. കൊവിഡിനോട് പൊരുത്തപ്പെട്ട് ജീവിക്കേണ്ട സമയം ആയെന്നും നിബന്ധനകളില്ലാതെ യാത്രക്കാർക്ക് സഞ്ചരിക്കാൻ കഴിയണമെന്നും അദ്ദേഹം പറഞ്ഞു. വലിയ രീതിയിൽ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രങ്ങൾ എടുത്ത് കളഞ്ഞാൽ വിമാനയാത്ര സാധാരണ രീതിയിലേക്ക് മാറും എന്ന് അദ്ദേഹം പറഞ്ഞു. ദി നാഷ്ണൽ ന്യൂസ് ആണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.

ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തിന്റെ ചീഫ് എക്സിക്യൂട്ടിവ് ജോൺ ഹോളണ്ടും കഴിഞ്ഞ ദിവസം ഇത്തരത്തിലൊരു പ്രസ്ഥാവന നടത്തിയിരുന്നു. വിമാനത്താവളത്തിലെ കൊവിഡ് പരിശോധന ഒഴിവാക്കുന്നതടക്കമുള്ള കാര്യങ്ങളെക്കുറിച്ച് നമ്മൾ ചിന്തിക്കേണ്ട സമയമായിരിക്കുന്നു, വൈറസിനൊപ്പം ആണ് ഇനി നമ്മൾ സഞ്ചരിക്കേണ്ടതെന്ന് അദ്ദേഹം പറയുന്നു.

വ്യോമയാന വ്യവസായം പഴയ രീതിയിലേക്ക് മാറണം എങ്കിൽ നിയന്ത്രണങ്ങൾ എല്ലാം ഒഴിവാക്കണം. ഇപ്പോൾ നിയന്ത്രണങ്ങൾഎടുത്ത് കളഞ്ഞില്ലെങ്കിൽ ഈ അവസ്ഥ വർഷങ്ങളോളം തുടരാം. അങ്ങനെ സംഭവിക്കുന്നത് വ്യോമയാന വ്യവസായത്തെ വലിയ രീതിയിൽ ബധിക്കും എന്ന് ദുബായ് എയർപോർട്ട് സി.ഇ.ഒ പോൾ ഗിഫിത്സ് അഭിപ്രായപ്പെട്ടു. രണ്ടാ ഡോസ് വാക്സിൻ സ്വീകരിച്ചവരെ വിമാനത്താവളത്തിൽ വെച്ച് പരിശോധിക്കുന്നത് പൂർണമായും ഒഴിവാക്കേണ്ട സമയമായെന്ന് എയർലൈൻ വ്യവസായ ബോഡിയായ അയാട്ട കഴിഞ്ഞ ദിവസം പ്രസ്ഥാവന നടത്തിയിരുന്നു. വിമാനത്താവളത്തിൽ കൂടുതൽ നടപടികൾ സ്വീകരിച്ചിട്ടും കൊവിഡിന്റെ പുതിയ വകഭേദത്തെ തടഞ്ഞുനിർത്താൻ കഴി‍ഞ്ഞിട്ടില്ലെന്നാണ് അധികൃതർ പറയുന്നത്.

മികച്ച തൊഴിലവസരങ്ങൾ ഒരുക്കുന്ന പദ്ധതിക്ക് തുടക്കമിട്ട് ദുബായ്

ദുബായ്: കംപ്യൂട്ടര്‍ പ്രോഗ്രാമിങ് രംഗത്തടക്കം മികവു പുലര്‍ത്തുന്നവരെ കണ്ടെത്തി പരിശീലനം നല്‍കുന്നതിനൊപ്പം മികച്ച തൊഴിലവസരങ്ങളും ഒരുക്കുന്ന ‘കോഡേഴ്‌സ് എച്ച്ക്യു’ പദ്ധതിക്കു തുടക്കം. യുഎഇയെ കോഡിങ് വിദഗ്ധരുടെ രാജ്യാന്തര ആസ്ഥാനമാക്കാനും ഡിജിറ്റല്‍ രംഗത്തെ വെല്ലുവിളികള്‍ മറികടന്നു സാങ്കേതിക മുന്നേറ്റത്തിനു വഴിയൊരുക്കാനുമാണ് പദ്ധതിയുടെ ലക്ഷ്യം. യുഎഇയെ ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയുടെ രാജ്യാന്തര ആസ്ഥാനമാക്കാനായി വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ നിര്‍ദേശപ്രകാരമാണ് പദ്ധതിക്കു തുടക്കമിട്ടത്. നാഷനല്‍ പ്രോഗ്രാം ഫോര്‍ കോഡേഴ്‌സിന്റെ ആഭിമുഖ്യത്തിലുള്ള വെര്‍ച്വല്‍ പരിപാടിയിലായിരുന്നു പ്രഖ്യാപനം. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡിജിറ്റല്‍ ഇക്കോണമി മന്ത്രി ഒമര്‍ ബിന്‍ സുല്‍ത്താന്‍ അല്‍ ഒലാമ നേതൃത്വം നല്‍കി. 40ല്‍ ഏറെ പ്രാദേശിക-രാജ്യാന്തര കമ്പനികളുടെ പങ്കാളിത്തത്തോടെ പുതിയ സംരംഭങ്ങള്‍ ആരംഭിക്കും. കംപ്യൂട്ടര്‍ പ്രോഗ്രാമിങ്ങില്‍ ഒരു ലക്ഷം വിദഗ്ധരെ സജ്ജമാക്കി 5 വര്‍ഷത്തിനകം 1,000 ഡിജിറ്റല്‍ കമ്പനികള്‍ക്കു തുടക്കമിടാനുള്ള നാഷനല്‍ പ്രോഗ്രാം ഫോര്‍ കോഡേഴ്‌സ് സംരംഭങ്ങളുടെ തുടര്‍ച്ചയാണിത്. ഇതിന്റെ ഭാഗമായി 6 പുതിയ സംരംഭങ്ങള്‍ ഉടന്‍ ആരംഭിക്കും. സ്റ്റാര്‍ട്ടപ്പ് രംഗത്തെ നിക്ഷേപം 150 കോടി ദിര്‍ഹത്തില്‍ നിന്നു 400 കോടിയാക്കാന്‍ നേരത്തേ തീരുമാനിച്ചിരുന്നു.

ദുബായ് അല്‍ മക്തൂം പാലത്തില്‍ ടോള്‍ ഫീസ് ഇല്ലാതെയും സഞ്ചരിക്കാം

ദുബായ്: പുതിയ വാരാന്ത്യത്തെ തുടര്‍ന്ന് ദുബായിലെ പ്രധാന പാലത്തിലെ ടോള്‍ ഫീസ് ഒഴിവാക്കി. ദുബായ് അല്‍ മക്തൂം പാലത്തില്‍ നിന്നുള്ള ഞായറാഴ്ചകളിലെ സാലിക് ടോള്‍ ഫീസാണ് ഒഴിവാക്കിയത്. അതേസമയം, വെള്ളിയാഴ്ചകളില്‍ പാലം കടന്നുപോകുന്നവരില്‍ നിന്ന് സാലിക് ഈടാക്കുമെന്നും ആര്‍.ടി.എ അറിയിച്ചു. ഫ്‌ലോട്ടിങ് ബ്രിഡ്ജ് അടച്ചിടുന്ന സമയത്താണ് ടോളില്ലാതെ യാത്ര ചെയ്യാന്‍ കഴിയുക. ഫ്‌ലോട്ടിങ് ബ്രിഡ്ജ് അടക്കുന്ന സമയവും പുനര്‍ നിര്‍ണയിച്ചിട്ടുണ്ട്. തിങ്കള്‍ മുതല്‍ വെള്ളിവരെ രാത്രി പത്ത് മുതല്‍ പുലര്‍ച്ച ആറ് വരെയാണ് പാലം അടക്കുക. ശനിയാഴ്ച രാത്രി പത്തിന് അടക്കുന്ന പാലം തിങ്കളാഴ്ച പുലര്‍ച്ച ആറിനാണ് തുറക്കുന്നത്. നേരത്തെ വ്യാഴാഴ്ച രാത്രി മുതല്‍ ശനിയാഴ്ച പുലര്‍ച്ച വരെയായിരുന്നു പാലം അടച്ചിരുന്നത്. ഓട്ടോമാറ്റിക്കായി ടോള്‍ ഈടാക്കുന്ന സംവിധാനമാണ് സാലിക്. ഓരോ തവണ വാഹനം ഇതുവഴി കടന്നുപോകുമ്പോഴും നാല് ദിര്‍ഹം വീതം ഈടാക്കും. എന്നാല്‍ വെള്ളിയാഴ്ചകളിലെ സൗജന്യ പാര്‍ക്കിങ് പഴയ നിലയില്‍ തുടരും. മക്തൂം പാലം ഒഴികെയുള്ള എല്ല സാലിക് ഗേറ്റുകളിലും എല്ലാ ദിവസവും ടോള്‍ ഈടാക്കും.

3 വർഷത്തെ ഫ്രീലാൻസ് ലൈസൻസുള്ള വിസ നൽകി ദുബായ്


ദുബായ്: ഫ്രീലാൻസ്(freelance) ജോലികൾക്കായി ‘ടാലന്റ് പാസ്'(talent pass) ലൈസൻസ് പുറത്തിറക്കി ദുബായ് (dubai) . മാധ്യമം, വിദ്യാഭ്യാസം, സാങ്കേതികവിദ്യ, കല, മാർക്കറ്റിംഗ്, കൺസൾട്ടൻസി തുടങ്ങിയ മേഖലകളിലെ ആഗോള പ്രതിഭകൾക്ക് പുതിയ ലൈസൻസ് വലിയരീതിയിൽ ഉപകാരപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ ലൈസെൻസ് ആരംഭിക്കുന്നതിന് ദുബായ് എയർപോർട്ട് ഫ്രീസോൺ (DAFZ) ദുബായ് കൾച്ചറുമായും ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സുമായും (GDRFA) മായും ഒരു കരാറിൽ ഒപ്പുവെച്ചിട്ടുണ്ട്. ബിസിനസ്സ് സ്ഥാപിക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനും വളർത്തുന്നതിനുമൊക്കെ ആളുകൾക്ക് ലൈസൻസുകളും വിസകളും മറ്റ് സേവനങ്ങളും നൽകാൻ ഈ പദ്ധതിയിലൂടെ സാധിക്കും. ടാലന്റ് പാസ്’ എടുക്കുക വഴി ഉടമക്ക് മൂന്ന് വർഷത്തേക്ക് റസിഡൻസ് വിസ നേടുന്നതിനും ഇത് സഹായിക്കും. കൂടാതെ ലൈസൻസ് ഉടമകൾക്ക് അന്താരാഷ്ട്ര കമ്പനികൾ മുതൽ SME-കളും സംരംഭകരും വരെയുള്ള ഉപഭോക്താക്കളുടെ നെറ്റ്‌വർക്കിലേക്ക് ആക്‌സസ് ഉണ്ടായിരിക്കും. ജോലി, കരാറുകൾ, സേവനങ്ങൾ എന്നിവയിലേക്ക് എളുപ്പത്തിൽ ആക്‌സസ് ചെയ്യുന്നതിനായി ഉപഭോക്താക്കളെ ബന്ധപ്പെടാൻ അനുവദിക്കുന്ന ഫ്രീ സോണിന്റെ (free zone) ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലേക്കും അവർക്ക് ആക്‌സസ് ഉണ്ടായിരിക്കും.വലിയ രീതിയിലുള്ള ഒരു മാറ്റം തന്നെ ഈ ലൈസെൻസ് വരുന്നതോടെ സാധ്യമാകും. 

യാത്രക്കാർക്ക് അറിയിപ്പുമായി ദുബായ് RTA


 
ദുബായ്: അൽ സലാം സൈക്ലിംഗ് ചാമ്പ്യൻഷിപ്പ് നടക്കുന്നത് കാരണം ഞായറാഴ്ച ചില റൂട്ടുകളിൽ ബസ് സർവീസുകൾ വൈകുമെന്ന് RTA റോഡ് ഉപയോക്താക്കളെ അറിയിച്ചു. RTA ബസുകളിൽ യാത്ര ചെയ്യുന്ന യാത്രക്കാർക്ക് 291, 292, 293, 294, 295, 298 എന്നീ റൂട്ടുകളിൽ വൈകുന്നേരം 4 മുതൽ 5:15 വരെ കാലതാമസം പ്രതീക്ഷിക്കാം എന്നാണ് അറിയിപ്പ്. കാലതാമസം നേരിടുന്നതിനാൽ യാത്രക്കാർ നേരത്തെ പുറപ്പെടാൻ നിർദ്ദേശിച്ചിട്ടുണ്ട്. വാഹനമോടിക്കുന്നവർക്ക് അവരുടെ ലക്ഷ്യസ്ഥാനത്ത് എത്താൻ ബദൽ റൂട്ടുകൾ ഉപയോഗിക്കാം എന്നും നിർദേശം ഉണ്ട്. ജനുവരി 9 ഞായറാഴ്ച എമിറേറ്റിൽ വേച്ഛൻ ചാമ്പ്യൻഷിപ് മത്സരം നടക്കുന്നത്. 

ഇ - സ്കൂട്ടർ ഉപയോഗം 16 വയസിന് മുകളിലുള്ളവർക്ക് മാത്രം , ദുബൈയിൽ നിയമം ഉടൻ

ദുബൈ : ഇലക്ട്രിക് സ്കൂട്ടർ ഉപയോഗം 16 വയസിന് മുകളിലുള്ളവർക്ക് മാത്രമായി നിയമം ഉടൻ പരിമിതപ്പെടുത്താനുള്ള പ്രാബല്യത്തിൽ വരും . ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി ( ആർ.ടി.എ ) എക്സിക്യുട്ടീവ് ഡയറക്ടർ ഹുസൈ മുഹമ്മദ് അൽ ബന്നയാണ് ഇക്കാര്യം അറിയിച്ചത് . മാർച്ചിനുള്ളിൽ നിയമം നടപ്പാക്കും . ഇ - സ്കൂട്ടുറകൾ പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിക്കുന്ന അഞ്ച് സോണുകളിൽ നിയമം നിലവിലുണ്ട് . മറ്റ് മേഖലകളിലേക്കും ഇത് വ്യാപിപ്പിക്കും . മുഹമ്മദ് ബിൻ റാശിദ് ബൊലെവാദ് , ജുമൈറ ലേക് ടവർ , ദുബൈ ഇൻറർനാഷനൽ സിറ്റി , സെക്കൻഡ് ഡിസംബർ സ്ട്രീറ്റ് , അൽ റിഗ്ഗ എന്നിവിടങ്ങളിലാണ് നിയമം നേരത്തെ നടപ്പാക്കിയത് . ഉടൻ പത്ത് മേഖലകളിലേക്ക് കൂടി ഇ - സ്കൂട്ടർ ട്രാക്കുകൾ വ്യാപിപ്പിക്കുന്നുണ്ട് . പിന്നീട് 23 മേഖലകളിലേക്കും എത്തും . നേരത്തെ 14 വയസായിരുന്നതാണ് 16 ആക്കി ഉയർത്തുന്നത് . നിശ്ചിത ട്രാക്കിലൂടെ മാത്രമെ ഇ സ്കൂട്ടർ ഓടിക്കാവൂ എന്ന് പൊലീസ് കർശന നിർദേശം നൽകുന്നു . ഇ - സ്കൂട്ടർ യാത്രികരുടെയും കാൽനടക്കാരുടെയും വാഹനയാത്രികരുടെയും സുരക്ഷ മുൻനിർത്തിയുള്ള നിയമങ്ങളാണ് ഒരുക്കുന്നത് . ഇ - സ്കൂട്ടറുകളുടെ വേഗത പരമാവധി മണിക്കൂറിൽ 20 കിലോമീറ്ററായി നിശ്ചയിക്കും . ഹെഡ്ലൈറ്റും ടെയ്ൽ ലൈറ്റും ഉണ്ടായിരിക്കണം .
കാർ ഹോൺ പോലെയോ സൈക്ക്ൾ ബെൽ പോലെയോ ഉള്ള ഡിവൈസ് ഘടിപ്പിച്ചിരിക്കണം . മുമ്പിലെയും പുറകിലെയും വീലുകളിൽ ബ്രേക്കുണ്ടാവണം . യു.എ.ഇയിലെ ഏത് കാലാവസ്ഥയിലും ഓടിക്കാൻ കഴിയുന്ന രീതിയിലായിരിക്കണം നിർമാണം . റൈഡർമാർ ഹെൽമറ്റ് ധരിക്കണം . നിശ്ചയിച്ചിരിക്കുന്ന പാർക്കിങ് ഏരിയകളിൽ മാത്രമെ നിർത്തിയടാവു . കാൽനടയാത്രികരിൽ നിന്നും മറ്റുള്ളവരിൽ നിന്നും നിശ്ചിത അകലം പാലിക്കണം . ബാലൻസ് നഷ്ടപ്പെടുന്ന രീതിയിലുള്ള വസ്തുക്കൾ ഇ - സ്കൂട്ടറിൽ കയറ്റരുത് . ഒരാളിൽ കൂടുതൽ കയറരുത് .

ദുബായിലേക്കുള്ള ഫ്രീലാന്‍സ് വിസയ്ക്ക് എങ്ങനെ അപേക്ഷിക്കാം?

ദുബായ്: ജോലി സാധ്യതയില്‍ ഏറെ മുന്നില്‍ നില്‍ക്കുന്ന സ്ഥലമാണ് ദുബായ്. ലോകത്തിന്റെ വാണിജ്യതലസ്ഥാനമായി വളര്‍ന്നുകോണ്ടിരിക്കുന്ന ഒരു നഗരവും എമിറേറ്റുമാണ് ദുബായ്. ഒരാൾക്ക് ദുബായില്‍ ജോലി ലഭിക്കണമെങ്കില്‍ ആ വ്യക്തിയുടെ കൈവശം ഒരു ഫ്രീലാന്‍സര്‍ വിസയോ അല്ലെങ്കില്‍ ഫ്രീലാന്‍സ് പെര്‍മിറ്റോ ഉണ്ടായിരിക്കണം. ദുബായില്‍ ഫ്രീലാന്‍സര്‍മാര്‍ക്ക് ജോലി ചെയ്യാൻ എളുപ്പവും ചെലവ് കുറഞ്ഞതുമാക്കുന്നതിനുള്ള നടപടികളാണ് നിലവിലുള്ളത്.